വിരമിച്ചിട്ടില്ല എന്ന് സെറീന വില്യംസ്

ടെന്നീസിൽ നിന്ന് താൻ വിരമിച്ചിട്ടില്ല എന്ന് അമേരിക്കൻ ഇതിഹാസം സെറീൻ വില്യംസ്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സെറീന പക്ഷെ ഇപ്പോൾ മനം മാറ്റുന്നതിന്റെ സൂചനകൾ ആണ് കാണാൻ കഴിയുന്നത്.

ഞാൻ വിരമിച്ചിട്ടില്ല എന്ന് വില്യംസ് ഇന്നലെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഒരു കോൺഫറൻസിൽ പറഞ്ഞു. തിരിച്ചുവരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും താരം പറഞ്ഞു. നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് വരാം, എനിക്ക് അവിടെ ഒരു കോർട്ട് ഉണ്ട് എന്നും അവിടെ പരിശീലനം തുടരുകയാണ് എന്നും അവർ സൂചിപ്പിച്ചു.

നേരത്തെയും തനിക്ക് ടെന്നീസ് കളിക്കാൻ കഴിയാതെ ഇരിക്കാൻ ആകുമോ എന്ന് വ്യക്തമല്ല എന്ന് സെറീന പറഞ്ഞിരുന്നു.

‘വീനസ് ഇല്ലാതെ സെറീന ഇല്ല’ കണ്ണീരോടെ സഹോദരിയോട് നന്ദി പറഞ്ഞു സെറീന വില്യംസ്

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ ഏറ്റ പരാജയത്തിന് ശേഷം മത്സരശേഷം തന്റെ സഹോദരി വീനസ് വില്യംസിനോട് കണ്ണീരിൽ കുതിർന്ന നന്ദി പറഞ്ഞു സെറീന വില്യംസ്. തന്റെ കരിയറിലെ അവസാനം എന്നു കരുതുന്ന മത്സരശേഷം ഏറെ വികാരപരമായി ആണ് സെറീന പ്രതികരിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞ സെറീന കണ്ണീർ അടക്കിയാണ് തന്റെ അച്ഛനും ആദ്യ പരിശീലകനും ആയ റിച്ചാർഡ് വില്യംസിനും അമ്മ ഓറസിൻ പ്രൈസിനും നന്ദി പറഞ്ഞത്.

തനിക്ക് ഒപ്പം നിന്ന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ സെറീന അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിൽ താൻ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു. അവർക്ക് നന്ദി പറഞ്ഞ ശേഷമാണ് തന്റെ കരിയറിൽ സഹതാരമായും എതിരാളി ആയും എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സഹോദരി വീനസ് വില്യംസിന് നന്ദി പറഞ്ഞത്. വീനസ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന സെറീന ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞ താരം വീനസ് മാത്രമാണ് ഇന്ന് കാണുന്ന സെറീന ഉണ്ടാവാൻ കാരണം എന്ന് കൂടി പറഞ്ഞ താരം തന്റെ സഹോദരിക്ക് കണ്ണീരോടെ നന്ദി രേഖപ്പെടുത്തി. സെറീനയുടെ മത്സരം കാണാൻ ഗാലറിയിൽ എന്നത്തേയും പോലെ വീനസ് വില്യംസ് ഉണ്ടായിരുന്നു.

സെറീന വില്യംസ് ടെന്നീസ് കോർട്ട് വിട്ടു

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഇനി ടെന്നീസ് കോർട്ടിൽ ഉണ്ടാകില്ല. ഇന്ന് യുഎസ് ഓപ്പണിൽ അവർ പരാജയപ്പെട്ടതോടെ ഐതിഹാസികമായ ആ കരിയറിന് അവസാനമായി‌ ഓസ്‌ട്രേലിയയുടെ അജ്‌ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടാണ് ഇന്ന് സെറീന ടൂർണമെന്റിലെയും കരിയറിലെയും യാത്ര അവസാനിപ്പിച്ചത്‌.

യു എസ് ഓപ്പണിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞ മാസം സെറീന പറഞ്ഞിരുന്നു. 40 കാരിയായ സെറീന വില്യംസിനെ 7-5, 6-7 (4/7) 6-1 എന്ന സ്കോറിന് ആണ് ടോംലാനോവിച്ച് പരാജയപ്പെടുത്തിയത്.

27 വർഷൻ നീണ്ട കരിയറിൽ 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ താരമാണ് സെറീന.

