കടുപ്പിച്ച് മേയർ, സ്റ്റേഡിയം സ്വന്തമാക്കാനുള്ള പിഎസ്ജിയുടെ നീക്കങ്ങൾക്ക് തിരിച്ചടി..??

നിലവിലെ തട്ടകമായ പാർക്ക് ഡെ പ്രൻസ് സ്വന്തമാക്കാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ടീം സമർപ്പിച്ച ഓഫറിനെതിരെ നഗര മേയർ ആയ അന്നെ ഹിഗാൽഡോ എത്തി. പിഎസ്ജിയുടെ ഓഫർ തികച്ചും പരിഹാസാത്മകമാണെന്നായിരുന്നു അവരുടെ അഭിപ്രായം. 38 മില്യൺ യൂറോയുടെ ഓഫർ ആണ് പിഎസ്ജി സമർപ്പിച്ചിരുന്നത്. ഒരു അഭിമുഖത്തിലാണ് അന്നെ പിഎസ്‌ജിക്കെതിരെ തുറന്നടിച്ചത്‌. സ്റ്റേഡിയം തന്റേതല്ലെന്നും പാരീസ് നഗരത്തിന് സ്വന്തമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. “കൈമാറ്റ തുക നിശ്‌ചയിക്കേണ്ടതുണ്ട്. അതിനായുള്ള നിയമനടപടികളെ ബഹുമാനിക്കേണ്ടതായും ഉണ്ട്. എന്നാൽ ടീം മുന്നോട്ടു വെച്ച 38 മില്യൺ യൂറോയുടെ ഓഫർ തികച്ചും പരിഹാസാത്മകമാണ്. അതിനാൽ എല്ലാ നീക്കങ്ങളും അവസാനിപ്പിച്ചാലോ എന്നു വരെ തങ്ങൾ ചിന്തിച്ചു പോയി”. മേയർ പറഞ്ഞു.

നേരത്തെ തന്നെ കുറഞ്ഞ തുകയാണ് പിഎസ്ജി സ്റ്റേഡിയം കൈമാറാൻ മുന്നോട്ടു വെക്കുകയെന്ന് സൂചനകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികൾക്കായി 70 മില്യൺ യൂറോയോളം ചെലവാക്കി എന്നാണ് അവരുടെ പക്ഷം. നഗര കൗൺസിൽ ഈ തുകക്ക് തികച്ചും എതിരാണെന്ന് മേയറുടെ വാക്കുകളിലൂടെ വ്യക്തമായി. എന്നാൽ മേയറുടെ വാക്കുകൾക്ക് ശേഷം നഗരത്തിന്റെ കായിക ചുമതലയുള്ള പിയേറെ റബദാൻ തങ്ങൾ വീണ്ടും ചർച്ചകൾക്ക് നടത്താൻ സന്നദ്ധരാണെന്ന സൂചനകൾ നൽകിയതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്തു. നഗരത്തിന് പിഎസ്‌ജിയെ ഇവടെ തന്നെ നിലനിർത്താൻ ആഗ്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ സ്റ്റേഡിയം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ സ്റ്റേഡ് ഡേ ഫ്രാൻസിലേക്ക് മാറാനും ടീമിന് പദ്ധതി ഉള്ളതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 80,000 സീറ്റിങ് കപ്പാസിറ്റി ഉള്ള സ്റ്റേഡിയം പിഎസ്ജി ഉടമകളെ ആകർഷിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ വളരെ ഉയർന്ന തുക ഇതിനായി ടീം മുടക്കേണ്ടി വരും.

ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി കിലിയൻ എംബപ്പെ

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. 5 വർഷം മുമ്പ് മൊണാക്കോയിൽ നിന്നു അന്നത്തെ ലോക റെക്കോർഡ് തുകക്ക് പാരീസിൽ എത്തിയ എംബപ്പെ ലീഗിൽ 139 ഗോളുകൾ ആണ് അവർക്ക് ആയി നേടിയത്. ഇന്ന് ലെൻസിന് എതിരായ ഗോളോടെയാണ് താരം ചരിത്രം കുറിച്ചത്.

