പ്രായം വെറും നമ്പർ! 45 മത്തെ വയസ്സിൽ ടൂർ മത്സരം ജയിച്ചു വീനസ് വില്യംസ്

പ്രായം വെറും നമ്പർ ആണെന്ന് തെളിയിച്ചു ഇതിഹാസ ടെന്നീസ് താരം വീനസ് വില്യംസ്. 2024 മാർച്ചിന് ശേഷം ആദ്യമായി കളത്തിൽ ഇറങ്ങിയ വീനസ് വാഷിംഗ്ടൺ 500 ഡബ്യു.ടി.എ ആദ്യ റൗണ്ട് മത്സരത്തിൽ ലോക 35 റാങ്കുകാരിയായ പെയ്റ്റൻ സ്റ്റെർൺസിനെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. മത്സരത്തിൽ 9 ഏസുകൾ ആണ് വീനസ് ഉതിർത്തത്.

2023 ഓഗസ്റ്റിന് ശേഷം ഇത് ആദ്യമായാണ് വീനസ് വില്യംസ് ഒരു ഡബ്യു.ടി.എ ടൂർ മത്സരം ജയിക്കുന്നത്. 2004 ൽ 47 മത്തെ വയസ്സിൽ ഒരു ടൂർ സിംഗിൾസ് മത്സരം ജയിച്ച മാർട്ടിന നവരാതിലോവക്ക് ശേഷം ഒരു ടൂർ മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും 45 കാരിയായ വീനസ് മാറി. തന്റെ കരിയറിലെ ആദ്യ ടൂർ വിജയം 14 മത്തെ വയസ്സിൽ നേടിയ വീനസ് 31 വർഷം ആണ് പ്രഫഷണൽ ടെന്നീസ് രംഗത്ത് തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.

അനായാസം ഇഗ, വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പുറത്ത്

വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത ചൈനീസ് താരം ഷു ലിനിനെ 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഇഗ തകർത്തത്. മത്സരത്തിൽ 5 തവണയാണ് എതിരാളിയുടെ സർവീസ് ഇഗ ബ്രേക്ക് ചെയ്തത്. നാലാം സീഡ് അമേരിക്കൻ താരം ജെസീക്ക പെഗുല നാട്ടുകാരിയായ ലോറൻ ഡേവിസിനെ 6-2, 6-7, 6-3 എന്ന സ്കോറിന് ആണ് ജെസീക്ക തോൽപ്പിച്ചത്.

അമേരിക്കൻ താരം കാറ്റിയെ 6-4, 6-3 എന്ന സ്കോറിന് മറികടന്നു അഞ്ചാം സീഡ് കരോളിൻ ഗാർസിയയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചൈനീസ് താരം യുവാനെ മറികടന്നു 19 സീഡ് ആയ വിക്ടോറിയ അസറിങ്കയും രണ്ടാം റൗണ്ടിൽ എത്തി. അനായാസ ജയത്തോടെ 14 സീഡ് ബെലിന്ത ബെനചിചും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം മുൻ ജേതാവ് വീനസ് വില്യംസ് ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയോട് 6-4, 6-3 എന്ന സ്കോറിന് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

‘വീനസ് ഇല്ലാതെ സെറീന ഇല്ല’ കണ്ണീരോടെ സഹോദരിയോട് നന്ദി പറഞ്ഞു സെറീന വില്യംസ്

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ ഏറ്റ പരാജയത്തിന് ശേഷം മത്സരശേഷം തന്റെ സഹോദരി വീനസ് വില്യംസിനോട് കണ്ണീരിൽ കുതിർന്ന നന്ദി പറഞ്ഞു സെറീന വില്യംസ്. തന്റെ കരിയറിലെ അവസാനം എന്നു കരുതുന്ന മത്സരശേഷം ഏറെ വികാരപരമായി ആണ് സെറീന പ്രതികരിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞ സെറീന കണ്ണീർ അടക്കിയാണ് തന്റെ അച്ഛനും ആദ്യ പരിശീലകനും ആയ റിച്ചാർഡ് വില്യംസിനും അമ്മ ഓറസിൻ പ്രൈസിനും നന്ദി പറഞ്ഞത്.

