ഇന്ററിൽ തിരികെയെത്തി ലുകാകു !

ബെൽജിയൻ സൂപ്പർ സ്റ്റാർ റൊമേലു ലുകാകു ഇന്റർ മിലാനിൽ തിരികെയെത്തി. ഒരു സീസണിലേക്ക് ലോണിലാണ് ചെൽസിയിൽ നിന്നും ഇന്ററിലേക്ക് ലുകാകു തിരികെയെത്തുന്നത്. നെരാസൂറികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിലാണ് ലുകാകു 113 മില്ല്യൺ യൂറോയ്ക്ക് ചെൽസിയിലേക്ക് പറന്നത്.

എന്നാൽ 2021 ഡിസംബറിൽ ഇന്റർ മിലാൻ ആരാധകരോട് മാപ്പ് പറഞ്ഞ് സാൻ സൈറോയിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം ലുകാകു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 35% പേ കട്ടിന് വിധേയമായിട്ടാണ് 8മില്ല്യണിന്റെ ഡീലിൽ ചെൽസിയിൽ നിന്നും ലോണിൽ ലുകാകു ഇറ്റലിയിലേക്ക് മടങ്ങുന്നത്. 74മില്ല്യൺ നൽകിയാണ് ലുകാകുവിനെ ഇന്റർ 2019ൽ സ്വന്തമാക്കുന്നത്. രണ്ട് സീസണിലായി 95മത്സരങ്ങളിൽ ലുകാകു ഇന്ററിന് വേണ്ടി 64ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു. ഇന്ററിന്റെ ഇറ്റാാലിയൻ കിരീടധാരണത്തിന് മുഖ്യപങ്ക് വഹിച്ചതും ലുകാകു ആയിരുന്നു.

ഖത്തർ എയർവേയ്സുമായി കൈകോർത്ത് പിഎസ്ജി, പുതിയ ഹോം കിറ്റിറക്കി

പിഎസ്ജി 2022-23 സീസണിനായുള്ള ഹോം കിറ്റ് പുറത്തിറക്കി. ഖത്തർ എയർവേയ്സിന്റെയും ഗോട്ടിന്റെയും സ്പോൺസർ ലോഗോ ഒന്നിച്ച് ആദ്യമായി ജേഴ്സിയിലുണ്ട്. പിഎസ്ജിയുടെ വിഖ്യാതമായ നേവി,റെഡ്, വൈറ്റ് കളറുകൾ ഉൾപ്പെട്ടതാണ് ജേഴ്സി. നൈക്ക് സ്റ്റോറിലും പിഎസ്ജിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലും ഈ സീസണിലെ ഹോം കിറ്റ് ലഭ്യമാണ്.

Img 20220629 145124

വണക്കം വഫാ!, ഇറാനിയൻ പ്രതിരോധ താരത്തെ ടീമിലെത്തിച്ച് ചെന്നൈയിൻ എഫ്സി

വീണ്ടും ഒരു വിദേശ‌ സൈനിംഗുമായി ചെന്നൈയിൻ എഫ്സി. ഇറാനിയൻ പ്രതിരോധ താരം വഫ ഹഖമനേഷിയാണ് ചെന്നൈയിലേക്ക് എത്തിയത്. 2022-23 സീസണിനായി 11 താരങ്ങളെ എത്തിച്ച് ഐഎസ്എല്ലിനെ ഞെട്ടിച്ചിരുന്നു ചെന്നൈയിൻ എഫ്സി. ഫ്ലൊറന്റൈൻ പോഗ്ബയും ഫാലോ ഡിയാഗ്നെയും അടക്കം സൂപ്പർ താരങ്ങൾ ടീമിലെത്തി.

