ആഴ്സണലിന് എതിരെ 10 പേരുമായി കളിച്ചിട്ടും വിജയിക്കാമായിരുന്നു എന്ന് ചെൽസി നായകൻ റീസ് ജെയിംസ്


ആഴ്സണലുമായുള്ള പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ പകുതിയിലധികം സമയം 10 പേരുമായി കളിച്ചിട്ടും തന്റെ ടീമിന് വിജയിക്കാൻ കഴിയുമായിരുന്നു എന്ന് ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. മോയ്‌സസ് കൈസെഡോയ്ക്ക് നേരത്തെ ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷവും പല മേഖലകളിലും ടീം ആധിപത്യം പുലർത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതിനെ ജെയിംസ് പ്രശംസിച്ചു. ജെയിംസിന്റെ കോർണറിൽ നിന്നുള്ള ട്രെവർ ചാലോബയുടെ ഹെഡ്ഡർ ഗോളിൽ ചെൽസി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ മിക്കൽ മെറിനോ ആർസനലിന് സമനില നേടിക്കൊടുത്തു.


ചെൽസി ശക്തമായ പോരാട്ടവീര്യം കാണിച്ചെന്നും, കളിയുടെ ഭൂരിഭാഗം സമയവും കളി നിയന്ത്രിച്ചെന്നും, ലീഗ് ലീഡർമാരിൽ നിന്നുള്ള സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്തെന്നും ജെയിംസ് പറഞ്ഞു. ഒരു പോയിന്റ് മാത്രം നേടിയതിലുള്ള നിരാശയുണ്ടെങ്കിലും, ഈ സീസണിലെ ചെൽസിയുടെ പുരോഗതിയെയും ലക്ഷ്യങ്ങളെയും കുറിച്ച് ശക്തമായ സന്ദേശമാണ് പ്രകടനം നൽകിയതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് ആർസനലിനേക്കാൾ ആറ് പോയിന്റ് കുറവാണുള്ളത്. കിരീട പോരാട്ടം തുടരുന്നതിൽ ടീമിന്റെ നിശ്ചയദാർഢ്യവും തന്ത്രപരമായ അച്ചടക്കവും പ്രധാനമാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി.

റീസ് ജെയിംസിന് വീണ്ടും പരിക്ക്

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസിന് വീണ്ടും പരിക്ക്. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന് ഇടയിലാണ് റീസ് ജെയിംസിന് പരിക്കേറ്റത്‌‌ താരത്തിൻ. ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണെന്നാണ് പരിശീലകൻ പോചറ്റിനോ പറയുന്നത്. ഇന്നലെ മത്സരത്തിൽ 2-0ന്റെ പരാജയവും ചെൽസി നേരിട്ടിരുന്നു.

അവസാന മൂന്ന് മത്സരങ്ങളിൽ ജെയിംസിന്റെ ആദ്യ സ്റ്റാർട്ട് ആയിരുന്നു ഇന്നലത്തേത്‌. ഈ സീസണിൽ ഇതിനകം പത്ത് മത്സരങ്ങൾ ജെയിംസിന് നഷ്‌ടമായിട്ടുണ്ട്. കഴിഞ്ഞ സീസണിലലും പരിക്ക് റീസ് ജെയിംസിന് പ്രശ്നമായിരുന്നു. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ മാത്രമായിരുന്നു താരം കളിച്ചത്. 2021-22 സീസണിന്റെ തുടക്കം മുതൽ അവസാന 91 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 41 എണ്ണം മാത്രമാണ് താരം കളിച്ചത്.

റീസ് ജെയിംസിന്റെ പരിക്ക് അത്ര ഗുരുതരം അല്ല, കുറച്ചു ആഴ്ചകൾ താരം പുറത്ത്

ചെൽസി ക്യാപ്റ്റനും പ്രതിരോധതാരവും ആയ റീസ് ജയിംസിന്റെ പരിക്ക് അത്ര ഗുരുതരം അല്ലെന്ന് ചെൽസി പരിശീലകൻ മൊറീസിയോ പോച്ചറ്റീന്യോ. പരിശീലനത്തിന് ഇടയിൽ ഹാംസ്ട്രിങിന് ആണ് താരത്തിന് പരിക്കേറ്റത്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരം അല്ലാത്തതിനാൽ താരം ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ താരം തിരിച്ചു വരും എന്നാണ് പ്രതീക്ഷ എന്നു ചെൽസി പരിശീലകൻ വ്യക്തമാക്കി.

