ഇതിഹാസ താരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് തന്റെ വസ്ത്രം എന്നു സെറീന വില്യംസ്

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ 24 മത്തെ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടനേട്ടം ലക്ഷ്യമിട്ട് എത്തിയ ഇതിഹാസ താരം സെറീന വില്യംസിന്റെ കളത്തിലെ വസ്ത്രം എന്നത്തേയും പോലെ ആരാധകർക്ക് ഇടയിൽ ചർച്ച ആവുകയാണ്. അതിനിടെയിൽ ആണ് തന്റെ വസ്ത്രം മുൻ ഇതിഹാസ അമേരിക്കൻ അത്ലറ്റ് ആയ ഫ്ലോറൻസ് ജോയ്നറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടത് ആണ് എന്ന് സെറീന വ്യക്തമാക്കിയത്. ‘ഫ്ലോ ജോ’ എന്നു വിളിപ്പേരുള്ള ഫ്ലോറൻസ് ജോയ്നർ 100, 200 മീറ്ററുകളിൽ ലോക റെക്കോർഡ് നേടിയ താരം കൂടിയാണ്, 1988 ഒളിമ്പിക്‌സിൽ 3 സ്വർണമെഡലുകളും അവർ നേടിയിരുന്നു. ഫ്ലോറൻസ് ജോയ്നർ തന്റെ എന്നത്തേയും പ്രചോദനം ആണ് എന്ന് വ്യക്തമാക്കിയ സെറീന അവർ ഏറ്റവും മികച്ച അത്ലറ്റ് കൂടിയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

ഒരൊറ്റ കാലു മാത്രം മറക്കുന്ന സെറീനയുടെ ക്യാറ്റ്സ്യൂട്ട് ഏതായാലും വലിയ ഹിറ്റ് തന്നെയാണ് ആരാധകർക്ക് ഇടയിൽ. ഇന്ന് ആദ്യ റൗണ്ടിൽ ജർമ്മൻ താരം ലൗറ സിഗ്മണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ടാണ് സെറീന മറികടന്നത്. അവസാനമായി 2017 ൽ ആണ് സെറീന ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയത്. കഴിഞ്ഞ വർഷങ്ങളിൽ ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ നേരിട്ട നിരാശ മറികടന്നു റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം ഉയർത്തുക തന്നെയാവും സെറീന മെൽബണിൽ ലക്ഷ്യമിടുക.

അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും വില്യംസ് സഹോദരിമാരും

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ മികച്ച ജയവുമായി മുൻ ജേതാവ് ആയ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക. സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്താഷിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക തകർത്തത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. അതേസമയം പത്താം സീഡ് ആയ ഇതിഹാസ താരം സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ലൗറ സിഗമണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ആണ് റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ലക്ഷ്യമിടുന്ന സെറീന തകർത്തത്.

Naomiosaka

കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ലോകത്തെ ഞെട്ടിച്ച പോളിഷ് താരം ഇഗ സ്വിയാറ്റകും ഒന്നാം റൗണ്ടിൽ അനായാസ ജയം കണ്ടു. സീഡ് ചെയ്യാത്ത അരക്സ റൂസിനെ 6-1, 6-3 എന്ന സ്കോറിന് ആണ് 15 മത്തെ സീഡ് ആയ ഇഗ മറികടന്നത്. ബെൽജിയം താരം ക്രിസ്റ്റ്യൻ ഫ്ലിപ്ക്ൻസിനെ 7-5, 6-2 എന്ന സ്കോറിന് മറികടന്ന മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇതിഹാസ താരവും ആയ വീനസ് വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബർണാഡ പെരയോട് 6-0, 6-4 എന്ന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 23 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി.

പരിക്ക് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി

രണ്ടാം റൗണ്ട് മത്സരത്തിനു മുമ്പ് പരിക്ക് കാരണം ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി. കാലിനു ഏറ്റ പരിക്ക് ആണ് സെറീന വില്യംസ് ടൂർണമെന്റിൽ നിന്നു പിന്മാറാൻ കാരണം. രണ്ടാം റൗണ്ടിൽ സെറ്റാന പിരങ്കോവ ആയിരുന്നു സെറീനയുടെ എതിരാളി. 39 കാരിയായ സെറീന വില്യംസ് തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആയിരുന്നു ഫ്രഞ്ച് ഓപ്പണിൽ ലക്ഷ്യം ഇട്ടത്.