വെറും 24 കാരനായ എംബപ്പെ എഡിസൺ കവാനിയുടെ 138 ഗോളുകൾ എന്ന റെക്കോർഡ് ആണ് മറികടന്നത്. നേരത്തെ കവാനി സാൾട്ടൻ ഇബ്രമോവിച്ചിന്റെ 113 ഗോളുകൾ മറികടന്നു ആയിരുന്നു റെക്കോർഡ് ഇട്ടത്. അതേസമയം പാരീസിനും മൊണാക്കോക്കും ആയി ലീഗ് വണ്ണിൽ ഗോൾ അടിച്ചു കൂട്ടിയ ഫ്രഞ്ച് താരം 21 നൂറ്റാണ്ടിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി മാറി.

ഫ്രഞ്ച് ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരത്തിന് ആയി വമ്പൻ ക്ലബുകൾ രംഗത്ത്

ഫ്രഞ്ച് ലീഗ് വൺ ക്ലബ് റെയ്മിസിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗണിനു ആയി വമ്പൻ ക്ലബുകൾ രംഗത്തുള്ളത് ആയി സൂചന. നിലവിൽ ലോണിൽ ഫ്രഞ്ച് ടീമിൽ കളിക്കുന്ന ന്യൂയോർക്കിൽ ജനിച്ച അണ്ടർ 21 ഇംഗ്ലണ്ട് താരം നിലവിൽ ഇത് വരെ 31 കളികളിൽ നിന്നു 19 ഗോളുകൾ ആണ് ഫ്രഞ്ച് ടീമിന് ആയി നേടിയത്. നിലവിൽ ആഴ്‌സണലും ആയി രണ്ടു വർഷത്തെ കരാർ കൂടിയുള്ള താരം അടുത്ത സീസണിൽ ക്ലബിന്റെ ആദ്യ സ്‌ട്രൈക്കർ ആവാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ നിലവിൽ ക്ലബും ആയി ദീർഘകാല കരാർ ഉള്ള ഗബ്രിയേൽ ജീസുസ്, എഡി എങ്കിതിയ എന്നിവരുടെ സാന്നിധ്യം ഇതിനു വിലങ്ങു തടിയാവും എന്നാണ് ഇംഗ്ലീഷ് മാധ്യമം ‘ദ അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്തത്.

അതിനാൽ തന്നെ 21 കാരനായ താരം ടീമിൽ പകരക്കാരനായി ഇരിക്കാനോ മറ്റൊരു ലോണിൽ പോവാനോ സാധ്യത ഇല്ലെന്നു ആണ് സൂചന. അങ്ങനെയെങ്കിൽ താരം ക്ലബ് വിടാൻ തന്നെയാവും സാധ്യത. ഇത് മുന്നിൽ കണ്ടു നിലവിൽ ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ, ഇന്റർ മിലാൻ ഫ്രഞ്ച് ടീമുകൾ ആയ മാഴ്സെ, മൊണാകോ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗ് എന്നിവർ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കാനോ ടീമിൽ തുടരാനോ താരം ശ്രമിച്ചില്ലെങ്കിൽ ഫ്രഞ്ച് ലീഗിൽ 18 ഗോളുകൾ നേടിയ താരത്തെ വിൽക്കാൻ ആവും ആഴ്‌സണൽ ശ്രമം. നേരത്തെ ഇംഗ്ലണ്ട് ദേശീയ ടീമിൽ നേരിടുന്ന അവഗണന കാരണം ബലോഗൺ ദേശീയ തലത്തിൽ താൻ ജനിച്ച നാട് ആയ അമേരിക്കയെ തിരഞ്ഞെടുക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ക്ലബ് ഫുട്‌ബോളിൽ ആയിരം ഗോളുകളിൽ ഭാഗമായി ലയണൽ മെസ്സി

ക്ലബ് ഫുട്‌ബോളിൽ ആയിരം ഗോളുകളിൽ ഭാഗമായി ലയണൽ മെസ്സി. ഇന്നലെ നടന്ന പി.എസ്.ജി, നീസ് മത്സരത്തിൽ ആദ്യ ഗോൾ നേടിയ മെസ്സി രണ്ടാം ഗോളിന് ആയി സെർജിയോ റാമോസിന് അസിസ്റ്റ് നൽകുകയും ചെയ്തു. ഇതോടെയാണ് താരം ബാഴ്‌സലോണ, പാരീസ് ടീമുകൾക്ക് ഒപ്പം ആയിരം ഗോളുകളിൽ ഭാഗം ആയത്.

