വിരമിക്കൽ പ്രഖ്യാപിച്ച് ഹിഗ്വെയിൻ

വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ. ഇന്റർ മിയാമി സ്ട്രൈക്കറായ ഹിഗ്വെയിൻ ഈ സീസണിന്റെ ഒടുവിൽ ബൂട്ടഴിക്കും. യുവന്റസ്,നാപോളി, റയൽ മാഡ്രിഡ്, ചെൽസി,പലേർമോ,റിവർപ്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ക്ലബ്ബുകളിലെ അനുഭവ സമ്പത്തുമായാണ് ഹിഗ്വെയിൻ മടങ്ങുന്നത്. അർജന്റീനക്ക് വേണ്ടി 75 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്.

 

2014ലോകകപ്പ് ഫൈനലിലും 2015 കോപ്പ അമേരിക്ക ഫൈനലിലും എത്തിയ ടീമിലംഗമായിരുന്നു ഹിഗ്വെയിൻ. നാപോളിക്ക് വേണ്ടി 71 ഗോളുകളും റയലിന് വേണ്ടി 107 ഗോളുകളും ഹിഗ്വെയിൻ നേടി. മേജർ ലീഗ് സോക്കറിലും മികച്ച പ്രകടനമാണ് 34കാരനായ ഹിഗ്വെയിൻ കാഴ്ച്ച വെക്കുന്നുള്ളത്. പ്രെസ് കോൺഫറൻസിൽ വികാരാധീനനായ ഹിഗ്വെയിൻ ഈ സീസണിൽ എംഎൽഎസ് കിരീടം നേടി കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഇത്തവണ ബാലൻ ഡി ഓർ ബെൻസിമക്ക് തന്നെ, അവകാശവാദവുമായി ഫ്ലോറെന്റീനോ പെരെസ്

ഇത്തവണ ബാലൻ ഡി ഓർ ബെൻസിമക്ക് തന്നെയെന്ന അവകാശവാദവുമായി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരെസ്. റയൽ മാഡ്രിഡിന്റെ ജനറൽ അസ്സെംബ്ലിയിലാണ് പെരെസ് ഇങ്ങനെ പ്രതികരിച്ചത്. യുവേഫയുടെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ബെൻസിമയെയാണ്, വരും ദിവസങ്ങളിൽ ബാലൻ ഡി ഓറും ബെൻസിമ നേടുമെന്ന് പെരെസ് കൂട്ടിച്ചേർത്തു.

Credit: Twitter

46മത്സരങ്ങളിൽ 44 ഗോളുകളും 15അസിസ്റ്റുമായാണ് കെരീം ബെൻസിമ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ബെൻസിമ യുവേഫ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയിരുന്നു. ബെൻസിമയോടൊപ്പം വിനീഷ്യസും മോഡ്രിചും കോർതോയും അടങ്ങുന്ന ആഞ്ചലോട്ടിയുടെ റയൽ യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം പുലർത്തിയിരുന്നു.

നുയറിന് പകരം ടെർ സ്റ്റെഗൻ ജർമ്മനിയുടെ ഗോൾകീപ്പർ

നേഷൻസ് ലീഗിൽ ടെർ സ്റ്റെഗൻ ജർമ്മൻ ടീമിന്റെ ഗോൾകീപ്പറാകും. ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്കാണ് നുയറിന് പകരം ടെർ സ്റ്റെഗൻ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായ മാനുവൽ നുയറിന് പകരക്കാരനായാണ് ടെർ സ്റ്റെഗൻ ഫസ്റ്റ് ടീമിലെത്തിയത്.

Credit: Twitter

നേഷൻസ് ലീഗിൽ ജർമ്മനിക്ക് ഹങ്കറിയും ഇംഗ്ലണ്ടുമാണ് എതിരാളികൾ. കോവിഡ് ബാധിതനായ നുയറിന് പകരം ഹോഫൻഹെയിമിന്റെ ഒലിവർ ബോമാനെ ടീമിലെത്തിച്ചെങ്കിലും ടെർ സ്റ്റെഗനായിരിക്കും ജർമ്മനിയുടെ വലകാക്കുന്നത്. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി മികച്ച ഫോമിലാണ് ടെർ സ്റ്റെഗൻ.

