സ്റ്റാര്‍ക്കിനു പുറമേ ജോണ്‍സണും ലിസ്റ്റിനു പുറത്ത്, കൊല്‍ക്കത്ത വിട്ട് നല്‍കുന്നത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ടോം കറനു പുറമെ ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ ഉള്‍പ്പെടെ 8 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിഗ് ബാഷില്‍ നിന്ന് വിരമിച്ച മിച്ചല്‍ ജോണ്‍സണ്‍ ഐപിഎലില്‍ നിന്നും ഉടന്‍ രാജി വയ്ക്കുമെന്ന സൂചനയാണ് ഈ പുതിയ പുറത്ത് വരുന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരം പോലും കളിക്കാനാകാത്ത കമലേഷ് നാഗര്‍കോടിയും മറ്റു പ്രമുഖ താരങ്ങളും ഉള്‍പ്പെടെ 13 താരങ്ങളെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയിട്ടുള്ളത്.

സ്റ്റാര്‍ക്കിനു കരുതലായി പീറ്റര്‍ സിഡില്‍ ടി20 ടീമില്‍

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫിറ്റ്നെസില്‍ ചില പ്രശ്നങ്ങളുണ്ടെന്നതിനാല്‍ താരത്തിനു ടി20 പരമ്പരയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാനാകുമോ എന്ന സംശയമുള്ളതിനാലും ഓസ്ട്രേലിയ കരുതല്‍ താരമായി പീറ്റര്‍ സിഡിലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. യുഎഇ യില്‍ ഓസ്ട്രേലിയ യുഎഇയ്ക്കെതിരെ ഒരു മത്സരവും പാക്കിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങളിലുമാണ് കളിക്കുവാനുള്ളത്. രണ്ടാം ടെസ്റ്റിനു ശേഷമാണ് ഈ മത്സരങ്ങള്‍ നടക്കുക.

മിച്ചല്‍ സ്റ്റാര്‍ക്കിനു ടെസ്റ്റിനിടെ പരിക്കേറ്റതാണ് ഇപ്പോള്‍ സിഡിലിനു അവസരം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് പേശിവലിവുമായി ബന്ധപ്പെട്ട പരിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനുണ്ടാവുന്നത്. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് മത്സരശേഷം ആരോണ്‍ ഫിഞ്ച് പറഞ്ഞത്. താരത്തിന്റെ ഫിറ്റ്നെസ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് അവസാന സെഷനില്‍ നാല് ഓവര്‍ മാത്രം താരം എറിഞ്ഞതെന്നും മത്സര ശേഷം ഓസ്ട്രേലിയന്‍ സഹതാരം അഭിപ്രായപ്പെട്ടത്.

ടെസ്റ്റിന്റെ ശേഷിക്കുന്ന ദിവസങ്ങളിലും താരത്തിനു പങ്കെടുക്കാനാകുമെന്ന വിശ്വാസം ഓസ്ട്രേലിയയ്ക്കുണ്ടെങ്കിലും ടി20 പരമ്പരയെ മുന്‍ നിര്‍ത്തി സ്റ്റാര്‍ക്കിനു അവര്‍ മത്സരിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. അതേ സമയം ഈ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയ-ഇന്ത്യ പരമ്പരയുള്ളതിനാലും കരുതലോടെയാവും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇവര്‍ ഉപയോഗപ്പെടുത്തുക.

ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്‍ പരമ്പരയ്ക്കില്ല

പാക്കിസ്ഥാനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ പേസ് ബൗളര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും കളിക്കില്ലെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഇരു താരങ്ങളും ഭേദമായില്ലെന്നതിനാലാണ് ഈ തീരുമാനം. പുറത്തിനേറ്റ പരിക്കിനു ഇരു താരങ്ങളും റിഹാബ് നടപടികള്‍ തുടരുകയാണ്. ഒക്ടോബറിലാണ് പരമ്പര ആരംഭിക്കുന്നത്.

ഇരു താരങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബൗളിംഗ് ആരംഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഒക്ടോബര്‍ ആവുമ്പോളും താരങ്ങള്‍ ഇരുവരും പൂര്‍ണ്ണമായി മത്സര സജ്ജമാകില്ലെന്ന് ടീം ഫിസിയോ വ്യക്തമാക്കി. അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. താരം പൂര്‍ണ്ണമായ പരിശീലനങ്ങളിലു ഏര്‍പ്പെടുകയും ബൗളിംഗ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര കളിക്കാനാകുമെന്ന് ആത്മവിശ്വാസത്തില്‍ സ്റ്റാര്‍ക്ക്

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് താന്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. താന്‍ കളിക്കുവാനുള്ള സാധ്യത ഏറെ ഉയര്‍ന്നിരിക്കുകയാണെന്നാണ് സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടത്. എന്നാല്‍ ജോഷ് ഹാസല്‍വു‍ഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ കാര്യത്തില്‍ വ്യക്തതിയില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റാര്‍ക്കിന്റെ ഭാഷ്യത്തില്‍ ഇരുവരും ഇതുവരെ തിരികെ എത്തി പന്ത് എറിയുന്നത് ആരംഭിച്ചിട്ടില്ല എന്നാണ്. യുഎഇയിലാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുക.