തനിക്ക് ഒപ്പം നിന്ന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ സെറീന അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിൽ താൻ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു. അവർക്ക് നന്ദി പറഞ്ഞ ശേഷമാണ് തന്റെ കരിയറിൽ സഹതാരമായും എതിരാളി ആയും എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സഹോദരി വീനസ് വില്യംസിന് നന്ദി പറഞ്ഞത്. വീനസ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന സെറീന ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞ താരം വീനസ് മാത്രമാണ് ഇന്ന് കാണുന്ന സെറീന ഉണ്ടാവാൻ കാരണം എന്ന് കൂടി പറഞ്ഞ താരം തന്റെ സഹോദരിക്ക് കണ്ണീരോടെ നന്ദി രേഖപ്പെടുത്തി. സെറീനയുടെ മത്സരം കാണാൻ ഗാലറിയിൽ എന്നത്തേയും പോലെ വീനസ് വില്യംസ് ഉണ്ടായിരുന്നു.

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കളിക്കാൻ വില്യംസ് സഹോദരിമാർ

വില്യംസ് സഹോദരിമാർ ഒരുമിക്കുന്നത് 4 വർഷങ്ങൾക്ക് ശേഷം

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ വൈൽഡ് കാർഡ് നേടി സെറീന വില്യംസ്, വീനസ് വില്യംസ് സഖ്യം. ഇതോടെ ഇതിഹാസ താരങ്ങൾ അവസാനമായി ന്യൂയോർക്കിൽ ഒരുമിച്ച് കളിക്കാൻ ഇറങ്ങും. ഇതിനകം ഇത് തന്റെ അവസാന ടൂർണമെന്റ് ആണെന്ന് ഇതിനകം തന്നെ 40 കാരിയായ സെറീന പ്രഖ്യാപിച്ചിട്ടുണ്ട്.

14 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണവും നേടിയ വില്യംസ് സഹോദരിമാർ 2018 ഫ്രഞ്ച് ഓപ്പണിനു ശേഷം ഇത് ആദ്യമായാണ് ഒരുമിക്കുന്നത്. സിംഗിൾസിലും ഇരുവരും കളിക്കാൻ ഇറങ്ങുന്നുണ്ട്. നിലവിൽ 608 റാങ്കുകാരിയായ സെറീന ആദ്യ റൗണ്ടിൽ ഡാങ്ക കോവിനിചിനെ നേരിടുമ്പോൾ 1445 റാങ്കുകാരിയായ വീനസ് ആലിസൻ വാനിനെ ആണ് നേരിടുക.

അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും വില്യംസ് സഹോദരിമാരും

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ മികച്ച ജയവുമായി മുൻ ജേതാവ് ആയ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക. സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്താഷിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക തകർത്തത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. അതേസമയം പത്താം സീഡ് ആയ ഇതിഹാസ താരം സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ലൗറ സിഗമണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ആണ് റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ലക്ഷ്യമിടുന്ന സെറീന തകർത്തത്.

കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ലോകത്തെ ഞെട്ടിച്ച പോളിഷ് താരം ഇഗ സ്വിയാറ്റകും ഒന്നാം റൗണ്ടിൽ അനായാസ ജയം കണ്ടു. സീഡ് ചെയ്യാത്ത അരക്സ റൂസിനെ 6-1, 6-3 എന്ന സ്കോറിന് ആണ് 15 മത്തെ സീഡ് ആയ ഇഗ മറികടന്നത്. ബെൽജിയം താരം ക്രിസ്റ്റ്യൻ ഫ്ലിപ്ക്ൻസിനെ 7-5, 6-2 എന്ന സ്കോറിന് മറികടന്ന മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇതിഹാസ താരവും ആയ വീനസ് വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബർണാഡ പെരയോട് 6-0, 6-4 എന്ന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 23 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി.