ആകാശ് മിശ്രയെ സ്വന്തമാക്കാൻ ജാപ്പനീസ് ക്ലബ്ബ് രംഗത്ത് !

ഹൈദരാബാദ് എഫ്സിയുടെ പ്രതിരോധ താരം ആകാശ് മിശ്രയെ സ്വന്തമാക്കാൻ ജാപ്പനീസ് ക്ലബ്ബ് രംഗത്ത്. ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ മഷിഡ സെൽവിയ എഫ്സിയാണ് ആകാശിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ജാപ്പനീസ് ക്ലബ്ബിന്റെ പരിശീലകൻ മുൻ പൂനെ സിറ്റി രാങ്കോ പോപൊവിചാണ്. അദ്ദേഹമാണ് ഇന്ത്യൻ യുവ താരത്തെ വിദേശത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ.

 

ആകാശിനെ ടീമിലെത്തിക്കാൻ ട്രാൻസ്ഫർ തുക മുടക്കാനും ജാപ്പനീസ് ക്ലബ്ബ് തയ്യാറാണ്. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയുടെ കിരീടധാരണത്തിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആകാശ് മിശ്ര. ഇന്ത്യൻ ആരോസിൽ നിന്നുമാണ് ആകാശ് ഹൈദരാബാദ് എഫ്സിയേക്ക് എത്തുന്നത്. ഐഎസ്എല്ലിലെ മികച്ച പ്രകടനം ആകാശിന് ഇന്ത്യൻ ദേശീയ ടീമിലേക്കും വഴി തുറന്നു.

ബെംഗളൂരു എഫ്സിയെ തകർത്തെറിഞ്ഞ് നോട്ടിംഗ്ഹാം ഫോറസ്റ്റ്

നെക്സ്റ്റ് ജെൻ കപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ബെംഗളൂരു എഫ്സി. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയാണ് ബെംഗളൂരു പരാജയപ്പെട്ടത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ പരാജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ എസപ ഒസോംഗിന്റെ ഹാട്രിക്കാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന് വമ്പൻ ജയം സമ്മാനിച്ചത്. ഡെയ്ല് ടൈലർ ഇരട്ട ഗോളുകളും ജോഷ് പവൽ മറ്റൊരു ഗോളും നേടി. ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് കമലേഷ് പളനിസാമിയാണ്. ഒമ്പതാം മിനുട്ടിൽ തന്നെ ഡെയ്ല് ടൈലറിലൂടെ നോട്ടിംഗ്ഹാം ആദ്യ ഗോൾ നേടി.

ഈ അഘാത്തതിൽ നിന്നും മോചിതനാവും മുൻപേ ബെംഗളൂരുവിനെതിരെ രണ്ടാം ഗോൾ നോട്ടിംഗ്ഹാം ജോഷ് പവലിലൂടെ നേടി. പിന്നീട് 41ആം മിനുട്ട് വരെ നോട്ടിംഗ്ഹാമിനെ പിടിച്ച് കെട്ടാൻ ബെംഗളൂരു ഡിഫൻസിനായി. ടൈലറിലൂടെ മൂന്നാം ഗോളും നോട്ടിംഗ്ഹാം അടിച്ചു കൂട്ടി. ആദ്യ പകുതിയിൽ മൂന്ന് ഗോൾ നോട്ടിംഗ്ഹാം അടിച്ച് കൂട്ടിയപ്പോൾ രണ്ടാം പകുതിയിലും ബെംഗളൂരു എഫ്സിയെ നോക്കുകുത്തിയാക്കി കളി തുടർന്നു. 51ആം മിനുട്ടിൽ കമലേഷ് പളനിസാമിയിലൂടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു.
എസപ ഒസോങ്ങിന്റെ ഹാട്രിക്ക് ബെംഗളൂരു എഫ്സിയുടെ നടുവൊടിച്ചു.