അതേസമയം തന്റെ ആദ്യ ഗോളോട് കൂടി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ 702 മത്തെ ഗോളും മെസ്സി കണ്ടത്തി. ഇതോടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ 701 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് അർജന്റീനയുടെ ലോകകപ്പ് ജേതാവ് മടികടന്നു. 105 മത്സരങ്ങൾ റൊണാൾഡോയെക്കാൾ യൂറോപ്പിൽ കുറവ് കളിച്ചാണ് മെസ്സി ഈ നേട്ടത്തിൽ എത്തിയത്.

അവസാന വട്ട ചർച്ചകൾ ഈ മാസത്തോടെ; പിഎസ്ജിയിൽ മെസ്സിയുടെ പുതിയ കരാർ ഉടൻ

ലയണൽ മെസ്സിയെ ടീമിൽ നിർത്താനുള്ള നീക്കങ്ങൾ പിഎസ്ജി ശക്തമാക്കുന്നു. ഈ മാസത്തോടെ തന്നെ ചർച്ചകൾ പൂർത്തീകരിക്കാൻ ആണ് പിഎസ്ജിയുടെ ശ്രമം. വരും ആഴ്ചകളിൽ മെസ്സിയും പിഎസ്ജിയും ചർച്ചകൾ തുടരുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എത്രയും പെട്ടെന്ന് ഔദ്യോഗിക കരാർ തയ്യാറാക്കി ഒപ്പിടാൻ ആണ് ശ്രമം. അതേ സമയം പുതിയ കരാർ എത്ര കാലത്തേക്ക് ആവുമെന്നുള്ളതടക്കമുള്ള കാര്യങ്ങളിൽ ഇരു കൂട്ടരും ധാരണയിൽ എത്തുന്നതെ ഉള്ളൂ.

മെസ്സിയുടെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അത് കൊണ്ട് തന്നെ ജനുവരിക്ക്‌ ശേഷം മറ്റു ടീമുകളുമായി ചർച്ച നടത്താൻ തരത്തിനാവും. എന്നാൽ പിഎസ്ജിയിൽ തന്നെ തുടരാനാണ് മെസിക്ക് താൽപര്യം എന്നാണ് സൂചനകൾ. ഇന്റർ മയാമി അടക്കമുള്ള ടീമുകൾ താരത്തിന് പിറകെ ഉണ്ടെന്ന് സൂചയുണ്ടായിരുന്നു. ലോകകപ്പ് വിജയത്തോടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച ഫോമുകളിൽ ഒന്നിൽ പന്ത് തട്ടുന്ന താരത്തെ ടീമിൽ നിലനിർത്താൻ പിഎസ്ജിയും ഏതു വിധേനയും ശ്രമിക്കും.

സ്റ്റേഡിയം വിൽക്കില്ലെന്ന് പാരീസ് മേയർ, ഹോം ഗ്രൗണ്ട് മാറ്റാനൊരുങ്ങി പി.എസ്.ജി

പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡേ പാസ സ്വന്തമാക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങൾ തിരിച്ചടി. നിലവിൽ പാരീസ് നഗരസഭയുടെ കീഴിയുള്ള സ്റ്റേഡിയം വിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം പാരീസ് മേയർ പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് ഹോം ഗ്രൗണ്ട് ഉപേക്ഷിക്കുമെന്ന് ഭീഷണി പി.എസ്.ജി ഉയർത്തിയിട്ടുണ്ട്. 1970ൽ പി.എസ്.ജി ക്ലബ് തുടങ്ങിയത് മുതൽ ഈ സ്റ്റേഡിയത്തിലാണ് ക്ലബ് കളിക്കുന്നത്. എന്നാൽ നിലവിൽ അറ്റകുറ്റ പണികൾക്കായി വലിയ തുക ചിലവാക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് സ്റ്റേഡിയം വാങ്ങാൻ പി.എസ്.ജി ശ്രമങ്ങൾ ആരംഭിച്ചത്.

