ബാറ്റ്സ്മാന്മാര്‍ സ്വയം പരിശോധനയ്ക്ക് തയ്യാറാവണം: മിക്കി ആര്‍തര്‍

പാക്കിസ്ഥാന്റെ ബാറ്റിംഗ് കോച്ചുമാര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു പകരം ബാറ്റ്സ്മാന്മാര്‍ സ്വയം പരിശോധനയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ ടെക്നിക്ക് നന്നാക്കുകയാണ് വേണ്ടത്. വിമര്‍ശകര്‍ കോച്ചുമാരെ വെറുതേ വിടണം. ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍ ഒക്കെ ഏറെ സമയം ഇവര്‍ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പക്ഷേ ബാറ്റ്സ്മാന്മാര്‍ സ്വയം തീരുമാനിക്കുന്നില്ലെങ്കില്‍ ആരും മെച്ചപ്പെടുകയില്ലെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

പല ഘട്ടങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത ശേഷമാണ് പാക് ബാറ്റ്സ്മാന്മാര്‍ കീഴടങ്ങിയത്. വിദേശ പിച്ചുകളില്‍ മാത്രമല്ല ഹോം സീരീസുകളിലും പാക് ബാറ്റിംഗ് സമാനമായ സാഹചര്യത്തില്‍ നിന്ന് മത്സരങ്ങള്‍ കൈവിടുന്നത് കാണുന്നുണ്ട്. അത് ബാറ്റ്സ്മാന്മാരുടെ പിശക് തന്നെയാണ്. കോച്ചുമാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

ലോകത്തെവിടെയും ജയിക്കുവാനാകുന്ന ടീം സൃഷ്ടിക്കുക ലക്ഷ്യം, ദക്ഷിണാഫ്രിക്കയില്‍ പരമ്പര കൈവിട്ട ശേഷം പാക് കോച്ചിന്റെ വാക്കുകള്‍ ഇങ്ങനെ

ന്യൂസിലാണ്ടിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ശേഷം ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയ പാക്കിസ്ഥാന്റെ മുഖ്യ കോച്ച് മിക്കി ആര്‍തര്‍ പറയുന്നത് ലോകത്തെവിടെയും കളിച്ച് ജയിക്കുവാന്‍ കഴിയുന്ന ടീമിനെ വാര്‍ത്തെടുക്കലാണ് തന്റെ ലക്ഷ്യമെന്നാണ്. കഴിഞ്ഞ പത്ത് ടെസ്റ്റില്‍ അഞ്ചെണ്ണവും തോറ്റാണ് പാക്കിസ്ഥാന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നത്.

സെഞ്ചൂറിയണില്‍ ടെസ്റ്റ് വിജയിക്കുവാനുള്ള അവസരം സൃഷ്ടിച്ചു എന്നിട്ടാണ് മത്സരം ടീം കൈവിട്ടത്. അത് പോലെ എല്ലാ മത്സരങ്ങളിലും ടീമിനു പ്രകടനം പുറത്തെടുക്കുവാന്‍ പറ്റണം. മത്സരത്തില്‍ 250 റണ്‍സ് ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരുന്നുവെങ്കില്‍ ടീം വിജയിക്കുമായിരുന്നുവെന്നാണ് പാക് കോച്ച് പറയുന്നത്. ഒരു ഘട്ടത്തില്‍ 100/1 എന്ന നിലയിലായിരുന്നു ടീം അവിടെ നിന്നാണ് ടീം പരാജയപ്പെട്ടത്.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിയ്ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ിപ്പിനു വേണ്ടി ടീമിനെ ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മിക്കി പറഞ്ഞു. ലോകത്ത് എവിടെയും വിജയിക്കുവാനുള്ള ശേഷിയും കഴിവുമുള്ള താരങ്ങളെ ചേര്‍ത്തൊരു ടീം അതാണ് തന്റെ ലക്ഷ്യമെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ തീര്‍ത്തും മോശം

ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ തീര്‍ത്തും പരിതാപകരമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിക്കി ആര്‍തര്‍. സെഞ്ചൂറിയണിലും കേപ് ടൗണിലും തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിനു പിന്നാലെയാണ് പാക് പരിശീലകന്റെ പ്രതികരണം. എന്നാല്‍ തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനമല്ല ബാറ്റ്സ്മാന്മാര്‍ പലപ്പോഴും പരിക്കേല്‍ക്കുന്ന സാഹചര്യം ടെസ്റ്റുകളിലുണ്ടായിയെന്നതാണ് തന്റെ പ്രതികരണത്തിനു പിന്നിലെന്നും മിക്കി അറിയിച്ചു.