ഓ സെറീന! ലാസ്റ്റ് ഡാൻസിൽ സ്വപ്ന കുതിപ്പുമായി സെറീന വില്യംസ്, രണ്ടാം സീഡിനെ വീഴ്ത്തി മൂന്നാം റൗണ്ടിൽ

തന്റെ അവസാന ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ സ്വപ്‍ന തുടക്കം കണ്ടത്തി ഇതിഹാസതാരം സെറീന വില്യംസ്. രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ 3 സെറ്റ് പോരാട്ടത്തിൽ ആണ് ആണ് സെറീന മറികടന്നത്. ആദ്യ മൂന്ന് റാങ്കിൽ ഉള്ള താരത്തെ തോൽപ്പിക്കുന്ന നാൽപ്പത് കഴിഞ്ഞ ആദ്യ താരം കൂടിയായി ഇതിഹാസതാരം. 11 ഏസുകൾ മത്സരത്തിൽ ഉതിർത്ത സെറീന 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റ് ടൈബ്രൈക്കറിൽ ജയിച്ച സെറീന രണ്ടാം സെറ്റ് 6-2 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ യഥാർത്ഥ സെറീന അവതരിച്ചപ്പോൾ സെറ്റ് 6-2 നു നേടി താരം മത്സരം ജയിച്ചു. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോമിജാനോവിച് ആണ് മൂന്നാം റൗണ്ടിൽ സെറീനയുടെ എതിരാളി.

അതേസമയം മുൻ വർഷത്തെ ഫൈനലിസ്റ്റ് ലൈയ്ല ഫെർണാണ്ടസ് രണ്ടാം റൗണ്ടിൽ പുറത്തായി. 14 സീഡ് ആയ കനേഡിയൻ താരത്തെ ലുഡ്മില്ല സാംസ്‌നോവ 6-3, 7-6 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിക്കുക ആയിരുന്നു. 15 സീഡ് ബ്രസീലിന്റെ ബിയാട്രിസ് മയിയെ 6-2, 6-4 എന്ന സ്കോറിന് അട്ടിമറിച്ചു മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സെർബിയൻ താരം അലക്‌സാന്ദ്രയോട് ആദ്യ സെറ്റ് 6-2 നു നേടിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ 6-4, 6-2 എന്ന സ്കോറിന് കൈവിട്ട മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡുമായ ബാർബോറ ക്രജികോവയും മൂന്നാം റൗണ്ടിൽ എത്തി. അന്നയെ 6-3, 6-1 എന്ന സ്കോറിന് തകർത്ത 17 സീഡ് കരോളിന ഗാർസിയ തന്റെ മികച്ച ഫോം തുടർന്ന് മൂന്നാം റൗണ്ട് ഉറപ്പിച്ചു.

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ സെറീനക്ക് അന്നറ്റ് പരീക്ഷണം, ആദ്യ റൗണ്ടിൽ ജയം കണ്ടു ഒൻസ്, ഫെർണാണ്ടസ് തുടങ്ങിയവർ

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ ജയം കണ്ട ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ നേരിടും. ജാക്വലിൻ ക്രിസ്റ്റിയനെ 6-3, 6-0 എന്ന നേരിട്ടുള്ള സ്കോറിന് തകർത്താണ് അന്നറ്റ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരവസരവും രണ്ടാം സീഡ് എതിരാളിക്ക് നൽകിയില്ല. അഞ്ചാം സീഡും വിംബിൾഡൺ ഫൈനലിസ്റ്റും ആയ ടുണീഷ്യൻ താരം ഒൻസ് ജെബ്യുർ അമേരിക്കൻ താരം മാഡിസണിനെ 7-5, 6-2 എന്ന സ്കോറിന് ആണ് മറികടന്നത്.

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് 19 കാരിയായ കനേഡിയൻ താരവും 14 സീഡും ആയ ലെയ്ല ഫെർണാണ്ടസ് ഫ്രഞ്ച് താരം ഓഡിനെ 6-3, 6-4 എന്ന സ്കോറിന് തകർത്തു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വർഷത്തെ മാജിക് ആവർത്തിക്കാൻ ആവും യുവതാരത്തിന്റെ ശ്രമം. ഫെർണാണ്ട ഗോമസിനെ 6-0, 6-4 എന്ന സ്കോറിന് തകർത്ത മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡുമായ ബാർബറോ ക്രജികോവ, യുക്രെയ്ൻ താരം ദയാനയെ 7-6, 6-3 എന്ന സ്കോറിന് തോൽപ്പിച്ച ഇരുപതാം സീഡ് മാഡിസൺ കീയ്സ് എന്നിവരും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം പത്താം സീഡ് ദാരിയയെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം ഹാരിയറ്റ് ഡാർട്ട് ആദ്യ റൗണ്ടിൽ അട്ടിമറിച്ചു. 7-6, 1-6, 6-3 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.

