ഒല്ലി വാറ്റ്കിൻസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്; £60 മില്യണിൽ നിന്ന് വില്ല പിറകോട്ട് വരണം

മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഒല്ലി വാറ്റ്കിൻസിനായുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ, വില്ല ആവശ്യപ്പെടുന്ന 60 മില്യൺ പൗണ്ട് (ഏകദേശം 630 കോടി ഇന്ത്യൻ രൂപ) എന്ന തുക അധികമാണെന്നാണ് യുണൈറ്റഡ് കരുതുന്നത്. വില കുറയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ നീക്കവുമായി മുന്നോട്ട് പോകാൻ യുണൈറ്റഡ് ഒരുങ്ങുകയുള്ളൂ.


കഴിഞ്ഞ സീസണിൽ റാസ്മസ് ഹോയ്‌ലണ്ടിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിൽ, പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കേണ്ടത് യുണൈറ്റഡിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പ്രീമിയർ ലീഗിൽ തന്നെ പ്രൂവ് ചെയ്തിട്ടുള്ള വാറ്റ്കിൻസ്, യുണൈറ്റഡിന്റെ പരിശീലകൻ റൂബൻ അമോറിമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു ഓൾറൗണ്ട് സ്ട്രൈക്കർ എന്ന നിലയിൽ വാറ്റ്കിൻസിന്റെ കഴിവുകൾ യുണൈറ്റഡിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.



ഒല്ലി വാറ്റ്കിൻസിനെ വിൽക്കാൻ ആസ്റ്റൺ വില്ല നിലവിൽ 60 മില്യണാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴും ടീമിന്റെ പ്രധാന കളിക്കാരനായ വാറ്റ്കിൻസിന് വില്ലയുമായി 2 വർഷത്തെ കരാർ ഇപ്പോഴും ബാക്കിയുണ്ട്.
വാറ്റ്കിൻസിന്റെ പ്രായം (29 വയസ്സ്) പരിഗണിച്ച് 60 മില്യൺ പൗണ്ട് എന്ന തുക യുണൈറ്റഡിന് അമിതമായി തോന്നുന്നുണ്ട്. യുവ സ്ട്രൈക്കറായ ബെഞ്ചമിൻ സെസ്കോയുമായി താരതമ്യം ചെയ്യുമ്പോൾ വാറ്റ്കിൻസിന് കുറഞ്ഞ തുക മതിയാകുമെന്നാണ് പൊതുവെയുള്ള ധാരണ. റാസ്മസ് ഹോയ്‌ലണ്ടിനെ വിറ്റഴിച്ചാൽ മാത്രമേ വാറ്റ്കിൻസിനായുള്ള നീക്കങ്ങൾക്ക് യുണൈറ്റഡിന് കൂടുതൽ ഫണ്ട് കണ്ടെത്താനാകൂ എന്നും റിപ്പോർട്ടുകളുണ്ട്.

ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും, യുണൈറ്റഡ് ഔദ്യോഗികമായി ഒരു ബിഡ് സമർപ്പിച്ചിട്ടില്ലെന്നും വിവരങ്ങൾ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയി വാറ്റ്കിൻസിനെ സൈൻ ചെയ്താൽ ദു:ഖിക്കില്ല


മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിപണിയിൽ ഇതിനകം രണ്ട് വലിയ നീക്കങ്ങൾ നടത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 15 ലീഗ് ഗോളുകൾ നേടിയ കുഞ്ഞ്യയെയും 20 ഗോളുകൾ നേടിയ എംബ്യൂമയെയും അവർ ടീമിലെത്തിച്ചു. കടലാസിൽ, ഇത് മതിയായ ആക്രമണശേഷിയാണെന്ന് തോന്നാം. എന്നാൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ ആഴത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് വ്യക്തമാണ്.