എന്നാൽ സ്റ്റേഡിയം വിൽക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാരീസ് മേയർ. തുടർന്നാണ് പി.എസ്.ജി പാർക്ക് ഡേ പാസ വിടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്. നിലവിൽ 47000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നവീകരിക്കാൻ 500 മില്യൺ യൂറോയോളം വേണ്ടിവരുമെന്നാണ് പി.എസ്.ജിയുടെ കണക്കുകൂട്ടൽ. നിലവിൽ 85 മില്യൺ യൂറോയോളം സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികൾക്കായി പി.എസ്.ജി ചിലവായിച്ചിട്ടുണ്ടെന്നും ക്ലബ് പറഞ്ഞു.

പി എസ് ജിയുടെ സരാബിയയെ വോൾവ്സ് സ്വന്തമാക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ഒരു ട്രാൻസ്ഫറിനു കൂടെ അടുത്ത് എത്തുന്നു. പി എസ് ജിയുടെ താരമായ സരാബിയ ആകും വോൾവ്സിലേക്ക് എത്തുന്നത്‌. സരാബിയയെ സ്വന്തമാക്കാനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്‌. അവസാന കുറച്ച് കാലമായി പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിംഗ് സിപിയിൽ ലോണിൽ കളിക്കുക ആയിരുന്നു സരാബിയ‌. അവിടെ മികച്ച പ്രകടനം നടത്തി എങ്കിലും പി എസ് ജി പരിശീലകൻ ഗാൽട്ടിയർ സരാബിയക്ക് അവസരം നൽകാൻ താല്പര്യപ്പെടുന്നില്ല.

30കാരനായ മധ്യനിര താരത്തിന്റെ ആദ്യ ഇംഗ്ലീഷ് ക്ലബാകും വോൾവ്സ്. 2019ൽ ആയിരുന്നു സരാബിയ പി എസ് ജിയിൽ എത്തിയത്‌. അതിനു മുമ്പ് സെവിയ്യ, ഗെറ്റഫെ എന്നിവിടങ്ങളിൽ താരം കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സരാബിയ. പക്ഷെ ഇതുവരെ റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല.

അഞ്ചടിച്ചു പി.എസ്.ജി,ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ വമ്പൻ ജയവുമായി ചാമ്പ്യൻമാർ

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന ലീഗ് വൺ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് പി.എസ്.ജി. ലീഗിലെ 15 സ്ഥാനക്കാർ ആയ ഓക്സരെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് പാരീസ് തകർത്തത്. ലോകകപ്പിന് തൊട്ടു മുമ്പ് മെസ്സി,നെയ്മർ,എമ്പപ്പെ തുടങ്ങിയ വമ്പൻ താരങ്ങളെ ആദ്യ പതിനൊന്നിൽ ഇറക്കിയാണ് പാരീസ് ഇറങ്ങിയത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 5 പോയിന്റുകൾ ആക്കാനും പാരീസിന് ആയി. പാരീസ് ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് എതിരാളികൾ അവരെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ തന്നെ കിലിയൻ എമ്പപ്പെയിലൂടെ പാരീസ് മത്സരത്തിൽ മുന്നിലെത്തി. മെസ്സിയുടെ പാസിൽ നിന്നു നുനോ മെന്റസ് നൽകിയ പാസിൽ നിന്നാണ് എമ്പപ്പെ സീസണിലെ 19 മത്തെ ഗോൾ കണ്ടത്തിയത്.

