മികച്ച ജയവുമായി ലിവർപൂൾ, ഫോറസ്റ്റിനെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്നു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഒന്നാം സ്ഥാനക്കാർ ആയ ടോട്ടനവും ആയുള്ള അകലം 3 പോയിന്റുകൾ ആയി ലിവർപൂൾ കുറച്ചു. ലിവർപൂൾ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ തന്നെ അവർ ആക്രമണം കടുപ്പിച്ചു. ഗോളിൽ ടർണറിന്റെ മികവ് ആണ് ഫോറസ്റ്റ് ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങാതിരിക്കാൻ കാരണം. 31 മത്തെ മിനിറ്റിൽ ലിവർപൂൾ ഫോറസ്റ്റ് പ്രതിരോധം മറികടന്നു. മുഹമ്മദ് സലാഹ് നൽകിയ ത്രൂ ബോളിൽ നിന്നു നൂനസിന്റെ ഷോട്ട് ടർണർ തടഞ്ഞെങ്കിലും റീ ബോണ്ടിൽ ഡീഗോ ജോട ഗോൾ കണ്ടത്തി. ഗോൾ മാതാപിതാക്കൾ ആക്രമണകാരികൾ ആയി തട്ടിക്കൊണ്ടു പോയ ലൂയിസ്‌ ഡിയാസിന് ജോട സമർപ്പിച്ചു.

നാലു മിനിറ്റിനുള്ളിൽ ലിവർപൂൾ രണ്ടാം ഗോൾ കണ്ടത്തി. സലാഹും ആയി വൺ ടു വൺ പാസ് നടത്തിയ സെബോസലെയുടെ പാസിൽ നിന്നു ഡാർവിൻ നൂനസ് ആണ് ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചത്. തുടർന്നും അവസരങ്ങൾ തുറന്നെങ്കിലും ഫോറസ്റ്റ് പിടിച്ചു നിന്നു. എന്നാൽ സെബോസലെയുടെ പാസിൽ നിന്നു ടർണറിന്റെ വലിയ അബദ്ധം മുതലെടുത്ത സലാഹ് ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ കോഡി ഗാക്പോ ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. കഴിഞ്ഞ 6 കളികളിൽ ജയിക്കാൻ ആവാത്ത ഫോറസ്റ്റ് നിലവിൽ 16 സ്ഥാനത്ത് ആണ്.

ആളെണ്ണം കുറഞ്ഞിട്ടും സമനില വിടാതെ നോട്ടിങ്ഹാം; ബ്രെന്റ്ഫോർഡുമായി സമനില

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു നോട്ടിങ്ഹാം ഫോറസ്റ്റും ബ്രെന്റ്ഫോർഡും. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം നിക്കോ ഡോമിഗ്വെസ് നോട്ടിങ്ഹാമിന് വേണ്ടിയും നോർഗാർഡ് ബ്രെന്റ്ഫോർഡിന് വേണ്ടിയും വല കുലുക്കിയ മത്സരത്തിൽ ടീമുകൾ പോയിന്റ് പങ്കു വെച്ചു. ആളെണ്ണം പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും തോൽവി വഴങ്ങാതെ രക്ഷപ്പെടാൻ നോട്ടിങ്ഹാമിനായി.

പത്താം മിനിറ്റിൽ തന്നെ അവോനിയി പന്ത് വലയിൽ എത്തിച്ചെങ്കിലും സൈഡ് റഫറിയുടെ കൊടി ഉയർന്നു കഴിഞ്ഞിരുന്നു. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ പിറന്നില്ല. ഇഞ്ചുറി ടൈമിൽ ബ്രെന്റ്ഫോഡിന്റെ പെനാൽറ്റി അപ്പീലും റഫറി തള്ളി. അൻപതിരണ്ടാം മിനിറ്റിൽ കീപ്പറുടെ പിഴവിൽ നിന്നും നോട്ടിങ്ഹാം ഗോൾ വഴങ്ങുന്നതിന് അടുത്തെത്തിയെങ്കിലും ബോളി അവസാന നിമിഷം രക്ഷകനായി. 56ആം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ന്യാഖാതെ പുറത്തു പോയി. രണ്ടു മിനിറ്റിനു ശേഷം ജേൻസന്റെ ഫ്രീകിക്കിൽ നിന്നും നോർഗാർഡ് ബ്രെന്റ്ഫോർഡിന് വേണ്ടി വല കുലുക്കുക കൂടി ചെയ്തതോടെ നോട്ടിങ്ഹാം വിറച്ചു. എന്നാൽ 65ആം മിനിറ്റിൽ ടോഫോളോയുടെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡർ ഉതിർത്ത് നിക്കോ ഡോമിഗ്വെസ് നോട്ടിങ്ഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇഞ്ചുറി ടൈമിൽ ഒറീജിയുടെ പാസിൽ ക്രിസ് വുഡ് ഗോളിന് അടുതെത്തി. മൗപെയുടെ ഷോട്ട് തടുത്ത് ബോളി ഒരിക്കൽ കൂടി ടീമിന്റെ രക്ഷകൻ ആയി.