എഎഫ്സി ചാമ്പ്യൻസ് ലീഗ് കളിച്ച തായ് ക്ലബ്ബായ രാചബുരു മിത്ര്ൽ നിന്നുമാണ് വഫ ഇന്ത്യയിലേക്ക് എത്തുന്നത്. ആറരയടിക്കാരനായ പ്രതിരോധ താരത്തിന് ഐഎസ്എല്ലിൽ മികച്ച‌ പ്രകടനം നടത്താനാകുമെന്നാണ് ചെന്നൈയിന്റെ പ്രതീക്ഷ. ഇറാനിലെ ഒന്നാം ഡിവിഷനായ പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ നിരവധി ടീമുകൾക്ക് വേണ്ടി വഫ ബൂട്ടണിഞ്ഞിട്ടുണ്ട്.

35 മില്ല്യണിന് ഡച്ച് പ്രതിരോധ താരം ന്യൂകാസിലിൽ !

35 മില്ല്യൺ യൂറോ നൽകി ഡച്ച് പ്രതിരോധ താരം സ്വെൻ ബോട്ട്മാനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി‌. അഞ്ച് കൊല്ലത്തെ കരാറിലാണ് സ്വെൻ ബോട്ട്മാൻ ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്നും പ്രീമിയർ ലീഗിൽ എത്തുന്നത്. അലക്സ് മർഫി, മാറ്റ് ടർഗെറ്റ്, നിക്ക് പോപ്പ് എന്നിവർക്ക് പിന്നാലെ നാലാം സൈനിംഗായാണ് ന്യൂകാസിലിൽ താരം എത്തുന്നത്.

അയാക്സ് അക്കാദമി താരമായ ബോട്ട്മാൻ രണ്ട് സീസണിൽ ഫ്രഞ്ച് ക്ലബ്ബിനായി കളിച്ചിരുന്നു. 2020-21 സീസണിൽ ലില്ലെയ്ക്കൊപ്പം ലീഗ് വൺ 22കാരനായ താരം സ്വന്തമാക്കിയിരുന്നു. ഡച്ച് ദേശീയ ടീമിലേക്ക് താരത്തിന് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല.

ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരേ

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള ഇന്ന് (9-8-2022) ഇന്ത്യന്‍ ആരോസിനെ നേരിടുന്നു. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം കേരള തുടര്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂര്‍ണമെന്റില്‍ കളിച്ച ആറു മത്സരത്തിലും ജയിച്ച ഗോകുലം കേരള മികച്ച ആത്മവിശ്വാസത്തിലാണ്. അതേ സമയം ആറു മത്സരത്തില്‍ നിന്ന് നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യന്‍ ആരോസ് ഗോകുലത്തിന്റെ വഴിമുടക്കാന്‍ കെല്‍പുള്ള ടീമാണ്. അതിനാല്‍ ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമേ ഗോകുലത്തിന് വിജയത്തിലെത്താന്‍ കഴിയൂ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്.
ഗോകുലം അവസാനമായി കളിച്ച മത്സരത്തില്‍ അറ എഫ്.സിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയമായിരുന്നു ഗോകുലം കേരള സ്വന്തമാക്കിയത്. അതിനാല്‍ ഇന്ത്യന്‍ ആരോസിനെതിരേയും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മലബാറിയന്‍സിന്റെ പ്രതീക്ഷ. വൈകിട്ട് 3.30ന് കാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം. ആറു മത്സരത്തില്‍ നിന്ന് 45 ഗോളുകളാണ് ഗോകുലം ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു ഗോള്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. പിഫ സ്‌പോട്‌സിനെതിരേയുള്ള മത്സരത്തിലായിരുന്നു ഗോകുലം ലീഗില്‍ ആദ്യമായി ഗോള്‍ വഴങ്ങിയത്.
ഇന്ത്യന്‍ ആരോസിന്റേത് മികച്ച ടീമായതിനാല്‍ അല്‍പം ശ്രദ്ധയേടെ നീങ്ങിയാല്‍ മാത്രമേ ജയം തുടരാനാകു. അതിനാല്‍ പ്രതിരോധത്തിന് കൂടുതല്‍ ശക്തി നല്‍കി മുന്നേറ്റത്തില്‍ മികച്ച താരങ്ങളെ കളത്തിലിറക്കിയായിരിക്കും ഗോകുലം ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്താനുള്ള നീക്കം നടത്തുക. നിലവില്‍ സേതു ഫുട്‌ബോള്‍ ക്ലബാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ സേതുവിനെക്കാള്‍ ഒരു മത്സരം കുറവാണ് ഗോകുലം കളിച്ചത്. ഇന്നത്തെ മത്സരത്തില്‍ വിജയുവമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