കഴിഞ്ഞ മാസം നടന്ന യു.എസ് ഓപ്പണിൽ സെമിഫൈനൽ കളിച്ച സെറീന വില്യംസിന്റെ റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾക്ക് ആയുള്ള കാത്തിരിപ്പ് ഇനിയും നീളും. സമീപകാലത്ത് കളിച്ച 5 ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും തോൽവി വഴങ്ങിയ സെറീന ആ ദുർഭാഗ്യം തിരുത്താൻ ആയിരുന്നു പാരീസിൽ എത്തിയത്. എന്നാൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം എത്തുക എന്ന സെറീനയുടെ ലക്ഷ്യം ഇതോടെ വീണ്ടും നീളും.

പരിക്ക് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി

രണ്ടാം റൗണ്ട് മത്സരത്തിനു മുമ്പ് പരിക്ക് കാരണം ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി. കാലിനു ഏറ്റ പരിക്ക് ആണ് സെറീന വില്യംസ് ടൂർണമെന്റിൽ നിന്നു പിന്മാറാൻ കാരണം. രണ്ടാം റൗണ്ടിൽ സെറ്റാന പിരങ്കോവ ആയിരുന്നു സെറീനയുടെ എതിരാളി. 39 കാരിയായ സെറീന വില്യംസ് തന്റെ 24 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആയിരുന്നു ഫ്രഞ്ച് ഓപ്പണിൽ ലക്ഷ്യം ഇട്ടത്.

കഴിഞ്ഞ മാസം നടന്ന യു.എസ് ഓപ്പണിൽ സെമിഫൈനൽ കളിച്ച സെറീന വില്യംസിന്റെ റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾക്ക് ആയുള്ള കാത്തിരിപ്പ് ഇനിയും നീളും. സമീപകാലത്ത് കളിച്ച 5 ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും തോൽവി വഴങ്ങിയ സെറീന ആ ദുർഭാഗ്യം തിരുത്താൻ ആയിരുന്നു പാരീസിൽ എത്തിയത്. എന്നാൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം എത്തുക എന്ന സെറീനയുടെ ലക്ഷ്യം ഇതോടെ വീണ്ടും നീളും.

നാട്ടുകാരിയെ തകർത്തു സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ, മുഗുരുസയും മുന്നോട്ട്

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരവും ആറാം സീഡും ആയ സെറീന വില്യംസ്. നാട്ടുകാരി ആയ ക്രിസ്റ്റി ആനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന മറികടന്നത്. ആദ്യ സെറ്റിൽ മികച്ച രീതിയിൽ കളിച്ച് തന്നെ 2 തവണ ബ്രൈക്ക് ചെയ്ത ക്രിസ്റ്റിയെ ടൈബ്രേക്കറിലൂടെയാണ് സെറീന കീഴടക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ തന്റെ വിശ്വരൂപം പുറത്ത് എടുത്ത സെറീന എതിരാളിക്ക് സെറ്റിൽ ഒരു പോയിന്റ് പോലും നൽകിയില്ല. 6-0 നു സെറ്റ് സ്വന്തം പേരിൽ കുറിച്ച സെറീന റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടം തേടി ഒരിക്കൽ കൂടി ഒരു ഗ്രാന്റ് സ്‌ലാം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

സീഡ് ചെയ്യാത്ത തമാര സിദാൻസെക് എതിരെ മൂന്നു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു 11 സീഡ് ആയ സ്പാനിഷ് താരം ഗബ്രിൻ മുഗുരുസയുടെ ജയം. മത്സരത്തിൽ 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മുഗുരുസ 6 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം 7-5, 4-6, 8-6 എന്ന സ്കോറിനു ആണ് മത്സരത്തിൽ ജയം കണ്ടത്. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റീന മാക്ഹലെയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ 22 സീഡ് കരോളിന മുചോവ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 6-2, 6-4 എന്ന സ്കോറിന് ആണ് മുചോവ തോൽവി വഴങ്ങിയത്.

