ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനോടാണ് ടീമിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയെങ്കിലും 17.3 ഓവറില്‍ ടൈഗേഴ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷമര്‍ സ്പ്രിംഗര്‍(62) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ടൈഗേഴ്ലിനു വേണ്ടി നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് വിജയത്തിന്റെ അടിത്തറ പാകിയത് സുനില്‍ നരൈന്റെ വെടിക്കെട്ടാണ്. 25 പന്തില്‍ 9 സിക്സ് അടക്കം 61 റണ്‍സ് നേടിയ സുനിലിനു പിന്തുണയായി മോയിസസ് ഹെന്‍റിക്കസ്(32), സിക്കന്ദര്‍ റാസ(32), നജീബുള്ള സദ്രാന്‍ എന്നിവരും ചേര്‍ന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയം നേടി. 12 പന്തില്‍ 29 റണ്‍സ് നേടി സദ്രാനാണ് റാസയ്ക്കൊപ്പം ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചത്.

ബോര്‍ഡ് ടീമിനായി ഖാരി പിയറി രണ്ടും ഫാബിയന്‍ അലന്‍, ദെര്‍വാല്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏറെ നാള്‍ കൂടിയൊരു ജയം സ്വന്തമാക്കി നാഷണല്‍സ്, അതും ഒരു വിക്കറ്റിനു

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു ടൊറോണ്ടോ നാഷണല്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തുവാന്‍ നാഷണല്‍സിനു സാധിച്ചിട്ടുണ്ട്. നിലവില്‍ അവസാന സ്ഥാനക്കാര്‍ മോണ്ട്രിയല്‍ ടൈഗേഴ്സാണ്.

ആദ്യം ബാറ്റ് ചെയ്ത മോണ്ട്രിയല്‍ ജോര്‍ജ്ജ് വര്‍ക്കര്‍(62), മോയിസസ് ഹെന്‍റിക്കസ്(50) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നിന്ന് 176/4 എന്ന സ്കോര്‍ നേടുകയായരുന്നു. മുഹമ്മദ് സമിയ്ക്കാണ് മൂന്ന് വിക്കറ്റ് ലഭിച്ചത്.

വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും ആന്റണ്‍ ഡെവ്സിച്ച്, കീറണ്‍ പള്ളാര്‍ഡ്, നിതീഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വിജയം ഉറപ്പിക്കുവാന്‍ നാഷണല്‍സിനെ സഹായിച്ചത്. 23 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെ 46 റണ്‍സ് നേടിയ നീതീഷ് കുമാര്‍ ആണ് കളിയിലെ താരം. കീറണ്‍ പൊള്ളാര്‍ഡ് 21 പന്തില്‍ നിന്ന് 37 റണ്‍സും ഡെവ്സിച്ച് 34 പന്തില്‍ നിന്ന് 43 റണ്‍സുമാണ് നേടിയത്.

9 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ടീമിനു ജയം സ്വന്തമാക്കാനായത്. അവസാന പന്തില്‍ വിജയിക്കുവാന്‍ 2 റണ്‍സ് വേണ്ട ഘടത്തില്‍ കെസ്രിക് വില്യംസ് പീറ്റര്‍ സിഡിലിനെ ബൗണ്ടറി പായിച്ചാണ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിന്റെ അവസാന പന്തില്‍ സുനില്‍ നരൈനേ സിക്സര്‍ പറത്തി മുഹമ്മദ് സമിയും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

അവസാന ഓവറില്‍ 6 പന്തില്‍ നിന്ന് 13 റണ്‍സ് വേണ്ടിയിരുന്ന നാഷണല്‍സിനെ പൊള്ളാര്‍ഡ് വിജയത്തിനരികെ എത്തിച്ചു. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ താരം അടുത്ത പന്തില്‍ താരം ഔട്ടായത് മത്സരം കൂടുതല്‍ ആവേശകരമായി. പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടൊറോണ്ടോയ്ക്ക് കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമായിരുന്നു.