ബുണ്ടസ് ലീഗയിൽ ബയേണിന് സമനിലക്കുരുക്ക് !

ബുണ്ടസ് ലീഗയിൽ ബയേണിന് സമനിലക്കുരുക്ക്. റെലഗേഷൻ ഭീഷണിയുള്ള സ്റ്റട്ട്ഗാർട്ടാണ് ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കിയത്. 2-2ന് അവസാനിച്ച മത്സരത്തിൽ ഒരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു. തിയാഗോ തോമസ്,സാസ കലസിഗ് എന്നിവർ സ്റ്റട്ട്ഗാർട്ടിനായി ഗോളടിച്ചപ്പോൾ സെർജ് ഗ്നാബ്രിയും തോമസ് മുള്ളറും ബയേണിന്റെ ഗോളുകൾ നേടി.

അലയൻസ് അറീനയിൽ തുടർച്ചയായ പത്താം കിരീടം നേടിയത് ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ബയേൺ മ്യൂണിക്ക്. അതേ സമയം പെല്ലെഗ്രിനോ മറ്റരാസോയുട്ർ സ്റ്റട്ട്ഗാർട്ട് ബുണ്ട്സ് ലീഗയിലെ അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ റെക്കോർഡ് ചാമ്പ്യന്മാരെ ഞെട്ടിച്ച് സ്റ്റട്ട്ഗാർട്ട് ഗോളടിച്ചു. ആദ്യ പകുതിക്ക് മുൻപേ ഗ്നബ്രിയിലൂടെ ബയേൺ തിരിച്ചടിച്ചു. പിന്നീട് തോമസ് മുള്ളർ ലീഡുയർത്തി. ഗോളിന് വഴിയൊരുക്കിയത് ഉപമേകാനോയും. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റട്ട്ഗാർട്ട് സമനില പിടിച്ചു. കലസിഗിലൂടെ ആയിരുന്നു സ്റ്റട്ട്ഗാർട്ടിന്റെ ഗോൾ.

പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌!

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌. ഡെവലപ്മെന്റ് ലീഗിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാമ്പ്സിനെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ്‌ ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഹമ്മദ് ബാസിത്, നിഹാൽ സുധീഷ്, വിൻസി ബരേറ്റോ,ശ്രീക്കുട്ടൻ എന്നിവരാണ് ഗോളടിച്ചത്. ആറ് മത്സരങ്ങളിൽ നിന്നും 15 പോയന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ്‌ നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിയത്. ലീഗ് ലീഡേഴ്സായ ബെംഗളൂരു എഫ്സി ആദ്യം തന്നെ യോഗ്യത നേടിയിരുന്നു.

കളിയുടെ 42ആം മിനുട്ടിൽ ബാസിതിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്‌ ആദ്യ ഗോൾ നേടിയത്. ഗിവ്സണാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നിഹാൽ സുധീഷിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 76ആം മിനുട്ടിൽ വിൻസി ബരെറ്റോയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു നിഹാൽ. പകരക്കാരനായി ഇറങ്ങിയ ശ്രീക്കുട്ടൻ ഗോൾ കീപ്പറെ കാഴ്ച്ചക്കാരനാക്കി ബ്ലാസ്റ്റേഴ്സിന് 4-0ന്റെ ജയം സമ്മാനിച്ചു. മെയ് 12ന് കേരള ബ്ലാസ്റ്റേഴ്സ്‌ ബെംഗളൂരു എഫ്സിയെയാണ് ഇനി നേരിടുക.

