ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാതെ ഇന്ത്യയുടെ കീഴടങ്ങല്‍, റണ്‍സ് കണ്ടെത്തിയത് പാണ്ഡ്യയും ധവാനും മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ നല്‍കിയ 375 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം. 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മയാംഗ് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.2 ഓവറില്‍ നിന്ന് 53 റണ്‍സ് നേടിയെങ്കിലും പിന്നീട് റണ്‍സ് കണ്ടെത്തുന്നത് പ്രയാസമായി മാറി.

Adamzampa

തുടരെ വിക്കറ്റുകളും വീണപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. വിരാട് കോഹ്‍ലി(21), ശ്രേയസ്സ് അയ്യര്‍(2), ലോകേഷ് രാഹുല്‍(12) എന്നിവരും വേഗത്തില്‍ പുറത്തായപ്പോല്‍ ഇന്ത്യ 101/4 എന്ന നിലയിലായി. അതിന് ശേഷം ശിഖര്‍ ധവാനും ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലെത്തി ഇന്ത്യയുടെ തിരിച്ചുവരവിന് പാതയൊരുക്കുമെന്ന് തോന്നിപ്പിച്ചു.

Hardikdhawan

ഹാര്‍ദ്ദിക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ശിഖര്‍ ധവാനും മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. 74 റണ്‍സ് നേടി ധവാനെ ആഡം സംപ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ 90 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സംപ തന്നെ മടക്കി.

രവീന്ദ്ര ജഡേജയുടെ വിക്കറ്റ് കൂടി വീഴ്ത്തി സംപ തന്റെ നാലാം വിക്കറ്റ് നേടി. നവ്ദീപ് സൈനി പുറത്താകാതെ 29 റണ്‍സുമായി നിന്നു.