ലസിത് മലിംഗയും പീറ്റര്‍ സിഡിലും ടൈഗേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒടുവില്‍ അവര്‍ പരാജയപ്പെട്ടു, വാന്‍കോവര്‍ നൈറ്റ്സിനോട്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി ക്രിക്കറ്റ് വിന്‍ഡീസ് ടീം. ആദ്യ നാല് മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടര്‍ന്ന ടീം. ഇന്നലെ നടന്ന മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനോടാണ് പരാജയം ഏറ്റുവാങ്ങിത്. 35 റണ്‍സിന്റെ വിജയമാണ് നൈറ്റ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 20 ഓവറില്‍ 175/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ബോര്‍ഡ് ടീമിനു 19.3 ഓവറില്‍ 143 റണ്‍സ് മാത്രമേ നേടാനായുള്ളു. ടീം ഓള്‍ഔട്ട് ആവുകയും ചെയ്തു.

വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് മത്സരത്തിന്റെ പ്രത്യേകത. 55 പന്തില്‍ 63 റണ്‍സ് നേടിയ ഗെയില്‍ 5 ബൗണ്ടറിയും 4 സിക്സും നേടി. റാസ്സി വാന്‍ ഡെര്‍ ഡൂസന്‍ 30 റണ്‍സും ആന്‍ഡ്രേ റസ്സല്‍ 18 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. എവിന്‍ ലൂയിസ്(22), ബാബര്‍ ഹയാത്(14*) എന്നിവരും ടീമിനായി തിളങ്ങി. ബൗളിംഗില്‍ വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ മൂന്നും ഖാരി പിയറി ഒരു വിക്കറ്റും നേടി.

ബോര്‍ഡ് ടീമിനു വേണ്ടി 43 റണ്‍സ് നേടി കാവം ഹോഡ്ജ് മാത്രമാണ് പൊരുതി നോക്കിയത്. ഫാബിയന്‍ അലെന്‍ 29 റണ്‍സും നേടിയപ്പോള്‍ മറ്റൊരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷെല്‍ഡണ്‍ കോട്രെലിന്റെ നാല് വിക്കറ്റ് നേട്ടമാണ് വാന്‍കോവറിനു വിജയം നല്‍കിയത്. ഒപ്പം ആന്‍ഡ്രേ റസ്സല്‍ രണ്ടും ടിം സൗത്തി, സ്റ്റീവന്‍ ജേക്കബ്സ്, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റണ്ണടിച്ച് കൂട്ടി ഹോക്ക്സ്, തിരിച്ചടിച്ച് റോയല്‍സ്, ഓള്‍റൗണ്ട് പ്രകടനവുമായി അഗ സല്‍മാന്‍

400ലധികം റണ്‍സ് പിറന്ന ടി20 മത്സരത്തിനൊടുവില്‍ വിജയികളായി എഡ്മോണ്ടന്‍ റോയല്‍സ്. വിന്നിപെഗ് ഹോക്ക്സിന്റെ 203/5 എന്ന സ്കോറിനെയാണ് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍സ് 3 പന്ത് ശേഷിക്കെ മറികടന്നത്. ലെന്‍ഡല്‍ സിമ്മണ്‍സ്, മാര്‍ക്ക് ദെയാല്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് വിന്നിപെഗ് ഹോക്ക്സിനെ മുന്നോട്ട് നയിച്ചത്.

ഡേവിഡ് വാര്‍ണര്‍ വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ സിമ്മണ്‍സ്(66), മാര്‍ക്ക് ദെയാല്‍(64) എന്നിവരുടെ വെടിക്കെട്ടുകള്‍ക്ക് പുറമേ 28 പന്തില്‍ 60 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഒപ്പം കൂടിയപ്പോള്‍ ഹോക്ക്സ് 203 റണ്‍സ് എന്ന കൂറ്റന് ‍സ്കോറിലേക്ക് നീങ്ങി. മുഹമ്മദ് ഇര്‍ഫാന്‍, അഗ സല്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സൊഹൈല്‍ തന്‍വീറിനാണ് ഒരു വിക്കറ്റ്.

മറുപി ബാറ്റിംഗിനിറങ്ങിയ റോയല്‍സിനായി അഗ സല്‍മാന്‍ 73 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ചായി. ആന്‍ഡ്രേ ഫ്ലെച്ചര്‍(47), ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍(62) എന്നിവരും ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. 3 പന്തില്‍ നിന്ന് രണ്ട് സിക്സ് ഉള്‍പ്പെടെ 13 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയുടെ പ്രകടനവും നിര്‍ണ്ണായകമായി.