നോക്കുകുത്തികളായി ചെകുത്താന്മാർ, ബ്രൈറ്റണ് മുന്നിൽ നാണംകെട്ട് യുണൈറ്റഡ്

പ്രിമിയർ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബ്രൈറ്റൺ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. ഒരു ഗോൾ പോലും മടക്കി നൽകാനാകാതെ റാൽഫ് റാഗ്നിക്കിന്റെ ചുവന്ന ചെകുത്താന്മാർ നാണംകെട്ട് അമെക്സ് സ്റ്റേഡിയത്തിൽ നിന്നും മടങ്ങി. ബ്രൈറ്റണ് വേണ്ടി കയ്സെടോ,കുകുരെല,പാക്സൽ ഗ്രോബ്,ലിയഡ്രോ ട്രോസർഡ് എന്നിവർ ഗോളടിച്ചു.

കളിയുടെ പതിനഞ്ചാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ ബ്രൈറ്റണായി. മൊയ്സെസ് കയ്സെടോയാണ് ഗോളടിച്ചത്. ആദ്യ പകുതി അവസാനിക്കും മുൻപേ വീണ്ടും ഒരവസരം ലഭിച്ചെങ്കിലും ബ്രൈറ്റണ് ഉപയോഗിക്കാനായില്ല. രണ്ടാൻ പകുതിയിലാണ് മറ്റ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ റാഗ്നിക്ക് ഫ്രെഡിനേയും കവാനിയേയും ഇറക്കിയെങ്കിലും കളിക്കളത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ യുണൈറ്റഡിനായില്ല. 49ആം മിനുട്ടിൽ രണ്ടാം ഗോളും ബ്രൈറ്റൺ നേടി. ഒന്ന് പകച്ച് നിന്ന യുണൈറ്റഡിനെതിരെ പാസ്കലിലൂടെ ബ്രൈറ്റൺ മൂന്നാം ഗോളും നേടി. മൂന്ന് മിനുട്ടിന് ശേഷം ബ്രൈറ്റൺ ലീഡ് നാലായി ഉയർത്തുകയും ചെയ്തു.

11 മിനുട്ടിൽ മൂന്ന് ഗോൾ വഴങ്ങി യുണൈറ്റഡ് പതനം പൂർത്തിയാക്കി. തിരിച്ചടിക്കാൻ ഒരവസരം യുണൈറ്റഡിന് ലഭിച്ചെങ്കിലും കവാനി ഓഫ്സൈടായതിനാൽ ഗോളനുവധിക്കപ്പെട്ടില്ല. പ്രീമിയർ ലീഗിൽ ജയത്തോടെ ബ്രൈറ്റൺ ഒൻപതാം സ്ഥാനത്താണ്. ഈ തോൽവിയോടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനിപ്പിക്കാം. യൂറോപ്പയിലോ കോൺഫറൻസ് ലീഗിലോ യുണൈറ്റഡിനെ കാണാം.

ഗോകുലം കേരള ഐ ലീഗ് കിരീടത്തിന് ഒരു പോയിന്റ് അരികെ

കൊല്‍ക്കത്ത: ഐ ലീഗ് കിരീടത്തിന് തൊട്ടരികിലെത്തി ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം കിരീടത്തിന് തൊട്ടടുത്തെത്തിയത്.ലീഗില്‍ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാല്‍ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദന്‍സ് അടുത്ത ഏതെങ്കിലും മത്സരത്തില്‍ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാം.