ഇന്നില്ല വിരമിക്കൽ- സെറീന!

ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിൽ, ആർതർ ആഷേ സ്റ്റേഡിയം ഇന്ന് ആളുകളെ കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു. യുഎസ് ഓപ്പണിൽ ഒരു ഒന്നാം റൗണ്ട് കളി കാണാൻ ഇത്രയും തിരക്ക് ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ല.

ഇത് ഒരു സാധാരണ കളിയായിരുന്നില്ല, ലോക ടെന്നീസ് റാണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കളിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റാണ്, പ്രജകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ സെറീന നേരിട്ടുള്ള സെറ്റുകൾക്ക് 6/3, 6/3 എന്ന സ്കോറിൽ മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ തകർത്തു കൊണ്ടു വിരമിക്കാൻ സമായമായില്ല എന്ന് വിളിച്ചു പറഞ്ഞു. വിരമിക്കൽ മത്സരം കാണാൻ എത്തിയ കാണികളിൽ ആരും അതിൽ നിരാശരായില്ല. അവർക്ക് സെറീന ഇനിയും തുടർന്ന് കളിക്കുന്നത് കാണാനാണ് ഇഷ്ടം.

സെറീനയുടെ മകൾ ഒളിമ്പിയ അടക്കമുള്ള കുടുംബാംഗങ്ങൾ സ്റ്റേഡിയത്തിൽ സന്നിഹതരായിരുന്നു. 23000 ത്തിലേറെ കാണികൾക്ക് എന്ന പോലെ അവർക്കും ഇത് ഒരു വികാരനിർഭരമായ നിമിഷങ്ങളായിരുന്നു. ലക്ഷക്കണക്കിന് ചെറിയ പെണ്കുട്ടികളെ ടെന്നീസ് സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഈ ലോക ചാമ്പ്യൻ കോർട്ടിനോട് വിട പറയുന്നത് സങ്കടം തന്നെയാണ്. പക്ഷെ ഒരു സെറീന ടെന്നീസിനും, സ്പോർട്സിനും, വനിതകൾക്കും കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കൊടുത്തു കൊണ്ടിരുന്ന പ്രചോദനം വാക്കുകൾക്ക് അതീതമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞാലും, വിരമിച്ചു മാറി നിന്നാലും, 23 ഗ്രാൻഡ്സ്ലാം വിജയിച്ച ഈ ക്വീൻ ഇനിയും അത് തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കളിക്കാൻ വില്യംസ് സഹോദരിമാർ

വില്യംസ് സഹോദരിമാർ ഒരുമിക്കുന്നത് 4 വർഷങ്ങൾക്ക് ശേഷം

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ വൈൽഡ് കാർഡ് നേടി സെറീന വില്യംസ്, വീനസ് വില്യംസ് സഖ്യം. ഇതോടെ ഇതിഹാസ താരങ്ങൾ അവസാനമായി ന്യൂയോർക്കിൽ ഒരുമിച്ച് കളിക്കാൻ ഇറങ്ങും. ഇതിനകം ഇത് തന്റെ അവസാന ടൂർണമെന്റ് ആണെന്ന് ഇതിനകം തന്നെ 40 കാരിയായ സെറീന പ്രഖ്യാപിച്ചിട്ടുണ്ട്.

14 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണവും നേടിയ വില്യംസ് സഹോദരിമാർ 2018 ഫ്രഞ്ച് ഓപ്പണിനു ശേഷം ഇത് ആദ്യമായാണ് ഒരുമിക്കുന്നത്. സിംഗിൾസിലും ഇരുവരും കളിക്കാൻ ഇറങ്ങുന്നുണ്ട്. നിലവിൽ 608 റാങ്കുകാരിയായ സെറീന ആദ്യ റൗണ്ടിൽ ഡാങ്ക കോവിനിചിനെ നേരിടുമ്പോൾ 1445 റാങ്കുകാരിയായ വീനസ് ആലിസൻ വാനിനെ ആണ് നേരിടുക.

