ആഷസ് 2025-26 ഫിക്‌ചർ പ്രഖ്യാപിച്ചു: ഡേ-നൈറ്റ് ടെസ്റ്റ് ഗാബയിൽ നടക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025-26 ആഷസ് പരമ്പരയ്ക്കുള്ള മത്സരക്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു‌. 2025 നവംബർ 21 മുതൽ 25 വരെ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെ പരമ്പരയ്ക്ക് തുടക്കമാകും. തുടർന്ന് ഡിസംബർ 4 മുതൽ 8 വരെ ബ്രിസ്‌ബേനിലെ ഗാബയിൽ ഡേ-നൈറ്റ് ടെസ്റ്റ് നടക്കും, ഇത് പരമ്പരയിലെ രണ്ടാം മത്സരമാകും.

ഡിസംബർ 17 മുതൽ 21 വരെ ഒരു ഡേ ഗെയിമിന് അഡ്‌ലെയ്ഡും ആതിഥേയത്വം വഹിക്കും. ഡിസംബർ 26 മുതൽ 30 വരെ എംസിജിയിൽ ബോക്‌സിംഗ് ഡേ ടെസ്റ്റ് നടക്കും. ജനുവരി 4 മുതൽ എസ്‌സിജിയിൽ നടക്കുന്ന പുതുവത്സര ടെസ്റ്റോടെ പരമ്പര അവസാനിക്കും.

Ashes 2025-26 Fixture:

  1. Perth Test (Series Opener):
    Venue: Optus Stadium
    Date: November 21-25, 2025
  2. Brisbane Test (Day-Night Test):
    Venue: Gabba
    Date: December 4-8, 2025
  3. Adelaide Test (Day Game):
    Venue: Adelaide Oval
    Date: December 17-21, 2025
  4. Melbourne Test (Boxing Day Test):
    Venue: MCG
    Date: December 26-30, 2025
  5. Sydney Test (New Year’s Test):
    Venue: SCG
    Date: January 4-8, 2026

വിജയം ഉറപ്പിച്ച പന്തുമായി ബ്രോഡ് വിരമിച്ചു!! ആഷസ് പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചു. അവസാന ദിവസം 18 ഓവർ ബാക്കിയിരിക്കെ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് 49 റൺസിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ പരമ്പര 2-2 എന്ന നിലയിൽ അവസാനിച്ചു. 2-0ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് പരമ്പര സമനിലയിൽ ആക്കിയത്. വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റുവർട്ട് ബ്രോഡ് ആണ് വിജയ വിക്കറ്റ് വീഴ്ത്തിയത്.

ഇന്നലെ മികച്ച രീതിയിൽ ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ 140 ചേർത്തു. പിന്നെയാണ് വിക്കറ്റ് പോയി തുടങ്ങിയത്. ഓപ്പണർമാരായ വാർണർ 60 റൺസും കവാജ 72 റൺസും എടുത്തു. ഇരുവരെയും വോക്സ് പുറത്താക്കി. ഇവരെ ഉൾപ്പെടെ നാലു വിക്കറ്റുകൾ വോക്സ് നേടി.

54 റൺസ് എടുത്ത സ്മിത്ത്, 43 എടുത്ത ഹെഡ് എന്നിവർ പൊരുതി നോക്കിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ ഓസ്ട്രേലിയൻ വിക്കറ്റുകൾ പോയി‌. അവസാന രണ്ട വിക്കറ്റുകൾ വീഴ്ത്തി ബ്രോഡാണ് വിജയം ഉറപ്പിച്ചത്. ബ്രോഡ് രണ്ട് വിക്കറ്റും മൊയീൻ അലി മൂന്ന് വിക്കറ്റും എടുത്തു.