ഇന്നലെ നടന്ന മത്സരത്തില്‍ 27ാം മിനുട്ടില്‍ ജോര്‍ദാനെ ഫ്‌ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍. ഗോള്‍ സ്വന്തമാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം കേരള രാജസ്ഥാന്റെ ഗോള്‍ മുഖത്തേക്ക് തുടരെ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ മലബാറിയന്‍സിന്റെ മുന്നേറ്റങ്ങളെല്ലാം രാജസ്ഥാന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഗോളെന്നുറച്ച അവസരം രാജസ്ഥാന് രണ്ട് തവണ ലഭിച്ചെങ്കിലും ഗോകുലം ഗോള്‍ കീപ്പര്‍ രക്ഷിത് ദഗര്‍ രക്ഷകനാവുകയായിരുന്നു.

രണ്ടാം പകുതിയില്‍ പുതു ഊര്‍ജവുമായി എത്തിയ ഗോകുലം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പല സമയത്തും രാജസ്ഥാന്‍ ഗോള്‍മുഖത്ത് ഗോകുലം ഭീതി വിതച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ 89ാം മിനുട്ടില്‍ രാജസ്ഥാന്‍ താരം മൗറോ സാന്റോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ഗോകുലത്തിന് വീണ്ടും ശക്തികൂടി. ഈ സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശീലകന്‍ അന്നീസെ ജിതിനെ പിന്‍വലിച്ച് മധ്യ നിര താരമായ സോഡിങ്‌ലാനയെ കളത്തിലിറക്കി.

അവസാന മിനുട്ടുകളില്‍ രാജസ്ഥാന്‍ ലോങ് ബോളുകള്‍ കളിച്ച് നോക്കിയെങ്കിലും പ്രതിരോധ താരം അമിനോ ബൗബയുടെ അവസരോചിത ഇടപെടലായിരുന്നു രാജസ്ഥാന്റെ ജയം നിഷേധിച്ചത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നതോടെ ഗോകുലം കേരള ഒരു ഗോളിന്റെ ജയവുമായി കളംവിട്ടു.

16 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഇപ്പോള്‍ ഗോകുലത്തിന്റെ സമ്പാദ്യം. ഇനി ഓരു പോയിന്റ് കൂടി ലഭിച്ചാല്‍ വീണ്ടും ദേശീയ കിരീടം കേരളത്തിലെത്തും. മെയ് 10ന് ശ്രീനിധി എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.

പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട് വാറ്റ്ഫോർഡ്

പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട് വാറ്റ്ഫോർഡ്. ക്രിസ്റ്റൽ പാലസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമാണ് വാറ്റ്ഫോർഡിനെ പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത്. വിൽഫ്രഡ് സാഹയുടെ പെനാൽറ്റി ഗോളാണ് ക്രിസ്റ്റൽ പാലസിന്റെ ജയം ഉറപ്പിച്ചത്. വാറ്റ്ഫോർഡിന്റെ ഈ സീസണിലെ 25ആം പരാജയം ആയിരുന്നു ഇന്നത്തേത്.

ഈ‌ സീസണിലെ മൂന്നാം മാനേജർ റോയ് ഹോഡ്ജ്സണിനും വാറ്റ്ഫോർഡിനെ റെലഗേഷനിൽ നിന്നും രക്ഷിക്കാനായില്ല. സിസ്കോ മുനോസിനും ക്ലൗഡിയോ രാനിയേരിക്കും പിന്നാലെ എത്തിയ റോയ് വാറ്റ്ഫോർഡിന്റെ തലവരമാറ്റാനായിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്. മുൻ ലിവർപൂൾ – ഇംഗ്ലണ്ട് പരിശീലകനും വാറ്റ്ഫോർഡിനെ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഇത് രണ്ടാം തവണയാണ് പ്രീമിയർ ലീഗിൽ നിന്നും വാറ്റ്ഫോർഡ് റെലഗേറ്റ് ചെയ്യപ്പെടുന്നത്.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമനിലയിൽ കുരുങ്ങി ചെൽസി

