തിരിച്ചു വന്നു 96 മത്തെ മിനിറ്റിലെ ഗോളിൽ ബാഴ്‌സലോണയെ തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്

ലാ ലീഗ കിരീട പോരാട്ടത്തിൽ മുൻതൂക്കം നേടി അത്ലറ്റികോ മാഡ്രിഡ്. ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് 2-1 നു മറികടന്ന അവർ ലീഗിൽ ഒരു കളി കൂടുതൽ കളിച്ച ബാഴ്‌സയെക്കാൾ 3 പോയിന്റുകൾ മുന്നിൽ ആണ്. ബാഴ്‌സ ആധിപത്യം കണ്ട മത്സരത്തിൽ ഗാവിയുടെ പാസിൽ നിന്നു പെഡ്രിയാണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ ബാഴ്‌സ നിരവധി അവസരങ്ങൾ സമ്മാനിച്ചപ്പോൾ ഒരു ഷോട്ട് പോലും അത്ലറ്റികോ ആദ്യ പകുതിയിൽ അടിച്ചില്ല.

എന്നാൽ രണ്ടാം പകുതിയിൽ സിമിയോണിയുടെ ടീം തിരിച്ചു വന്നു. 60 മത്തെ മിനിറ്റിൽ ലോങ് ഷോട്ടിലൂടെ ഗോൾ നേടിയ അർജന്റീനൻ താരം റോഡ്രിഗോ ഡി പോൾ അത്ലറ്റികോയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് മുൻതൂക്കം നേടാൻ ബാഴ്‌സക്ക് അവസരം ലഭിച്ചെങ്കിലും റഫീന്യോയുടെ ഷോട്ടിൽ പോസ്റ്റിൽ ഇടിച്ചു മടങ്ങി. ലെവൻഡോവ്സ്കി അവരവും പാഴാക്കി. തുടർന്ന് 96 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു മൊളീന്യോയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ നോർവെ താരം അലക്‌സാണ്ടർ സോർലോത് സിമിയോണിയുടെ ടീമിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു.

വേറെ ലെവൽ ലെവൻഡോസ്കി!! ബാഴ്സലോണക്ക് തകർപ്പൻ ജയം

ആദ്യ പകുതിയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ഡിപോർട്ടീവോ അലാവെസിനെ ബാഴ്സലോണ 3-0ന് പരാജയപ്പെടുത്തി.

ഏഴാം മിനിറ്റിൽ, വലതുവശത്ത് നിന്ന് ബാഴ്‌സലോണ ഒരു ഫ്രീ-കിക്ക് നേടി, റഫിഞ്ഞ ബോക്സിലേക്ക് കൃത്യമായ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ ഓട്ടം കൃത്യമായി ടൈം ചെയ്ത് താഴത്തെ മൂലയിലേക്ക് ഒരു ഹെഡറിലൂടെ പന്തെത്തിച്ച് കാറ്റാലൻസിന് 1-0ന്റെ ലീഡ് നൽകി.

22-ാം മിനിറ്റിൽ, ഒരു അലാവസ് ഡിഫൻഡറെ മറികടന്ന് റഫിഞ്ഞ ഒരിക്കൽ കൂടി വലത് വിങ്ങിലൂടെ വന്ന് 6 യാർഡ് ബോക്‌സിലേക്ക് ഒരു ലോ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ രാത്രിയിലെ തൻ്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-0.

എറിക് ഗാർസിയ, 32-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയുടെ പാതയിലേക്ക് ഒരു സമർത്ഥമായ പാസ് ചെയ്തു. നേരിയ ഇടർച്ചയുണ്ടായെങ്കിലും, പോളിഷ് സ്‌ട്രൈക്കർക്ക് പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് നയിക്കാൻ കഴിഞ്ഞു, തൻ്റെ ഹാട്രിക്ക് തികച്ച് ഹാഫ്ടൈമിന് മുമ്പ് ബാഴ്‌സലോണ 3-0 ന് മുന്നിലെത്തി.

വിജയം ബാഴ്‌സലോണയെ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുന്നു. 21 പോയിന്റുമായി റയൽ തൊട്ടു പിറകിലുണ്ട്.