അഞ്ച് വിക്കറ്റ് നേടാനായ വിന്നിപെഗ് ബൗളര്‍മാരില്‍ ഫിഡെല്‍ എഡ്വേര്‍ഡ്സ് രണ്ടും കൈല്‍ ഫിലിപ്പ്, ജുനൈദ് സിദ്ധിക്കി, അലിഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മിത്തിന്റെ അര്‍ദ്ധ ശതകം വിഫലം, പരാജയമറിയാതെ വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയില്‍ പരാജയമെന്തെന്നറിയാതെ ക്രിക്കറ്റ് വിന്‍ഡീസ് ടീം. തുടര്‍ച്ചയായ നാലാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ടൊറോണ്ടോയ്ക്കായി അര്‍ദ്ധ ശതകം നേടി സ്റ്റീവ് സ്മിത്ത് തിളങ്ങിയെങ്കിലും വിന്‍ഡീസ് നിരയുടെ വിജയം തടുക്കാന്‍ ടീമിനായില്ല. ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ 20 ഓവറില്‍ 128/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. സ്മിത്ത് 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡാരെന്‍ സാമി(23*), ആന്റണ്‍ ഡെവ്സിച്ച്(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജസ്റ്റിന്‍ ഗ്രീവ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവെം ഹോഡ്ജ്, ഡര്‍വാല്‍ ഗ്രീന്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ജസ്റ്റിന്‍ ഗ്രീവ്സ് ബാറ്റിംഗിലും തിളങ്ങി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 14.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ടീം ജേതാക്കളായി. ഗ്രീവ്സ് 45 റണ്‍സ് നേടിയപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 37 റണ്‍സും ബ്രണ്ടന്‍ കിംഗ്(30*), നിക്കോളസ് പൂരന്‍(15*) എന്നിവരും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാനഡ ടി20യില്‍ ജൈത്രയാത്ര തുടര്‍ന്ന് വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ ബോര്‍ഡ് ടീം സ്വന്തമാക്കിയത്. വിന്നിപെഗ് ഹോക്ക്സിനെതിരെ 9 വിക്കറ്റിന്റെ ജയമാണ് ടീം ഇന്നലെ സ്വന്തമാക്കിയത്. ക്യാപ്റ്റനായി മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലിറങ്ങിയ വിന്നിപെഗിനു 20 ഓവറില്‍ 151/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ലെന്‍ഡല്‍ സിമ്മണ്‍സ് 45 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെന്‍ മക്ഡര്‍മട്ട്(31), മാര്‍ക്ക് ദയാല്‍(24*) എന്നിവരുടെ സ്കോറുകളാണ് ടീം സ്കോര്‍ 150 കടക്കാന്‍ സഹായിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഒബേദ് മക്കോയോടൊപ്പം ദെര്‍വാല്‍ ഗ്രീന്‍, ഫാബിയന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് വിന്‍ഡീസ് ടീമിനു യാതൊരുവിധ അലോസരവുമുണ്ടാക്കുവാന്‍ വിന്നിപെഗ് ബൗളര്‍മാര്‍ക്കായില്ല. 58 പന്തില്‍ 89 റണ്‍സ് നേടി ജസ്റ്റിന്‍ ഗ്രീവ്സും 44 റണ്‍സ് നേടി ബ്രണ്ടന്‍ കിംഗും ചേര്‍ന്ന് ടീമിനെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രീവ്സ് തന്നെയാണ് കളിയിലെ താരം. ഫിഡല്‍ എഡ്വേര്‍ഡ്സിനാണ് ഇന്നിംഗ്സില്‍ വീണ് ഏക വിക്കറ്റ് നേടാനായത്.

6 പോയിന്റുമായി വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡ്വെയിന്‍ ബ്രാവോ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി, ഹോക്ക്സിനെ വാര്‍ണര്‍ നയിക്കും

വിന്നിപെഗ് ഹോക്ക്സ് നായകന്‍ ഡ്വെയിന്‍ ബ്രാവോ പിന്മാറിയതിനാല്‍ ഇനി ടീമിനെ നയിക്കുക ഡേവിഡ് വാര്‍ണര്‍. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പിന്മാറിയതിനു കാരണം വ്യക്തമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍ പാക് താരവും ഹോക്ക്സിന്റെ കോച്ച് വഖാര്‍ യൂനിസ് ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ വാര്‍ണര്‍ക്കാവുമെന്ന് പറഞ്ഞു. ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി താരം അത് തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് വാര്‍ണര്‍ പോകുന്നതെങ്കിലും വാര്‍ണറുടെ ഉള്ളിലെ നായകന്‍ ഒരിക്കലും മരിക്കില്ലെന്ന് വഖാര്‍ പറഞ്ഞു. ഇതുവരെ ടൂര്‍ണ്ണമെന്റില്‍ മോശം ഫോമിലാണ് വാര്‍ണര്‍ കളിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയത്.