തുടർച്ചയായ മൂന്നാം വർഷവും വീനസ് വില്യംസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്

തുടർച്ചയായ മൂന്നാം വർഷവും ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി വീനസ് വില്യംസ്. സീഡ് ചെയ്യാതെ ഫ്രഞ്ച് ഓപ്പണിൽ എത്തിയ വീനസ് സീഡ് ചെയ്യാത്ത അന്ന കരോളിന സ്‌മെഡോൽവയോട് ആണ് വീനസ് വില്യംസ് തോൽവി സമ്മതിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു അമേരിക്കൻ ഇതിഹാസ താരത്തിന്റെ തോൽവി.

മത്സരത്തിൽ 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 4 തവണയാണ് വീനസ് ബ്രൈക്ക് ചെയ്തത്. എന്നാൽ 6 തവണ വീനസിനെ ബ്രൈക്ക് ചെയ്ത അന്ന മത്സരത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു രണ്ടു മണിക്കൂർ നീണ്ട മത്സരത്തിൽ വീനസിന്റെ കീഴടങ്ങൽ.

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി ഇതിഹാസതാരങ്ങൾ ആയ വീനസ് വില്യംസും കിം ക്ലെസ്റ്റേഴ്‌സും

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി ഇതിഹാസ താരങ്ങൾ ആയ അമേരിക്കൻ താരം വീനസ് വില്യംസും, ബെൽജിയം താരം കിം ക്ലെസ്റ്റേഴ്‌സും. 20 സീഡ് ആയ ചെക് താരം കരോലിന മുച്ചോവയാണ് മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വീനസ് വില്യംസിനെ മറികടന്നത്. സ്വന്തം നാട്ടിൽ ചിലപ്പോൾ തന്റെ അവസാന ഗ്രാന്റ് സ്‌ലാമിനു ഇറങ്ങിയ വീനസിന് പക്ഷെ എതിരാളിക്ക് വലിയ വെല്ലുവിളി ഉയർത്താൻ ആയില്ല. ആദ്യ 6-3 നു നഷ്ടമായ ശേഷം പൊരുതി നോക്കിയെങ്കിലും രണ്ടാം സെറ്റിൽ ആ പോരാട്ടം തല്ലിക്കെടുത്തിയ ചെക് താരം 7-5 നു സെറ്റും മത്സരവും കയ്യിലാക്കി.

അതേസമയം വൈൽഡ് കാർഡ് ആയി യു.എസ് ഓപ്പണിൽ എത്തിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്ലെസ്റ്റേഴ്‌സും ആദ്യ റൗണ്ടിൽ തന്നെ പരാജയം അറിഞ്ഞു പുറത്തായി. 21 സീഡ് റഷ്യൻ താരം എക്റ്ററീന അലക്സാൻഡ്രോവക്ക് എതിരെ മികച്ച പോരാട്ടം നടത്തിയ ശേഷം ആണ് ക്ലെസ്റ്റേഴ്‌സ് കീഴടങ്ങിയത്. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ രണ്ടാം സെറ്റിൽ മികച്ച പോരാട്ടം ആണ് പുറത്ത് എടുത്തത്. എന്നാൽ രണ്ടാം സെറ്റ് 7-5 നു നേടിയ റഷ്യൻ താരം മത്സരത്തിൽ ഒപ്പമെത്തി. അവസാന സെറ്റിൽ പ്രായവും ശാരീരിക ക്ഷമതയും ക്ലെസ്റ്റേഴ്‌സിന് മുന്നിൽ വില്ലനായപ്പോൾ സെറ്റ് 6-1 നു നേടിയ റഷ്യൻ താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ തോൽപ്പിച്ച് നദാലും, ഇസ്‌നറെ തോൽപ്പിച്ച് കാച്ചനോവും, കനേഡിയൻ പ്രതീക്ഷയായ ഷാപ്പവലോവിനെ തോൽപ്പിച്ച് റോബിൻ ഹാസേയും, ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും, ജർമ്മനിയുടെ സ്വരേവും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോൽപ്പിച്ചത്. ഷറപ്പോവയെ തകർത്ത് ഗ്രാസിയയും, ബെർട്ടൻസും, സ്വിറ്റൊലിനയും, മെർട്ടൻസും അവസാന എട്ടിൽ ഇടം നേടി.