ഇമ്മാനുവൽ ഡെന്നിസ് സീസണിൽ ടർക്കിഷ് ലീഗിൽ പന്തു തട്ടും

നൈജീരിയൻ മുന്നേറ്റ താരം ഇമ്മാനുവൽ ഡെന്നിസ് പ്രീമിയർ ലീഗിനോട് താൽക്കാലികമായി വിട പറയുന്നു. ടർക്കിഷ് ലീഗിൽ നിന്നും ഇസ്തംബൂൾ ക്ലബ്ബ് ആയ ബഷക്ശെഹീർ ആണ് താരത്തെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഒരു സീസണിലേക്ക് ലോണിലാണ് നോട്ടിങ്ഹാം ഫോറസ്റ്റ് താരം തുർക്കിയിലേക്ക് എത്തുന്നത്. ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാൻ ക്ലബ്ബിനാവില്ല.

മറ്റ് പ്രമുഖ യുറോപ്യൻ ലീഗുകളുടെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചെങ്കിലും തുർക്കിയിൽ ഇന്നാണ് കൈമാറ്റത്തിനുള്ള അവസാന ദിനം. കഴിഞ്ഞ വർഷമാണ് വാട്ഫോർഡിൽ നിന്നും ഡെന്നിസ് നോട്ടിങ്ഹാമിൽ എത്തുന്നത്. 20മില്യൺ യൂറോയോളമായിരുന്നു കൈമാറ്റ തുക. 25ഓളം മത്സരങ്ങൾ കളത്തിൽ ഇറങ്ങിയെങ്കിലും രണ്ടു ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് സമ്പാദ്യം. കൂടാതെ പുതിയ താരങ്ങളുടെ വരവും ആയപ്പോൾ നിലവിലെ സീസണിൽ സ്റ്റീവ് കൂപ്പരുടെ പദ്ധതികളിൽ മുന്നേറ്റ താരത്തിന് അവസരം ഉണ്ടാവില്ലെന്ന് ഉറപ്പായി. നേരത്തെ ട്രാബ്സോൻസ്പോർ, ഡെമിർസ്പോർ ടീമുകളും താരത്തിന് രംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം താരത്തെ സ്വന്തമാക്കാൻ ബസ്ക്ശെഹീറിന് സാധിച്ചു.

ഐവറി കോസ്റ്റ് താരം സങാരെയെ ടീമിൽ എത്തിച്ച് നോട്ടിങ്ഹാം ഫോറെസ്റ്റ്

പി എസ് വി ഐന്തോവന്റെ ഐവറി കോസ്റ്റ് താരം ഇബ്രാഹീം സങാരെയെ ടീമിൽ എത്തിച്ച് നോട്ടിങ്ഹാം ഫോറെസ്റ്റ്. ആഡ് ഓണുകൾ അടക്കം മുപ്പത്തിയഞ്ച് മില്യൺ യൂറോ ആണ് പ്രിമിയർ ലീഗ് ടീം ഈ ഡിഫെൻസിവ് മിഡ്ഫീൽഡർക്ക് വേണ്ടി മുടക്കിയിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. പുതിയ താരങ്ങൾ ആയ വ്ലാക്കോദിമോസ്, ഹുഡ്സൻ ഒഡോയി എന്നിവർ ഉടനെ ടീമിനോടൊപ്പം ചേരും. കഴിഞ്ഞ തവണ എന്ന പോലെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഒരു പിടി പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുകയാണ് നോട്ടിങ്ഹാം.

ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് തിളങ്ങാൻ കഴിയുന്ന സങാരെ, ടോളുയീസെയിലൂടെയാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. 2020ൽ പി എസ് വിയിൽ എത്തി. ഐവറി കോസ്റ്റ് ദേശിയ ടീമിലും സ്ഥിര സാന്നിധ്യം ആണ്. ഗോളുകൾ കണ്ടെത്തുന്നതിലും മിടുക്കനായ താരം കഴിഞ്ഞ സീസണിൽ 8 തവണ ക്ലബ്ബിന് വേണ്ടി വല കുലുക്കി. നേരത്തെ ഫ്ലോറെന്റിനൊ ലൂയിസ്, വിൽമാർ ബാരിയോസ് എന്നിവർക്ക് വേണ്ടിയും നോട്ടിങ്ഹാം നീക്കം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഐവറി കോസ്റ്റ് താരത്തിലേക്ക് നോട്ടിങ്ഹാം എത്തുന്നത്. 2028വരെയുള്ള കരാർ സങാരെ ഒപ്പുവെച്ചിരിക്കുന്നത്.

ബെൻഫിക്കൻ കീപ്പറെ ടീമിൽ എത്തിക്കാൻ നോട്ടിങ്ഹാം ഫോറെസ്റ്റ് നീക്കം

ബെൻഫിക്കൻ താരം ഒഡീസസ് വ്ലാക്കോദിമോസിന് വേണ്ടി നോട്ടിങ്ഹാം നീക്കം. താരത്തിന് വേണ്ടി 9 മില്യൺ യൂറോയുടെ ഓഫർ ഇംഗ്ലീഷ് ക്ലബ്ബ് സമർപ്പിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തങ്ങളുടെ മുഖ്യ താരങ്ങളിൽ ഒരാളായ വ്ലാക്കോദിമോസിന് വേണ്ടി ബെൻഫിക്ക ഉയർന്ന തുക ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. ടീമുകൾ തമ്മിലുള്ള ചർച്ച തുടരുകയാണ്.

കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം ഗ്രീസ് ദേശിയ താരത്തെ പല ടീമുകളുടെയും ശ്രദ്ധയിൽ പെടുത്തി. 21 ക്ലീൻ ഷീറ്റുകളാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ രണ്ടാം കീപ്പർ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു വ്ലാക്കോദിമോസ്. അതേ സമയം ക്ലബ്ബിൽ കോച്ചിനൊപ്പം അത്ര സുഖകരമല്ലാത്ത ഘട്ടത്തിലൂടെ കടന്ന് പോകുന്ന താരത്തെ കൈമാറാൻ തന്നെയാണ് ബെൻഫിക്കയും ശ്രമിക്കുന്നത്. കൂടാതെ പുതിയ സീസണിലെ ആദ്യ മത്സരങ്ങളിൽ ആശാവഹമായ പ്രകടനം കാഴ്ച്ചവെക്കാനും താരത്തിനായില്ല. ഡീൻ ഹെന്റെഴ്സൻ ക്രിസ്റ്റൽ പാലസിൽ ചേർന്നതും വ്ലാക്കോദിമോസിന് വേണ്ടി നീങ്ങാൻ നോട്ടിങ്ഹാമിന് പ്രേരണയായി. ബെൻഫിക്കക് വേണ്ടി ഇരുന്നൂറ്റി ഇരുപതോളം മത്സരങ്ങളിൽ ഗോൾ വല കാക്കാൻ വ്ലാക്കോദിമോസ് കളത്തിൽ ഇറങ്ങി.

ഒന്നിൽ നിന്നു തുടങ്ങാൻ ആഴ്‌സണൽ, ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ

കഴിഞ്ഞ സീസണിൽ നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആഴ്‌സണൽ ഇന്നിറങ്ങും. ഇന്ന് വൈകുന്നേരം 5 മണിക്ക് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് ആഴ്‌സണലിന്റെ എതിരാകൾ. കഴിഞ്ഞ സീസണിൽ അവരുടെ മൈതാനത്ത് ഫോറസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് പ്രതികാരം തേടി കൂടിയാവും ആഴ്‌സണൽ ഇറങ്ങുക. കമ്യൂണിറ്റി ഷീൽഡിൽ കളിച്ച ടീം തന്നെയാവും ആഴ്‌സണലിന് ആയി കളിക്കാൻ ഇറങ്ങാൻ സാധ്യത. സലിബ, ഗബ്രിയേൽ, വൈറ്റ് എന്നിവർക്ക് ഒപ്പം ജൂറിയൻ ടിംബർ പ്രീമിയർ ലീഗ് അരങ്ങേറ്റം കുരിക്കുമ്പോൾ ഗോളിൽ റാംസ്ഡേൽ ആയിരിക്കും.