സമ്മറി:

England 1st Innings 283-10
Australia 1st Innings 295-10
England 2nd Innings 395-10
Australia 2nd Innings 334-10

അഞ്ചാം ടെസ്റ്റ്, ഇംഗ്ലണ്ട് സ്ക്വാഡിൽ മാറ്റമില്ല

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള സ്ക്വാഡിൽ മാറ്റമുണ്ടാകില്ല എന്ന് ഇംഗ്ലണ്ട് അറിയിച്ചു. നാലാം ടെസ്റ്റ് കളിച്ച അതേ ടീമിനെ ഇംഗ്ലണ്ട് നിലനിർത്തും. മാഞ്ചസ്റ്ററിലെ മഴ കാരണം നാലാം ടെസ്റ്റ് സമനിലയിൽ ആയിരുന്നു. എങ്കിലും ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരമ്പരയിൽ ഇപ്പോഴും ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്‌.

ഡാൻ ലോറൻസ് റിസർവ് ബാറ്ററായി തുടരുന്നു, അതേസമയം നാലാം ടെസ്റ്റിൽ വേദന അനുഭവപ്പെട്ട ക്രിസ് വോക്‌സ് ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൂന്നാം നമ്പറിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ മൊയിൻ അലി ആ റോളിൽ തുടരും.

England squad: Ben Stokes, Moeen Ali, James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood

മഴ ഓസ്ട്രേലിയയുടെ രക്ഷക്കെത്തി, നാലാം ടെസ്റ്റ് സമനിലയിൽ

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസവും മഴ കൊണ്ടു പോയതോടെ ഓസ്ട്രേലിയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് മഴ കാരണം കളി സമനില ആയതായി സംയുക്തമായി പ്രഖ്യാപിച്ചു. ഇന്ന് ഒരു പന്ത് പോലും എറിയാൻ ആയില്ല. ഇന്നലെയും മഴ വില്ലനായിരുന്നു. 214/5 എന്ന നിലയിൽ പ്രതിരോധത്തിൽ ആയിരുന്ന ഓസ്ട്രേലിയക്ക് ഈ മഴ തുണയായെന്ന് പറയാം. അവർ ഒരു പരാജയത്തിലേക്ക് എന്നായിരുന്നു മൂന്നാം ദിനം സൂചന നൽകിയിരുന്നത്. എന്നാൽ രണ്ട് ദിവസം മഴ തിമിർത്തു പെയ്തതോടെ ഓസ്ട്രേലിയ രക്ഷപ്പെട്ടു.

111 റൺസ് എടുത്ത ലബുഷാനെ ആണ് ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സിൽ താരമായത്. 173 പന്തിൽ നിന്ന് 111 എടുത്ത താരം റൂട്ടിന്റെ പന്തിൽ ഇന്നലെ പുറത്തായിരുന്നു. 31 റണ്ണുമായി മിച്ചൽ മാർഷും 3 റൺസുമായി ഗ്രീനും ക്രീസിൽ നിൽക്കവെ ആണ് മഴ എത്തിയത്. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. റൂട്ടിനെ കൂടാതെ മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

592 റൺസിനാണ് ഇംഗ്ലണ്ട് ഇന്നലെ ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു. ഇതോടെ നാലു ടെസ്റ്റുകൾ പൂർത്തിയായപ്പോൾ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിൽ തന്നെ നിൽക്കുകയാണ്‌.

മഴ എടുത്ത നാലാം ദിവസം, ഓസ്ട്രേലിയ പൊരുതുന്നു

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാം ദിവസം മഴയുടെ ദിവസമായിരുന്നു. മഴ കാരണം വളരെ കുറിച്ച് മാത്രമാണ് ഇന്ന് മത്സരം നടന്നത്. 30 ഓവർ ആണ് ഇന്ന് ആകെ എറിഞ്ഞത്. 113/4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോൾ 214/5 എന്ന നിലയിലാണ്. അവർ ഇപ്പോൾ ഇംഗ്ലണ്ടിന് 61 പിറകിലാണ്. നാളെ അവസാന ആവേശകരമായ് ഫിനിഷ് കാണാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