ക്ലബ്ബിന് ഇനി വേണ്ടത് സേവനം കാത്തിരിക്കുന്ന ഒരു സ്ട്രൈക്കറെയല്ല. ഗോൾ നേടുന്നതിലുപരിയായി മുഴുവൻ ആക്രമണത്തെയും ഉയർത്തുന്ന, ഗോൾ അടിക്കാനും ലിങ്ക് അപ്പ് പ്ലേക്കും പറ്റുന്ന ഒല്ലി വാറ്റ്കിൻസിനെപ്പോലെയുള്ള ഒരു മുന്നേറ്റനിര താരത്തെയാണ്.


വെറുമൊരു ഫിനിഷർ മാത്രമല്ല, ഒരു സമ്പൂർണ്ണ ഫോർവേഡ്


ഒല്ലി വാറ്റ്കിൻസ് വെറുമൊരു സാധാരണ നമ്പർ നൈൻ താരമല്ല. അദ്ദേഹത്തിന് ഗോളടിക്കാൻ കഴിയും, എന്നാൽ അതിലുപരിയായി, ചുരുക്കം ചില മുന്നേറ്റനിര താരങ്ങൾക്ക് മാത്രം കഴിയുന്ന തരത്തിൽ കളി മുന്നോട്ട് കൊണ്ടുപോകാനും, അവസരങ്ങൾ സൃഷ്ടിക്കാനും, പ്രതിരോധനിരയെ പ്രസ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ സീസണിൽ വാറ്റ്കിൻസ് 14 അസിസ്റ്റുകൾ നൽകി, അതിനുമുമ്പുള്ള സീസണിൽ 15 അസിസ്റ്റുകളും നേടി. ഈ കണക്കുകൾ ശ്രദ്ധേയമാണ്. ബെഞ്ചമിൻ സെസ്കോ, നിക്കോളാസ് ജാക്സൺ തുടങ്ങിയ പേരുകൾക്ക് ആയി യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എങ്കിലും, അവരുടെ ക്രിയാത്മകമായ സംഭാവനകൾ വാറ്റ്കിൻസിന്റെ അടുത്തെങ്ങുമെത്തുന്നില്ല.

സെസ്കോ രണ്ട് സീസണുകളിൽ നിന്ന് 6 അസിസ്റ്റുകൾ മാത്രമാണുള്ളത്, ജാക്സൺ കഴിഞ്ഞ സീസണിൽ 6 അസിസ്റ്റുകളിൽ ഒതുങ്ങുന്നു. വാറ്റ്കിൻസ് തികച്ചും വ്യത്യസ്തമായ തലത്തിലാണ് പ്രവർത്തിക്കുന്നത്.



വാറ്റ്കിൻസ്, കുഞ്ഞ്യ, എംബ്യൂമോ, ഭയപ്പെടുത്തുന്ന ഒരു മുന്നേറ്റനിര


മാത്യൂസ് കുഞ്ഞ്യ, ഒല്ലി വാറ്റ്കിൻസ്, ബ്രയാൻ എംബ്യൂമോ എന്നിവരുൾപ്പെടുന്ന ഒരു മുന്നേറ്റനിര സങ്കൽപ്പിക്കുക. സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന് ഇല്ലാത്ത എല്ലാം അതിലുണ്ടാകും, ഒഴുക്കോടെയുള്ള, പ്രവചനാതീതമായ, ആക്രമണോത്സുകമായ, സാങ്കേതികമായി മികച്ച ഒരു ഫോർവേഡ് നിരയായിരിക്കും അത്. ഇത് പ്രതീക്ഷയില്ലാത്ത ക്രോസുകളെയോ നിരാശാജനകമായ ത്രൂ ബോളുകളെയോ മാത്രം ആശ്രയിക്കുന്ന ഒരു സ്റ്റാറ്റിക് മുന്നേറ്റനിരയായിരിക്കില്ല. ഗോളിന് മുന്നിൽ ഉത്തരവാദിത്തം പങ്കിടുന്ന ഒരു സംവിധാനമായിരിക്കും ഇത്.