അവിശ്വസനീയം അസരങ്ക! പിന്നിൽ നിന്ന ശേഷം സെറീനയെ തകർത്തു വിക ഫൈനലിൽ

അവിശ്വസനീയം എന്നല്ലാതെ ആ പ്രകടനത്തെ വിളിക്കാൻ ആവില്ല, അത്രക്ക് അസാധാരണ പ്രകടനവും ആയി സീഡ് ചെയ്യാതെ വിക്ടോറിയ അസരങ്ക യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നു. അതും താൻ ഇത് വരെ ഗ്രാന്റ് സ്‌ലാമുകളിൽ 10 ശ്രമങ്ങളിൽ തോല്പിക്കാത്ത മൂന്നാം സീഡ് സാക്ഷാൽ സെറീന വില്യംസിനെ അട്ടിമറിച്ച് കൊണ്ട്. 23 മത്തെ വട്ടം ആണ് സെറീനയും അസരങ്കയും ടെന്നീസ് കളത്തിൽ നേർക്കുനേർ വന്നത്. രണ്ടു അമ്മമാർ തമ്മിലുള്ള ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ പോരാട്ടം. ആദ്യ സെറ്റിലെ ആദ്യ സർവീസിൽ തന്നെ 2 ഇരട്ടപ്പിഴവുകൾ വരുത്തിയ അസരങ്ക ആദ്യം തന്നെ ബ്രൈക്ക് വഴങ്ങി. സെറീന തന്റെ ഏറ്റവും മികച്ച ടെന്നീസ് തന്നെ കളിച്ചപ്പോൾ അസരങ്കക്ക് ആദ്യ സെറ്റിൽ മറുപടിയെ ഉണ്ടായില്ല.

സെറ്റിൽ വീണ്ടുമൊരിക്കൽ കൂടി ബ്രൈക്ക് നേടിയ സെറീന ബ്രൈക്ക് പോയിന്റ് രക്ഷിക്കുകയും ചെയ്തു. ആദ്യ സെറ്റ് 6-1 നു നേടിയ സെറീന മത്സരത്തിൽ തന്റെ ആധിപത്യം വ്യക്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ ആക്രമിച്ചു മികവോടെ കളിക്കുന്ന അസരങ്കയെ ആണ് മത്സരത്തിൽ കണ്ടത്. സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത അസരങ്ക സെറീനയുടെ പോരാട്ടത്തെ നന്നായി നേരിട്ടു. അപാരമായി കളിച്ച വിക ഒരിക്കൽ കൂടി സെറീനയെ സെറ്റിൽ ബ്രൈക്ക് ചെയ്ത് സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും അസരങ്ക തന്റെ മികവ് തുടരുന്നത് ആണ് മത്സരത്തിൽ കണ്ടത്.

അതിനിടയിൽ മൂന്നാം സെറ്റിലെ ആദ്യ സർവീസിന് ഇടയിൽ ഇടത് കാലിനു പരിക്ക് ഏറ്റ സെറീന വൈദ്യസഹായം തേടാൻ ഇടവേളയും എടുത്തു. ഈ സർവീസിൽ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച അസരങ്ക സെറീനയുടെ പോരാട്ടം മറികടന്നു ബ്രൈക്ക് സ്വന്തമാക്കി. പിന്നീട്‌ സകലവും മറന്നു പൊരുതിയ അസരങ്കയെ മറികടക്കാനുള്ള സെറീനയുടെ ഒരു ശ്രമവും നടന്നില്ല. നല്ല സർവീസുകൾ ഉതിർത്ത അസരങ്ക ബ്രൈക്കിനുള്ള അവസരവും നൽകിയില്ല. മത്സരത്തിനു ആയി സർവ് ചെയ്യുമ്പോൾ ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും അതുഗ്രൻ സർവീസുകളിലൂടെ അസരങ്ക തിരിച്ചു വന്നു. ഒരു ഏസിലൂടെ മത്സരം സ്വന്തം പേരിലാക്കി അസരങ്ക ആനന്ദകണ്ണീർ പൊഴിച്ചു. 6-3 നു തന്നെയാണ് ഈ സെറ്റും അസരങ്ക നേടിയത്.

റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം എന്ന സെറീനയുടെ സ്വപ്നത്തിനായുള്ള കാത്തിരിപ്പ്‌ ഇതോടെ ഇനിയും നീളും. തന്റെ അഞ്ചാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് ആണ് അസരങ്ക യോഗ്യത നേടിയത്. മൂന്നാമത്തെ യു.എസ് ഓപ്പൺ ഫൈനലിലേക്കും. മുമ്പ് രണ്ടു ഫൈനലുകളിലും സെറീനയോട് തോൽക്കാൻ ആയിരുന്നു അസരങ്കയുടെ വിധി. സീഡ് ചെയ്യാതെ ടൂർണമെന്റിന് എത്തിയ അസരങ്ക അമ്മയായ ശേഷം ഗ്രാന്റ് സ്‌ലാം ജയിക്കുക എന്ന അപൂർവ നേട്ടം ആവും ഫൈനലിൽ ലക്ഷ്യം വക്കുക. ഫൈനലിൽ നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ആണ് അസരങ്കയുടെ എതിരാളി. ഈ കഴിഞ്ഞ സിൻസിനാറ്റി ഓപ്പണിന്റെ ഫൈനലിൽ ഇരു താരങ്ങളും നേർക്കുനേർ വന്നപ്പോൾ ഒസാക്ക പരിക്കേറ്റു പിന്മാറിയതിനെ തുടർന്നു അസരങ്ക ജയം കണ്ടിരുന്നു. മികച്ച ഫോമിലുള്ള രണ്ടു താരങ്ങൾ തമ്മിലുള്ള ഫൈനൽ മികച്ച മത്സരം ആവും എന്നുറപ്പാണ്.

അനായാസം ജയം കണ്ടു സെറീന, നാട്ടുകാരുടെ പോരാട്ടത്തിൽ സബലങ്കയെ മറികടന്നു അസരങ്ക

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് അനായാസ മുന്നേറ്റം നടത്തി മൂന്നാം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത റഷ്യൻ താരം മാർഗരിറ്റക്ക് എതിരെ മിന്നും ഫോമിലായിരുന്നു സെറീന. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്ത സെറീന, 7 ഏസുകളും മത്സരത്തിൽ ഉതിർത്തു. സർവീസിൽ പറ്റിയ പിഴവുകൾ സെറീന മികച്ച റിട്ടേണുകളും ആയി തിരുത്തി. 5 സർവീസ് ഇരട്ട പിഴവുകൾ ആണ് സെറീന മത്സരത്തിൽ വരുത്തിയത്. ആദ്യ സെറ്റ് 6-2 നും രണ്ടാം സെറ്റ് 6-4 നും നേടിയ അമേരിക്കൻ താരം ടൂർണമെന്റിൽ ഉടനീളം സമാനമായ ഫോമിൽ തുടരാൻ ആവും ശ്രമിക്കുക.

ബെലാറസ് താരങ്ങളുടെ മുഖാമുഖത്തിൽ അഞ്ചാം സീഡ് ആര്യാന സബലങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു മുൻ ലോക ഒന്നാം നമ്പർ താരമായ വിക്ടോറിയ അസരങ്ക. സീഡ് ചെയ്യപ്പെട്ടില്ല എങ്കിലും സിൻസിനാറ്റി ഓപ്പൺ ജയിച്ച് യു.എസ് ഓപ്പണിന് എത്തിയ അസരങ്ക മികച്ച ഫോമിൽ ആയിരുന്നു. ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളും മുതലാക്കിയ അസരങ്ക 6-1, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം സ്വന്തം പേരിലാക്കി. സ്പാനിഷ് താരം ബോൾസോവയെ 6-2, 6-1 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന അമേരിക്കൻ താരവും ഏഴാം സീഡുമായ മാഡിസൺ കീയ്സും മറ്റൊരു അമേരിക്കൻ താരവും 26 സീഡുമായ സൊളേന സ്റ്റീഫൻസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം മഴ ഒട്ടുമിക്ക മത്സരങ്ങളും മാറ്റി വക്കാൻ അധികൃതരെ നിർബന്ധിതമാക്കി.