ഡ്വെയിന്‍ ബ്രാവോയ്ക്ക് പകരം പാക്കിസ്ഥാന്‍ താരം ഇമാദ് വസീമിനെ വിന്നിപെഗ് ഹോക്ക്സ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നൈറ്റ്സ് നേടിയത്.

56 പന്തില്‍ 6 ബൗണ്ടറിയും 5 സിക്സുമാണ് താരം നേടിയത്. മറ്റു താരങ്ങളില്‍ ആരും കാര്യമായ പ്രഭാവമുണ്ടാക്കിയില്ലെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് റാസി ടീമിനെ നയിച്ചു. ലസിത് മലിംഗ മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ഒരു വിക്കറ്റ് നേടി. 4 ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 43 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 40 റണ്‍സും നേടി പൊരുതിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ആര്‍ക്കും കാര്യമായ പ്രഭാവമുണ്ടാക്കാനായില്ല. ടിം സൗത്തിയും സാദ് ബിന്‍ സഫറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഡെല്‍ എഡ്വേര്‍ഡ്സ് കളിയിലെ താരം, ജയം നേടി ഹോക്ക്സ്

ഗ്ലോബല്‍ ടി20 ലീഗ് കാനഡയിലെ ഇന്നലെ നടന്ന മത്സരത്തില്‍ ജയം നേടി വിന്നിപെഗ് ഹോക്ക്സ്. ടൊറോണ്ടോ നാഷണല്‍സിനെതിരെയാണ് ടീമിന്റെ വിജയം. 164 റണ്‍സ് നേടിയ വിന്നിപെഗ് ഹോക്ക്സിന്റെ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ നാഷണല്‍സ് 108 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഫിഡെല്‍ എഡ്വേര്‍ഡ് തന്റെ നാലോവറില്‍ വെറും 8 റണ്‍സ് വിട്ടു നല്‍കി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുകയായിരുന്നു.

ടിയോണ്‍ വെബ്സ്റ്റര്‍ നാലും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 34 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് ടൊറോണ്ടോ നിരയിലെ ടോപ് സ്കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലെന്‍ഡല്‍ സിമ്മണ്‍സ്(44), ഡ്വെയിന്‍ ബ്രാവോ(41) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് വിന്നിപെഗ് ഹോക്ക്സ് 20 ഓവറില്‍ നിന്ന് 164 റണ്‍സ് നേടിയത്. 5 വിക്കറ്റാണ് ഹോക്ക്സിനു നഷ്ടമായത്. വാര്‍ണര്‍ റണ്ണൗട്ടായപ്പോള്‍ കെസ്രിക് വില്യംസും മുഹമ്മദ് നവീദും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ടുമായി ഫാബിയന്‍ അലെന്‍, വിജയം തുടര്‍ന്ന് വിന്‍ഡീസ് ബി ടീം

ഗ്ലോബല്‍ ടി20 കാനഡയിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്നലെ നടന്ന മത്സരത്തില്‍ എഡ്മോണ്ടന്‍ റോയല്‍സിനെയാണ് ടീം 3 വിക്കറ്റിനു പരാജയപ്പെടുത്തിയത്. 155 റണ്‍സിനു 19.4 ഓവറില്‍ റോയല്‍സിനെ പുറത്താക്കിയ ശേഷം ലക്ഷ്യം 18 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം നേടുകയായിരുന്നു.