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ പല സമയങ്ങളിലും ഇതിന് സമാനമായ ചില മിന്നലാട്ടങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, സ്ഥിരതയാർന്ന ഒരു ഫോർവേഡ് കൂട്ടുകെട്ട് യുണൈറ്റഡിന് അടുത്ത് ഒന്നും ഉണ്ടായിട്ടില്ല. റൊണാൾഡോ, ടെവസ്, റൂണി, ബെർബ എന്നിവരടങ്ങുന്ന സുവർണ്ണ അറ്റാക്കിംഗ് കാലഘട്ടത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്തരം ചലനാത്മകമായ കൈമാറ്റങ്ങൾക്ക് കഴിവുള്ള ഒരു മുന്നേറ്റനിര ഉണ്ടായിട്ടില്ല. ഒലെയുടെ തുടക്കത്തിൽ റാഷ്ഫോർഡ്-ലിംഗാർഡ്-മാർഷ്യൽ കൂട്ടുകെട്ട് ഒരു പ്രതീക്ഷ തന്നെങ്കിലും അത് എവിടെയും എത്താതെ പോയി.

വാറ്റ്കിൻസ് ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അറ്റാക്കിംഗ് ത്രയത്തിന് ഘടനയും കെമിസ്ട്രിയും കൊണ്ടുവരും.


ശരിയായ കളിക്കാരൻ, ശരിയായ സമയത്ത്
ഇത് വെറുതെ പണം ചെലവഴിക്കുന്നതിനെക്കുറിച്ചല്ല. ശരിയായ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണ്. സാങ്കേതികമായി കഴിവുള്ള, തന്ത്രപരമായി അച്ചടക്കമുള്ള, അക്ഷീണം അധ്വാനിക്കുന്ന ഒരു ആധുനിക ഫോർവേഡിന്റെ മാതൃകയ്ക്ക് വാറ്റ്കിൻസ് അനുയോജ്യനാണ്. ഉയർന്ന ടെമ്പോയിലുള്ള കളികളിൽ അദ്ദേഹം തിളങ്ങുന്നു, മുന്നിൽ നിന്ന് പ്രസ്സ് ചെയ്യുന്നു, മറ്റുള്ളവരെ കളിയിലേക്ക് കൊണ്ടുവരുന്നു.
യുണൈറ്റഡിന് ഫയർപവറുണ്ട്. അവർക്ക് ഇപ്പോൾ വേണ്ടത് എല്ലാം ഒന്നിപ്പിക്കുന്ന സ്ട്രൈക്കർ ആണ്. ആ കളിക്കാരനാകാൻ ഒല്ലി വാറ്റ്കിൻസിന് ആയേക്കും.


നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, ആസ്റ്റൺ വില്ല ഒല്ലി വാറ്റ്കിൻസിനായി 60 ദശലക്ഷം പൗണ്ട് (ഏകദേശം 69 ദശലക്ഷം യൂറോ) ആണ് ആവശ്യപ്പെടുന്നത്. ഇത് ഒരു 50 മില്യണിൽ എത്തുകയോ വില്ല ഒരു ലോൺ നീക്കത്തിന് തയ്യാറാവുകയോ ചെയ്താലേ യുണൈറ്റഡ് വാറ്റ്കിൻസിനായി പൂർണ്ണമായും രംഗത്ത് വരാൻ സാധ്യതയുള്ളൂ.

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൽ ഇടം നേടേണ്ടത് കൊണ്ട് സ്ഥിരമായി സ്റ്റാർടിംഗ് ഇലവനിൽ കളിക്കാൻ കഴിയുന്ന ഒരു ക്ലബിലേക്ക് മാറാൻ വാറ്റ്കിൻസ് ആഗ്രഹിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒപ്പം പരാജയപ്പെട്ട ജാക്സണെയോ 90 മില്യണോളം നൽകി സെസ്കൊയേയോ സ്വന്തമാക്കാൻ ആണ് ഇപ്പോൾ യുണൈറ്റഡ് ശ്രമിക്കുന്നത്. എന്നാൽ ചെറിയ വിലയിൽ വാറ്റ്കിൻസിനെ പോലെ പ്രീമിയർ ലീഗിൽ പ്രൂവ് ചെയ്യപ്പെട്ട സ്ട്രൈക്കറെ വാങ്ങി ആ വലിയ തുക മിഡ്ഫീൽഡിൽ യുണൈറ്റഡ് ചിലവഴിച്ചാൽ ടീമിന്റെ വളർച്ചയ്ക്ക് അതാകും ഗുണം ചെയ്യുക.