നിലവിൽ താരത്തിന്റെ പരിക്ക് തങ്ങൾ നിരീക്ഷിച്ചു വരികയാണ് എന്നു ചെൽസി പറഞ്ഞിരുന്നു. ചെൽസി അക്കാദമി താരമായി കളി തുടങ്ങി 2018 മുതൽ ചെൽസിയിൽ അരങ്ങേറ്റം കുറിച്ച ശേഷം പലപ്പോഴും പരിക്കുകൾ താരത്തിന്റെ കരിയറിന് വലിയ വിനയാവുക ആയിരുന്നു. പലപ്പോഴും ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരുന്ന 23 കാരനായ റീസ് ജെയിംസിന് പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പും നഷ്ടമായിരുന്നു.

ചെൽസിയുടെ സ്വന്തം റീസ് ജെയിംസ് ഇനി അവരുടെ ക്യാപ്റ്റൻ

ചെൽസി പുതുയുഗത്തിൽ അവർക്ക് പുതിയ ക്യാപ്റ്റൻ. ആറാം വയസ്സ് മുതൽ ചെൽസിയിൽ കളിക്കുന്ന 23 കാരനായ റീസ് ജെയിംസ് ആണ് അവരുടെ പുതിയ ക്യാപ്റ്റൻ ആവുക. കുറച്ചു നാൾ മുമ്പ് അത്ലറ്റികോ മാഡ്രിഡിൽ പോയ സെസർ ആസ്പിലികേറ്റയുടെ പകരക്കാരനായി ആണ് റൈറ്റ് ബാക്ക് ആയ ഇംഗ്ലീഷ് താരം ചെൽസി ക്യാപ്റ്റൻ ആവുക.

ചെൽസിയുടെ ക്യാപ്റ്റൻ ആയത് തനിക്കും കുടുംബത്തിനും വലിയ അഭിമാന നിമിഷം ആണ് എന്നാണ് റീസ് പ്രതികരിച്ചത്. 2018 ൽ ചെൽസിക്ക് ആയി അരങ്ങേറ്റം കുറിച്ച റീസ് ഇത് വരെ അവർക്ക് ആയി 98 മത്സരങ്ങളിൽ ആണ് കളിച്ചത്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യുഫേഫ സൂപ്പർ കപ്പ് കിരീടങ്ങൾ നേടിയ റീസ് പോച്ചറ്റീന്യോക്ക് കീഴിൽ പുതിയ ഉയരങ്ങൾ തേടിയാവും ക്യാപ്റ്റൻ ആം ബാന്റ് അണിയുക.

റീസ് ജെയിംസിനെ ചെൽസി ആർക്കും വിട്ടു കൊടുക്കില്ല

ചെൽസി ഫുൾബാക്ക് റീസ് ജെയിംസിനെ ബാഴ്സലോണ സ്വന്തമാക്കും എന്നുള്ള അഭ്യൂഹങ്ങൾ ശരിയല്ല എന്ന് ഫബ്രിസിയോ റൊമാനോ. ചെൽസി റീസ് ജെയിംസിനെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് ഉറപ്പാണ്. ചെൽസി അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായാണ് ജെയിംസിനെ കാണുന്നത്. കഴിഞ്ഞ വർഷമായിരുന്നു റീസ് ജെയിംസ് ചെൽസിയിൽ പുതിയ കരാർ ഒപ്പുവെച്ചത്.

2028വരെയുള്ള കരാർ ആണ് താരത്തിന് ലണ്ടൺ ക്ലബിൽ ഉണ്ട്. രണ്ട് സീസൺ മുമ്പ് മാത്രമാണ് റീസ് ജെയിംസ് ചെൽസി സ്ക്വാഡിന്റെ ഭാഗമായി തുടങ്ങിയത്. 22കാരനായ താരം ആറാം വയസ്സ് മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്.

ചെൽസിക്ക് ആയി 150ൽ അധികം മത്സരങ്ങൾ ഇതിനകം തന്നെ റീസ് ജെയിംസ് കളിച്ചിട്ടുണ്ട്. 2018-19 സീസണിൽ റീസ് ജെയിംസ് വിഗനിൽ ലോണിലും കളിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ റീസ് ജെയിംസ്.