പുരുഷ ഡബിൾസിൽ ആൻഡേഴ്‌സൻ-ജോക്കോവിച്ച് സഖ്യവും വിംബിൾഡൺ ചാമ്പ്യന്മാരായ സോക്ക്-ബ്രയാൻ സഖ്യങ്ങളും ക്വാർട്ടർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെറീന മുന്നോട്ട് വീനസ് പുറത്ത്

വില്ല്യംസ് സഹോദരിമാരിൽ സെറീന വില്ല്യംസ് മുന്നേറിയപ്പോൾ ഒമ്പതാം സീഡ് ചേച്ചി വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് ഒരു മാരത്തോൺ പോരാട്ടത്തിൽ കീഴ്പ്പെടുത്തി അവസാന പതിനാറിൽ എത്തി. സ്‌കോർ 6-2, 6-7, 8-6. മ്ലാഡനോവിച്ചിനെ കടുത്തൊരു പോരാട്ടത്തിൽ 7-5, 7-6 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് മുൻ ചാമ്പ്യനായ സെറീന അവസാന പതിനാറിൽ ഇടം പിടിച്ചത്.

പത്താം സീഡും യുഎസ് ഓപ്പൺ റണ്ണറപ്പുമായ മാഡിസൺ കീസിനെ സീഡില്ലാ താരം റോഡിന അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 5-7, 6-4 എന്ന സ്കോറിനാണ് റോഡിന കീസിനെ തറപറ്റിച്ചത്. മറ്റ് മത്സരങ്ങളിൽ മക്കറോവ, പ്ലിസ്‌കോവ, വെകിച്ച് എന്നിവരും അവസാന പതിനാറിൽ ഇടം നേടി.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ അനായസാം നാലാം റൗണ്ടിൽ എത്തി. സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ തോൽപ്പിച്ചത്. അമേരിക്കയുടെ ഉയരക്കാരൻ ജോൺ ഇസ്‌നർ, അമേരിക്കയുടെ തന്നെ മക്ഡൊണാൾഡ്, മന്നാരിനൊ, മോൺഫിസ്, കെവിൻ ആന്ഡേഴ്സൻ എന്നിവർ അവസാന പതിനാറിൽ ഇടം നേടിയപ്പോൾ ഫാബിയാനോയെ തോൽപ്പിച്ച് ഗ്രീസിന്റെ പത്തൊമ്പത് വയസ്സുകാരൻ സിസിപ്പാസ് ചരിത്രം സൃഷ്ടിച്ചു.

നവീന കാലഘട്ടത്തിൽ ആദ്യമായാണ് ഗ്രീസിൽ നിന്നുള്ള ഒരു താരം ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടക്കുന്നത്. ഇതിന് മുമ്പേ ഗ്രീസിൽ നിന്ന് ആകെ 3 പേര് മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇസ്‌നറാണ് അടുത്ത റൗണ്ടിൽ ഗ്രീസ് താരത്തിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്, വില്യംസിനെ വീഴ്ത്തിയത് ബെലിന്‍ഡ ബെന്‍ചിച്ച്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. സ്വിറ്റ്സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ് ബെന്‍ചിച്ച് ആണ് വീനസിനെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കിയത്. സ്കോര്‍ 6-3, 7-5. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ തോല്‍വി. ഇരുവരും ഏറ്റുമുട്ടിയ മറ്റു മൂന്ന് അവസരങ്ങളിലും ജയം വീനസിനൊപ്പമായിരുന്നു.

ഹോപ്മാന്‍ കപ്പില്‍ റോജര്‍ ഫെഡററോടൊപ്പം ഈ വര്‍ഷം ആദ്യം വിജയം സ്വന്തമാക്കുവാന്‍ ബെലിന്‍ഡയ്ക്ക് സാധിച്ചിരുന്നു. വിജയത്തിനു ശേഷം വീനസിന്റെ പ്രശംസ പിടിച്ചു പറ്റുവാനും ബെലിന്‍ഡയ്ക്കായി. ഞാന്‍ മോശം കളി കളിച്ചിട്ടല്ല തോറ്റത് ബെലിന്‍ഡ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് വീനസ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version