വിയ്യാറയലിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് പോയിന്റിൽ ബാഴ്സക്ക് ഒപ്പം

സാൻ്റിയാഗോ ബെർണബ്യൂവിൽ വിയ്യാറയലിനെതിരെ 2-0 ന് തകർപ്പൻ ജയം നേടിയ റയൽ മാഡ്രിഡ് ലാലിഗയിൽ ബാഴ്‌സലോണയ്‌ക്കൊപ്പം എത്തി. ലോസ് ബ്ലാങ്കോസിനായി ഫെഡെ വാൽവെർഡെയും വിനീഷ്യസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്.

14-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് വാൽവെർഡെ തൊടുത്ത ഷോട്ട് വലയിലെത്തിയതോടെ റയൽ മാഡ്രിഡ് സ്‌കോറിങ്ങിന് തുടക്കമിട്ടു.

73-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ഒരു തകർപ്പൻ സ്‌ട്രൈക്കിലൂടെ വിനീഷ്യസ് ജൂനിയർ വിജയം ഉറപ്പിച്ചു. എന്നിരുന്നാലും, റയൽ മാഡ്രിഡിൻ്റെ രാത്രി അത്ര സുഖകരമായിരുന്നില്ല. കാൽമുട്ടിന് ഗുരുതരമായ പരിക്കേറ്റ ഡാനി കാർവഹാൽ പുറത്ത് പോകേണ്ടി വന്നത് അവർക്ക് തിരിച്ചടിയായി.

ഈ വിജയത്തോടെ മാഡ്രിഡിന് ഇപ്പോൾ ഒമ്പത് മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റായി, ബാഴ്‌സലോണയ്ക്ക് 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ഉള്ളത്.

ലാ ലിഗ; അലാവസിന്റെ പോരാട്ടം അതിജീവിച്ച് റയൽ മാഡ്രിഡ്

സാൻ്റിയാഗോ ബെർണാബ്യൂവിൽ നടന്ന നാടകീയമായ ലാ ലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് അലാവസിനെതിരെ 3-2 ന് ജയം നേടി. ഈ വിജയത്തോടെ റയൽ മാഡ്രിഡിനെ ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ബാഴ്‌സലോണയ്ക്ക് ഒരു പോയിൻ്റ് മാത്രം പിന്നിലാണ് റയൽ ഉള്ളത്.

ആദ്യ മിനിറ്റിൽ തന്നെ ലൂക്കാസ് വാസ്‌ക്വസ് ഗോൾ നേടിയതോടെ കളിക്ക് ആവേശകരമായ തുടക്കം ലഭിച്ചു. വിനീഷ്യസ് ജൂനിയർ ആണ് ആ ഗോളിന് അസിസ്റ്റ് നൽകിയത്.

40-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമുമായി ചേർന്ന് കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൻ്റെ ലീഡ് ഇരട്ടിയാക്കി. ബോക്‌സിലേക്ക് കുതിക്കുന്നതിന് മുമ്പ് എംബാപ്പെ ഇംഗ്ലീഷ് മിഡ്‌ഫീൽഡറുമായി അതിവേഗ വൺ-ടു കൈമാറിയായിരുന്നു പന്ത് ഫിനിഷ് ചെയ്തത്.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ റോഡ്രിഗോ ലീഡ് 3-0 ആക്കി, അലാവെസിൻ്റെ പ്രതിരോധ പിഴവ് മുതലെടുത്ത് ടൈറ്റ് ആംഗിളിൽ നിന്ന് ബ്രസീലിയൻ താരം ഗോളടിക്കുകയായിരുന്നു.

ഗെയിം റയൽ മാഡ്രിഡ് സ്വന്തമാക്കി എന്ന് ആശ്വസിച്ചിരിക്കെ അലാവസിന്റെ തിരിച്ചടിവന്നു. 85-ാം മിനിറ്റിൽ കാർലോസ് ബെനാവിഡെസ് ഒരു ഗോൾ മടക്കി. ഒരു മിനിറ്റിനുശേഷം, കിക്ക് ഗാർസിയ മറ്റൊരു ഗോൾ കൂടെ കൂട്ടിച്ചേർത്തു, സ്കോർ 3-2 എന്നാക്കി.

വൈകിയ സമ്മർദങ്ങൾക്കിടയിലും റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഫലം അവരെ ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നു.

