ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രവും ത്യൂണിസ് ഡി ബ്രൂയിനും ചേര്‍ന്ന് മികച്ച നിലയിലേക്ക് സന്ദര്‍ശകരെ നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ ഷഹ്ബാസ് നദീമും കുല്‍ദീപ് യാദവും കനത്ത പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു.

83 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം ഒരറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടി നല്‍കി. ഷഹ്ബാസും കുല്‍ദീപും രണ്ട് വീതം വിക്കറ്റാണ് നേടിയത്. ത്യൂണിസ് ഡി ബ്രൂയിന്‍ 41 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ദിവസം സ്റ്റംപ്സിന് പിരിയുമ്പോള്‍ വിയാന്‍ മുള്‍ഡര്‍ 9 റണ്‍സുമായി മാര്‍ക്രത്തിന് കൂട്ടായി നിലകൊള്ളുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 258 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.