ഫാഫ് ഡു പ്ലെസിയും ടെംബ ബാവുമയും പലവട്ടം പാക് ബൗളര്‍മാരുടെ പന്തുകളില്‍ ദേഹത്ത് കൊള്ളുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ടെം ബാവുമയുടെ വാരിയെല്ലിനു ഒരു തവണ പന്തിന്റെ പ്രഹരമേല്‍ക്കുകയും ചെയ്തിരുന്നു. പിച്ചിലെ വിള്ളലുകളില്‍ ഇടിച്ച് അപ്രതീക്ഷിതമായി പന്ത് ഉയരുന്നത് ടെസ്റ്റ് ക്രിക്കറ്റിനു ഗുണകരമല്ലെന്നാണ് മിക്കി അഭിപ്രായപ്പെട്ടത്.

ടീമിലെ അസ്വാരസ്യങ്ങളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി പവലിയനിലേക്ക് തിരികെ എത്തിയപ്പോള്‍ ടീമംഗങ്ങളെ കോച്ച് മിക്കി ആര്‍തര്‍ എടുത്ത് കുടഞ്ഞുവെന്ന വാര്‍ത്തകളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്. സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക് എന്നിവരുടെ മോശം ഷോട്ടുകള്‍ക്ക് താരങ്ങളെ ഏറെ പഴി പറഞ്ഞ പാക്കിസ്ഥാന്‍ മുഖ്യ കോച്ചിന്റെ നടപടിയെ തുടര്‍ന്ന് ടീമില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ഫ്രാസും കോച്ചും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബോര്‍ഡ് ടീം മാനേജ്മെന്റിനു വേണ്ടി പത്രക്കുറിപ്പിറക്കിയത്. മികച്ച തുടക്കത്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നത്.

100/1 എന്ന നിലയില്‍ നിന്ന് 190 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നല്‍കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങള്‍ അസ്ഥാനത്താകുകയായിരുന്നു.

മിക്കി ആര്‍തര്‍ക്ക് ഒരു ഡീമെറിറ്റ് പോയിന്റ്

അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയും വിസ്സമതം കാണിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ കോച്ച് മിക്ക് ആര്‍തറുടെ നിലപാടിനെതിരെ ഐസിസിയുടെ നടപടി. മിക്കിയ്ക്കെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ഔദ്യോഗിക താക്കീതുമാണ് ഐസിസി പ്രഖ്യാപിച്ചത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 6 വിക്കറ്റിന്റെ വിജയം പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ ഡീന്‍ എല്‍ഗാറിന്റെ ക്യാച്ച് അസ്ഹര്‍ അലി എടുത്തത് സംശയാസ്പദമായ രീതിയില്‍ ബാറ്റ്സ്മാനു അനുകൂലമായ വിധി ടിവി അമ്പയര്‍ വിധിച്ചതിനെതിരെയായിരുന്നു പാക്കിസ്ഥാന്‍ കോച്ചിന്റെ പ്രതികരണം.

സോഫ്റ്റ് സിഗ്നല്‍ ഔട്ട് ആയിരുന്നുവെങ്കിലും മൂന്നാം അമ്പയര്‍ ബാറ്റ്സ്മാനു അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന ടിവി അമ്പയറുടെ റൂമിലേക്ക് കയറിയ മിക്കി ആര്‍തര്‍ അമ്പയര്‍ ജോയല്‍ വില്‍സണ്‍ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. മാച്ച് റഫറി ഡേവിഡ് ബൂണ്‍ നിര്‍ദ്ദേശിച്ച ശിക്ഷ നടപടികള്‍ മിക്കി ആര്‍തര്‍ അംഗീകരിക്കുകയായിരുന്നു.