റീസ് ജെയിംസിനു പിന്നാലെ മേസൺ മൗണ്ടും ചെൽസിയിൽ 2028വരെയുള്ള കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റീസ് ജെയിംസ് ഒരു മാസത്തോളം പുറത്ത്

ചെൽസിയുടെ ഫുൾബാക്ക് റീസ് ജെയിംസിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇന്നലെ ബൗണ്മതിന് എതിരായ മത്സരത്തിൽ ആയിരുന്നു റീസ് ജെയിംസ് പരിക്കേറ്റത്. പരിക്ക് താരത്തെ ഒരു മാസത്തോളം പുറത്ത് ഇരുത്തും എന്നാണ് റിപ്പോർട്ടുകൾ. എട്ട് മത്സരങ്ങളോളം റീസ് ജെയിംസിന് നഷ്ടമാകും.

ദീർഘകാലത്തെ പരിക്ക് മാറി കഴിഞ്ഞ ദിവസമായിരുന്നു റീസ് ജെയിംസ് കളത്തിലേക്ക് എത്തിയത്‌. മത്സരത്തിന്റെ 53ആം മിനുട്ടിൽ പരിക്കേറ്റ് റീസ് ജെയിംസ് കളം വിടേണ്ടി വന്നു. ഒക്ടോബറിനു ശേഷം റീസ് ജെയിംസിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നേരത്തെ പരിക്ക് കാരണം ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് കളിക്കാൻ റീസ് ജെയിംസിന് ആയിരുന്നില്ല. നേരത്തെ മുട്ടിനായിരുന്നു ജെയിംസിന് പരിക്കേറ്റിരുന്നത്. ഇപ്പോഴത്തെ പരിക്ക് തൈ ഇഞ്ച്വറി ആണ്.

പരിക്ക് മാറി എത്തിയ റീസ് ജെയിംസിന് വീണ്ടും പരിക്ക്

ചെൽസിയുടെ ഫുൾബാക്ക് റീസ് ജെയിംസിന് വീണ്ടും തിരിച്ചടി. ഇന്നലെ ബൗണ്മതിന് എതിരായ മത്സരത്തിൽ റീസ് ജെയിംസ് പരിക്ക് മാറി തിരികെയെത്തിയിരുന്നു. എന്നാൽ ആ തിരിച്ചുവരവ് അധിക നേരം നീണ്ടു നിന്നില്ല. മത്സരത്തിന്റെ 53ആം മിനുട്ടിൽ പരിക്കേറ്റ് റീസ് ജെയിംസ് കളം വിടേണ്ടി വന്നു. ഒക്ടോബറിനു ശേഷം റീസ് ജെയിംസിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നേരത്തെ പരിക്ക് കാരണം ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് കളിക്കാൻ റീസ് ജെയിംസിന് ആയിരുന്നു. നേരത്തെ മുട്ടിനായിരുന്നു ജെയിംസിന് പരിക്കേറ്റിരുന്നത്. എന്നാൽ പുതിയ പരിക്ക് തൈ ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക നിഗമനം. പരിക്കിനെ കുറിച്ച് കൂടുതൽ പറയാൻ പരിശോധനകൾ ആവശ്യമാണ് എന്ന് ചെൽസി പരിശീലകൻ പോട്ടർ മത്സര ശേഷം പറഞ്ഞു മ്

പരിക്കിൽ നിന്നു മുക്തനായില്ല, സൗത്ത്ഗേറ്റിന്റെ ലോകകപ്പ് ടീമിൽ റീസ് ജെയിംസ് ഉണ്ടാവില്ല എന്നുറപ്പായി

ഗാരത് സൗത്ത്ഗേറ്റിന്റെ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ചെൽസി റൈറ്റ് ബാക്ക് റീസ് ജെയിംസ് ഇടം പിടിക്കില്ല. ലോകകപ്പ് മുന്നിൽ കണ്ടു നിലവിൽ പരിക്കിൽ നിന്നു മുക്തി നേടാനുള്ള പരിശ്രമത്തിൽ ആയിരുന്നു ജെയിംസ്. ഏതാണ്ട് ഒരു മാസത്തോളം നിലവിൽ പുറത്ത് ആണ് താരം.

പൂർണആരോഗ്യവാൻ അല്ലാത്ത താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ഇംഗ്ലീഷ് പരിശീലകന്റെ തീരുമാനം. നിലവിൽ തന്റെ തീരുമാനം സൗത്ത്ഗേറ്റ് ജെയിംസിനെ അറിയിച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരേപോലെ തിളങ്ങുന്ന മികച്ച വേഗവും ശാരീരിക മികവും ഉള്ള ജെയിംസിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്.

