അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഓപ്പണര്‍മാര്‍, കറാച്ചിയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന് മികച്ച തുടക്കം

കറാച്ചിയിൽ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനായി ഓപ്പണര്‍മാരായ ഡെവൺ കോൺവേയും ടോം ലാഥവും ചേര്‍ന്ന് 119 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്.

ലഞ്ചിന് പിരിയുമ്പോള്‍ ടോം ലാഥം 67 റൺസും ഡെവൺ കോൺവേ 51 റൺസും നേടി ക്രീസിലുണ്ട്. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലും ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നൽകിയത്.

ശതകത്തിന് ശേഷം ലാഥം പുറത്ത്, ഡെവൺ കോൺവേയ്ക്ക് ശതകം നഷ്ടം

കറാച്ചിയിൽ പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോറിന് മറുപടിയായി മികച്ച നിലയിൽ ന്യൂസിലാണ്ട്. ന്യൂസിലാണ്ട് ഓപ്പണര്‍മാരായ ടോം ലാഥവും ടോം ലാഥവും ഒന്നാം വിക്കറ്റിൽ 183 റൺസ് നേടിയപ്പോള്‍ 92 റൺസ് നേടിയ കോൺവേയുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. സ്കോര്‍ 231 റൺസിലെത്തിയപ്പോള്‍ ടോം ലാഥമിനെയും ന്യൂസിലാണ്ടിന് നഷ്ടമായി.

19 റൺസുമായി കെയിന്‍ വില്യംസണും 10 റൺസ് നേടി ഹെന്‍റി നിക്കോള്‍സുമാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്. 245/2 എന്ന സ്കോര്‍ നേടിയ ന്യൂസിലാണ്ടിന് പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്തുവാന്‍ 193 റൺസ് കൂടി നേടണം.

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ വിനയായി – ധവാന്‍

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ എറിഞ്ഞതാണ് വിനയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 306 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണും ടോം ലാഥവും കരുതലോടെ ഇന്നിംഗ്സ് നീക്കിയപ്പോള്‍ അവസാന ഓവറുകളിൽ ലാഥം ഗിയര്‍ മാറ്റി സ്കോറിംഗ് വേഗത്തിലാക്കുകയായിരുന്നു.

മത്സരത്തിൽ ന്യൂസിലാണ്ട് ഇന്നിംഗ്സിലെ 40ാം ഓവറിൽ ശര്‍ദ്ധുൽ താക്കൂറിനെതിരെ നാല് ഫോറും ഒരു സിക്സും അടക്കം ലാഥം സ്കോര്‍ ചെയ്തപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. ഇവിടെ നിന്നാണ് മത്സരത്തിലേക്ക് ന്യൂസിലാണ്ട് പിടിമുറുക്കിയതെന്ന് ധവാന്‍ വ്യക്തമാക്കി.

മത്സരത്തിൽ മൊമ്മന്റം ഷിഫ്റ്റ് ആയത് ഈ ഘട്ടത്തിലാണെന്നും ധവാന്‍ പറഞ്ഞു. ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടേണ്ടതുണ്ടെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

അവസാന ഓവറുകളിൽ ഗിയര്‍ മാറ്റി ലാഥം, വില്യംസണിനൊപ്പം ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു

ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. 47.1 ഓവറില്‍ ഇന്ത്യ നൽകിയ 307 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്. നാലാം വിക്കറ്റിൽ ഒത്തുകൂടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ടോം ലാഥവും ചേര്‍ന്നാണ് കീവിസ് വിജയം സാധ്യമാക്കിയത്.

ശര്‍ദ്ധുൽ താക്കുര്‍ എറിഞ്ഞ 40ാം ഓവറിൽ 25 റൺസ് പിറന്നപ്പോള്‍ ടോം ലാഥം നാല് ഫോറും ഒരു സിക്സും ആണ് നേടിയത്. ഈ ഓവറിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ലാഥം പിന്നീട് 104 പന്തിൽ പുറത്താകാതെ 145 റംസ് നേടി നിന്നപ്പോള്‍ കെയിന്‍ വില്യംസൺ 94 റൺസുമായി പുറത്താകാതെ നിന്നു.

ഇരുവരും ചേര്‍ന്ന് 221 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയര്‍ക്കായി നേടിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഉമ്രാന്‍ മാലിക് 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപിന് നിരാശയായിരുന്നു ഫലം.