റയൽ മാഡ്രിഡ് അവരുടെ ആക്രമണ പ്രകടനത്തിൽ നിന്ന് പോസിറ്റീവുകൾ എടുക്കും, എന്നാൽ സമനില ഗോൾ നേടാൻ അലാവസിനെ ഏതാണ്ട് അനുവദിച്ച പ്രതിരോധത്തിലെ വീഴ്ചകളെക്കുറിച്ച് കാർലോ ആൻസലോട്ടി ആശങ്കാകുലനായിരിക്കും.

അരങ്ങേറ്റത്തിൽ തന്നെ പുതിയ റെക്കോർഡ് കുറിച്ച് എൻഡ്രിക്

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനു ആയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ പുതിയ റെക്കോർഡ് കുറിച്ച് ബ്രസീലിയൻ യുവതാരം എൻഡ്രിക്. റയൽ വയ്യഡോയൊഡിനു എതിരായ റയൽ മാഡ്രിഡിന്റെ 3-0 ന്റെ ജയത്തിൽ അവസാന ഗോൾ ആണ് എൻഡ്രിക് നേടിയത്. പകരക്കാരനായി ഇറങ്ങി 10 മിനിറ്റ് കളിച്ച താരം 96 മത്തെ മിനിറ്റിൽ ഉഗ്രൻ അടിയിലൂടെ ബ്രാഹിം ഡിയാസിന്റെ പാസിൽ നിന്നാണ് ഗോൾ നേടിയത്.

എൻഡ്രിക്

കിലിയൻ എംബപ്പെക്ക് പകരക്കാരനായി ഇറങ്ങി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ബ്രസീലിയൻ യുവതാരം ഇതോടെ റയൽ മാഡ്രിഡ് ചരിത്രത്തിൽ അവർക്ക് ആയി സ്പാനിഷ് ലാ ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരമായി മാറി. 18 വയസ്സും 35 ദിവസവും മാത്രം പ്രായമുള്ള എൻഡ്രിക് ഗോളിലൂടെ റയൽ മാഡ്രിഡ് ചരിത്ര പുസ്തകത്തിൽ ആണ് ഇതോടെ സ്ഥാനം പിടിച്ചത്.

നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു

സ്പെയിനായി യൂറോ കപ്പിൽ സ്റ്റാർ ആയ നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു. നിക്കഒ വില്യംസിന്റെ ഏജൻ്റ് ബാഴ്‌സലോണ ഡയറക്ടർ ഡെക്കോയുമായി കൂടിക്കാഴ്ച നടത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിനൊപ്പം യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാൻ 22-കാരൻ താൽപ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോർട്ടുകൾ.

ഇംഗ്ലീഷ് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. ബാഴ്‌സ ഇപ്പോൾ താരവുമായി കരാർ ധാരണയിൽ എത്താൻ ആണ് നോക്കുന്നത്. വില്യംസിന് 50 മില്യൺ യൂറോയ്ക്ക് മുകളിലുള്ള ഒരു റിലീസ് ക്ലോസ് ഉണ്ട്. ഇത് ബാഴ്സലോണ എങ്ങനെ കണ്ടെത്തും എന്നതാണ് ക്ലബിന്റെ ആശങ്ക. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക് നികോയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 മുതൽ അത്ലറ്റിക് ക്ലബിൽ ആണ് നിക്കോ കളിക്കുന്നത്. ബാഴ്സലോണ അല്ലാതെ വേറെ ഒരു ക്ലബിലേക്ക് പോകാനും താരം ആഗ്രഹിക്കുന്നില്ല.

ലാലിഗയിൽ വീണ്ടും റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്!!

ലാലിഗയിൽ ഒരിക്കൽ കൂടെ റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്. ഇന്ന് ലാലിഗയിൽ എവേ മത്സരത്തിൽ ലാസ് പാമാസിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു റയലിന്റെ വിജയം. 53ആം മിനുട്ടിൽ ഹാവിയർ മുനുസിന്റെ ഗോളിലൂടെ ആണ് പാൽമസ് ലീഡ് എടുത്തത്.

65ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മാഡ്രിഡ് സമനില പിടിച്ചു. കാമവിംഗയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. 84ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റയൽ മാഡ്രിഡ് ലീഡും എടുത്തു. ക്രൂസിന്റെ ഒരു കോർണറിൽ നിന്ന് ബർത്ഡേ ബോയ് ചൗമനിയാണ് റയലിന്റെ വിജയ ഗോളായി മാറി.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ലാസ് പാമാസ് എട്ടാം സ്ഥാനത്താണ്‌

റഫറിയുടെ വിവാദ തീരുമാനങ്ങൾ, 0-2ൽ നിന്ന് 3-2ലേക്ക് റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്

ലാലിഗയിൽ വിവാദ റഫറി വിധികളാൽ നിറഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് സാന്റിയാഗോ ബെർണബെയുവിൽ വെച്ച് അൽമേരിയയെ നേരിട്ട റയൽ മാഡ്രിഡ് തുടക്കത്തിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2 എന്ന വിജയം നേടുകയായിരുന്നു.

ഇന്ന് റയലിനെ ഞെട്ടിച്ച് കൊണ്ട് ആദ്യ മിനുട്ടിൽ തന്നെ അൽമേരിയ ലീഡ് എടുത്തു. റമസാനി ആയിരുന്നു ആദ്യ മിനുട്ടിൽ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം എഡ്ഗർ ഗോൺസാലസിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടങ്കാലൻ സ്ക്രീമറിലൂടെ ആയിരുന്നു ഗോൺസാലസിന്റെ ഗോൾ. ആദ്യ പകുതി 0-2 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിക്കും മുമ്പ് തന്നെ ആഞ്ചലോട്ടി മൂന്ന് മാറ്റങ്ങൾ ടീം വരുത്തി. ഇത് റയലിനെ കൂടുതൽ അറ്റാക്കുകൾ നടത്താൻ സഹായിച്ചു. റഫറിയുടെ വിധികളാണ് ആണ് കളി മാറ്റിമറിച്ചത്. 56ആം മിനുട്ടിൽ ഒരു ഹാൻഡ്ബോളിന് വിധിച്ച പെനാൾട്ടി ബെല്ലിങ്ഹാം വലയിൽ എത്തിച്ചു. സ്കോർ 1-2.

പിന്നാലെ ഒരു കൗണ്ടർ അറ്റാക്കിലൂടെ അൽമേരിയ അവരുടെ മൂന്നാം ഗോൾ നേടി. ഗോളെന്ന് ഉറച്ഛ് ആഹ്ലാദം നടത്തി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ആ അറ്റാക്കിന് മുമ്പ് ഒരു ഫൗൾ ചെയ്തു എന്ന് കണ്ടെത്തിയാണ് ആ ഗോൾ നിഷേധിച്ചത്. ആ വിധിയും റയലിന് അനുകൂലമായി വന്നത് അൽമേരിയ ടീമിന് അംഗീകരിക്കാൻ ആയില്ല. സ്കോർ 1-2 എന്ന് തന്നെ തുടർന്നു.

67ആം മിനുട്ടിൽ ആണ് ഏറെ ചർച്ചകൾ വരാൻ പോകുന്ന വിനീഷ്യസ് ജൂനിയറിന്റെ സമനില ഗോൾ വന്നത്. വിനീഷ്യസ് തന്റെ കൈ കൊണ്ട് നേടിയ ഗോൾ ആദ്യം നിഷേധിക്കപ്പെട്ടു എങ്കിലും വാർ പരിശോധനകൾക്ക് ശേഷം ആ ഗോൾ അനുവദിക്കപ്പെട്ടു. ഇത് വലിയ ഞെട്ടലുണ്ടാക്കിയ വിധിയായി മാറി. സ്കോർ 2-2.

ഇതിനു ശേഷം റയലിന്റെ ആക്രമണങ്ങൾ മാത്രമാണ് കാണാൻ ആയത്. അവസാനം അവർക്ക് വിജയ ഗോൾ നേടാൻ ആയി. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്ന് കാർവഹാൾ ആണ് ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. 20 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്. രണ്ടാമതുള്ള ജിറോണക്ക് 49 പോയിന്റ് ഉണ്ട്.