യു.എസ് ഓപ്പൺ – ‘ലാസ്റ്റ് ഡാൻസി’നു ഒരുങ്ങി സെറീന വില്യംസ്, കിരീടം നിലനിർത്താൻ എമ്മ, ജയിക്കാൻ ഉറച്ച് ഇഗ | Report

യു.എസ് ഓപ്പൺ – സ്വന്തം മണ്ണിൽ കരിയർ അവസാനിപ്പിക്കാൻ ഇതിഹാസതാരം സെറീന വില്യംസ്.

ഈ വർഷത്തെ യു.എസ് ഓപ്പണിൽ ആരു കിരീടം നേടിയാലും അതിനെക്കാൾ എല്ലാം അത് അറിയപ്പെടുക സെറീന വില്യംസിന്റെ അവസാന ടൂർണമെന്റ് എന്ന നിലയിൽ തന്നെയാവും. 22 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കൈവരിച്ച തന്റെ ഐതിഹാസിക കരിയറിന് ശേഷം യു.എസ് ഓപ്പണിൽ ഇറങ്ങുമ്പോൾ കിരീതപ്രതീക്ഷ ഇല്ലെങ്കിലും എങ്ങാനും ഒരു സ്വപ്ന നേട്ടം പിറന്നാലോ എന്ന നേരിയ സ്വപ്നം ആരാധകർ വച്ചു പുലർത്തുന്നുണ്ട്. ആദ്യ റൗണ്ടിൽ കടുത്ത വെല്ലുവിളി തന്നെയാവും 80 റാങ്കുകാരിയായ ഡാൻക കോവിനിചിയിൽ നിന്നു പക്ഷെ സെറീന നേരിടുക. രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആണെങ്കിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റ് എന്ന വലിയ വെല്ലുവിളിയും സെറീനയെ കാത്തിരിക്കുന്നുണ്ട്. അതിനാൽ തന്നെ തന്റെ പഴയ മികവിന്റെ നിഴൽ മാത്രമായ സെറീനയിൽ നിന്നു വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ ലാസ്റ്റ് ഡാൻസിൽ സെറീന വിശ്വരൂപം കാണിക്കുമോ എന്നു കണ്ടറിയാം.

സീസണിൽ ഉടനീളം മികവ് തുടർന്ന ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക് വിംബിൾഡൺ നിരാശ മറക്കാൻ ആവും യു.എസ് ഓപ്പണിൽ ഇറങ്ങുക. ഹാർഡ് കോർട്ടിൽ അതിശക്തയായ ഇഗ സീസണിലെ മികവിലേക്ക്‌ ഉയർന്നാൽ താരത്തെ ആർക്കും പിടിച്ചു കെട്ടുക എളുപ്പം ആവില്ല. ആദ്യ റൗണ്ടിൽ ഇറ്റാലിയൻ ജാസ്മിൻ പൗളോനിയെ നേരിടുന്ന ഇഗക്ക് രണ്ടാം റൗണ്ടിൽ 2018 ലെ ജേതാവ് സ്ലൊയെൻ സ്റ്റീഫൻസിനെ ആവും നേരിടേണ്ടി വരിക. നാലു ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആണ് ഇഗയുടെ ക്വാർട്ടറിൽ ഇടം പിടിച്ചത്. ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ, പതിനാറാം സീഡ് യലേന ഒസ്റ്റപെങ്കോ, 21 സീഡ് പെഡ്ര ക്വിറ്റോവ എന്നിവർക്ക് പുറമെ എട്ടാം സീഡ് ജെസിക്ക പെഗ്യുല, 24 സീഡ് അമാന്ത അനിസിമോവ, എൽസി മെർട്ടൻസ് എന്നിവരും ഈ ക്വാട്ടറിൽ ആണ്. എങ്കിലും സെമിഫൈനലിൽ അനായാസം ഇഗ എത്തേണ്ടത് തന്നെയാണ്. 19 കാരിയായ ചൈനീസ് താരം ചെങ് ക്വിൻവനിനെ ആദ്യ റൗണ്ടിൽ നേരിടുന്ന ഒസ്റ്റപെങ്കോ കടുത്ത പോരാട്ടം ആവും നേരിടുക.