രണ്ടാം പകുതിയിൽ ഗോൾ മഴ ആണ് കാണാൻ ആയത്. 51 മത്തെ മിനിറ്റിൽ നുനോ മെന്റസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കാർലോസ് സോളർ പാരീസിന് രണ്ടാം ഗോളും സമ്മാനിച്ചു. 6 മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ പാരീസിന്റെ മൂന്നാം ഗോളും പിറന്നു. കാർലോസ് സോളറിന്റെ ത്രൂ ബോളിൽ നിന്നു അഷ്‌റഫ് ഹകീമി ആണ് ഈ ഗോൾ നേടിയത്. തുടർന്ന് മെസ്സി, നെയ്മർ അടക്കമുള്ള താരങ്ങളെ പാരീസ് പിൻവലിച്ചു. 81 മത്തെ മിനിറ്റിൽ പകരക്കാർ ഒത്ത് ചേർന്നപ്പോൾ പാരീസിന് നാലാം ഗോൾ. ഹ്യൂഗോ എകിറ്റികയുടെ പാസിൽ നിന്നു റെനാറ്റോ സാഞ്ചസ് ആണ് ഈ ഗോൾ നേടിയത്. 3 മിനിറ്റിനുള്ളിൽ എതിർ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത യുവതാരം ഹ്യൂഗോ എകിറ്റിക പി.എസ്.ജി ജയം പൂർത്തിയാക്കുക ആയിരുന്നു.

ലെൻസിന്റെ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം

ഫ്രഞ്ച് ലീഗ് വൺ ക്ലബ് ലെൻസിന്റെ ഐവറി കോസ്റ്റ് മധ്യനിര താരം സെകോ ഫൊഫാനയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. ജനുവരിയിൽ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി അടക്കമുള്ള താരങ്ങളുടെ ജോലി കുറക്കാനാണ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ഫ്രാൻസിൽ ജനിച്ചു ഫ്രാൻസ് യൂത്ത് ടീമുകളിൽ കളിച്ച 27 കാരനായ ഫൊഫാന യൂത്ത് കരിയറിൽ മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് ഉഡിനിസിയയിൽ നൂറിൽ അധികം മത്സരങ്ങൾ കളിച്ച ശേഷം 2020 ൽ ലെൻസിൽ എത്തിയ ഫൊഫാന കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിലെ മികച്ച ആഫ്രിക്കൻ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 37 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തിന് 30 മില്യൺ യൂറോ എങ്കിലും ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത് ആയി ആണ് റിപ്പോർട്ട്.

ലയണൽ മെസ്സി പി.എസ്.ജിയിൽ കരാർ പുതുക്കില്ല എന്നു റിപ്പോർട്ടുകൾ

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമനിൽ ലയണൽ മെസ്സി തുടരില്ലെന്നു റിപ്പോർട്ട്. ഈ സീസൺ അവസാനം കരാർ പൂർത്തിയായാൽ മെസ്സി പി.എസ്.ജി വിടും എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥ ഉണ്ടെങ്കിലും മെസ്സി അത് സ്വീകരിക്കില്ല എന്നാണ് നിലവിലെ സൂചന. സീസണിൽ പാരീസിൽ മികച്ച ഫോമിൽ ആണ് മെസ്സി.

മെസ്സിയെ നിലനിർത്താൻ പി.എസ്.ജി ശ്രമിക്കുന്നുണ്ട്. മെസ്സിയുടെ കുടുംബത്തിന് പാരീസിന്റെ ജീവിതസാഹചര്യങ്ങളും ആയി ഇണങ്ങാൻ സാധിക്കാത്തത് ആണ് മെസ്സി പി.എസ്.ജി വിടാനുള്ള തീരുമാനത്തിൽ എത്താനുള്ള കാരണം എന്നാണ് സൂചന. അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്‌സലോണയും സ്വന്തമാക്കാൻ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയും രംഗത്ത് ഉണ്ടെന്നു വാർത്തകൾ ഉണ്ട്.