കർവഹാളും പുറത്ത്; റയലിൽ പരിക്കിന്റെ പട്ടിക നീളുന്നു

സീസണിൽ റയൽ മാഡ്രിഡിന്റെ നീണ്ട പരിക്കിന്റെ പട്ടിക അവസാനിക്കുന്നില്ല. തിബോട് കുർട്ടോ മുതൽ സാക്ഷാൽ വിനിഷ്യസ് വരെ പരിക്കിന്റെ പിടിയിൽ അമർന്നതിന് പിറകെ ഇപ്പോൾ റൈറ്റ് ബാക്ക് ഡാനി കർവഹാൾ ആണ് പരിക്കേറ്റ് പിന്മാറിയിരിക്കുന്നത്. റയൽ ജയം നേടിയ ഗ്രാനഡക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് രണ്ടാം പകുതിയിൽ അദ്ദേഹം കളത്തിൽ ഇറങ്ങിയില്ല. മത്സരാധിക്യമാണ് കർവഹാളിന് വിന ആയതെന്ന് ആൻസലോട്ടി ആദ്യം പ്രതികരിച്ചിരുന്നു.

കൂടുതൽ പരിശോധനകൾക്ക് ശേഷം ഇടത് കാലിലെ പേശികൾക്ക് ഏറ്റ പരിക്കാണ് എന്ന് വ്യക്തമായി. ഇതോടെ ഈ വർഷം താരത്തിന് കളത്തിൽ ഇറങ്ങാൻ ആവില്ല. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പ് ആരംഭിക്കുമ്പോൾ കർവഹാളിന് തിരിച്ചെത്താൻ സാധിക്കും എന്നാണ് റയൽ കണക്ക് കൂട്ടുന്നത് എന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഇനിയുള്ള നാല് ലീഗ് മത്സരങ്ങളിൽ താരത്തിന്റെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്. സീസണിന്റെ തുടക്കത്തിലും പരിക്കേറ്റിരുന്ന കർവഹാൾ മാഡ്രിഡ് ഡർബിയിൽ അടക്കം പുറത്തായിരുന്നു. തുടർച്ചയായി വീണ്ടും പരിക്കേൽക്കുന്നത് ടീമിന് വലിയ ആശങ്ക സൃഷ്ടിക്കും കുർടോ, മിലിറ്റാവോ, ചൗമേനി, കമാവിംഗ, വിനിഷ്യസ്, ആർദ ഗുളർ എന്നിവരാണ് ടീമിൽ പരിക്കേറ്റ മറ്റ് താരങ്ങൾ.

ബാഴ്‌സക്ക് ജയം; അത്ലറ്റികോ മഡ്രിഡിനെതിരെ ഗോളുമായി ജാവോ ഫെലിക്‌സ്

ലാ ലീഗയിൽ നിർണായക ജയവുമായി എഫ്സി ബാഴ്‌സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ മറികടന്നത്. അത്ലറ്റികോയിൽ നിന്നും ലോണിൽ എത്തിയ ജാവോ ഫെലിക്‌സ് തന്നെയാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ കണ്ടെത്തിയത്.പോയിന്റ് പട്ടികയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ബാഴ്‌സലോണ സൃഷ്ടിച്ചത്. തുടക്കത്തിൽ തന്നെ റാഫിഞ്ഞയുടെ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ കടന്ന് പോയി. ഫിനിഷിങിലെ പിഴവ് നേരത്തെ ലീഡ് എടുക്കുന്നതിൽ നിന്നും ബാഴ്‌സയെ പിറകോട്ടു വലിച്ചു. റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള ലെവെന്റോവ്സ്കിയുടെ ശ്രമം പിഴച്ചപ്പോൾ, കുണ്ടേയുടെ ക്രോസിൽ നിന്നും തുറന്ന അവസരവും മുന്നേറ്റ താരം കളഞ്ഞു കുളിച്ചു. ഒടുവിൽ 28ആം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ ബാഴ്‌സലോണ ലീഡ് എടുത്തു. പന്തുമായി കുതിച്ചെത്തിയ റാഫിഞ്ഞ നൽകിയ പാസ് സ്വീകരിച്ചു ബോക്സിലേക്ക് കയറിയ പോർച്ചുഗീസ് താരം, തടയാനെത്തിയ കീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിടുകയായിരുന്നു. പിന്നീട് ഗ്രീസ്മാന്റെ ഷോട്ടിന് ഡി യോങ് തടയിട്ടു. ഫെലിക്‌സിന്റെ മറ്റൊരു ശ്രമം ഒബ്ലാക്ക് തടുത്തു.