69ആം മിനുട്ടിൽ പെനാൽറ്റി ബെംഗളൂരു വഴങ്ങി. കിക്കെടുത്ത ഒസോങ്ങിന് പിഴച്ചുമില്ല. 88ആം മിനുട്ടിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ നോട്ടിംഗ്ഹാം ലീഡുയർത്തി. കളിയവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ബെംഗളൂരു വീണ്ടും പെനാൽറ്റി വഴങ്ങി. ഒസോങ്ങിലൂടെ ഗോളുകളുടെ എണ്ണം ആറായി ഉയർത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ്.

സാഫിൽ വിജയക്കുതിപ്പ് തുടർന്ന് ബംഗ്ലാദേശ്

സാഫ് U20 ചാമ്പ്യൻഷിപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ബംഗ്ലാദേശ്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബംഗ്ലാദേശ് മാലിദ്വീപിനെ പരാജയപ്പെടുത്തിയത്. ഈ ജയം ബംഗ്ലാദേശിനെ ഫൈനലിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു. ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇന്നത്തേത്.

മിറാജുൾ ഇസ്ലാമിന്റെ ഹാട്രിക്കാണ് മാലിദ്വീപിനെതിരെ ബംഗ്ലാദേശിന്റെ തുറുപ്പ് ചീട്ടായത്. മറ്റൊരു സ്കോററായ റഫീക്കുൾ ഇസ്ലാമിന്റെ ഗോളിന് വഴിയൊരുക്കിയതും മിറാജുൾ തന്നെയായിരുന്നു. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. അന്നും ഗോളടിച്ചത് മിറാജുളായിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ 2-1ന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. മിറാജുൾ ഇസ്ലാമിന്റെ ഹാട്രിക്കിന്റെ പിന്നാലെ ആദ്യ പകുതിയിൽ തന്നെ 4-0ലീഡ് ബംഗ്ലാദേശ് നേടി. മൂന്ന് മത്സരങ്ങളിൽ നിന്നും 9 പോയന്റുള്ള ബംഗ്ലാദേശിന് നേപ്പാളിനെതിരായ അടുത്ത മത്സരത്തിൽ ഒരു സമനില മതിയാകും ഫൈനൽ ഉറപ്പിക്കാൻ.

സാഫിൽ ശ്രീലങ്കയെ തകർത്ത് ആദ്യ ജയവുമായി ഇന്ത്യ

സാഫ് U20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യം ജയം നേടി. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ എകപക്ഷീയമായ നാല് ഗോളിന്റെ ജയം നേടി. ഹിമാൻഷു ജങ്ക്ര,പാർഥിവ് ഗാഗോയ്,ഗുർകിരാത് സിങ്ങ് എന്നിവരാണ് ശ്രീലങ്കക്കെതിരെ ഗോളടിച്ചത്. കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. കളിയുടെ 36ആം മിനുട്ടിൽ ജാങ്ക്രയ്ക്ക് ഒരു അവസരം ലഭിച്ചതൊഴിച്ചാൽ ആദ്യ പകുതി ഗോൾ രഹിതം.

കളിയിലെ രണ്ടാം പകുതി ഇന്ത്യൻ U20 ടീമിന്റെ സർവ്വാധിപത്യമായിരുന്നു. പരിശീലകൻ ഷണ്മുഖം വെങ്കിടേഷീന്റെ രണ്ട് ഹാഫ് ടൈം സബ്ബിന് ശേഷം ഗുർകിരാതും ടൈസൺ സിംഗും കളത്തിലിറങ്ങി. 5 മിനുട്ടിനുള്ളിൽ ഫലം കണ്ടു. 50ആം മിനുട്ടിൽ പാർഥിവ് ഗൊഗോയിയുടെ ക്രോസിൽ ജങ്ക്ര ഗോൾ കണ്ടെത്തി. പിന്നീട് 69ആം മിനുട്ടിൽ ഗൊഗോയിയുടെ ഗോളിന് ജാങ്ക്രയും വഴിയൊരുക്കി. 72ആം മിനുട്ടിൽ പെനാൽറ്റി ഗോളാക്കി ഗുർകിരാത് സിംഗ് ലീഡ് മൂന്നാക്കി. കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഗൊഗൊയി തന്റെ രണ്ടാം ഗോളും നേടി.

