അശ്വിന്റെ മൂന്ന് വിക്കറ്റുമായി പിടിമുറുക്കി ഇന്ത്യ, വിലങ്ങ് തടിയായി മാര്‍നസ് ലാബൂഷാനെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ രണ്ടാം സെഷനില്‍ പിടിമുറുക്കി ഇന്ത്യ. ആദ്യ സെഷനില്‍ ജസ്പ്രീത് ബുംറ ഓപ്പണര്‍മാരെ മടക്കിയയച്ചപ്പോള്‍ രണ്ടാം സെഷനില്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഓസ്ട്രേലിയയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ദിവസം ടീ ബ്രേക്കിനായി ടീമുകള്‍ മടങ്ങുമ്പോള്‍ ഓസ്ട്രേലിയ 92/5 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ടീം ഇനിയും 152 റണ്‍സ് നേടണം.

മാര്‍നസ് ലാബൂഷാനെയ്ക്ക് നല്‍കിയ ലൈഫ് ആണ് മത്സരത്തില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയായി മാറിയിരിക്കുന്നത്. 46 റണ്‍സാണ് നേടിയ താരത്തിന് ജസ്പ്രീത് ബുംറയും പൃഥ്വി ഷായും അവസരങ്ങള്‍ നല്‍കുകയായിരുന്നു.

സ്മിത്ത്(1), ട്രാവിസ് ഹെഡ്(7), കാമറണ്‍ ഗ്രീന്‍(11) എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ലാബൂഷാനെയ്ക്ക് കൂട്ടായി 9 റണ്‍സുമായി ടിം പെയിന്‍ ആണ് ക്രീസിലുള്ളത്.