മധ്യനിരയിൽ പാർട്ടിക്കും ഒഡഗാർഡിനും ഒപ്പം ഡക്ലൻ റൈസ് ആഴ്‌സണലിന് ആയി ലീഗിൽ അരങ്ങേറ്റം കുറിക്കും. മുന്നേറ്റത്തിൽ സാക, മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം ജീസുസിന് പകരം ഹാവർട്സ് തന്നെയാവും ഇറങ്ങുക. താരത്തിന്റെയും ക്ലബിന് ഒപ്പമുള്ള ലീഗ് അരങ്ങേറ്റം ആവും ഇത്. എന്നാൽ ഹാവർട്സിന് പകരം എഡിയെയോ മികച്ച ഫോമിലുള്ള ട്രൊസാർഡിനെയോ ആർട്ടെറ്റ പരീക്ഷിച്ചേക്കാം. ഗിബ്സ് വൈറ്റ്, ജോൺസൺ തുടങ്ങിയ ഫോറസ്റ്റ് താരങ്ങൾ ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവർ ആണ്. ഫോറസ്റ്റ് ഗോൾ വല കാക്കുക ദിവസങ്ങൾക്ക് മുമ്പ് ആഴ്‌സണൽ വിട്ട മാറ്റ് ടർണർ ആവും. സ്വന്തം മൈതാനത്ത് മികച്ച ജയത്തോടെ ലീഗ് തുടങ്ങാൻ ആവും ആഴ്‌സണൽ ശ്രമം.

മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ, ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ ചർച്ചകൾ തുടരുന്നു

ആഴ്‌സണലിന്റ അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർ നോട്ടിങ്ഹാം ഫോറസ്റ്റിൽ. താരത്തെ വിൽക്കുന്ന കാര്യത്തിൽ ആഴ്‌സണലും ഫോറസ്റ്റും കരാർ ധാരണയിൽ എത്തി. ഇന്ന് തന്നെ ടർണർ ഫോറസ്റ്റിൽ മെഡിക്കൽ പൂർത്തിയാക്കും. അതിനു ശേഷം ക്ലബ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. താരത്തിന്റെ വിലയെ കുറിച്ച് നിലവിൽ വ്യക്തതയില്ല.

ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. അതേസമയം ബ്രന്റ്ഫോർഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ചർച്ചകൾ തുടരുകയാണ്. നേരത്തെ താരത്തിനു ആയിട്ടുള്ള ആഴ്‌സണലിന്റെ ആദ്യ ഓഫർ ബ്രന്റ്ഫോർഡ് നിരസിച്ചിരുന്നു. നിലവിൽ ഇരു ക്ലബുകളും ഈ കരാർ പൂർത്തിയാക്കാനുള്ള പ്രതീക്ഷയിൽ ചർച്ചകൾ തുടരുകയാണ്. റയ നേരത്തെ തന്നെ ആഴ്‌സണലും ആയി കരാർ ധാരണയിൽ എത്തിയിരുന്നു.

ആഴ്‌സണലിന്റെ മാറ്റ് ടർണറിനു ആയി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബിഡ്

ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണറിനു ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ബിഡ് സമർപ്പിച്ചു. അമേരിക്കൻ താരത്തിനെ സ്ഥിരമായി സ്വന്തമാക്കാൻ ആണ് ഫോറസ്റ്റ് ശ്രമം. എന്നാൽ ഈ ഓഫർ ആഴ്‌സണൽ സ്വീകരിക്കുമോ എന്നു വ്യക്തമല്ല.

എത്രയും പെട്ടെന്ന് ടർണറിനെ ടീമിൽ എത്തിക്കുക എന്നത് ആണ് ഫോറസ്റ്റിന്റെ ലക്ഷ്യം. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെന്റേഴ്സനെ ലോണിൽ എത്തിക്കാനും ഫോറസ്റ്റ് ശ്രമിക്കുന്നുണ്ട്. നിലവിൽ ആഴ്‌സണലും ആയി ടർണറിനു വേണ്ടി ഫോറസ്റ്റ് ചർച്ചകൾ നടത്തുകയാണ്. അതേസമയം ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആണ് ആഴ്‌സണൽ.

ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്!!! ടർണറിനെ ലക്ഷ്യമിട്ടു ഫോറസ്റ്റ്

എല്ലാവരെയും അമ്പരപ്പിച്ചു ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നേരത്തെ ടോട്ടനം താരത്തിന് ആയി രംഗത്ത് വന്നിരുന്നു എങ്കിലും സ്പാനിഷ് ഗോൾ കീപ്പറെ മേടിക്കുന്നതിൽ നിന്നു അവർ പിന്മാറുക ആയിരുന്നു. 27 കാരനായ താരത്തിന് ആയി നിലവിൽ ബയേൺ ആയിരുന്നു രംഗത്ത് ഉണ്ടായത്. എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള ബയേണിന്റെ ശ്രമങ്ങൾ നിലവിൽ പരാജയപ്പെട്ടത് ആയാണ് റിപ്പോർട്ട്.

താരത്തെ ലോണിൽ എത്തിക്കാനുള്ള ബയേണിന്റെ ശ്രമം ബ്രന്റ്ഫോർഡും റയയും തള്ളി. അതിനാൽ തന്നെയാണ് ആഴ്‌സണൽ താരത്തിന് ആയി രംഗത്ത് വന്നത്. റയക്കും ആഴ്‌സണലിൽ ചേരാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ട് പറയുന്നു. മുൻ ബ്രന്റ്ഫോർഡ് ഗോൾ കീപ്പിങ് പരിശീലകൻ ആയ ഇനാകി കാന നിലവിൽ ആഴ്‌സണൽ പരിശീലകൻ ആയി ഉള്ളത് റയ ആഴ്‌സണലിൽ ചേരുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നത് ആയും റിപ്പോർട്ട് പറയുന്നു.

നിലവിൽ താരത്തിന് ആയി ബ്രന്റ്ഫോർഡ് ആവശ്യപ്പെടുന്ന തുക കൂടുതൽ ആണ് എന്ന നിലപാട് ആണ് ആഴ്‌സണലിന് ഉള്ളത് എന്നും ചർച്ചകൾ തുടരുക ആണെന്നും റിപ്പോർട്ട് പറയുന്നു. ഉടൻ തന്നെ ആഴ്‌സണൽ റയക്ക് ആയി ബിഡ് ചെയ്യും. അതേസമയം രണ്ടാം ഗോൾ കീപ്പർ ആയ അമേരിക്കൻ താരം മാറ്റ് ടർണറിനെ വിൽക്കാനുള്ള ശ്രമവും ആഴ്‌സണൽ തുടങ്ങിയിട്ടുണ്ട്. നിലവിൽ നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തിന് ആയി ശക്തമായി രംഗത്ത് ഉണ്ട്. ടർണറിനെ വിറ്റ ശേഷം മുമ്പ് പലപ്പോഴും തങ്ങൾ താൽപ്പര്യം കാണിച്ച റയയെ ടീമിൽ എത്തിക്കാൻ തന്നെയാവും ആഴ്‌സണൽ ശ്രമം.

ഗോളടി തുടർന്ന് വാകിൻസ്, ജയം തുടർന്ന് എമറെയുടെ വില്ല!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ഫോമിലുള്ള ആസ്റ്റൺ വില്ല ജയം തുടരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വില്ല ഇന്ന് തോൽപ്പിച്ചത്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റ് ആദ്യ പകുതിയിൽ വില്ലയെ ഗോൾ അടിക്കാൻ അനുവദിച്ചില്ല. പലപ്പോഴും മികച്ച അവസരവും ആദ്യ പകുതിയിൽ ഫോറസ്റ്റ് തുറന്നു. ആദ്യ പകുതിയിൽ ലിയോൺ ബെയ്ലിക്ക് പരിക്കേറ്റത് വില്ലക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ വില്ല ഫോറസ്റ്റ് പ്രതിരോധം മറികടന്നു.

