എറിയാനായത് 13 ഓവര്‍ മാത്രം, അഞ്ചാം ദിവസം മഴ മുടക്കി, വെല്ലിംഗ്ടണ്‍ ടെസ്റ്റ് രക്ഷിച്ച് ശ്രീലങ്ക

നാലാം ദിവസം ശ്രീലങ്കയ്ക്ക് തുണയായത് കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണെങ്കില്‍ വെല്ലിംഗ്ടണില്‍ അഞ്ചാം ദിവസം ഭൂരിഭാഗവും മഴ കവര്‍ന്നപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. അപരാജിതരായി മെന്‍ഡിസും മാത്യൂസും നിന്നപ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 287/3 എന്ന നിലയിലായിരുന്നു. മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 264 റണ്‍സുമായി പുറത്താകാതെ നിന്ന ടോം ലാഥമാണ്.

13/3 എന്ന നിലയില്‍ ഇന്നിംഗ്സ് വിജയം സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് ന്യൂസിലാണ്ട് നഷ്ടപ്പെടുത്തിയത്. 141 റണ്‍സ് നേടി കുശല്‍ മെന്‍ഡിസും 120 റണ്‍സും ആഞ്ചലോ മാത്യൂസും പുറത്താകാതെ നാലാം വിക്കറ്റില്‍ 274 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് മഴ രംഗത്തെത്തുന്നത്.

അലിസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡ് മറികടന്ന് ടോം ലാഥം

ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ്വമായ റെക്കോര്‍ഡിനു ഉടമയായി ടോം ലാഥം. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 264 റണ്‍സുമായി പുറത്താകാതെ നിന്നാണ് ലാഥം അലിസ്റ്റര്‍ കുക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മറികടന്നത്. 2017-18 സീസണില്‍ മെല്‍ബേണില്‍ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത് പുറത്താകാതെ നിന്നപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ 244 റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്കിന്റെ പേരിലുള്ള ഈ റെക്കോര്‍ഡാണ് ഇന്ന് ലാതം മറികടന്നത്.

ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത് പുറത്താകാതെ നില്‍ക്കുന്ന താരത്തിനുള്ള ഏറ്റവും ഉയര്‍ന്ന സ്കോറാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 578 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ലാഥം സ്വന്തമാക്കിയത്.

ടോം ലാഥം 264 നോട്ടൗട്ട്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനു ഒടുവില്‍ അവസാനം. ടോം ലാഥമിന്റെ ഇരട്ട ശതകം കണ്ട മത്സരത്തില്‍ താരം അപരാജിതനായി നിന്നപ്പോള്‍ 157.3 ഓവറില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 578 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 489 പന്തില്‍ നിന്ന് 21 ബൗണ്ടറിയും 1 സിക്സും സഹിതമാണ് ടോം ലാഥം 264 റണ്‍സ് നേടി പുറത്താകാതെ നിന്നത്. 296 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്.

ലാഥത്തിനൊപ്പം ന്യൂസിലാണ്ട് നിരയില്‍ കെയിന്‍ വില്യംസണ്‍(91), റോസ് ടെയിലര്‍(50), ഹെന്‍റി നിക്കോളസ്(50), കോളിന്‍ ഡി ഗ്രാന്‍ഡോം(49) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി ലഹിരു കുമര നാലും ദില്‍രുവന്‍ പെരേര, ധനന്‍ജയ ഡി സില്‍വ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ദിവസം ലീഡ് കൈക്കലാക്കി ന്യൂസിലാണ്ട്

ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 282 റണ്‍സിനു പുറത്താക്കിയ ശേഷം മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 29 റണ്‍സിന്റെ ലീഡോടു കൂടി 311/2 എന്ന അതിശക്തമായ നിലയിലാണ്. ന്യൂസിലാണ്ടിനായി കളത്തിലിറങ്ങിയ താരങ്ങളെല്ലാം തന്നെ മികവ് പുലര്‍ത്തുകയാണിന്നുണ്ടായത്. 121 റണ്‍സുമായി ടോം ലാഥവും 50 റണ്‍സ് നേടി റോസ് ടെയിലറും ക്രീസില്‍ നില്‍ക്കുമ്പോള്‍ കെയിന്‍ വില്യംസണു ശതകം നഷ്ടമായി. 91 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. 43 റണ്‍സ് നേടി പുറത്തായ ജീത്ത് റാവലാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒന്നാം വിക്കറ്റില്‍ 59 റണ്‍സും രണ്ടാം വിക്കറ്റില്‍ 162 റണ്‍സും നേടിയ ന്യൂസിലാണ്ട് മൂന്നാം വിക്കറ്റില്‍ ഇതുവരെ 90 റണ്‍സാണ് നേടിയിട്ടുള്ളത്. ശ്രീലങ്കയ്ക്കായി ലഹിരു കുമരയും ധനന്‍ജയ ഡി സില്‍വയും ഓരോ വിക്കറ്റ് നേടി. നേരത്തെ 275/9 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയുടെ ഇന്നിംഗ്സ് 282 റണ്‍സില്‍ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല പുറത്താകാതെ 80 റണ്‍സുമായി ക്രീസില്‍ നിന്നു. ഇന്ന് വീണ വിക്കറ്റുള്‍പ്പെടെ ആറ് വിക്കറ്റാണ് ടിം സൗത്തി മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയത്.

മൂന്നാം ദിവസം മാത്രം പത്ത് വിക്കറ്റുമായി യസീര്‍ ഷാ, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍ ന്യൂസിലാണ്ട്

ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ 131/2 എന്ന ഭേദപ്പെട്ട നിലയില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 197 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിനായി ടോം ലാഥം(44), റോസ് ടെയിലര്‍(49) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. 30 റണ്‍സ് നേടിയ കെയിന്‍ വില്യംസണും ജീത്ത് റാവലും(2) ആണ് പുറത്തായ താരങ്ങള്‍.

യസീര്‍ ഷായ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇരു ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് യസീര്‍ ഷാ നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ടിനെ പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.

8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.

സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഷദബ് ഖാന്റെയും ഷഹീന്‍ അഫ്രീദിയുടെയും മികവില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ന്യൂസിലാണ്ടിനു തടയിട്ട് ഷദബ് ഖാന്‍. റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടിന്റെ ബലത്തില്‍ 78/3 എന്ന നിലയില്‍ നിന്ന് 208/3 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ന്യൂസിലാണ്ടിന്റെ ഒറ്റയോവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷദബ് ഖാന്‍ ആണ് പ്രതിരോധത്തിലാക്കിയത്. നേരത്തെ കെയിന്‍ വില്യംസണിന്റെ വിക്കറ്റും നേടിയ ഷദബ് ഖാന്‍ ടോം ലാഥം(68), ഹെന്‍റി നിക്കോളസ്(0) എന്നിവരെ തുടരെയുള്ള പന്തുകളില്‍ പുറത്താക്കിയെങ്കിലും ഹാട്രിക്ക് നേട്ടം കോളിന്‍ ഡി ഗ്രാന്‍ഡോം നിഷേധിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ഗ്രാന്‍ഡോമിനെയും പൂജ്യത്തിനു പുറത്താക്കി ഷദബ് ഓവറിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി.

78/3 എന്ന നിലയില്‍ നിന്ന് 130 റണ്‍സാണ് റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് നേടിയത്. ഷദബിന്റെ തൊട്ടടുത്ത ഓവറില്‍ റോസ് ടെയലിറിനെ ഇമാദ് വസീം പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. 208/3 എന്ന നിലയില്‍ നിന്ന് 208/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് 50 ഓവര്‍ പിന്നിട്ടപ്പോള്‍ 266 റണ്‍സിലേക്ക് എത്തിച്ചത് എട്ടാം വിക്കറ്റില്‍ ടിം സൗത്തി-ഇഷ് സോധി കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലൂടയാണ്. 9 വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്.

തന്റെ അവസാന ഓവറുകള്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദി ഇഷ് സോധിയെയും ടിം സൗത്തിയെയും പുറത്താക്കി വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇഷ് സോധി 24 റണ്‍സും ടിം സൗത്തി 20 റണ്‍സുമാണ് നേടിയത്. അവസാന ഓവറുകളില്‍ സിക്സുകളുടെ സഹായത്തോടെ 42 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ എട്ടാം വിക്കറ്റില്‍ നേടി.

ഷദബ് ഖാനും ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റ് വീതം മത്സരത്തില്‍ നേടിയപ്പോള്‍ ഇമാദ് വസീമിനാണ് ഒരു വിക്കറ്റ്.

Exit mobile version