പ്രീമിയർ ലീഗ് താരത്തെ ടീമിലെത്തിച്ച് ഗെറ്റാഫെ

പ്രീമിയർ ലീഗ് താരമായ മാത്യു ഫ്ലാമിനിയെ ടീമിലെത്തിച്ച് ലാലിഗ ക്ലബ്ബായ ഗെറ്റാഫെ. പ്രീമിയർ ലീഗിൽ ഒട്ടേറെ വർഷത്തെ അനുഭവ സമ്പത്തുള്ള ഫ്രഞ്ച് മധ്യ നിര താരം ടീമിലെത്തുന്നത് ഗുണകരമാകുമെന്നു ഗെറ്റാഫെ കോച്ച് ജോസ് ബോർഡാലസ് പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബ്ബ്കളായ ആഴ്സണലിനും ക്രിസ്റ്റൽ പാലസിനും വേണ്ടി ഫ്ലാമിനി കളിച്ചിട്ടുണ്ട്. സീരി എയിൽ മിലാനോടൊത്ത് ലീഗും സൂപ്പർകോപ്പയും ഫ്ലാമിനി നേടിയിട്ടുണ്ട്. 2005 -06 ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സ് അപ്പായ ആഴ്‌സണൽ ടീമിലും ഫ്ലാമിനി അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിബിസി @ 400

യൂറോപ്പിലെ ഏറ്റവും മികച്ച അക്രമണനിരയായ BBC മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. റയൽ മാഡ്രിഡിന് വേണ്ടി 400 ഗോളുകൾ എന്ന നേട്ടമാണ് വലൻസിയക്കെതിരായ മത്സരത്തിലൂടെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ താരങ്ങളായ ബെൻസിമ,ബെയ്ൽ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരാണ് BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2013 തൊട്ട് റയൽ മാഡ്രിഡിനെ മൂന്നു ചാമ്പ്യൻസ് ലീഗ് ടൈറ്റുകളിലേക്ക് നയിച്ചവരാണ് റയലിന്റെ ആക്രമണ ത്രയം. ക്രിസ്റ്റിയാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഇരട്ട ഗോളുകളാണ് 400 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ റയലിന്റെ ആക്രമണ ത്രയത്തെ സഹായിച്ചത്. 280 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഒന്നിച്ച് ബിബിസി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത്.

400 ഗോളുകളിൽ പകുതിയിലേറെ ഗോളുകളും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സംഭാവനയാണ്. റൊണാൾഡോ 225 ഗോളുകളും ഗാരെത് ബെയിൽ 76 ഗോളുകളും കരിം ബെൻസിമ 99 ഗോളുകളും ഒന്നിച്ച് റയലിന് വേണ്ടി കളിയ്ക്കാൻ തുടങ്ങിയതിൽ പിന്നെ നേടി.  പരിക്കിനെ തുടർന്ന് ഈ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ BBC യുടെ സേവനം റയലിന് ലഭിച്ചിരുന്നില്ല. മസിൽ ഇഞ്ചുറി കാരണം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗാരെത് ബെയിലിനു ഒട്ടേറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ക്രിസ്റ്റിയാനോ ഈ സീസണിൽ 20 ഗോളുകളും ഗാരെത് ബെയിൽ 9 ഗോളും ബെൻസിമ ഏഴു ഗോളും മാത്രമാണ് നേടിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് തുടങ്ങാനിരിക്കെ ബിബിസി റയലിന്റെ ആക്രമണ നിറയെ നയിക്കാൻ എത്തിയത് സിദാനും റയലിന്റെ ആരാധകർക്കും ഒരു പോലെ ആശ്വാസമാകും. പിഎസ്ജിക്കെതിരെയാണ് റയലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേപ്പ റയൽ മാഡ്രിഡിലേക്കില്ല, അത്ലെറ്റിക്ക് ബിൽബാവോയിൽ തുടരും