രണ്ടാം സീഡ് ആയ അന്നറ്റ് കോണ്ടവെയിറ്റ് ആദ്യ റൗണ്ടിൽ ജെസിക്ക ക്രിസ്റ്റിയനെ നേരിടുമ്പോൾ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് ആവും താരത്തെ കാത്തിരിക്കുക. ഈ ക്വാർട്ടറിൽ ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുറും, ഒരിക്കൽ കൂടി മാഡിസൺ ബ്രിഗൾ ആണ് ഒൻസിന്റെ ആദ്യ റൗണ്ടിലെ എതിരാളി. അത്ഭുതം സംഭവിച്ചില്ലെങ്കിൽ അന്നറ്റ്, ഒൻസ് ക്വാർട്ടർ ഫൈനൽ ആവും കാണാൻ സാധിക്കുക. എന്നാൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും 14 സീഡും ആയ ലൈയ്ല ഫെർണാണ്ടസ്, സാൻ ജോസ് കിരീടം നേടിയ പത്താം സീഡ് ദാരിയ കസറ്റ്കിന, 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡും ആയ ബാർബറ ക്രജികോവ എന്നിവരും ഈ ക്വാർട്ടറിൽ ശ്രദ്ധിക്കേണ്ടവർ തന്നെയാണ്. കരിയറിലെ അവസാന ടൂർണമെന്റിൽ സെറീന വില്യംസിൽ തന്നെയാവും ആദ്യ റൗണ്ടിൽ എല്ലാ കണ്ണുകളും.

മൂന്നാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരി ആദ്യ റൗണ്ടിൽ വിംബിൾഡൺ സെമിഫൈനലിൽ എത്തി അത്ഭുതം കാണിച്ച താത്‌ജാന മരിയയെ ആണ് നേരിടുക. ടൂർണമെന്റിൽ ഏറ്റവും കടുത്ത ക്വാർട്ടർ ആണ് ഇത്. ടൊറന്റോ ഓപ്പൺ ജേതാവും ഏഴാം സീഡും ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്, പന്ത്രണ്ടാം സീഡ് അമേരിക്കൻ യുവതാരം കൊക്കോ ഗോഫ്, സിൻസിനാറ്റി ഓപ്പൺ ജേതാവും 17 സീഡും ആയ കരോളിന ഗാർസിയ, സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനലിൽ എത്തിയ 20 സീഡ് മാഡിസൺ കീയ്സ്, മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കു എന്നിവർ എല്ലാം ഈ ക്വാർട്ടറിൽ ആണ് ഉൾപ്പെടുന്നത്. യോഗ്യത കളിച്ചു വരുന്ന താരങ്ങളെ ആവും ഹാലപ്, ഗാർസിയ, ഗോഫ് എന്നിവർ ആദ്യ റൗണ്ടിൽ നേരിടുക. ആന്ദ്രീസ്കു യോഗ്യത കളിച്ചു എത്തിയ ഹാൻ ടാനിനെ ആദ്യ റൗണ്ടിൽ നേരിടുമ്പോൾ കീയ്സ് യാറ്റ്റമ്സ്കയെ ആണ് നേരിടുക.

നാലാം സീഡ് ആയ പൗള ബഡോസ ആദ്യ റൗണ്ടിൽ ലസിയ സുരെങ്കോയെ ആണ് നേരിടുക. ഈ ക്വാർട്ടറിൽ ആണ് നിലവിലെ ജേതാവ് എമ്മ റാഡുകാനുവും ഇടം പിടിച്ചത്. തന്റെ തുടർച്ചയായ 63 മത്തെ ഗ്രാന്റ് സ്‌ലാം കളിക്കാൻ ഇറങ്ങുന്ന ആലീസ് കോർണറ്റ് ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ആയ എമ്മയുടെ എതിരാളി. രണ്ടു തവണ യു.എസ് ഓപ്പൺ ജയിച്ച നയോമി ഒസാക്ക ആദ്യ റൗണ്ടിൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 19 സീഡും ആയ ഡാനിയേല കോളിൻസിനെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ എമ്മ, നയോമി പോരാട്ടത്തിനും സാധ്യതയുണ്ട്. നിലവിലെ വിംബിൾഡൺ ജേതാവും 25 സീഡും ആയ എലേന റിബാക്കിന ആദ്യ റൗണ്ടിൽ യോഗ്യത കളിച്ചു വരുന്ന താരത്തെ ആണ് നേരിടുക. രണ്ടാം റൗണ്ടിൽ വൈൽഡ് കാർഡ് ആയി ടൂർണമെന്റിന് എത്തിയ ഇതിഹാസതാരം വീനസ് വില്യംസ് ചിലപ്പോൾ കസാഖിസ്ഥാൻ താരത്തിന് എതിരാളി ആയേക്കും. 2021 ലെ യു.എസ് ഓപ്പൺ സെമിഫൈനലിസ്റ്റും ആറാം സീഡും ആയ ആര്യാന സബലങ്ക, 2019 ലെ സെമിഫൈനലിസ്റ്റും 12 സീഡും ആയ ബലിന്ത ബെനചിച്, മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്ക, 2016 ലെ ഫൈനൽ കളിച്ച 22 സീഡ് കരോളിന പ്ലിസ്കോവ എന്നിവർ ഇതേ ക്വാർട്ടറിൽ തന്നെയാണ്. അതിനാൽ തന്നെ അട്ടിമറികൾ കാണാവുന്ന ഒരു ക്വാർട്ടർ തന്നെയാണ് ഇത്.