48 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രട്രാന്റ് ട്രയോറ തുടർച്ചയായ രണ്ടാം മത്സരത്തിൽ വില്ലക്ക് ആയി വല കുലുക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജേക്കബ് റംസിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒലി വാകിൻസ് വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. ലോകകപ്പിന് ശേഷം ഇംഗ്ലീഷ് താരം നേടുന്ന പത്താം ഗോൾ ആയിരുന്നു ഇത്. ഉനയ് എമറെ ഏറ്റെടുത്ത ശേഷം സ്വപ്ന കുതിപ്പ് നടത്തുന്ന വില്ല ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഫോറസ്റ്റ് പതിനെട്ടാം സ്ഥാനത്തേക്ക് വീണു.

പെനാൽട്ടി പുറത്തേക്ക് അടിച്ചു സാഹ,ഗിബ്‌സ്-വൈറ്റിന്റെ ഗോളിൽ പാലസിനെ തോൽപ്പിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ മൂന്നാം ജയവുമായി നോട്ടിങ്ഹാം ഫോറസ്റ്റ്. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന അവർ ലീഗിൽ അവസാന സ്ഥാനത്തിൽ നിന്നു 18 സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിൽ പന്ത് കൈവശം വച്ചതിൽ ക്രിസ്റ്റൽ പാലസ് ആയിരുന്നു മുമ്പിൽ എങ്കിലും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ പാലസിന് ആയില്ല. മത്സരത്തിൽ 41 മത്തെ മിനിറ്റിൽ തന്നെ ജോ വോറൽ സാഹയെ വീഴ്ത്തിയതിനു പാലസിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു.

എന്നാൽ പെനാൽട്ടി എടുത്ത സാഹ ഗോളിന് വളരെ അധികം പുറത്തേക്ക് അടിച്ചു കളഞ്ഞു ഈ പെനാൽട്ടി പാഴാക്കി. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഫോറസ്റ്റ് കാത്തിരുന്ന ഗോൾ പിറന്നു. പാലസ് പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത മോർഗൻ ഗിബ്‌സ്-വൈറ്റ് ഗോൾ കണ്ടത്തി. ഗോൾ ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുക ആയിരുന്നു. പരാജയത്തോടെ പാലസ് ലീഗിൽ 11 സ്ഥാനത്തേക്ക് വീണു. തരം താഴ്ത്തൽ പോരാട്ടത്തിൽ ഫോറസ്റ്റിന് ലഭിക്കുന്ന വലിയ നേട്ടം തന്നെയാണ് ഈ ജയം.

നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു ടോട്ടനം ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനെ മൂന്നാം റൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ്. ശക്തമായ ടീമും ആയി മത്സരത്തിനു എത്തിയ ടോട്ടനത്തിന് പരാജയം വലിയ തിരിച്ചടിയായി. ഹാരി കെയിൻ അടക്കം തങ്ങളുടെ പ്രമുഖ താരങ്ങളെ എല്ലാം ടോട്ടനം ഇന്ന് കളത്തിൽ ഇറക്കിയിരുന്നു. ചില അവസരങ്ങൾ പിറന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഫോറസ്റ്റിന്റെ വിജയഗോളുകൾ പിറന്നത്.

50 മത്തെ മിനിറ്റിൽ ജെസ്സെ ലിംഗാർഡിന്റെ പാസിൽ നിന്നു മികച്ച കർലിംഗ് ഷോട്ടിലൂടെ ലെഫ്റ്റ് ബാക്ക് റെനൻ ലോദി ഫോൻസ്റ്റിന് മത്സരത്തിൽ മുൻതൂക്കം നൽകി. 8 മിനിറ്റിനു ശേഷം മികച്ച കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ ഹെഡറിലൂടെ ക്ലബിന് ആയി തന്റെ ആദ്യ ഗോൾ കണ്ടത്തിയ ജെസ്സെ ലിംഗാർഡ് ഫോറസ്റ്റിന് നിർണായക രണ്ടാം ഗോൾ സമ്മാനിച്ചു. 7 മിനിറ്റിനുള്ളിൽ 75 മത്തെ മിനിറ്റിൽ രണ്ടു മഞ്ഞ കാർഡ് കണ്ടു മഗാള പുറത്ത് പോയി 10 പേരായി ചുരുങ്ങിയ ഫോറസ്റ്റ് അവസാന നിമിഷങ്ങളിൽ നന്നായി പ്രതിരോധിച്ചു ജയം പിടിച്ചെടുക്കുക ആയിരുന്നു.

Exit mobile version