അര്‍ദ്ധ ശതകം നേടി ക്രിസ് ഗെയില്‍, അടിച്ച് തകര്‍ത്ത് നിക്കോളസ് പൂരനും, നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന് ലോകകപ്പില്‍ നാണംകെട്ട തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 105 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 13.4 ഓവറിലാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഒഷെയ്‍ന്‍ തോമസ് നാലും ജേസണ്‍ ഹോള്‍ഡറും 3 വിക്കറ്റും ആന്‍ഡ്രേ റസ്സല്‍ രണ്ട് വിക്കറ്റും നേടി വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് വീതം നേടിയ ഫകര്‍ സമനും ബാബര്‍ അസവുമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഷായി ഹോപിനെയും ഡാരെന്‍ ബ്രാവോയെയും വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍ മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഗെയിലിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റും നേടിയത് മുഹമ്മദ് അമീര്‍ ആയിരുന്നു. 19 പന്തില്‍ നിന്ന് 34 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ വിന്‍ഡീസിന്റെ വിജയം വേഗത്തിലാക്കുകയായിരുന്നു.