ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പൊരുതുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഇരുവരും ചേര്‍ന്ന് 88 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ പാക്കിസ്ഥാന്റെ ചെറുത്ത്നില്പായി മാറിയത്.

61 റണ്‍സ് നേടിയ റിസ്വാനെയും പുറത്താക്കി കൈല്‍ ജാമിസണ്‍ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. റിസ്വാന്‍ പുറത്തായ ശേഷം അസ്ഹര്‍ അലിയ്ക്ക് കൂട്ടായി ഫഹീം അഷ്റഫ് ആണ് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 47 റണ്‍സാണ് ഇതുവരെ നേടിയത്.

Kylejamieson

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 56 ഓവറില്‍ നിന്ന് 218/5 എന്ന നിലയില്‍ ആണ്. 90 റണ്‍സുമായി അസ്ഹര്‍ അലിയും 26 റണ്‍സ് നേടി ഫഹീം അഷ്റഫുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.