ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട് പ്രകടനം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ പിടിച്ചുകെട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടായ മഹമ്മദുള്ള-മൊസ്ദൈക്ക് ഹൊസൈന്‍ ടീമിനെ 300 കടക്കുവാന്‍ സഹായിച്ചു. ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സിന്റെ സഹായത്തോടെ ബംഗ്ലാദേശ് 50 ഓവറില്‍ നിന്ന്  330 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് നേടിയ ശേഷം ഇരുവരും അടത്തതുട്ത്ത പുറത്താകുകയായിരുന്നു. തമീം മെല്ലെ തുടങ്ങി 16 റണ്‍സ് നേടി പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അതിവേഗത്തിലുള്ള സ്കോറിംഗ് ആണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് സൗമ്യ സര്‍ക്കാര്‍ 42 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 142 റണ്‍സ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വലിയ സ്കോറിലേക്ക് ഷാക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹിമും കൂടി നയിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ താഹിര്‍ ഷാക്കിബിനെയും മുഹമ്മദ് മിഥുനിനെയും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. ഷാക്കിബ് 75 റണ്‍സും മുഹമ്മദ് മിഥുന്‍ 21 റണ്‍സുമാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിമിനെയും അധികം വൈകാതെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 80 പന്തില്‍ നിന്ന് 78 റണ്‍സാണ് താരം നേടിയത്. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കാണ് വിക്കറ്റ്. മഹമ്മദുള്ള അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതും ബംഗ്ലാദേശിനു ഗുണകരമായി മാറി. താരം 33 പന്തില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. മൊസ്ദേക്ക് ഹൊസൈന്‍ 26 റണ്‍സ് നേടി പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.