111 റൺസ് എടുത്ത ലബുഷാനെ ആണ് ഇന്ന് താരമായത്. 173 പന്തിൽ നിന്ന് 111 എടുത്ത താരം റൂട്ടിന്റെ പന്തിലാണ് പുറത്തായത്. 31 റണ്ണുമായി മിച്ചൽ മാർഷും 3 റൺസുനായി ഗ്രീനും ക്രീസിൽ നിൽക്കുന്നു. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ ഇന്നലെ തന്നെ പുറത്തായിരുന്നു. റൂട്ടിനെ കൂടാതെ മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

592 റൺസിനാണ് ഇംഗ്ലണ്ട് ഇന്നലെ ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു.

ഓസ്ട്രേലിയക്ക് നാലു വിക്കറ്റ് നഷ്ടം, പരാജയത്തിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ദിവസമായിരുന്നു. 275 റൺസിന്റെ ലീഡുമായി ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച ഇംഗ്ലണ്ട് ഇന്ന് കളി അവസാനിക്കും മുമ്പ് ഓസ്ട്രേലിയയുടെ 4 വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രിയ ഇപ്പോൾ 113/4 എന്ന നിലയിലാണ്. അവർ ഇപ്പോൾ ഇംഗ്ലണ്ടിന് 162 പിറകിലാണ്.

44 റൺസുമായി ലബുഷാനെയും 1 റണ്ണുമായി മിച്ചൽ മാർഷും ക്രീസിൽ നിൽക്കുന്നു. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ പുറത്തായി. മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

592 റൺസിനാണ് ഇംഗ്ലണ്ട് ഇന്ന് ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ഇംഗ്ലണ്ട് നേടി. 506/8 എന്ന നിലയിൽ നിന്ന് ലഞ്ചിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിയായി ബെയർസ്റ്റോ ആക്രമിച്ചു കളിച്ചു. 81 പന്തിൽ നിന്ന് 99 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്താകാതെ നിന്നു.

ഇന്ന് 6 വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഈ ലീഡ് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാകും. ഓസ്ട്രേലിയക്ക് ആയി ഹേസല്വുഡ് 5 വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഇന്ന് രാവിലെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി പുറത്തായി‌ പിന്നാലെ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. 

സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 317 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. നേരത്തെ ഇംഗ്ലണ്ടിനായി സാക് ക്രോലിയുടെ 189 റൺസിന്റെ ഇന്നിംഗ്സ് ആണ് ആതിഥേയരുടെ ഇന്നിങ്സിന് കരുത്തായത്.

അവസാനം ബെയർസ്റ്റോയുടെ വെടിക്കെട്ട്, ഇംഗ്ലണ്ടിന് 275 റൺസ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം സെഷനിൽ ഇംഗ്ലണ്ട് ഓളൗട്ട് ആയി. 592 റൺസിനാണ് ഇംഗ്ലണ്ട് ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ഇംഗ്ലണ്ട് നേടി. 506/8 എന്ന നിലയിൽ നിന്ന് ലഞ്ചിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിയായി ബെയർസ്റ്റോ ആക്രമിച്ചു കളിച്ചു. 81 പന്തിൽ നിന്ന് 99 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്താകാതെ നിന്നു.

ഇന്ന് 6 വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഈ ലീഡ് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാകും. ഓസ്ട്രേലിയക്ക് ആയി ഹേസല്വുഡ് 5 വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഇന്ന് രാവിലെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി പുറത്തായി‌ പിന്നാലെ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. 

സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 317 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. നേരത്തെ ഇംഗ്ലണ്ടിനായി സാക് ക്രോലിയുടെ 189 റൺസിന്റെ ഇന്നിംഗ്സ് ആണ് ആതിഥേയരുടെ ഇന്നിങ്സിന് കരുത്തായത്.