രണ്ടാം പകുതിയിൽ ഏഞ്ചൽ കൊറയയെ കളത്തിൽ ഇറക്കിയ സിമിയോണി തന്ത്രങ്ങൾ മാറ്റി. ഇതോടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ അത്ലറ്റികോക്കായി. മെംഫിസ് ഡിപെയുടെ തകർപ്പൻ ഒരു ഫ്രീകിക്ക് ഇനാകി പെന്യാ തടുത്തത് പൊസിറ്റിലിടിച്ചു വഴിമാറി. അവസാന നിമിഷങ്ങളിൽ മത്സരം പലപ്പോഴും ബാഴ്‌സലോണയുടെ ബോക്സിലേക്ക് ചുരുങ്ങി. കൗണ്ടർ നീക്കത്തിൽ എതിർ ബോക്സിൽ ലെവെന്റോവ്സ്കിക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അവസാന നിമിഷം കൊറയയുടെ ശ്രമം തടഞ്ഞ് പെന്യാ ഒരിക്കൽ കൂടി ടീമിന്റെ രക്ഷക്കെത്തി.

വിജയ കുതിപ്പിൽ റയൽ മാഡ്രിഡ്; ഫോം തുടർന്ന് റോഡ്രിഗോ

ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റയൽ മാഡ്രിഡ്. ഗ്രനാഡയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ആൻസലോട്ടിയും സംഘവും കുതിപ്പ് തുടരുകയാണ്. റോഡ്രിഗോ, ബ്രാഹീം ഡിയാസ് എന്നിവർ വല കുലുക്കി. നേരത്തെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയ ജിറോണ ഇതോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഇരു ടീമുകൾക്കും 38 പോയിന്റ് വീതമാണ് ഉള്ളത്. നാളെ മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ള ബാഴ്‌സ, അത്ലറ്റികോ മാഡ്രിഡ് എന്നിവർ ഏറ്റു മുട്ടും.

തുടക്കം മുതൽ മാഡ്രിഡിന് തന്നെ ആയിരുന്നു മുൻതൂക്കം. എന്നാൽ തുറന്നെടുത്ത നിരവധി അവസരങ്ങൾ ഗോളാക്കി മാറ്റാൻ ആദ്യ നിമിഷങ്ങളിൽ അവർക്ക് സാധിച്ചില്ല. ഫോമിലുള്ള റോഡ്രിഗോ തന്നെ ആയിരുന്നു ടീമിന്റെ കുന്തമുന. 26ആം മിനിറ്റിൽ ബ്രഹീം ഡിയാസ് ഗോൾ നേടി. എതിർ പ്രതിരോധത്തെ കീറി മുറിച്ച് സ്വതസിദ്ധമായ ശൈലിയിൽ ടോണി ക്രൂസ് നൽകിയ പാസ് പിടിച്ചെടുത്തു ബോക്സിനുള്ളിൽ നിന്നും ഗോളിയെ കീഴടക്കി താരം മാഡ്രിഡിന് ലീഡ് നൽകി. വാൽവെർടേയുടെ ക്രോസിൽ നിന്നും റോഡ്രിഗോക്ക് ലഭിച്ച അവസരത്തിൽ താരത്തിന് പന്തിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയപ്പോൾ ബെല്ലിങ്ഹാമിന്റെ ഷോട്ട് പോസ്റ്റിന് ഇഞ്ചുകൾ മാത്രം മാറി കടന്ന് പോയി. 57ആം മിനിറ്റിൽ റോഡ്രിഗോ രണ്ടാം ഗോൾ നേടി. ബെല്ലിങ്ഹാമിന്റെ ഷോട്ട് ഗ്രനാഡ കീപ്പർ തടുത്തിട്ടപ്പോൾ ലഭിച്ച അവസരത്തിൽ മികച്ചൊരു ഷോട്ട് ഉതിർത്താണ് താരം വല കുലുക്കിയത്. ഇതോടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നും തന്റെ ഏഴാം ഗോൾ കണ്ടെത്തുകയായിരുന്നു താരം. നാല് അസിസ്റ്റുകളും ഈ കാലയളവിൽ നേടി. ഒറ്റപെട്ട അവസരങ്ങൾ ഗ്രാനഡക്കും മത്സരത്തിൽ ലഭിച്ചെങ്കിലും റയലിന് ഒട്ടും ഭീഷണി ഉയർത്താൻ പോന്നതായിരുന്നില്ല.

