സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 215/8 എന്ന സ്കോറെ നേടാനായുള്ളു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസിനെ ജെയിംസ് നീഷം പുറത്താക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന സ്റ്റോയിനിസ് ക്രീസിലുണ്ടായിരുന്നത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. 15 പന്തില്‍ 41 റണ്‍സായിരുന്നു ഡാനിയേല്‍ സാംസിന്റെ സ്കോര്‍.

അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് കണ്ടെത്താനാകാതെ പോയ സ്റ്റോയിനിസ് നാലാമത്തെ പന്തില്‍ സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഔട്ട് ആകുകയായിരുന്നു. 37 പന്തില്‍ നിന്ന് 78 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 5 സിക്സും 7 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

അവസാന പന്തില്‍ 9 റണ്‍സ് ജയിക്കുവാന്‍ വേണ്ട സമയത്ത് ജൈ റിച്ചാര്‍ഡ്സണ്‍ ബൗണ്ടറി നേടി തോല്‍വി 4 റണ്‍സാക്കി കുറച്ചു. ജോഷ് ഫിലിപ്പ് ടോപ് ഓര്‍ഡറില്‍ 45 റണ്‍സ് നേടിയെങ്കിലും കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 113/6 എന്ന നിലയിലേക്ക് വീണിരുന്നു.

Mitchellsantner

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് – സാംസ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്. 92 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തുച്ഛമായ പന്തുകളില്‍ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ ഇരുവര്‍ക്കും കാലിടറുകയായിരുന്നു. ന്യസിലാണ്ടിന് വേണ്ടി മിച്ചല്‍ സാന്റനര്‍ നാലും അവസാന ഓവറില്‍ മാത്രം ബൗളിംഗ് ദൗത്യം ലഭിച്ച ജെയിംസ് നീഷം രണ്ട് വിക്കറ്റും നേടി.

Martinguptill

നേരത്തെ മാര്‍ട്ടിന്‍ ഗപ്ടില്‍(50 പന്തില്‍ 97 റണ്‍സ്), കെയിന്‍ വില്യംസണ്‍(35 പന്തില്‍ 53 റണ്‍സ്),ജെയിംസ് നീഷം (പുറത്താകാതെ 16 പന്തില്‍ 45 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാണ്ട് 219/7 എന്ന സ്കോര്‍ നേടിയത്.