റയൽ മാഡ്രിഡ് നോട്ടമിട്ട അത്‌ലറ്റിക്ക് ബിൽബാവോയുടെ യുവ ഗോൾ കീപ്പർ കേപ്പ അരിസബലാഗ അത്ലെറ്റിക്ക് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലീഗ് ചാമ്പ്യന്മാരായ റയലിലേക്ക് യുവതാരം പോകുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്റെ കുട്ടിക്കാലം മുതൽക്കുള്ള ക്ലബ്ബിൽ തുടരാനാണ് കേപ്പ തീരുമാനിച്ചത്. 2025 വരെയാണ് കേപ്പയുടെ കരാർ പുതുക്കിയിട്ടുള്ളത്. 80 മില്യൺ യൂറോയാണ് കേപ്പയുടെ ബൈ ഔട്ട് ക്ലോസായി അത്ലെറ്റിക്ക് ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്.

അത്ലെറ്റിക്ക് ക്ലബ്ബിന്റെ അക്കാദമിയുടെ വളർന്നു വന്ന താരം സ്പാനിഷ് ദേശീയ ടീമിന്റെയും യൂത്ത് സ്ക്വാഡുകളിൽ അംഗമായിരുന്നു. കഴിഞ്ഞ വര്ഷം സ്പാനിഷ് ദേശീയ ടീമിൽ കളിക്കാനുള്ള അവസരം കേപ്പ അരിസബലാഗക്ക് ലഭിച്ചിരുന്നു. ലാ ലീഗ ചാമ്പ്യന്മാരിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ച കേപ്പ ബിൽബാവോയിൽ തുടരുവാൻ സന്തോഷമുണ്ടെന്നും പ്രതികരിച്ചു . കൈലാർ നവാസിന് പകരക്കാരനായാണ് റയൽ കേപ്പയെ പരിഗണിച്ചിരുന്നത്. കേപ്പയ്ക്കായി റയൽ വീണ്ടും ശ്രമിക്കുമോ അതോ യൂറോപ്പിലെ മറ്റു ലീഗുകളിലേക്ക് അവർ ശ്രദ്ധതിരിക്കുമോ എന്നകാര്യം കാത്തിരുന്നറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിനെ പുറത്താക്കി മലാഗ

ലാ ലിഗ ടീമായ മലാഗ ഹെഡ് കോച്ച് മൈക്കൽ ഗോൺസാലസിനെ പുറത്താക്കി. ഗെറ്റാഫെയോടേറ്റ പരാജയത്തിന് പിന്നാലെയാണ് മലാഗ കോച്ചിനെ പുറത്തകൻ നിർബന്ധിതരായത്. റെലെഗേഷൻ ഭീഷണി നേരിടുന്ന മലാഗയ്ക്ക് ലീഗയിൽ തുടരാൻ ഏറെ കഷ്ടപ്പെടേണ്ടി വരും.

54 കാരനായ മൈക്കൽ ഗോൺസാലസ് പുറത്ത് പോകുമ്പോൾ മലാഗ നിലവിൽ 19 ആം സ്ഥാനത്താണ്. കഴിഞ്ഞ വര്ഷം മാർച്ചിലാണ്‌ മാലാഖയുടെ കോച്ചായി ഗോൺസാലസ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ തവണ മലാഗയെ റെലെഗേഷനിൽ നിന്നും രക്ഷിച്ച് 11 ആം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിലവിൽ വെറും 11 പോയന്റാണ് മലാഗയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്

ലാ ലീഗയിലെ തിരിച്ചു വരവിൽ ചുവപ്പ് കാർഡ് കണ്ടു കോസ്റ്റ പുറത്ത്. ഇത്തവണ ബ്രസീലിയൻ ബാഡ് ബോയ്ക്ക് വിനയായത് ആരാധകരോടൊത്തുള്ള ആഘോഷമാണ്. ചെൽസിയിൽ നിന്നും തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയ ശേഷമുള്ള കോസ്റ്റയുടെ ആദ്യ ലാ ലീഗ മത്സരമായിരുന്നു ഇന്നത്തേത്. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ നേടിയ കോസ്റ്റ ആരാധകരോടൊത്താണ് ഗോൾ ആഘോഷിച്ചത്. ഇതേ തുടർന്ന് റഫറി ഹുവാൻ മാർട്ടിനെസ് മനുവെര രണ്ടാം മഞ്ഞക്കാർഡ് നൽകി കോസ്റ്റയെ പുറത്തയക്കുകയായിരുന്നു.