ഹോയ്‌ലണ്ട് ക്ലബ് വിടുകയാണെങ്കിൽ പകരം വാട്കിൻസിനെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം

റസ്മസ് ഹോയ്‌ലണ്ട് ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടുകയാണെങ്കിൽ ആസ്റ്റൺ വില്ലയുടെ ഓലി വാട്കിൻസിനെ പകരം സ്ട്രൈക്കർ റോളിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുകയാണ്. ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു കരാറിന്റെ സാധ്യത വിലയിരുത്തുന്നതിനായി യുണൈറ്റഡ് ഇടനിലക്കാർ വഴി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.


29 വയസ്സുകാരനായ വാട്കിൻസ് പ്രീമിയർ ലീഗിലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന താരമാണ്‌. 184 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടിയ അദ്ദേഹം കഴിഞ്ഞ അഞ്ച് സീസണുകളിലും 10ൽ കൂടുതൽ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 24 ഗോൾ സംഭാവനകൾ നൽകി, സ്ട്രൈക്കർമാരിൽ ഇസാക്കിനും ഹാളണ്ടിനും മാത്രം പിന്നിലായിരുന്നു അദ്ദേഹം. വാട്കിൻസിന് ഏകദേശം 60 ദശലക്ഷം പൗണ്ടാണ് വില്ല വിലയിടുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ ബ്രെന്റ്ഫോർഡിൻ്റെ ബ്രയാൻ എംബ്യൂമോയുമായുള്ള കരാർ പൂർത്തിയാക്കാനും ഫണ്ട് കണ്ടെത്താൻ കളിക്കാരെ വിൽക്കാനുമാണ് റെഡ് ഡെവിൾസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാട്കിൻസിന് ആസ്റ്റൺ വില്ലയിൽ പുതിയ കരാർ

മുന്നേറ്റ താരം ഓലി വാട്കിൻസിന് ആസ്റ്റൻ വില്ലയിൽ പുതിയ കരാർ. നിലവിൽ 2025 വരെ കരാറുള്ള ഇംഗ്ലീഷ് താരത്തിന് അഞ്ച് വർഷത്തെ കരാർ ആണ് ആസ്റ്റൻ വില്ല പുതുതായി നൽകിയത്. ഇതോടെ 28 കാരനെ 2028വരെ ടീമിൽ നിലനിർത്താൻ വില്ലക്കാവും.


തകർപ്പൻ ഫോമിൽ സീസൺ ആരംഭിച്ച വാട്കിൻസ് ഇതുവരെ പതിനൊന്ന് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ കുറിച്ചു കഴിഞ്ഞു. നിലവിൽ 75000 യൂറോയോളം പ്രതിവാരം നേടുന്ന വാട്കിൻസ് പുതിയ കരാറോടെ ടീമിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളാവും. ഉനയ് ഉമരിക്ക് കീഴിൽ ടീമിലെ സുപ്രധാന താരമായി മാറിക്കഴിഞ്ഞ വാട്കിൻസിനെ തേടി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദേശിയ ടീമിലേക്കുള്ള വിളിയും എത്തിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരവും യൂറോ യോഗ്യതയും ആണ് ടീമിന്റെ അടുത്ത പോരാട്ടങ്ങൾ. 2020ലാണ് ബ്രെന്റ്ഫോർഡിൽ നിന്നും മുപ്പത് മില്യണോളം പൗണ്ട് തുക മുടക്കി വാട്കിൻസിനെ ആസ്റ്റൻ വില്ല ടീമിലേക്ക് എത്തിക്കുന്നത്.