ആദ്യ റൗണ്ടിൽ അനായാസ ജയവുമായി സെറീനയും, കെനിനും, അസരങ്കയും

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡും ഇതിഹാസതാരവും ആയ സെറീന വില്യംസ്. നാട്ടുകാരി ആയ സീഡ് ചെയ്യാത്ത ക്രിസ്റ്റിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന ജയം കണ്ടത്. മത്സരത്തിൽ ആദ്യ സെറ്റിൽ സെറീനക്ക് വെല്ലുവിളി ഉയർത്താൻ എതിരാളിക്ക് ആയി എങ്കിലും സെറീനയുടെ മികവിന് മുന്നിൽ സെറ്റ് 7-5 നു എതിരാളി അടിയറവ് പറഞ്ഞു. രണ്ടാം സെറ്റിൽ കൂടുതൽ അപകടകാരിയായ സെറീന 6-3 നു സെറ്റും മത്സരവും സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഏസുകൾ ആണ് സെറീന ഉതിർത്തത്. അതേസമയം യു.എസ് താരവും ഗ്രാന്റ് സ്‌ലാം ജേതാവുമായ രണ്ടാം സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ബെൽജിയം താരം യാനിന വിക്മേയറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആയിരുന്നു കെനിന്റെയും മുന്നേറ്റം. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ അമേരിക്കൻ താരം ഇരു സെറ്റുകളിൽ ആയി 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു കെനിന്റെ ജയം. ഈ വർഷം സിൻസിനാറ്റി ഓപ്പണിൽ ജയം കണ്ട് റാങ്കിംഗിൽ ആദ്യ 30 തിൽ എത്തിയ വിക്ടോറിയ അസരങ്കയും ആദ്യ റൗണ്ടിൽ അനായാസജയം നേടി. ബാർബറ ഹാസിനെ 6-1, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് അസരങ്ക മറികടന്നത്.

പ്രതിഫലകണക്കിൽ സെറീനയെ മറികടന്ന് നയോമി ഒസാക്ക, ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന വനിതകായിക താരം

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരമായി ജപ്പാന്റെ യുവ ടെന്നീസ് താരം നയോമി ഒസാക്ക. ഇതിഹാസതാരം സാക്ഷാൽ സെറീന വില്യംസ്, ഗ്ലാമർ ഐക്കൺ മരിയ ഷറപ്പോവ എന്നിവരെ ഒക്കെയാണ് 22 കാരിയായ ഒസാക്ക പ്രതിഫലകണക്കിൽ മറികടന്നത്. ഇത് വരെ 2 തവണ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ ഒസാക്ക സിംഗിൾസിൽ ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ ഏഷ്യൻ താരവും ആയിരുന്നു. ഫോർബിസിന്റെ പുതിയ കണക്ക് പ്രകാരം ഒസാക്ക കളത്തിലും പരസ്യത്തിനും ഒക്കെയായി പ്രതിഫലത്തിൽ ഇതിഹാസതാരത്തെ പിന്തളളി.

കഴിഞ്ഞ 12 മാസങ്ങളായി ഫോർബിസിന്റെ കണക്ക് പ്രകാരം 37.4 മില്യൺ ഡോളർ ആണ് കളത്തിലും പുറത്തുമായി ഒസാക്കയുടെ വരുമാനം. ഇതോടെ ഒരു വർഷം ഒരു വനിത കായികതാരം നേടുന്ന ഏറ്റവും ഉയർന്ന വരുമാനം എന്ന റെക്കോർഡും ഒസാക്ക സ്വന്തമാക്കി. 2015 ൽ ഷറപ്പോവ സ്ഥാപിച്ച 29.7 മില്യൺ ഡോളർ എന്ന റെക്കോർഡ് ആണ് ഒസാക്ക പഴയ കഥയാക്കിയത്. കഴിഞ്ഞ 4 വർഷവും സെറീന ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. ഒന്നാം റാങ്കിൽ എത്തിയ ആദ്യ ഏഷ്യൻ താരം കൂടിയായ ഒസാക്ക കായികതാരങ്ങളിൽ പ്രതിഫലകണക്കിൽ ഫോർബിസിന്റെ കണക്ക് പ്രകാരം 29 സ്ഥാനത്ത് ആണ്, സെറീന ആവട്ടെ 33 മതും. നിലവിൽ നൈക്കി, നിസാൻ മോട്ടോഴ്‌സ്, യോനക്‌സ് തുടങ്ങിയ ആഗോളഭീമൻ കമ്പനികളുടെ ബ്രാൻഡ് അമ്പാസിഡർ ആണ് ഒസാക്ക.