തിരിച്ചുവരവിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കോസ്റ്റ സ്റ്റാർട്ട് ചെയ്യുന്നത്. 62 ആം മിനുട്ടിൽ ഗെറ്റാഫെ താരത്തിനെ എൽബോ ചെയ്തതിനു മഞ്ഞക്കാർഡ് ഡിയാഗോ കോസ്റ്റ വാങ്ങി. എന്നാൽ അധികം വൈകാതെ 68 ആം മിനുട്ടിൽ കോസ്റ്റ അത്ലറ്റികോയുടെ ലീഡുയർത്തി. ആരാധകരോടൊത്തുള്ള ആഘോഷത്തിന് ശേഷം അടുത്ത മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോകേണ്ടിയും വന്നു. രണ്ടു മഞ്ഞക്കാർഡിന്റെ സസ്പെൻഷനെ തുടർന്ന് ഐബറിനെതിരായ മത്സരം കോസ്റ്റയ്ക്ക് നഷ്ടമാകും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ലയടയ്ക്കെതിരായ മത്സരത്തിൽ കോസ്റ്റ തിരിച്ചെത്തും. ഇതോടു കൂടി മടങ്ങി വരവിൽ രണ്ടു മത്സരങ്ങളിലായി രണ്ടു ഗോളുകളും ഒരു ചുവപ്പ് കാർഡുമാണ് അത്ലറ്റിക്കോയിലെ കോസ്റ്റയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റാമോസിന് പരിക്ക്, സെൽറ്റ വിഗോയ്‌ക്കെതിരെയിറങ്ങില്ല

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും പരിക്കിന്റെ പിടിയിൽ. ഞായറാഴ്ച നടക്കാനിരിക്കുന്ന സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാകില്ലെന്നുറപ്പായി. ക്ലബ് ലോകകപ്പിന് മുൻപേ തന്നെ കാലിലെ പരിക്കിനെ തുടർന്ന് വിഷമിച്ചിരുന്ന താരം. തുടർച്ചയായ താരങ്ങളുടെ പരിക്ക് സിദാനെ വലയ്ക്കുകയാണ്. നിലവിൽ കരീം ബേനസീമയും പരിക്കേറ്റ് കാലത്തിനു പുറത്താണ്. ഗ്രീമിയോയ്ക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിൽ മാത്രമാണ് സിദാന് ഈ സീസണിൽ ആദ്യമായി റയലിന്റെ ഫുൾ സ്‌ക്വാഡിനെ ലഭ്യമായത്. മാഡ്രിഡ് ഡെർബിയിൽ റാമോസിന്റെ മൂക്കിനും പരിക്കേറ്റിരുന്നു. പിന്നീട് ഫേസ് മാസ്കുമായാണ് താരം കളത്തിലിറങ്ങിയിരുന്നത്.
കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. എന്നാൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ബാഴ്‌സയെ സമനിലയിൽ കുരുക്കിയാണ് സെൽറ്റ വിഗോ ഞായറാഴ്ച റയലിനെതിരെ ഇറങ്ങുന്നത്. എൽ ക്‌ളാസിക്കോയിൽ പരാജയപ്പെട്ട് ബാഴ്‌സയ്ക്ക് 14 പോയന്റുകൾക്ക് പിന്നിലാണ് ഇപ്പോൾ റയൽ. റയൽ മാഡ്രിഡ് വെബ് സൈറ്റ് വഴിയാണ് റാമോസിന്റെ പരിക്കിന്റെ കാര്യം ക്ലബ്ബ് സ്ഥിതീകരിച്ചത്. റാമോസിന്റെ റിക്കവറി ടൈമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version