പേസ് അറ്റാക്ക് മാത്രമായി ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ഇറങ്ങും

മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. ആഷസ് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിൽ ഓൾഔട്ട് പേസ് ആക്രമണവുമായാകും ഓസ്‌ട്രേലിയ ഇറങ്ങുക.

ജോഷ് ഹേസിൽവുഡ് ആദ്യ ഇലവനിലേക്ക് മടങ്ങിവരുമെന്ന് കമ്മിൻസ് സ്ഥിരീകരിച്ചു, സ്കോട്ട് ബൊലാൻഡ് ആകും പുറത്ത് പോവുക. കാമറൂൺ ഗ്രീൻ ടോഡ് മർഫിക്ക് പകരവും ടീമിൽ എത്തും. മിച്ചൽ മാർഷ് ഇലവനിൽ സ്ഥാനം നിലനിർത്തി.

കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ പേസ് അറ്റാക്ക് നയിക്കും, മാർഷും ഗ്രീനും അവരെ പിന്തുണക്കും. സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, ട്രാവിസ് ഹെഡ് എന്നിവർ പാർട്ട് ടൈം സ്പിന്നർമാരയും ടീമിലുണ്ട്.

Australia XI for the fourth Test: David Warner, Usman Khawaja, Marnus Labuschagne, Steve Smith, Travis Head, Mitchell Marsh, Cameron Green, Alex Carey (wk), Mitchell Starc, Pat Cummins (c), Josh Hazlewood

ബെയർസ്റ്റോയെ വിശ്വസിച്ച് ഇംഗ്ലണ്ട്, മാറ്റങ്ങൾ ഇല്ലാതെ നാലാം ടെസ്റ്റിന് ഇറങ്ങും

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല. മോശം ഫോമിൽ ആയിരുന്നിട്ടും ജോണി ബെയർസ്റ്റോയെ തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി നിലനിർത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചു. ബെയർസ്റ്റോ ബാറ്റു കൊണ്ടും വിക്കറ്റിന് പിന്നിലും മൂന്നാം ടെസ്റ്റിൽ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 12, 5 സ്‌കോറുകൾ നേടിയ താരം സ്റ്റമ്പിന് പിന്നിൽ നിരവധി ക്യാച്ചുകളും നഷ്ടമാക്കി.

ബെയർസ്റ്റോയുടെ പ്രകടനം ബെൻ ഫോക്‌സിനെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിയിരുന്നു എങ്കിലും വിജയ ടീമിനെ തന്നെ നിലനിർത്ത എന്ന് ടീം തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്റെ വിജയം ഉറപ്പിച്ചതോടെ പരമ്പര 2-1 ആയിരുന്നു.

ENGLAND SQUAD: Ben Stokes (captain), Moeen Ali, James Anderson, Jonathan Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood.

ഓസ്ട്രേലിയ 224ന് പുറത്ത്, ഇംഗ്ലണ്ടിന് ജയിക്കാൻ 224 റൺസ്!!

ആഷസ് 2ആം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് പ്രതീക്ഷയിൽ. അവർ രണ്ടാം ഇന്നിംഗ്സിൽ 27/0 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് ഇനി വിജയിക്കാൻ 224 റൺസ് കൂടിയാണ് വേണ്ടത്. ഓസ്ട്രേലിയ അവരുടെ രണ്ടാം ഇന്നിംഗിൽ 224 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മഴ കാരണം മൂന്ന് സെഷനോളം മുടങ്ങിയ ദിവസത്തിൽ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത് മുതൽ വിക്കറ്റുകൾ വേഗത്തിൽ കൊഴിഞ്ഞു.