വാഷിംഗ്ടൺ സുന്ദര്‍ ഒഴികെ മറ്റു താരങ്ങള്‍ക്കെല്ലാം കണക്കറ്റ് പ്രഹരം ടോം ലാഥം – കെയിന്‍ വില്യംസൺ കൂട്ടുകെട്ടിൽ നിന്ന് ലഭിച്ചു. ലാഥം തന്റെ ഇന്നിംഗ്സിൽ 19 ഫോറും 5 സിക്സും നേടി.

5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. വിജയത്തോടെ 2-1ന് ന്യൂസിലാണ്ട് ഏകദിന പരമ്പര സ്വന്തമാക്കി.

നിക്കോളസ് പൂരന്‍ 91 റൺസും ഷായി ഹോപ് 51 റൺസും നേടിയപ്പോള്‍ മത്സരത്തിൽ വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ മികച്ച് നിന്നു. 181/2 എന്ന നിലയിൽ നിന്ന് വിന്‍ഡീസിനെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിക്കോളസ് പൂരന്റെ ക്രീസിൽ നിന്ന് ടീമിനെ 280 റൺസിലേക്ക് എത്തിച്ചു. 6 പന്തിൽ 20 റൺസ് നേടിയ അൽസാരി ജോസഫ് ആണ് ടീമിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

ന്യൂസിലാണ്ട് നിരയിൽ നാല് താരങ്ങളാണ് അര്‍ദ്ധ ശതകം നേടിയത്. 47.1 ഓവറിലാണ് ടീമിന്റെ വിജയം. ടോം ലാഥം 69 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരിൽ മിച്ചൽ 49 പന്തിൽ നിന്ന് 63 റൺസ് നേടി. മാര്‍ട്ടിന്‍ ഗപ്ടിൽ 54 റൺസും ഡെവൺ കോൺവേ 56 റൺസും നേടി മികച്ച് നിന്നു.

11 പന്തിൽ 34 റൺസ് നേടിയ ജെയിംസ് നീഷത്തിന്റെ കനത്ത പ്രഹരങ്ങള്‍ വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പുറത്താകാതെ നിന്ന നീഷം 4 സിക്സുകളാണ് നേടിയത്.

പൊരുതി നോക്കി അയര്‍ലണ്ട്, മൂന്ന് വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്

ആദ്യ മത്സരത്തിലെ പോലെ ബാറ്റിംഗ് മികച്ച നിന്നില്ലെങ്കിലും ന്യൂസിലാണ്ടിനെതിരെ പൊരുതി വീണ് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 216 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ടിന് ഈ സ്കോര്‍ മറികടക്കുവാന്‍ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്.

74 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ആന്‍ഡി മക്ബ്രൈന്‍(28), കര്‍ടിസ് കാംഫര്‍(25), മാര്‍ക്ക് അഡൈര്‍(27*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ന്യൂസിലാണ്ടിനായി ബൗളിംഗിൽ മാറ്റ് ഹെന്‍റി, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഫിന്‍ അല്ലന്‍(60), ടോം ലാഥം(55), മൈക്കൽ ബ്രേസ്വെൽ(42*) എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിജയം ഒരുക്കിയത്. ആദ്യ രണ്ട് പന്തിൽ മാര്‍ട്ടിന്‍ ഗപ്ടിലിനെയും വിൽ യംഗിനെയും പുറത്താക്കി മാര്‍ക്ക് അഡൈര്‍ അയര്‍ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഫിന്‍ അല്ലന്‍ – ടോം ലാഥം കൂട്ടുകെട്ട് 101 റൺസ് നേടിയാണ് തിരികെ മത്സരത്തിലേക്ക് എത്തിച്ചത്.

32 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, രക്ഷകനായി ലാഥം, 118 റൺസ് വിജയം നേടി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിൽ 118 റൺസിന്റെ വിജയം നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 32 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായ ന്യൂസിലാണ്ടിനെ ടോം ലാഥം നേടിയ ശതകം ആണ് മുന്നോട്ട് നയിച്ചത്.

ലാഥം 140 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 41 റൺസുമായി ഡഗ്ഗ് ബ്രേസ്വെല്ലും ആതിഥേയര്‍ക്കായി തിളങ്ങിയാണ് ടീമിനെ 264/9 എന്ന സ്കോറിലേക്ക് എത്തിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലും ഫ്രെഡ് ക്ലാസ്സന്‍ 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ് 146 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മൈക്കൽ ബ്രേസ്വെൽ മൂന്നും ഇഷ് സോധി, കൈല്‍ ജാമിസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്കയെ തുണച്ചത് വാലറ്റം – ടോം ലാഥം

വാലറ്റം കൈൽ വെറൈയന്നേയ്ക്ക് പിന്തുണ നല്‍കി റൺസ് കണ്ടെത്തിയതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടോം ലാഥം. കാഗിസോ റബാഡയ്ക്കും വിയാന്‍ മുൾഡര്‍ക്കും ഒപ്പം കൈൽ ശതകം തികച്ചപ്പോള്‍ നാലാം ദിവസം 214 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.. ഇതോടെ ന്യൂസിലാണ്ടിന്റെ വിജയ ലക്ഷ്യം 426 റൺസായി മാറി.