ഇരട്ട ഗോളുമായി ലെവെന്റോവ്സ്കി; ബാഴ്‌സക്ക് ജയം

ഗോൾ വരൾച്ചക്ക് അന്ത്യമിട്ടു കൊണ്ട് ലെവെന്റോവ്സ്കി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അലാവസിനെ കീഴടക്കി കൊണ്ട് ബാഴ്‌സ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാവിയും സംഘവും വിജയിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ജിറോണയുമായുള്ള വ്യത്യാസം നാല് പോയിന്റിലേക്ക് ചുരുക്കാനും ബാഴ്‌സക്കായി. റയൽ മാഡ്രിഡ് തന്നെയാണ് രണ്ടാം സ്ഥാനത്ത്.

സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ബാഴ്‌സ ആദ്യ പകുതിയിൽ പുറത്തെടുത്തത്. ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയ ടീമിൽ നിന്നും സാവി ഏഴോളം മാറ്റങ്ങൾ വരുത്തി എങ്കിലും ടീമിന് താളം കണ്ടെത്താൻ ആയില്ല. മത്സരം ആരംഭിച്ച് വെറും 17ആം സെക്കന്റിൽ ബാഴ്‌സ വലയിൽ പന്തെത്തി. മൈതാനമധ്യത്തിൽ ഗുണ്ടോഗന്റെ പിഴവിൽ നിന്നും കൈക്കലാക്കിയ പന്തിൽ കൗണ്ടർ നീക്കം ആരംഭിച്ച അലാവസിന് വേണ്ടി ഹാവി ലോപസിന്റെ പാസിൽ നിന്നും സാമു ഒമോറോഡിയോൺ ആണ് വല കുലുക്കിയത് പിന്നീടും മൂന്ന് സുവർണാവസരങ്ങൾ ആദ്യ പകുതിയിൽ താരത്തിന് ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ സാധിക്കാതെ പോയി. ബാഴ്‌സക്ക് വേണ്ടി ആവട്ടെ ഗുണ്ടോഗന്റെ മികച്ചൊരു പാസിൽ നിന്നും ലെവെന്റോവ്സ്കിയുടെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ ജാവോ ഫെലിക്സിന്റെ ഷോട്ടും താരം രക്ഷപ്പെടുത്തി. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ ബാഴ്‌സ നിര ആദ്യ പകുതിയിൽ വലഞ്ഞു. അതേ സമയം പലപ്പോഴായി അലാവസിന് ലഭിച്ച കൗണ്ടർ നീക്കങ്ങൾ ബാഴ്‌സ ഗോൾ മുഖത്ത് അപകടമുയർത്തി.

രണ്ടാം പകുതി ആരംഭിച്ചത് മുതൽ ബാഴ്‌സ കരുത്തറിയിച്ചു തുടങ്ങി. ഇതോടെ അലാവസ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 53ആം മിനിറ്റിൽ കുണ്ടെയുടെ മികച്ചൊരു ക്രോസിൽ തകർപ്പൻ ഹെഡർ ഉതിർത്ത് കൊണ്ട് ലെവെന്റോവ്സ്കി ബാഴ്‌സക്ക് സമനില ഗോൾ സമ്മാനിച്ചു. ശേഷം ചില നീക്കങ്ങളുമായി വീണ്ടും ലീഡ് തിരിച്ചു പിടിക്കാൻ സന്ദർശകർ ശ്രമം നടത്തി എങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചില്ല. വീണ്ടും പന്ത് കൂടുതൽ കൈവശം വെച്ച് ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു. ഒടുവിൽ 78ആം മിനിറ്റിൽ ബാഴ്‌സ ലീഡ് എടുക്കുക തന്നെ ചെയ്തു. ഫെറാൻ ടോറസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്ക് എടുത്ത ലെവന്റോവ്സ്കിക്ക് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ അലാവസ് മുന്നെറ്റത്തിൽ കിക്കെയുടെ ഹെഡർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇതോടെ ബാഴ്‌സ മത്സരം സ്വന്തമാക്കി.

Exit mobile version