അടുത്ത രണ്ട് മൂന്ന് ആഴ്ചയിലെ കാര്യങ്ങള്‍ നല്ല രീതിയില്‍ നീങ്ങിയാല്‍ താന്‍ തീര്‍ച്ചയായും തിരഞ്ഞെടുപ്പിനു ലഭ്യമായിരിക്കുമെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. പരമ്പരയ്ക്ക് മുമ്പ് അധികം മത്സരങ്ങളില്ല എന്നത് സത്യമാണെങ്കിലും ന്യൂ സൗത്ത് വെയില്‍സിനു വേണ്ടി പരിശീലന മത്സരങ്ങള്‍ കളിക്കുവാനാണ് തന്റെ തീരുമാനമെന്ന് സ്റ്റാര്‍ക്ക് അറിയിച്ചു.

മൂന്നാഴ്ചയായി താന്‍ ബൗളിംഗ് ആരംഭിച്ചുവെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടെസ്റ്റും പിന്നീട് ഐപിഎലും സ്റ്റാര്‍ക്കിനു നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് കോടി കടന്ന് മൂന്ന് പേര്‍, തൊട്ട് പുറകേ ഓസ്ട്രേലിയന്‍ താരങ്ങള്‍

ഐപിഎല്‍ ലേലത്തിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പത്ത് കോടി രൂപ കടന്ന് മൂന്ന് താരങ്ങള്‍. ഇവരില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടെന്നത് കൂടി പരിഗണിക്കുമ്പോള്‍ ഐപിഎലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ താരങ്ങളോളം തന്നെ പ്രിയമുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രതീക്ഷിച്ചത് പോലെ ബെന്‍ സ്റ്റോക്സ് 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിയത്. 11 കോടി രൂപ ചെലവഴിച്ച് മനീഷ് പാണ്ടയേയും കെഎല്‍ രാഹുലിനെയും യഥാക്രമം സണ്‍റൈസേഴ്സും കിംഗ്സ ഇലവന്‍ പഞ്ചാബും സ്വന്തമാക്കുകയായിരുന്നു.

ലേലത്തില്‍ ഇവരുടെ തൊട്ട് പുറകേ നില്‍ക്കുന്നത് രണ്ട് ഓസ്ട്രേലിയന്ഡ താരങ്ങളാണ്. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്നും(9.6), മിച്ചല്‍ സ്റ്റാര്‍ക്കും(9.4). സ്റ്റാര്‍ക്കിനെയും ലിന്നിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊന്നും വില നല്‍കി സ്റ്റാര്‍ക്കിനെ സ്വന്തമാക്കി കൊല്‍ക്കത്ത

9.4 കോടി രൂപയ്ക്ക് ഓസ്ട്രേലിയന്‍ പേസ് ബൗളറെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. പഞ്ചാബും കൊല്‍ക്കത്തയും തമ്മിലുള്ള ലേലപ്പോര് അവസാനം കൊല്‍ക്കത്ത ജയിക്കുകയായിരുന്നു. മുമ്പും ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരോട് കൊല്‍ക്കത്ത ഫ്രാഞ്ചൈസിയ്ക്ക് കൂടുതല്‍ പ്രിയമുള്ളതാണ്. ബ്രെറ്റ് ലീ പോലുള്ള താരങ്ങള്‍ നൈറ്റ് റൈഡേഴ്സ് ജഴ്സി മുമ്പ് അണിഞ്ഞിട്ടുള്ളതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനത്തില്‍ മികച്ചവര്‍ തങ്ങളെന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0 നു മുന്നില്‍

രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട്. ആഷസിലെ തോല്‍വികള്‍ക്ക് ഏകദിനങ്ങളിലൂടെ മറുപടി നേടുകയാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ. ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് ഏകദിനത്തിലെ ആധിപത്യം ഉറപ്പിക്കുകയാണ്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ജോ റൂട്ട് ആണ് കളിയിലെ താരം. ആരോണ്‍ ഫിഞ്ചിന്റെ ശതകത്തിന്റെ ബലത്തില്‍ 270 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

ജോ റൂട്ട് പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ(60), അലക്സ് ഹെയില്‍സ്(57), ഓയിന്‍ മോര്‍ഗന്‍(21), ജോസ് ബട്‍ലര്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനു തുണയായി. ഏഴാം വിക്കറ്റില്‍ ഒത്തൂകടിയ ക്രിസ് വോക്സ്(39*)-ജോ റൂട്ട്(46*) സഖ്യമാണ് ടീമിനു കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. 44.2 ഓവറില്‍ 274 റണ്‍സ് നേടി ഇംഗ്ലണ്ട് പരമ്പരയില്‍ 2-0നു മുന്നിലെത്തി.

മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജൈ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version