ലീഗിൽ പരാജയം അറിയാതെ 20 മത്സരങ്ങൾ, നെയ്മറിന്റെ ഗോളിൽ മാഴ്സെയെ തോൽപ്പിച്ചു പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ ഈ സീസണിൽ തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾ ആയ മാഴ്സെയെ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു പി.എസ്.ജി. ഇരു ടീമുകളും തമ്മിൽ മികച്ച പോരാട്ടം ആണ് കാണാൻ സാധിച്ചത്. പലപ്പോഴും മാഴ്സെ പാരീസ് പ്രതിരോധത്തെ പരീക്ഷിച്ചപ്പോൾ മെസ്സി, നെയ്മർ, എമ്പപ്പെ അടങ്ങിയ പാരീസ് മാഴ്സെക്ക് നിരന്തരം ഭീഷണി ഉയർത്തി.

മാഴ്സെ പന്ത് കൈവിട്ടപ്പോൾ പിടിച്ചെടുത്ത എമ്പപ്പെയുടെ പാസിൽ നിന്നു ആദ്യ പകുതിക്ക് തൊട്ടു മുമ്പ് നെയ്മർ പി.എസ്.ജിക്ക് നിർണായക ഗോൾ സമ്മാനിക്കുക ആയിരുന്നു. ഈ സീസണിൽ പാരീസിന് ആയി നെയ്മർ നേടുന്ന പത്രണ്ടാം ഗോൾ ആയിരുന്നു ഇത്. ഗോൾ തിരിച്ചടിക്കാൻ മാഴ്സെ ശ്രമങ്ങൾ ഉണ്ടായി എങ്കിലും 72 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സാമുവൽ ഗിഗോറ്റിന് ചുവപ്പ് കാർഡ് കണ്ടത് അവർക്ക് വിനയായി. നെയ്മറിന് നേരെയുള്ള അപകടകരമായ ഫൗളിന് ആണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ലീഗിൽ പി.എസ്.ജി ഒന്നാമത് തുടരുമ്പോൾ നാലാം സ്ഥാനത്ത് ആണ് മാഴ്സെ.

എംബപ്പെക്ക് പി.എസ്.ജി വിടാൻ താൽപ്പര്യം ഉണ്ട് എന്ന വാർത്ത നിഷേധിച്ചു പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ

സൂപ്പർ താരം കിലിയൻ എംബപ്പെ പി.എസ്.ജിയിൽ അതൃപ്തൻ ആണെന്നും ക്ലബ് വിടാൻ ശ്രമിക്കുക ആണെന്നുമുള്ള വാർത്തകൾ നിഷേധിച്ചു പാരീസ് സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ്. പാരീസിൽ താൻ അതൃപ്തി ആണെന്ന കാര്യം എംബപ്പെ ഒരിക്കലും തന്നോട് പറഞ്ഞില്ല എന്നു പറഞ്ഞ അദ്ദേഹം ഈ വാർത്തകൾ ഒന്നാകെ നിഷേധിച്ചു. എംബപ്പെ അടക്കമുള്ള താരങ്ങൾ പാരീസിൽ സന്തോഷവാൻ ആണെന്ന് പറഞ്ഞ അദ്ദേഹം ജനുവരിയിൽ ടീം വിടണം എന്ന ആവശ്യം ഫ്രഞ്ച് താരം തന്നോടോ പാരീസ് ചെയർമാനോടോ പറഞ്ഞില്ല എന്നും കൂട്ടിച്ചേർത്തു.

താൻ ക്ലബ് വിടുക ആണെന്ന വാർത്തകളും കാമ്പോസ് നിഷേധിച്ചു. താൻ പാരീസിൽ പൂർണ സന്തോഷവാൻ ആണെന്ന് പറഞ്ഞ അദ്ദേഹം പാരീസിലേക്ക് പ്രധാനപ്പെട്ട ട്രോഫികൾ എത്തിക്കുക ആണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു. ഇനിയും ബാക്കിയുള്ള മൂന്നു വർഷത്തെ കരാർ താൻ ബഹുമാണിക്കുന്നത് ആയും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്റെ ആവശ്യങ്ങൾ പൂർണമായും പ്രാവർത്തികമാക്കാത്ത പാരീസ് വിടാൻ എംബപ്പെ ഒരുങ്ങുന്നത് ആയി വാർത്തകൾ വന്നിരുന്നു.

Exit mobile version