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീനയും ഒസാക്കയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ. റഷ്യയുടെ അനസ്താഷ്യ പോറ്റപോവയെ അക്ഷരാർത്ഥത്തിൽ തകർത്താണ് എട്ടാം സീഡ് ആയ സെറീന രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ എതിരാളിയെ നിലം തൊടീക്കാത്ത സെറീന 6-0 സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികവ് തുടർന്ന സെറീന 6-3 രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. തുടർച്ചയായ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങുന്ന സെറീന ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൽകിയത്. 58 മിനിറ്റിനുള്ളിൽ ജയം കണ്ട സെറീന 350 മത്തെ ഗ്രാന്റ് സ്‌ലാം ജയം ആണ് ഇതോടെ സ്വന്തമാക്കിയത്. കളിച്ച 74 ഗ്രാന്റ് സ്‌ലാമുകളിൽ ഇത് 73 മത്തെ തവണയാണ് ആദ്യ മത്സരത്തിൽ സെറീന ജയം കാണുന്നത്. അമേരിക്കൻ താരം ക്രിസ്റ്റിയെ 6-1,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് മുൻ ലോക ഒന്നാം നമ്പർ ആയ കരോലിന വോസ്നിയാക്കിയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നിലവിലെ ജേതാവ് നയോമി ഒസാക്ക. മൂന്നാം സീഡ് ആയ ഒസാക്ക സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മരിയ ബോസ്കോവയെ ആണ് മറികടന്നത്. തന്റെ മികവ് മത്സരത്തിൽ പൂർണമായും കൊണ്ട് വന്ന ഒസാക്ക 6-2,6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരത്തെ തകർത്തത്. തന്റെ തുടർച്ചയായ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന ഒസാക്കക്ക് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്. അതേസമയം അമേരിക്കയുടെ 14 സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം മാർട്ടിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം മറികടന്നത്.

യു.എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസിന്റെ എതിരാളി 19 കാരി

യു.എസ് ഓപ്പൺ ഫൈനലിൽ ഇതിഹാസതാരം സെറീന വില്യംസ് കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസ്ക്കുവിനെ നേരിടും. ചെറുപ്പകാലം മുതൽ കൊണ്ട് നടന്ന സ്വപ്നം ആണ് കനേഡിയൻ താരം ഫൈനൽ പ്രേവേശനത്തിലൂടെ പൂർത്തിയാക്കിയത്. 24 മത്തെ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു കഴിഞ്ഞ വർഷം ഒസാക്കയിൽ നിന്നു നേരിട്ട പോലൊരു തിരിച്ചടി കഴിവുള്ള കനേഡിയൻ താരത്തിൽ നിന്ന് നേരിടുമോ എന്നു കണ്ടറിയണം. 5 സീഡ് ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയെ അക്ഷരാർത്ഥത്തിൽ അപ്രസക്തമാക്കിയാണ് 8 സീഡായ സെറീന ഫൈനലിലേക്ക് മുന്നേറിയത്. തുടക്കം മുതൽ തന്നെ ഉജ്ജ്വല ഫോമിൽ ആയിരുന്ന സെറീന ആദ്യ സെറ്റ് 6-3 നു നേടിയപ്പോൾ രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി ഫൈനലിലേക്ക് മാർച്ച് ചെയ്തു.