റീസ് ജെയിംസ് ശസ്ത്രക്രിയക്ക് വിധേയമാവില്ല, പക്ഷെ ലോകകപ്പ് കളിക്കാൻ സാധ്യതയില്ല

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട ചെൽസിയുടെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് റീസ് ജെയിംസ് ശസ്ത്രക്രിയക്ക് വിധേയമാവില്ല. എങ്കിലും രണ്ടു മാസത്തേക്ക് താരം പുറത്ത് ഇരിക്കേണ്ടി വരും.

ശസ്ത്രക്രിയ ഇല്ലാതെ ചികിത്സയിലൂടെ പരിക്ക് ഭേദമാക്കാൻ ആണ് ശ്രമം. ഇതോടെ ജെയിംസ് ലോകകപ്പ് കളിക്കില്ല എന്നു ഏതാണ്ട് ഉറപ്പായി. പരിക്ക് മാറി ലോകകപ്പിന് തൊട്ടു മുമ്പ് തിരിച്ചു എത്താൻ ആയാലും മത്സരപരിചയം ഇല്ലാതെ താരത്തെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്.

പരിക്ക് ഗുരുതരം, റീസ് ജെയിംസിന് ലോകകപ്പ് നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു എതിരായ എവേ മത്സരത്തിൽ പരിക്കേറ്റ ചെൽസിയുടെ ഇംഗ്ലീഷ് താരം റീസ് ജെയിംസിന്റെ പരിക്ക് ഗുരുതരം എന്നു സൂചന. ചെൽസി രണ്ടു ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ കാൽ മുട്ടിനു ആണ് താരത്തിന് പരിക്കേറ്റത്.

മികച്ച ഫോമിലുള്ള താരത്തിന്റെ പരിക്ക് ചെൽസിക്ക് ഒപ്പം ഇംഗ്ലീഷ് ദേശീയ ടീമിനും കടുത്ത തിരിച്ചടിയായി. താരത്തിന് ലോകകപ്പ് കളിക്കാൻ ആയേക്കില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം നേരിയ പരിക്ക് ആണെന്ന് കരുതിയെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷം പരിക്ക് ഗുരുതരം എന്നു കണ്ടത്തുക ആയിരുന്നു. താരം ചിലപ്പോൾ ശസ്ത്രക്രിയക്കും വിധേയമായേക്കും.

റീസ് ജെയിംസ് ചെൽസിയിൽ 2028വരെ

ചെൽസിയുടെ യുവ ഫുൾബാക്ക് റീസ് ജെയിംസ് ക്ലബിൽ കരാർ പുതുക്കി. 2028വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. രണ്ട് സീസൺ മുമ്പ് മാത്രമാണ് റീസ് ജെയിംസ് ചെൽസി സ്ക്വാഡിന്റെ ഭാഗമായി തുടങ്ങിയത്. ഇപ്പോൾ ചെൽസി ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റീസ്ജ് ജെയിംസ്. 22കാരനായ താരം ആറാം വയസ്സ് മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്.

ചെൽസിക്ക് ആയി 128 മത്സരങ്ങൾ ഇതിനകം തന്നെ റീസ് ജെയിംസ് കളിച്ചിട്ടുണ്ട്. 2018-19 സീസണിൽ റീസ് ജെയിംസ് വിഗനിൽ ലോണിലും കളിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ റീസ് ജെയിംസ്.

റീസ് ജെയിംസിനു പിന്നാലെ മേസൺ മൗണ്ടും ചെൽസിയിൽ 2028വരെയുള്ള കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റീസ് ജെയിംസ് ചെൽസിയിൽ ദീർഘകാല കരാർ ഒപ്പുവെക്കും

ചെൽസിയുടെ യുവ ഫുൾബാക്ക് റീസ് ജെയിംസ് ക്ലബിൽ ഉടൻ കരാർ പുതുക്കും‌. 2028വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക‌‌. രണ്ട് സീസൺ മുമ്പ് മാത്രമാണ് റീസ് ജെയിംസ് ചെൽസി സ്ക്വാഡിന്റെ ഭാഗമായി തുടങ്ങിയത്. ഇപ്പോൾ ചെൽസി ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് റീസ്ജ് ജെയിംസ്. 22കാരനായ താരം ആറാം വയസ്സ് മുതൽ ചെൽസിക്ക് ഒപ്പം ഉണ്ട്.

2018-19 സീസണിൽ റീസ് ജെയിംസ് വിഗനിൽ ലോണിലും കളിച്ചിരുന്നു. റീസ് ജെയിംസിനും മേസൺ മൗണ്ടിനും ചെൽസി 2028വരെയുള്ള കരാർ വാഗ്ദാനം ചെയ്തിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ റീസ് ജെയിംസ്.

Exit mobile version