വാറ്റ്കിൻസിന്റെ ദിനങ്ങൾ!! ആസ്റ്റൺ വില്ല ന്യൂകാസിലിനെ തകർത്തു

ആസ്റ്റൺ വില്ലയും അവരുടെ സ്റ്റാർ സ്ട്രൈക്കർ ഒലി വാറ്റ്കിൻസും അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ വില്ലാ പാർക്ക ഉനായ് എമെരിയും സംഘവും കശാപ്പു ചെയ്യുന്നതാണ് കാണാൻ ആയത്. എതിരില്ലാത്ത മൂന്ന് ഗോളുമൾക്ക് വിജയിച്ച ആസ്റ്റൺ വില്ല അവരുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി. ഇന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും നൽകി വാറ്റ്കിൻസ് തന്നെ കളിയിലെ താരമായി.

മത്സരത്തിന്റെ 11ആം മിനുട്ടിൽ റാംസിയുടെ സ്ട്രൈക്കിലൂടെ ആയിരുന്നു വില്ല ഗോളടി തുടങ്ങിയത്. വാറ്റ്കിൻസ് സൃഷ്ടിച്ച അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ ആസ്റ്റൺ വില്ല ഈ ലീഡ് നിലനിർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാറ്റ്കിൻസ് വില്ലക്കായി ഗോൾ നേടി എങ്കിലും ആ ഗോൾ ഓഫ്സൈഡ് ആയതിനാൽ നിഷേധിക്കപ്പെട്ടു. മിനുട്ടുകൾക്ക് അകം വീണ്ടും വാറ്റ്കിൻസ് വലകുലുക്കി. ഇത്തവണ ഗോൾ ആർക്കും നിഷേധിക്കാൻ ആയില്ല.

83ആം മിനുട്ടിൽ ഒരിക്കൽ കൂടെ വാറ്റ്കിൻസ് ഗോക്ക് നേടിയതോടെ ന്യൂകാസിലിന്റെ പരാജയം പൂർത്തിയായി. വാറ്റ്കിൻസിന്റെ അവസാന 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നുള്ള പതിനൊന്നാം ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ ആസ്റ്റൺ വില്ല 31 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിൽ 56 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.

ഗോളടി തുടർന്ന് വാകിൻസ്, ജയം തുടർന്ന് എമറെയുടെ വില്ല!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ഫോമിലുള്ള ആസ്റ്റൺ വില്ല ജയം തുടരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വില്ല ഇന്ന് തോൽപ്പിച്ചത്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റ് ആദ്യ പകുതിയിൽ വില്ലയെ ഗോൾ അടിക്കാൻ അനുവദിച്ചില്ല. പലപ്പോഴും മികച്ച അവസരവും ആദ്യ പകുതിയിൽ ഫോറസ്റ്റ് തുറന്നു. ആദ്യ പകുതിയിൽ ലിയോൺ ബെയ്ലിക്ക് പരിക്കേറ്റത് വില്ലക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ വില്ല ഫോറസ്റ്റ് പ്രതിരോധം മറികടന്നു.

48 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രട്രാന്റ് ട്രയോറ തുടർച്ചയായ രണ്ടാം മത്സരത്തിൽ വില്ലക്ക് ആയി വല കുലുക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജേക്കബ് റംസിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒലി വാകിൻസ് വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. ലോകകപ്പിന് ശേഷം ഇംഗ്ലീഷ് താരം നേടുന്ന പത്താം ഗോൾ ആയിരുന്നു ഇത്. ഉനയ് എമറെ ഏറ്റെടുത്ത ശേഷം സ്വപ്ന കുതിപ്പ് നടത്തുന്ന വില്ല ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഫോറസ്റ്റ് പതിനെട്ടാം സ്ഥാനത്തേക്ക് വീണു.

Exit mobile version