പ്രീമിയർ ലീഗിൽ ചെൽസിക്ക് സമനില കുരുക്ക്. കോണർ കോഡിയുടെ അവസാന മിനുട്ട് ഗോളിൽ വോൾവ്സ് ചെൽസിയെ 2-2ന്റെ സമനിലയിൽ കുരുക്കി. റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകൾക്ക് ഫ്രാൻസിസ്കോ ട്രിങ്കാവോ 79ആം മിനുട്ടിലും കോഡി 97ആം മിനുട്ടിലും മറുപടി നൽകി. ആദ്യ പകുതിയിൽ ചെൽസിയുടെ രണ്ട് ഗോളുകൾ അനുവദിക്കപ്പെട്ടിരുന്നില്ല.

എങ്കിലും 56ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലുകാകു കളിയിലെ ആദ്യ ഗോളടിച്ചു. 2022ലെ ചെൽസിക്ക് വേണ്ടിയുള്ള ആദ്യ ഗോളയിരുന്നു ഇത്. ചെൽസിയുടെ ഉടമസ്ഥതയ്ക്കായി ഒഫീഷ്യൽബിഡ് നേടിയ കൺഷോർഷ്യം ഉടമ ടോഡ് ബോഹ്ലി മത്സരം കാണാനായി ബ്രിഡ്ജിലെത്തിയിരുന്നു. ആദ്യ ഗോളിന് പിന്നാലെ 20യാർഡ് സ്ട്രൈക്കുമായി ലുകാകു രണ്ടാം ഗോളും നേടി. ചെൽസി ജയവും വിലയേറിയ മൂന്ന് പോയന്റും ഉറപ്പിച്ചിരിക്കെയാണ് 79ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ട്രിങ്കാവോ ഗോളടിച്ചത്. കളിയവസാനിക്കാനിരിക്കെ കോഡിയുടെ ഹെഡ്ഡറിലൂടെ വോൾവ്സ് സമനില നേടി.

” ടികി ടാകയിൽ മാറ്റമില്ല, ബാഴ്സയുടെ ഫിലോസഫി കളിക്കളത്തിൽ തുടരും!”

ബാഴ്സലോണയുടെ ടാക്റ്റിക്കൽ ഫിലോസഫിയിൽ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് പരിശീലകൻ സാവി. ലാലീഗയിലും യൂറോപ്പിലും തിരിച്ചടികൾക്ക് ശേഷമാണ് സാവിയുടെ മറുപടി. ടികി ടാകയിൽ മാറ്റമൊന്നും ഉണ്ടാകില്ല എന്നും ബാഴ്സലോണയുടെ ഈ ഫിലോസഫി വെച്ചാണ് അഞ്ച് ചാമ്പ്യൻസ് കിരീടങ്ങൾ ക്യാമ്പ് നൂവിലെത്തിയതെന്നും സാവി കൂട്ടിച്ചേർത്തു.

2021-22 സീസണിൽ ബാഴ്സയിലേക്കുള്ള സാവിയുടെ തിരിച്ച് വരവ് ടികി ടാകയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരബായാണ് വിലയിരുത്തപ്പെട്ടത്. പോസിറ്റീവായ തുടക്കത്തിന് ശേഷമേറ്റ തിരിച്ചടികൾ സാവിക്കെതിരെ വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ടോപ്പ് ഫോർ ഫിനിഷുമായി ചാമ്പ്യൻസ് ലീഗിൽ തിരികെയെത്താൻ സാധിക്കുമെങ്കിലും ലാലീഗയിലെ കിരീടം കൈവിട്ടതിനുള്ള വിമർശനം ബാക്കി നിൽക്കുന്നുണ്ട്. കളിയുടെ ടാക്റ്റിക്കൽ ഫിലോസഫിയിൽ മാറ്റമില്ലാതെ അടുത്ത സീസൺ ജയിച്ച് തുടങ്ങാനാണ് ശ്രമമെന്നും സാവി കൂട്ടിച്ചേർത്തു.

Exit mobile version