ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ച് ക്യാപ്റ്റന്‍ കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മെല്ലെ ബാറ്റിംഗ് തുടങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ വിരാട് കോഹ‍്‍ലി തന്റെ ഇന്നിംഗ്സ് പക്വതയോടെ മുന്നോട്ട് നയിച്ച ശേഷം അവസാന ഓവറുകള്‍ തകര്‍ത്തടിയ്ക്കുകയായിരുന്നു. കോഹ്‍ലിയ്ക്കൊപ്പം ശിവം ഡുബേയും നിര്‍ണ്ണായക ഇന്നിംഗ്സ് കാഴ്ചവെച്ചപ്പോള്‍ ബാംഗ്ലൂര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി.

Viratshivamdube

34 പന്തില്‍ നിന്ന് 76 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി അഞ്ചാം വിക്കറ്റില്‍ കോഹ്‍ലിയും ശിവം ഡുബേയും നേടിയത്. കോഹ്‍ലി 52 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയപ്പോള്‍ ശിവം ഡുബേ 14 പന്തില്‍ നിന്ന് 22 റണ്‍സ് നേടി. അവസാന നാലോവറില്‍ നിന്ന് 66 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

ആരോണ്‍ ഫിഞ്ച് വേഗത്തില്‍ മടങ്ങിയെങ്കിലും 53 റണ്‍സ് കൂട്ടുകെട്ടുമായി ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ പതിവ് ശൈലിയില്‍ ബാറ്റ് വീശുവാന്‍ ദേവ്ദത്ത് പടിക്കലിനും കോഹ്‍ലിയ്ക്കും സാധിച്ചിരുന്നില്ല. പത്തോവറില്‍ 65 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

സ്കോറിംഗിന് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദേവ്ദത്ത് പുറത്താകുമ്പോള്‍ 34 പന്തില്‍ 33 റണ്‍സാണ് നേടിയത്. അതേ ഓവറില്‍ തന്നെ എബി ഡി വില്ലിയേഴ്സിനെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ചെന്നൈയ്ക്ക് വമ്പന്‍ ആധിപത്യം മത്സരത്തില്‍ നേടിക്കൊടുക്കുകയായിരുന്നു.

കോഹ്‍ലിയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് 26 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും സാം കറന്‍ സുന്ദറിനെ ധോണിയുടെ കൈകളിലെത്തിച്ച് ആ കൂട്ടുകെട്ടിനെ തകര്‍ത്തു. 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ വിരാട് കോഹ്‍ലിയും ശിവം ഡുബേയും ചേര്‍ന്ന് ** റണ്‍സ് കൂട്ടുകെട്ടുമായി റോയല്‍ ചലഞ്ചേഴ്സിനെ അവസാന ഓവറുകളില്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറിന്റെ ആദ്യ പന്തില്‍ ശിവം ഡുബേ നല്‍കിയ അവസരം എന്‍ ജഗദീഷന്‍ കൈവിടുക മാത്രമല്ല പന്ത് അതിര്‍ത്തി കടക്കുവാനും അനുവദിച്ചു. അതേ ഓവറില്‍ വിരാട് കോഹ്‍ലിയും സാം കറനെ സിക്സറുകള്‍ പറത്തിയപ്പോള്‍ ഓവറില്‍ നിന്ന് 24 റണ്‍സ് പിറന്നു.