സമീപകാലത്ത് ഇഗ സ്വിറ്റെക് ആധിപത്യം വനിത ടെന്നീസിൽ ഒരു സ്ഥിരത നൽകിയെങ്കിലും ഈ കഴിഞ്ഞ വിംബിൾഡൺ ആ പ്രതീക്ഷകൾ തകിടം മറിച്ചു. ഒരിക്കൽ കൂടി ഒരു അപ്രതീക്ഷിത ഗ്രാന്റ് സ്‌ലാം ജേതാവിനെ വനിത ടെന്നീസിൽ കാണാൻ സാധിച്ചു. അതിനാൽ തന്നെ ഇഗക്ക് വലിയ സാധ്യത കൽപ്പിക്കുന്ന സമയത്തും ന്യൂയോർക്കിൽ എന്തും സംഭവിക്കാം എന്ന കാര്യം ആരാധകർക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ വർഷം കണ്ട ടീനേജ് ഫൈനൽ പോലൊരു അത്ഭുതം പോലെ എന്തെങ്കിലും ന്യൂയോർക്ക് കരുതി വച്ചു കാണണം. എന്നാൽ ഉറപ്പായിട്ടും കിരീട നേട്ടത്തെക്കാൾ ടെന്നീസ് ആരാധകർ ഉറ്റു നോക്കുക സെറീന വില്യംസ് എന്ന ടെന്നീസിലെ എക്കാലത്തെയും മഹത്തായ താരം തന്റെ അവസാന ടൂർണമെന്റിൽ സ്വന്തം മണ്ണിൽ എന്ത് മാജിക് കാണിക്കും എന്നത് തന്നെയാവും.

Story Highlight : US Open women’s draw and preview.

വിടവാങ്ങൽ ചോദ്യങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞു സെറീന വില്യംസ്

വിടവാങ്ങൽ അഭ്യൂഹങ്ങൾ ശക്തമാവുന്നതിനു പിറകെ വാർത്ത സമ്മേളനത്തിൽ വികാരീതയായി സെറീന വില്യംസ്. ഇന്ന് നയോമി ഒസാക്കക്ക് എതിരായ സെമിഫൈനൽ മത്സരശേഷം സെറീന വില്യംസ് ആരാധകരെ അഭിവാദ്യം ചെയ്ത രീതി താരത്തിന്റെ അവസാനത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരം ആണ് ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരുന്നു. ചിലപ്പോൾ ഈ വർഷം യു.എസ് ഓപ്പണിന് ശേഷം സെറീന വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനെ തുടർന്നുള്ള ചോദ്യങ്ങൾ ആണ് സെറീനയെ വികാരീതയാക്കിയത്.

വിടവാങ്ങുക ആണെങ്കിൽ താൻ ആരോടും പറയാതെ ആവും ആ തീരുമാനം എടുക്കുക എന്നാണ് വിടവാങ്ങൽ ചോദ്യങ്ങൾക്ക് സെറീന നൽകിയ ഉത്തരം. തുടർന്ന് കണ്ണീരണിഞ്ഞ സെറീന മത്സരം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ നിന്നു പെട്ടെന്ന് പുറത്ത് പോവുകയും ചെയ്തു. ഏറ്റവും കൂടുതൽ സിംഗിൾസ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡ് പിന്തുടരുന്ന സെറീന നിലവിൽ 1 ഗ്രാന്റ് സ്‌ലാം മാത്രം പിറകിൽ ആണ്. നിലവിൽ കോർട്ടിനു 24 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉള്ളപ്പോൾ സെറീനക്ക് 23 എണ്ണം ആണുള്ളത്. ഈ റെക്കോർഡ് മറികടന്ന ശേഷം സെറീന വിരമിക്കും എന്ന പ്രതീക്ഷയിൽ ആണ് ലോകമെങ്ങുമുള്ള സെറീന വില്യംസ് ആരാധകർ. എന്നാൽ 39 കാരിയായ സെറീനക്ക് ഇനിയൊരു ഗ്രാന്റ് സ്‌ലാം ഉയർത്താനുള്ള ബാല്യം ഉണ്ടോ എന്ന് കണ്ടറിയണം.