ഇത് കരിയറിലെ ഏറ്റവും ദയനീയ പരാജയം: മിക്കി ആര്‍തര്‍

അബുദാബിയില്‍ പാക്കിസ്ഥാന്‍ 4 റണ്‍സിനു വിജയം കൈവിട്ടത് തന്റെ കരിയറിലെ ഏറ്റവും ദയനീയമായ പരാജയമാണെന്ന് പറഞ്ഞ് മിക്കി ആര്‍തര്‍. കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ടീമുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ തോല്‍വി വല്ലാതെ അലട്ടുന്നുണ്ട്. ഈ പരാജയത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ ജയം നേടുവാന്‍ ടീമിനു കഴിയുമെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

സമ്മര്‍ദ്ദത്തിലെ ഷോട്ട് സെലക്ഷനാണ് ടീമിനു തിരിച്ചടിയായതെന്നും ടീമിനു അലസ മനോഭാവമില്ലായിരുന്നുവെന്നുമാണ് മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് ടീം ഇനി ചെയ്യേണ്ടതെന്നും മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന് ആത്മവിശ്വാസക്കുറവ്: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഹോളണ്ടിനെതിരെ ആധികാരികമായി തുടങ്ങിയ പാക്കിസ്ഥാന്‍ പിന്നീട് ഇന്ത്യയോട് രണ്ട് തവണയും അഫ്ഗാനിസ്ഥാനോട് നേരിയ മാര്‍ജിനില്‍ വിജയവും സ്വന്തമാക്കി തങ്ങളുടെ അവസാന മത്സരത്തില്‍ വിജയം നേടാനായാല്‍ ഏഷ്യ കപ്പ് ഫൈനലില്‍ കടക്കുമെന്ന് സ്ഥിതിയില്‍ നില്‍ക്കുമ്പോളാണ് ടീമിനു ആത്മവിശ്വാസക്കുറവുണ്ടെന്ന അഭിപ്രായവുമായി മുഖ്യ കോച്ച് മിക്കി ആര്‍തര്‍.

കഴിഞ്ഞ ദിവസം ഇന്ത്യയോട് ടൂര്‍ണ്ണമെന്റില്‍ രണ്ടാം തവണ പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും ബൗളര്‍മാര്‍ അമ്പേ പരാജയമായ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

നിലവില്‍ ടീമിനും ആത്മവിശ്വാസക്കുറവുണ്ടെന്നും പരാജയ ഭീതി ഡ്രെസ്സിംഗ് റൂമില്‍ കയറിക്കൂടിയിട്ടുണ്ടെന്നും തുറന്ന് സമ്മതിച്ച മിക്കി ആര്‍തര്‍ എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെട്ടു. 9 വിക്കറ്റിനു ഇന്ത്യയോട് പരാജയപ്പെടുക എന്നത് പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പരിശീലനവും പാക്കിസ്ഥാന്‍ ടീം മുന്‍ നിരയിലാണെന്നത് വ്യക്തമാക്കുന്നുണ്ടെങ്കിലും മത്സരഫലത്തില്‍ അവ പ്രതിഫലിക്കാത്തതിനു കാരണം ആത്മവിശ്വാസമില്ലായ്മയാണെന്നും ആര്‍തര്‍ പറഞ്ഞു.

സെമി ഫൈനല്‍ മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ജയിച്ച് ഇന്ത്യയെ വെള്ളിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുവാന്‍ പാക്കിസ്ഥാനു സാധിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച ആര്‍തര്‍ ടീം അടുത്ത മത്സരത്തില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നും കോച്ച് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ പദ്ധതികളെല്ലാം പാളി: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റു വാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ പാളിച്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഏവരും കപ്പ് നേടുമെന്നും ഇന്ത്യയ്ക്കെതിരെ വ്യക്തമായ മേല്‍ക്കൈയുമായി മത്സരത്തിലേക്ക് എത്തുന്നു എന്ന മുന്‍കൈയും നല്‍കിയത് പാക്കിസ്ഥാനായിരുന്നുവെങ്കിലും നിറം മങ്ങിപ്പോകുകയായിരുന്നു ഇന്ത്യയുടെ അയര്‍ക്കാര്‍.