ട്രാവിസ് ഹെഡ് മാത്രമാണ് ഇന്ന് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചു നിന്നത്. 77 റൺസ് എടുത്ത ഹെഡിന്റെ പ്രകടനം അവരെ 200 കഴിയാൻ സഹായിച്ചു. ഇംഗ്ലണ്ടിനായി വോക്സും ബ്രോഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മൊയീൻ അലിയും മാർക് വൂഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടിനായി ഇപ്പോൾ 9 റൺസുനായി ക്രാലിയും 18 റൺസുമായി ഡക്കറ്റുമാണ് ക്രീസിൽ ഉള്ളത്.

ഓസ്ട്രേലിയയുടെ ലീഡ് 142 റൺസ്, 4 വിക്കറ്റുകൾ നഷ്ടമായി

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 116-4 എന്ന നിലയിൽ നിൽക്കുകയാണ്. അവരുടെ ലീഡ് 142 റൺസ് ആയി. 17 റൺസുമായി മാർഷും 18 റൺസ് എടുത്ത് ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്‌. 43 റൺസ് എടുത്ത ഖവാജ, 33 റൺസ് എടുത്ത ലബുഷാനെയും, 1 റൺ എടുത്ത‌ വാർണർ, 2 റൺ എടുത്ത സ്മിത്ത് എന്നിവർ ആണ് പുറത്തായത്. ഇംഗ്ലണ്ടിനായി മൊയീൻ അലി 2 വിക്കറ്റും ബ്രോഡ്,വോക്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 237 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 142-7 എന്ന നിലയിലായിരുന്നു. അവിടെ 236ലേക്ക് എത്താൻ ആയത് സ്റ്റോക്സിന്റെ ഇന്നിംഗ്സ് കൊണ്ടായിരുന്നു. സ്റ്റോക്സ് ഒരു വശത്ത് നിന്ന് അവസാനം ആക്രമിച്ചു കളിച്ചു. സ്റ്റോക്സ് 108 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്‌.

മാർക്ക് വൂഡിന്റെ 8 പന്തിൽ 24 റൺസ് അടിച്ച ഇന്നിങ്സും ഇംഗ്ലണ്ടിനെ സഹായിച്ചു‌. ഓസ്ട്രേലിയ 26 റൺസിന്റെ ലീഡ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് ആറ് വിക്കറ്റും സ്റ്റാർ 2 വിക്കറ്റും മാർഷ്, മർഫി എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

19 റൺസ് എടുത്ത റൂട്, 12 റൺസ് എടുത്ത ബെയർസ്റ്റോ, 21 റൺസ് എടുത്ത മൊയീൻ അലി, 10 റൺസ് എടുത്ത വോക്സ് എന്നിവർ ഇന്ന് കൂടാരം കയറി. ഇന്നലെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു.

വീണ്ടും സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടം, ഇംഗ്ലണ്ട് 237ന് പുറത്ത്

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിംഗ് 237 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 142-7 എന്ന നിലയിലായിരുന്നു. അവിടെ 199ലേക്ക് എത്താൻ ആയത് സ്റ്റോക്സിന്റെ ഇന്നിംഗ്സ് കൊണ്ടായിരുന്നു. സ്റ്റോക്സ് ഒരു നിന്ന് അവസാനം ആക്രമിച്ചു കളിച്ചു. സ്റ്റോക്സ് 108 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്‌.

മാർക്ക് വൂഡിന്റെ 8 പന്തിൽ 24 റൺസ് അടിച്ച ഇന്നിങ്സും ഇംഗ്ലണ്ടിനെ സഹായിച്ചു‌. ഓസ്ട്രേലിയ 26 റൺസിന്റെ ലീഡ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് ആറ് വിക്കറ്റും സ്റ്റാർ 2 വിക്കറ്റും മാർഷ്, മർഫി എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

19 റൺസ് എടുത്ത റൂട്, 12 റൺസ് എടുത്ത ബെയർസ്റ്റോ, 21 റൺസ് എടുത്ത മൊയീൻ അലി, 10 റൺസ് എടുത്ത വോക്സ് എന്നിവർ ഇന്ന് കൂടാരം കയറി. ഇന്നലെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു.

Exit mobile version