സെറീനക്ക് വീണ്ടും കാത്തിരിപ്പ്! സെറീനയെ തകർത്തു നയോമി ഒസാക്ക ഫൈനലിൽ!

റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനു ഒപ്പം എത്താൻ സെറീന വില്യംസ് ഇനിയും കാത്തിരിക്കേണ്ടി വരും. മുമ്പ് എട്ടു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയപ്പോഴും കിരീടം ഉയർത്തിയ സെറീനക്ക് പക്ഷെ ഇത്തവണ ആ പ്രകടനം ആവർത്തിക്കാൻ ആയില്ല. മൂന്നാം സീഡ് ആയ ജപ്പാന്റെ നയോമി ഒസാക്കക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സെറീനക്ക് ആയില്ല. ഇത് വരെ കളിച്ച എല്ലാ സെമിഫൈനലുകളും ഗ്രാന്റ് സ്‌ലാമുകളിൽ ജയിച്ച റെക്കോർഡ് ഒസാക്ക തുടർന്നപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെറീനയുടെ തോൽവി. വർഷങ്ങൾക്ക് ശേഷം ആണ് സെറീന ആദ്യ മുന്നിലുള്ള ഒരു താരത്തോട് തോൽവി വഴങ്ങുന്നത്. ആദ്യ സെറ്റിൽ മികച്ച തുടക്കം ആണ് സെറീനക്ക് ലഭിച്ചത്‌. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ ഒസാക്ക മത്സരത്തിൽ പതുക്കെ തിരിച്ചു വന്നു.

മത്സരത്തിൽ എട്ട് ഇരട്ടപ്പിഴവുകൾ വരുത്തിയ ഒസാക്കയുടെ പിഴവുകൾ മുതലാക്കാൻ സെറീനക്ക് ആയില്ല. ഒരിക്കൽ കൂടി ബ്രൈക്ക് വഴങ്ങിയ സെറീനക്ക് ആദ്യ സെറ്റ് 6-3 നു നഷ്ടമായി. രണ്ടാം സെറ്റിൽ സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ വലിയ മുൻതൂക്കം കണ്ടത്തി. എന്നാൽ വിട്ട് കൊടുക്കാൻ തായ്യാറല്ലായിരുന്ന സെറീന തിരിച്ചു ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ തിരിച്ചു വരുമെന്ന സൂചന നൽകി. എന്നാൽ തൊട്ടടുത്ത സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഒസാക്ക സെറീനയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. തുടർന്ന് സർവീസ് നിലനിർത്തി 6-4 സെറ്റ് നേടിയ ഒസാക്ക ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ 7 ബ്രൈക്ക് പോയിന്റുകളിൽ 2 എണ്ണം മാത്രമാണ് സെറീനക്ക് മുതലാക്കാൻ ആയത് അതേസമയം ലഭിച്ച 4 അവസരവും ബ്രൈക്ക് ആക്കി മാറ്റിയ ഒസാക്ക അവസരങ്ങൾ ഒന്നും കളഞ്ഞു കുളിച്ചില്ല. സമീപകാലത്ത് ഗ്രാന്റ് സ്‌ലാം വേദികളിൽ നേരിടുന്ന വെല്ലുവിളിയുടെ തുടർച്ച ആയി പ്രായം തലർത്തുന്ന സെറീനക്ക് ഇത്. അതേസമയം നാലാം ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന ഒസാക്കക്ക് ഇനി ഒരു മത്സരം മാത്രം ദൂരം ആണ് അതിനുള്ളത്. ഫൈനലിൽ ജെന്നിഫർ ബ്രാഡി കരോളിന മുചോവ മത്സരവിജയിയെ ആണ് ഒസാക്ക നേരിടുക.

