മാത്യൂ വെയ്ഡുമായി കരാറിലെത്തി സോമര്‍സെറ്റ്

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ താരം മാത്യൂ വെയ്ഡുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടി ടീമായ സോമര്‍സെറ്റ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിലാണ് താരത്തിനെ ടീം കരാറിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്നുള്ള അനുമതിയും താരത്തിനുള്ള വിസയും ലഭിയ്ക്കേണ്ടതായിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കായി 30 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 4 ശതകങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത് കാലത്തായി മികച്ച ഫോമിലുള്ള താരം ഓസ്ട്രേലിയന്‍ ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സ്ഥാനം നേടിയിട്ടുള്ളത്. ആഷസില്‍ ഓസ്ട്രേലിയന്‍ നിരയില്‍ 337 റണ്‍സോടെ മൂന്നാം സ്ഥാനത്തായിരുന്നു താരം.

ഏപ്രിലില്‍ വാര്‍വിക്ക്ഷയറിനെതിരെയാണ് സോമര്‍സെറ്റിന്റെ ആദ്യ മത്സരം. പിച്ച് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ക്ലബ് 12 പോയിന്റ് പിന്നില്‍ നിന്നാവും സീസണ്‍ ആരംഭിക്കുന്നത്.

കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗുമായി റോറി ബേണ്‍സ് വെയിഡിനും ബട്‍ലര്‍ക്കും നേട്ടം

ആഷസിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ റാങ്കിംഗില്‍ മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തി ഇംഗ്ലണ്ട് ഓസ്ട്രേലിയ താരങ്ങള്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയരുവാന്‍ റോറി ബേണ്‍സിന് സാധിച്ചു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബേണ്‍സ് 56ാം റാങ്കിലെത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജോസ് ബട്‍ലര്‍ ആദ്യ മുപ്പതിനുള്ളിലേക്ക് എത്തി. നിലവില്‍ 27ാം റാങ്കിലാണ് ജോസ് ബട്‍ലറുടെ സ്ഥാനം.

അവസാന ടെസ്റ്റില്‍ ശതകവുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി പൊരുതി വീണ മാത്യു വെയിഡ് റാങ്കിംഗില്‍ 5 സ്ഥാനം മെച്ചപ്പെടുത്തി 78ാം റാങ്കിലേക്ക് എത്തി. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 937 റേറ്റിംഗ് പോയിന്റുള്ള സ്മിത്തിന് പിന്നിലായി 903 പോയിന്റുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയാണ് രണ്ടാം സ്ഥാനത്ത്.

പൊരുതി നിന്ന വെയിഡും വീണു, നിര്‍ണ്ണായ വിക്കറ്റുകള്‍ വീഴ്ത്തി ജോ റൂട്ട്, ഓവലില്‍ ഇംഗ്ലണ്ടിന് ജയം

ഒടുവില്‍ മാത്യൂ വെയിഡും വീണപ്പോള്‍ ഇംഗ്ലണ്ടിന് ജയം തൊട്ടരുകിലെത്തി നില്‍ക്കുന്നു. സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ആദ്യമായി പരാജയം ഏറ്റുവാങ്ങിയ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ വലിയ തോല്‍വിയിലേക്ക് വീഴുമെന്ന കരുതിയ നിമിഷത്തിലാണ് വെയിഡിന്റെ ചെറുത്ത് നില്പില്‍ തോല്‍വിയുടെ ഭാരം ഓസ്ട്രേലിയ കുറച്ച് കൊണ്ടുവന്നത്.

നാലാം ദിവസം അതിജീവിക്കുവാന്‍ താരം ഓസ്ട്രേലിയയെ സഹായിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജോ റൂട്ടിന് വിക്കറ്റ് നല്‍കി താരത്തിന്റെ മടക്കം. 117 റണ്‍സ് നേടിയ വെയിഡ് പുറത്തായി അധികം വൈകാതെ ജാക്ക് ലീഷ് ഓസ്ട്രേലിയന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം നല്‍കുകയായിരുന്നു.

77 ഓവറില്‍ 263 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷും നാല് വീതം വിക്കറ്റ് നേടി. ഇരു ടീമുകളും രണ്ട് വീതം ടെസ്റ്റുകള്‍ വിജയിച്ചുവെങ്കിലും ആഷസ് ഓസ്ട്രേലിയ നിലനിര്‍ത്തുകയായിരുന്നു.

ഓസ്ട്രേലിയയുടെ തോല്‍വി ഒഴിവാക്കുവാന്‍ മാത്യു വെയിഡ് പൊരുതുന്നു

313/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 329 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം 399 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍. നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ടീം 47 ഓവറില്‍ 167/5 എന്ന നിലയിലാണ്. മാത്യൂ വെയിഡ് 60 റണ്‍സുമായി പൊരുതുമ്പോള്‍ ഒപ്പം 10 റണ്‍സ് നേടിയ ടിം പെയിനാണ് കൂട്ടിനായുള്ളത്. 23 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത്, 24 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവരോടൊപ്പം വെയിഡ് കൂട്ടുകെട്ടുകള്‍ നേടുവാന്‍ ശ്രമിച്ചുവെങ്കിലും വിക്കറ്റുകളുമായി ഇംഗ്ലണ്ട് പ്രതിരോധം സൃഷ്ടിക്കുകയാിയരുന്നു.

അഞ്ച് വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയ വിജയത്തിനായി 232 റണ്‍സ് കൂടി നേടണം. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ജാക്ക് ലീഷ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഷോണ്‍ മാര്‍ഷിന് പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്ത്, പകരം മാത്യൂ വെയിഡ്

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ഇന്ന് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ ഉസ്മാന്‍ ഖവാജ തിരികെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ കുറഞ്ഞത് ഒരു മാസത്തെ സമയമെങ്കിലും ആവശ്യമായി വരുമെന്ന് അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള സെമിയില്‍ താരം കളിക്കില്ല.

ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായ ശേഷം ഇത് രണ്ടാമത്തെ താരത്തെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം നമ്പറിലെത്തി വെറും അഞ്ച് പന്തുകള്‍ മാത്രം കളിച്ച ശേഷമാണ് താരത്തിന് പരിക്കേറ്റത്. പകരം മാത്യൂ വെയിഡിനെയാണ് ഓസ്ട്രേലിയ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി മാത്രമാണ് ഇനി വിഷയത്തില്‍ വേണ്ടത്.

സമാനമായ രീതിയില്‍ മിച്ചല്‍ മാര്‍ഷിനെയും കരുതല്‍ താരമായി ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ച ശേഷം മാത്രമേ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളു.

ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഖവാജയ്ക്ക് ഹാംസ്ട്രിംഗും സ്റ്റോയിനിസിന് സൈഡ് സ്ട്രെയിനിന്റെ പ്രശ്നവുമാണ് അലട്ടുന്നത്.

പകരം താരങ്ങളായി മാത്യൂ വെയ്ഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഓസ്ട്രേലിയന്‍ ടീം പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇതിന് മുമ്പ് ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീം ഉള്‍പ്പെടുത്തിയിരുന്നു.

Exit mobile version