സ്പാനിഷ് മിഡ്ഫീൽഡറെ ടീമിലെത്തിച്ച് ഹൈദരാബാദ് എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ സ്പാനിഷ് മിഡ്ഫീൽഡറെ ടീമിലെത്തിച്ച് ഹൈദരാബാദ് എഫ്സി. 29കാരനായ ബോർഹ ഹെരേരെയെയാണ് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലാണ് താരം ഇന്ത്യയിലെത്തുന്നത്.

ലാസ് പാൽമാസിന്റെ സ്വന്തം താരമായ ഹെരേര, മനോലൊ മാർക്വെസിന് കീഴിൽ ലാസ് പാൽമാസിൽ കളിച്ചിട്ടുണ്ട്. ഒരു വെർസറ്റൈൽ മധ്യനിരതാരമായ ഹെരേര സ്പെയിനിലെ വിവിധ ലീഗുകളിൽ കളിച്ച എക്സ്പീരിയൻസുമായാണ് ഐഎസ്എല്ലിൽ എത്തുന്നത്. ഇസ്രായേൽ ടീമായ മക്കാബി നതാന്യയിലും ഹെരേര കളിച്ചിട്ടുണ്ട്.

നാപോളിയുടെ കൗലിബലിയെ റാഞ്ചാൻ യുവന്റസ്

ഇറ്റാലിയൻ ക്ലബ്ബായ നാപോളിയുടെ പ്രതിരോധതാരം കാലിദു കൗലിബലിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം ആരംഭിച്ചു. 31കാരനായ പ്രതിരോധ താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് യുവന്റസ് താരത്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 30മില്ല്യൺ യൂറോ നൽകാനാണ് യുവന്റസ് തീരുമാനിച്ചിരിക്കുന്നത്.

സെനഗൽ താരമായ കൗലിബലി 2014മുതൽ നാപോളിയിൽ ഉണ്ട്. മേജർ ലീഗ് സോക്കറിലേക്ക് പറന്ന കെയ്ലിനിക്കും ക്ലബ്ബ് വിടാൻ ഒരുങ്ങി നിൽക്കുന്ന മത്തിയാസ് ഡി ലൈറ്റിനും പകരക്കാരെ എത്തിക്കാനാണ് ഇപ്പോൾ യുവന്റസ് ശ്രമിക്കുന്നത്. അതേ സമയം യൂറോപ്പിലെ മറ്റു ടീമുകളും കൗലിബാലിക്കായി ശ്രമം തുടങ്ങിക്കഴിഞ്ഞു.

യുവന്റസിന്റെ ഡി ലിറ്റിനെ റാഞ്ചാൻ ബയേൺ മ്യൂണിക്കും !

യുവന്റസിന്റെ ഡച്ച് താരം മത്തിയാസ് ഡി ലിറ്റിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കും രംഗത്ത്. കരാർ നീട്ടാൻ ഉള്ള ചർച്ചകൾ വഴി മുട്ടിയതോടെ യുവന്റസ് വിടാൻ മത്തിയാസ് ഡി ലൈറ്റ് നിർബന്ധിനായത്. അതിന് പിന്നാലെ തന്നെ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി രംഗത്ത് വന്നിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബയേൺ സ്പോർട്ട്സ് ഡയറക്ടർ ബ്രാസോയും പരിശീലകൻ നാഗെൽസ്മാനും ഡി ലിറ്റിനെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

SINGAPORE, SINGAPORE – JULY 21: Matthijs de Ligt of Juventus in action during the International Champions Cup match between Juventus and Tottenham Hotspur at the Singapore National Stadium on July 21, 2019 in Singapore. (Photo by Pakawich Damrongkiattisak/Getty Images)

ഡി ലിറ്റിനും മ്യൂണിക്കിലെക്ക് പറക്കാനാണ് താത്പര്യം എന്നും റിപ്പോർട്ടുകളുണ്ട്. സാദിയോ മാനെയുടെ ട്രാൻസ്ഫറിന്റെ പിൻപറ്റി ഡിലിറ്റിനെ എത്തിക്കാനാണ് ശ്രമം. എങ്കിലും യുവന്റസ് ആവശ്യപ്പെടുന്ന വലിയ തുക നൽകാൻ (60-80മില്ല്യൺ യൂറോ) ബയേൺ തയ്യാറാകുമോ ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു. ചെൽസി ഉയർന്ന തുക നൽകാൻ സന്നദ്ധമാണെങ്കിൽ താരത്തെ കൈമാറാൻ യുവന്റസ് സന്നദ്ധമായേക്കും