മുഗുരുസയുടെ വെല്ലുവിളി അതിജീവിച്ച് ഒസാക്കയും സബലങ്കയെ വീഴ്ത്തി സെറീനയും ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം സീഡ് ജപ്പാൻ താരം നയോമി ഒസാക്ക ക്വാർട്ടർ ഫൈനലിൽ കടന്നു. 14 സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് ഒസാക്ക ജയം കണ്ടത്. മത്സരത്തിൽ മുഗുരുസ മികച്ച പോരാട്ടം ആണ് ഒസാക്കക്ക് നൽകിയത്. ആദ്യ സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ ഒസാക്ക മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് നിർണായകമായ മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം പുറത്തെടുത്ത മുഗുരുസയെ അവസാന നിമിഷം വീഴ്‌ത്തിയ ഒസാക്ക 7-5 നു സെറ്റ് നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ഒസാക്ക 4 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 4 തവണ ബ്രൈക്ക് വഴങ്ങിയ ഒസാക്ക 5 തവണ എതിരാളിയുടെ സർവീസും ബ്രൈക്ക് ചെയ്തു.

ഏഴാം സീഡ് ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് പത്താം സീഡ് സെറീന വില്യംസ് മറികടന്നത്. ഇരുതാരങ്ങളും 4 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ സെറീന 8 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത് ഒപ്പം
9 ഏസുകളും അമേരിക്കൻ താരം ഉതിർത്തു. ആദ്യ സെറ്റ് 6-4 നു ജയിച്ച സെറീനക്ക് എതിരെ രണ്ടാം സെറ്റ് 6-2 നു നേടി സബലങ്ക അതിശക്തമായി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ മത്സരം തിരിച്ചു പിടിച്ച സെറീന 6-4 നു നിർണായക സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ബിയാങ്ക ആന്ദ്രീസ്കുവിനെ അടക്കം വീഴ്ത്തിയ സു വെയ് തന്റെ അട്ടിമറി പരമ്പര തുടരുകയാണ്. നാലാം റൗണ്ടിൽ 19 സീഡ് ചെക് താരം മാർക്കറ്റ വോണ്ടറോസോവയെ 6-4, 6-2 എന്ന സ്കോറിന് ആണ് സീഡ് ചെയ്യാത്ത ഏഷ്യൻ താരം അട്ടിമറിച്ചത്.

അട്ടിമറികൾ കണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ, ബിയാങ്കയും, ക്വിറ്റോവയും പുറത്ത്, സെറീന മൂന്നാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി പത്താം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത സെർബിയൻ താരം നിന സ്റ്റോജനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന തകർത്തത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ സെറീന സെറ്റ് 6-3 നു നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ സമഗ്രാധിപത്യം കണ്ടത്തിയ സെറീന ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ സെറ്റ് 6-0 നു നേടി മത്സരം സ്വന്തമാക്കി. ഏഴാം സീഡ് ആര്യാന സബലങ്കയും രണ്ടാം റൗണ്ടിൽ അനായാസ ജയം കണ്ടത്തി. റഷ്യൻ താരം ഡാരിയക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സബലങ്ക രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. റഷ്യൻ താരം സമസോനോവയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സ്പാനിഷ് താരവും 14 സീഡുമായ ഗബ്രീൻ മുഗുരുസയും മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

വമ്പൻ അട്ടിമറികളും ഇന്ന് വനിതാ വിഭാഗത്തിൽ കാണാൻ ആയി. എട്ടാം സീഡും മുൻ യു.എസ് ഓപ്പൺ ജേതാവും ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഏഷ്യൻ താരം സെ സു വെയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങിയത്. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം പരിക്കിൽ നിന്നു ഗ്രാന്റ് സ്‌ലാം മൈതാനത്ത് തിരിച്ചു വന്ന ബിയാങ്കക്ക് മത്സരത്തിൽ പിടിച്ചു നിൽക്കാൻ ആയില്ല. 2 ബ്രൈക്ക് നേടിയെങ്കിലും 6 തവണ ബ്രൈക്ക് വഴങ്ങിയ ബിയാങ്ക 6-3, 6-2 എന്ന സ്കോറിന് ആണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. റൊമാനിയൻ താരം സൊരാന ക്രിസ്റ്റിയോട് 3 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-1 നേടി തിരിച്ചു വരാൻ ക്വിറ്റോവ ശ്രമിച്ചു എങ്കിലും മൂന്നാം 6-1 നു നേടിയ എതിരാളി മത്സരം സ്വന്തം പേരിലാക്കി. ഫ്രഞ്ച് താരം ഫിയോന ഫെരോയോട് തോറ്റ 17 സീഡ് എലേന റൈബാകിനയും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായി.

Exit mobile version