മത്സരത്തിലുടനീളം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം നില്‍ക്കുവാന്‍ തന്റെ ടീമിന് ആയെങ്കിലും ലോവര്‍ ഓര്‍ഡര്‍ കൂട്ടുകെട്ടുകള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയെന്ന് ലാഥം സൂചിപ്പിച്ചു.

അതേ പോലെയുള്ള പ്രകടനം ന്യൂസിലാണ്ടിന്റെ വാലറ്റത്തിൽ നിന്നുണ്ടായില്ലെന്നും ഇരു ഇന്നിംഗ്സുകളിലും ബാറ്റിംഗാണ് ടീമിനെ കൈവിട്ടതെന്നും ലാഥം കൂട്ടിചേര്‍ത്തു.

252 റൺസ് നേടി പുറത്തായി ലാഥം, അഞ്ഞൂറ് കടന്ന് ന്യൂസിലാണ്ട്

ക്യാപ്റ്റന്‍ ടോം ലാഥം നേടിയ ഇരട്ട ശതകത്തിന്റെ ബലത്തിൽ 126 ഓവറിൽ 502/6 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ക്രൈസ്റ്റ്ചര്‍ച്ചിൽ രണ്ടാം ദിവസത്തെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഡെവൺ കോൺേവ 109 റൺസും നേടി.

ബംഗ്ലാദേശിന് വേണ്ടി എബോദത്ത് ഹൊസൈന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 252 റൺസാണ് ലാഥം നേടിയത്.

ക്രൈസ്റ്റ്ചര്‍ച്ചിൽ തൊട്ടതെല്ലാം പൊന്നാക്കി ന്യൂസിലാണ്ട്

ബേ ഓവലിലെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ന്യൂസിലാണ്ട്. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ നിലയിൽ ആണ് ന്യൂസിലാണ്ട്.

ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ ടോം ലാഥവും ഡെവൺ കോൺവേയും വിൽ യംഗും കളം നിറഞ്ഞ് കളിച്ചപ്പോള്‍ ടീം 349/1 എന്ന നിലയിലാണ് ആദ്യ ദിവസം അവസാനിപ്പിച്ചത്. ടോം ലാഥം 186 റൺസും ഡെവൺ കോൺവേ 99 റൺസും നേടി നില്‍ക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് 201 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

54 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. യംഗും ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 148 റൺസാണ് നേടിയത്.

ലാഥം മുന്നിൽ നിന്ന് ശതകത്തോടെ നയിക്കുന്നു, ന്യൂസിലാണ്ട് കരുതുറ്റ നിലയിൽ

ബംഗ്ലാദേശിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയിയുമ്പോള്‍ ന്യൂസിലാണ്ട് 202/1 എന്ന നിലയിലാണ്. ടോം ലാഥം – വിൽ യംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 148 റൺസാണ് നേടിയത്.

ടോം ലാഥം 118 റൺസുമായും ഡെവൺ കോൺവേ 28 റൺസുമായി നില്‍ക്കുമ്പോള്‍ വിൽ യംഗിനെ ആണ് ടീമിന് നഷ്ടമായത്. യംഗ് 54 റൺസ് നേടിയപ്പോള്‍ താരത്തെ ഷൊറിഫുള്‍ ഇസ്ലാം ആണ് പുറത്താക്കിയത്.

അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 296 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ 214/1 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. അക്സര്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.

95 റൺസ് നേടിയ ടോം ലാഥത്തിനും 89 റൺസ് നേടിയ വിൽ യംഗിനും ശതകം നഷ്ടമായതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്. പിന്നീട് വന്ന താരങ്ങളിൽ കൈൽ ജാമിസൺ ആണ് ടോപ് സ്കോറര്‍. താരം 23 റൺസ് നേടിയപ്പോള്‍ കെയിന്‍ വില്യംസൺ 18 റൺസ് നേടി.

അക്സര്‍ പട്ടേലിനൊപ്പം 3 വിക്കറ്റുമായി അശ്വിനും മികവ് പുലര്‍ത്തി. മത്സരത്തിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡാണുള്ളത്.

Exit mobile version