ഹിയർ വീ ഗോ !‍‍!, റിച്ചാർലിസനെ സ്വന്തമാക്കി സ്പർസ്

ബ്രസീലിയൻ മുന്നേറ്റ താരം റിച്ചാർലിസനെ സ്വന്തമാക്കി ടോട്ടനം. എവർട്ടനിൽ നിന്നും 50 മില്ല്യൻ+ ആഡ് ഓൺസ് നൽകിയാണ് സ്പർസ് റിച്ചാർലിസനിനെ സ്വന്തമാക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ടോട്ടൽ ഫീ 60മില്ല്യണോളം ആകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 2018 മുതൽ എവർട്ടനിൽ ഉള്ള റിച്ചാർലിസന് ഇനി കോണ്ടെക്ക് കീഴിൽ യൂറോപ്യൻ ഫുട്ബോൾ കളിക്കും. വാട്ട്ഫോർഡിൽ നിന്നും 51മില്ല്യൺ യൂറോയ്ക്കാണ് ബ്രസീലിയൻ താരം എവർട്ടനിൽ എത്തുന്നത്.

152 മത്സരങ്ങളിൽ 53ഗോളുകൾ എവർട്ടനിനായി റിച്ചാർലിസൻ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 ഗോളുകളടിച്ച് എവർട്ടനിനെ പ്രീമിയർ ലീഗിൽ തുടരാനും റിച്ചാർലിസൻ സഹായിച്ചു. പെരിസിച്ച്,ഫ്രേസർ ഫോർസ്റ്റർ, ബിസൗമ എന്നിവർക്ക് ശേഷം ടീം ശക്തിപ്പെടുത്താൻ കോന്റെക്ക് വീണ്ടുമൊരു മികച്ച താരത്തെ കൂടി ലഭിച്ചിരിക്കുകയാണ്. കെയ്ൻ, സോൺ, കുലുസെവ്സ്കി എന്നിവരുടെ കൂടെ റിച്ചാർലിസനെ കൂടി ചേരുമ്പോൾ ടോട്ടനം മുന്നേറ്റനിരയെ പിടിച്ചു കെട്ടാൻ എതിർടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.

പിഎസ്ജി പ്രതിരോധ താരത്തെ നോട്ടമിട്ട് മിലാൻ

പിഎസ്ജിയുടെ പ്രതിരോധതാരം അബ്ദു ഡിയലോയെ ടീമിലെത്തിക്കാൻ മിലാന്റെ ശ്രമം. 26കാരനായ ഡിയാലോയെ 15മില്ല്യൺ നൽകി പ്രതിരോധം ശക്തമാക്കാനാണ് എസി മിലാന്റെ ശ്രമം. അലെസിയോ റോമഗ്നോലിക്ക് പകരക്കാരനായി പ്രതിരോധം ശക്തമാക്കാനാണ് മുൻ ബൊറുസിയ ഡോർട്ട്മുണ്ട് താരത്തിനായി മിലാന്റെ ശ്രമം.

2019ൽ 32മില്ല്യൺ യൂറോ നൽകിയാണ് താരത്തിനെ പിഎസ്ജി സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ ഡിയാലോ പിഎസ്ജിക്കായി കളിച്ചിരുന്നു. ലില്ലെയുടെ ബോട്ട്മാനുമായി ഒരു വെർബൽ അഗ്രിമന്റ് മിലാന് ഉണ്ടായിരുന്നെങ്കിലും സൗദി ബാക്കപ്പുമായി ന്യൂകാസിൽ യുണൈറ്റഡ് ബോട്ട്മാനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരുന്നു. പണമിറക്കി മിഡ്ഫീൽഡും അറ്റാക്കും മികച്ചതാക്കാൻ ശ്രമിക്കുന്ന മിലാന് ഡിയാലോയെ ടീമിലെത്തിച്ച് ചുരുങ്ങിയ ചിലവിൽ പ്രതിരോധവും ശക്തമാക്കാൻ സാധിക്കും

Exit mobile version