നേരിട്ടുള്ള സെറ്റുകൾക്ക് 13 സീഡ് ബെലിന്ത ബെനചിച്ചിനെ മറികടന്നാണ്‌ ബിയാങ്ക തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനലിലേക്ക് മുന്നേറിയത്. റോജേഴ്‌സ് കപ്പ് ജേതാവ് കൂടിയായ കനേഡിയൻ താരം ആദ്യസെറ്റിൽ മികച്ച പോരാട്ടം ആണ് നേരിട്ടത്. എന്നാൽ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ ബിയാങ്ക രണ്ടാം സെറ്റ് 7-5 നും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. തന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ റോൾ മോഡൽ ആയി കരുതുന്ന സെറീനയെ നേരിടുക വലിയ സ്വപ്നസാക്ഷാത്കാരമായാണ് കനേഡിയൻ താരം കാണുന്നത്. സെമിയിലെ പ്രകടത്തിലൂടെ തന്നെ അങ്ങനെ എഴുതിതള്ളാൻ ആയിട്ടില്ല എന്ന സന്ദേശവും ബിയാങ്ക സെറീനക്കു നൽകി. ചരിത്രനേട്ടം സെറീന കൈവരിക്കുമോ അല്ല ന്യൂയോർക്കിൽ പുതിയ താരോദയം ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം.

യു.എസ് ഓപ്പണിൽ 100 ജയം കുറിച്ച് സെറീന വില്യംസ്

യു.എസ് ഓപ്പണിൽ തന്റെ നൂറാമത്തെ ജയം കുറിച്ച് ഇതിഹാസതാരം സെറീന വില്യംസ്‌. ക്വാട്ടർ ഫൈനലിൽ ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങിനെ തോൽപ്പിച്ചതോടെയാണ് സെറീന ഈ നേട്ടത്തിന് ഉടമയായത്. വെറും 44 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന മത്സരത്തിൽ സെറീനയുടെ സമ്പൂർണ ആധിപത്യം ആണ് കാണാൻ സാധിച്ചത്. ഈ വർഷം വനിത ടെന്നീസിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരവും ആയി ഇത്. യു.എസ് ഓപ്പൺ ജയിച്ച് തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ്‌ സ്‌ലാം തേടുന്ന സെറീനയെ മറികടക്കുക ഈ ഫോമിൽ എതിരാളികൾക്ക് അസാധ്യമാവും. മത്സരത്തിൽ 25 വിന്നറുകൾ പാഴിച്ച സെറീന 21 ൽ 19 ആദ്യ സർവീസ് പോയിന്റുകളും നേടിയിരുന്നു. യു.എസ് ഓപ്പണിൽ 100 ജയം കുറിക്കുന്ന നാലാമത്തെ മാത്രം വനിത, പുരുഷ താരമാണ് സെറീന. ഇതിഹാസതാരങ്ങൾ ആയ മാർട്ടിന നവരറ്റിലോവ, ക്രിസ് എവർട്ട്, റോജർ ഫെഡറർ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.

16 മത്തെ വയസ്സിൽ തന്റെ ആദ്യ യു.എസ് ഓപ്പൺ ജയം സെറീനയെ സംബന്ധിച്ച് സ്വന്തം നാട്ടിലെ ഈ ചരിത്രനേട്ടം വൈകാരികം കൂടിയാണ്. തന്റെ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഈ നേട്ടം എന്നു പറഞ്ഞ സെറീന വില്യംസ്‌, നേട്ടത്തിൽ സന്തോഷവും പ്രകടിപ്പിച്ചു. സെമിഫൈനലിൽ തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയാണ് സെറീനയുടെ എതിരാളി. മുമ്പ് ഏറ്റുമുട്ടിയപ്പോൾ 5 ൽ 4 തവണയും സെറീന ജയിച്ചെങ്കിലും അവസാനം ഏറ്റുമുട്ടിയപ്പോൾ 2016 റിയോ ഒളിമ്പിക്സിൽ ജയം ഉക്രൈൻ താരത്തിന് ആയിരുന്നു. അതിനാൽ തന്നെ സ്വിവിറ്റോലീന എത്രത്തോളം അപകടകാരിയാണ് എന്ന ബോധം സെറീനക്കു ഉണ്ട്. സ്വിവിറ്റോലീന അപകടകാരിയാണ് എന്നു സമ്മതിക്കുകയും ചെയ്തു സെറീന. കഴിഞ്ഞ പ്രാവശ്യം ഒസാക്കക്ക് മുന്നിൽ അടിയറവ് പറഞ്ഞ കിരീടം സ്വന്തം പേരിൽ കുറിക്കാൻ ആവും സെറീനയുടെ ഇനിയുള്ള ശ്രമം.

Exit mobile version