ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ആശ്വാസ ജയവുമായി ശ്രീലങ്ക

Sports Correspondent

Kusalmendis
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ മികവുറ്റ വിജയവുമായി ശ്രീലങ്ക. ആദ്യ നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ശേഷമായിരുന്നു ടീമിന്റെ ആശ്വാസ വിജയം. കുശൽ മെന്‍ഡിസ് പുറത്താകാതെ നേടിയ 69 റൺസാണ് വിജയം ഉറപ്പാക്കുവാന്‍ ടീമിനെ സഹായിച്ചത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

71/4 എന്ന നിലയിലേക്ക് വീണ ശേഷം കുശൽ മെൻഡിസ് – ദസുന്‍ ഷനക കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ശ്രീലങ്കയെ തിരികെ എത്തിച്ചത്. അവസാന രണ്ടോവറിൽ 20 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്.

ജൈ റിച്ചാ‍ർ‍ഡ്സൺ എറിഞ്ഞ 19ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 9 റൺസെന്ന നിലയിലേക്ക് മാറി. അവസാന ഓവറിൽ സിക്സര്‍ പറത്തി ദസുന്‍ ഷനക സ്കോറുകള്‍ ഒപ്പമാക്കിയെങ്കിലും അടുത്ത പന്തിൽ താരം പുറത്തായി.

64 പന്തിൽ 83 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 35 റൺസാണ് ഷനക നേടിയത്. അവസാന രണ്ട് പന്തിൽ ഒരു റൺസ് വേണ്ടപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സൺ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ദൗത്യം സാംസ് ഏറ്റെടുക്കുകയായിരുന്നു.

ചാമിക കരുണാരത്നേ ഒരു സിംഗിൽ നേടി 1 പന്ത് അവശേഷിക്കവെ ശ്രീലങ്കയുടെ 5 വിക്കറ്റ് വിജയം സാധ്യമാക്കി. 9 പന്തിൽ 20 റൺസ് നേടിയ ചരിത് അസലങ്കയും ശ്രീലങ്കയ്ക്കായി മികച്ച് നിന്നു. കെയിന്‍ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് റണ്ണൗട്ട് രൂപത്തിൽ 2 വിക്കറ്റ് നഷ്ടമായി.