പൊതുവേ നങ്കൂരമിട്ട് ബാറ്റ് വീശുന്ന ഇമാം-ഉള്‍-ഹക്കും സര്‍ഫ്രാസ് അഹമ്മദുമെല്ലാം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. സര്‍ഫ്രാസ് അഹമ്മദ് പാര്‍ട്ട് ടൈം ബൗളര്‍ കേധാര്‍ ജാഥവിനെ കടന്നാക്രമിച്ച് മനീഷ് പാണ്ടേയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗില്‍ പുറത്താകുകയായിരുന്നുവെങ്കില്‍ ഇമാം തീര്‍ത്തും നിരുത്തരവാദിത്വ പരമായ ബാറ്റിംഗായിരുന്നു.

ഇവരുടെ റോളുകള്‍ ഇതല്ല എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്. ഇമാമിന്റെ റോള്‍ ഒരു ബൗളറെ ഇറങ്ങിയടിക്കുകയല്ലെന്നും സര്‍ഫ്രാസില്‍ നിന്ന് കൂറ്റന്‍ സിക്സുകളല്ല ടീം പ്രതീക്ഷിക്കുന്നതെന്നും കോച്ച് പറഞ്ഞു. ഫകര്‍ സമനും ആസിഫ് അലിയും ഇത്തരത്തില്‍ പുറത്തായാല്‍ പ്രശ്നമില്ല, അത് ടീമിന്റെ ആവശ്യം ഗെയിം പ്ലാനാണ്, അവരുടെ റോളുകളും അതാണ്. എന്നാല്‍ മറ്റു നാല് ബാറ്റ്സ്മാന്മാര്‍ക്കും വേറെ ഉത്തരവാദിത്വം ആണ് ടീം നല്‍കിയിട്ടുള്ളതെന്ന്.

ബൗളിംഗിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന പറഞ്ഞ മിക്കി ടീമിന്റെ സ്കോര്‍ തീരെ ചെറുതായിരുന്നുവെന്നും അറിയിച്ചു. 162 റണ്‍സ് എറിഞ്ഞു പിടിക്കുക ശ്രമകരമാണ് എന്നാല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ബൗളര്‍മാര്‍ക്കായില്ല. ചെറിയ ടോട്ടലുകള്‍ വിജയിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റ് നേടേണ്ടതുണ്ട് എന്നാല്‍ ആ ലക്ഷ്യത്തോടെയല്ല ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും കോച്ച് അഭിപ്രായപ്പെട്ടു.

കോച്ച് ഇരട്ട ശതകത്തിനായി ശ്രമിക്കുവാന്‍ പറഞ്ഞിരുന്നു: ഫകര്‍ സമന്‍

കഴിഞ്ഞ കുറച്ച് ദിവസമായി തന്നോട് കോച്ച് മിക്കി ആര്‍തര്‍ ഇരട്ട ശതകത്തിനായി ശ്രമിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് തുറന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഫകര്‍ സമന്‍. സിംബാബ്‍വേയ്ക്കെതിരെ 210 റണ്‍സ് നേടി പുറത്താകാത നിന്ന പ്രകടനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് ഫകര്‍ സമന്‍ ഇക്കാര്യം പറഞ്ഞത്.

മത്സരത്തില്‍ ടോസ് നേടുകയാണെങ്കില്‍ ടീം ആദ്യം ബാറ്റ് ചെയ്യുമെന്ന് മിക്കി ആര്‍തര്‍ നേരത്തെ പറഞ്ഞിരുന്നു. തന്നോട് ഇരട്ട ശതകം നേടുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി തന്നോട് സംസാരിക്കുമ്പോള്‍ ഈ ആവശ്യം മിക്കി ആര്‍തര്‍ പങ്കുവയ്ക്കുമായിരുന്നുവെന്നും ഫകര്‍ സമന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version