30 പന്തില്‍ 75 റണ്‍സ് നേടിയ ഫാബിയന്‍ അലന്‍ ആണ് ടീമിന്റെ വിജയ ശില്പി. 4 ബൗണ്ടറിയും 8 സിക്സും സഹിതം താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. റോയല്‍സിനു വേണ്ടി ഹസന്‍ ഖാന്‍ മൂന്നും സൊഹൈല്‍ തന്‍വീര്‍, മുഹമ്മദ് ഇര്‍ഫാന്‍, വെയിന്‍ പാര്‍ണെല്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനു 19.4 ഓവറില്‍ 155 റണ്‍സ് മാത്രമേ നേടാനായുള്ളു. 49 റണ്‍സ് നേടിയ കെവിന്‍ ഒ ബ്രൈന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 17 പന്തില്‍ 49 റണ്‍സ് നേടിയ കെവിന്‍ ആണ് റോയല്‍സ് ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്. ഒബെഡ് മക്കോയ് നാലും കാവെം ഹോഡ്ജ്, ഷെര്‍ഫേന്‍ റുഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ടും വീതം വിക്കറ്റ് വിജയികള്‍ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രെലും ഫവദ് അഹമ്മദും മൂന്ന് വീതം വിക്കറ്റുമായി വിജയികള്‍ക്കായി തിളങ്ങിയപ്പോള്‍ ടിം സൗത്തി ആന്‍ഡ്രേ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

ഹോക്ക്സിനു വേണ്ടി രണ്ടാം മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ പരാജയപ്പെട്ടപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(49*), ഡ്വെയിന്‍ ബ്രാവോ(30), ലെന്‍ഡല്‍ സിമ്മണ്‍സ്(24) എന്നിവര്‍ക്ക് പുറമേ 5 പന്തില്‍ 17 റണ്‍സ് നേടിയ മാര്‍ക്ക് ഡെയാല്‍ എന്നിവരാണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സ് ബാബര്‍ ഹയാത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 17.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 5 സിക്സ് അടക്കം 33 പന്തില്‍ നിന്ന് 65 റണ്‍സാണ് ഹയാത്ത് നേടിയത്. റാസി വാന്‍ ഡെര്‍ ഡൂസെന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍ഡ്രേ റസ്സല്‍ 7 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. 3 സിക്സാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഡ്വെയന്‍ ബ്രാവോ കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാബര്‍ ഹയാത്ത് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോണ്ട്രിയല്‍ ടൈഗേഴ്സിനെ വീഴ്ത്തി വിന്‍ഡീസ് ബോര്‍ഡ് ടീം, ടൈഗേഴ്സിനു രണ്ടാം തോല്‍വി

കാന‍ഡ ടി20 ലീഗില്‍ കളിക്കാനെത്തിയ വിന്‍ഡീസ് ബോര്‍ഡിന്റെ ടീമിനും ആദ്യ മത്സരത്തില്‍ തന്നെ ജയം. മികച്ച സ്കോര്‍ നേടിയ കരുത്തുറ്റ ബൗളിംഗ് നിര കൈവശമുള്ള മോണ്ട്രിയല്‍ ടൈഗേഴ്സിനു ആ സ്കോര്‍ സംരക്ഷിക്കാനാകാതെ വന്നപ്പോള്‍ ടീം തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 183/9 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും നരൈനും മലിംഗയും ബ്രാവോയും അടങ്ങിയ ബൗളിംഗ് നിരയ്ക്ക് വിന്‍ഡീസ് ടീമിനെ പിടിച്ചുകെട്ടുവാന്‍ സാധിച്ചില്ല.

19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി വിന്‍ഡീസ് വിജയം നേടുകയായിരുന്നു. ടൈഗേഴ്സിനു വേണ്ടി സിക്കന്ദര്‍ റാസയാണ് ടോപ് സ്കോറര്‍. 47 റണ്‍സാണ് താരം നേടിയത്. സുനില്‍ നരൈന്‍ 28 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 26 റണ്‍സും നേടി. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. വിന്‍ഡീസിനു വേണ്ടി ഒബേദ് മക്കോയ്, ജെറിമിയ ലൂയിസ് എന്നിവര്‍ മൂന്നു വീതം വിക്കറ്റും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

ബ്രാണ്ടന്‍ കിംഗ്, നിക്കോളസ് പൂരന്‍ എന്നവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ടീമിനു വിജയം കുറിക്കാനായത്. ബ്രണ്ടന്‍ കിംഗ് 56 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 58 റണ്‍സ് നേടി. ഷമര്‍ സ്പിംഗര്‍ 18 പന്തില്‍ 27 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

പീറ്റര്‍ സിഡില്‍, ലസിത് മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍, സന്ദീപ് ലാമിച്ചാനെ, ജോര്‍ജ്ജ് വര്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. പതിവു പോലെ സുനില്‍ നരൈന്‍ കൃത്യതയോടെയാണ് പന്തെറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version