പടിദാര്‍ – ജാക്സ് കൂട്ടുകെട്ടിന് ശേഷം ആര്‍സിബിയെ പിടിച്ചുകെട്ട് ഡൽഹി, ജയത്തിനായി നേടേണ്ടത് 188 റൺസ്

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ആര്‍സിബി. അവസാന ഓവറുകളിൽ വേണ്ടത്ര രീതിയിൽ ബൗണ്ടറി നേടുവാന്‍ സാധിക്കാതെ പോയതാണ് ആര്‍സിബിയ്ക്ക് തിരിച്ചടിയായത്. 187 റൺസ് ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തിൽ നേടുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 110 റൺസ് നേടിയ ടീമിന് അവസാന പത്തോവറിൽ 77 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബിയ്ക്ക് നേടാനായത്.

ഫാഫ് ഡു പ്ലെസിയെ ആദ്യം നഷ്ടമായ ആര്‍സിബിയ്ക്ക് തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‍ലിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 36 റൺസായിരുന്നു. 13 പന്തിൽ 27 റൺസാണ് കോഹ്‍ലി നേടിയത്. പിന്നീട് രജത് പടിദാര്‍ – വിൽ ജാക്സ് കൂട്ടുകെട്ട് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് പത്താം ഓവറിൽ ടീം സ്കോര്‍ 110 റൺസിലെത്തിച്ചു. നാലോളം അവസരങ്ങളാണ് ഡൽഹി ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതും ആര്‍സിബിയ്ക്ക് തുണയായി.

29 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച പടിദാര്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സിലെ അഞ്ചാം അര്‍ദ്ധ ശതകം ആണ് ഈ സീസണിൽ നേടിയത്. 53 പന്തിൽ 88 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ റാസിഖ് സലാം ആണ് തകര്‍ത്തത്. 32 പന്തിൽ 52 റൺസ് നേടിയ രജത് പടിദാറിനെയാണ് താരം പുറത്താക്കിയത്.

29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സിനെ കുൽദീപ് യാദവ് പുറത്താക്കിയതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ആര്‍സിബിയ്ക്ക് നഷ്ടമായി. ഇതിന് ശേഷം ആര്‍സിബിയുടെ കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും സ്ട്രാറ്റജിത് ടൈം ഔട്ടിന് ശേഷം കുൽദീപിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് കാമറൺ ഗ്രീന്‍ റൺറേറ്റുയര്‍ത്തി. കുൽദീപിനെ സിക്സര്‍ പറത്തി ലോംറോര്‍ ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ 22 റൺസാണ് ഓവറിൽ നിന്ന് വന്നത്.

37 റൺസ് ഗ്രീന്‍ – ലോംറോര്‍ കൂട്ടുകെട്ട് നേടിയെങ്കിലും ലോംറോറിനെ(13) പുറത്താക്കി ഖലീൽ അഹമ്മദ് ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും ഖലീൽ പുറത്താക്കിയപ്പോള്‍ സ്വപ്നിൽ സിംഗിനെ പുറത്താക്കി റാസിഖ് ആര്‍സിബിയുടെ 7ാം വിക്കറ്റ് നഷ്ടമാക്കി.

ഗ്രീന്‍ 24 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ 187 റൺസിലേക്ക് എത്തിച്ചത്.

 

ആർ സി ബിക്ക് തിരിച്ചടി, വിൽ ജാക്ക്‌സ് ഐ പി എല്ലിൽ നിന്ന് പിന്മാറി

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഇടയിൽ പരിക്കേറ്റ ഇംഗ്ലണ്ട് ബാറ്റർ വിൽ ജാക്ക്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന പതിപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ഡിസംബറിൽ നടന്ന ഐപിഎൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 3.2 കോടി രൂപയ്ക്ക് വാങ്ങിയ 24കാരനായ ജാക്‌സിന് ബംഗ്ലാദേശിനെതിരായ ഇംഗ്ലണ്ടിന്റെ രണ്ടാം ഏകദിനത്തിനിടെ ആയിരുന്നു പരിക്കേറ്റത്‌. ഇതാണ് ഐപിഎല്ലിൽ നിന്ന് പിന്മാറാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത്‌.

ഈ വർഷം മൂന്ന് ഫോർമാറ്റുകളിലും ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച ജാക്ക്സ്, ബംഗ്ലാദേശിൽ തന്റെ ആദ്യ ഏകദിനം കളിക്കുന്നതിന് മുമ്പ് പാകിസ്ഥാനിൽ വെച്ച് ടി20, ടെസ്റ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. ജാക്‌സിന്റെ പകരക്കാരനായി ആർസിബി നിലവിൽ ന്യൂസിലൻഡിന്റെ മൈക്കൽ ബ്രേസ്‌വെല്ലുമായി ചർച്ച നടത്തിവരികയാണെന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു‌.

പരിക്കേറ്റ ടോം അബെല്ലിന് പകരം വിൽ ജാക്സ് ഇംഗ്ലണ്ട് ഏകദിന ടീമിൽ

പരിക്കേറ്റ ഇംഗ്ലണ്ട് താരം ടോം അബെല്ലിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലേക്കുള്ള ടീമിലേക്ക് വിൽ ജാക്സിനെയാണ് അബെല്ലിന് പകരം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 1ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ന്യൂസിലാണ്ടിലായിരുന്ന വിൽ ജാക്സ് ഉടന്‍ ധാക്കയിലെത്തുമെന്നാണ് അറിയുന്നത്. ശ്രീലങ്കയിൽ ഇംഗ്ലണ്ട് ലയൺസിനൊപ്പം കളിക്കുകയായിരുന്ന ടോം അബെല്‍ അവിടെ വെച്ചാണ് പരിക്കേൽക്കുന്നത്.

ബംഗ്ലാദേശിനെതിരെ കളിക്കുന്ന ടി20 സ്ക്വാഡിലും അബെൽ അംഗമായിരുന്നു.

മനീഷ് പാണ്ടേയെ സ്വന്തമാക്കി ഡൽഹി, വിൽ ജാക്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്

ഡൽഹി ക്യാപിറ്റൽസ് 2.40 കോടി രൂപയ്ക്കായിരുന്നു മനീഷ് പാണ്ടേയെ സ്വന്തമാക്കിയത്. 1 കോടി രൂപയായിരുന്നു മനീഷ് പാണ്ടേയുടെ അടിസ്ഥാന വില. ആര്‍സിബിയായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു താരം. വിൽ ജാക്സിനെ 3.20 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി. രാജസ്ഥാനായിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ഫ്രാഞ്ചൈസി.

അതേ സമയം പോള്‍ സ്റ്റിര്‍ലിംഗ്, ദാവിദ് മലന്‍, ട്രാവിസ് ഹെഡ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ , ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരെ ലേലത്തിലെ ആദ്യാവസരത്തിൽ ആരും സ്വന്തമാക്കിയില്ല.

ഇംഗ്ലണ്ട് അടിയോടടി!! ബ്രൂക്കിനും ഡക്കറ്റിനും അര്‍ദ്ധ ശതകം, അരങ്ങേറ്റം ഉഷാറാക്കി വിൽ ജാക്സ്

കറാച്ചിയിൽ മൂന്നാം ടി20യിൽ പാക്കിസ്ഥാന്‍ ബൗളര്‍മാരെ നിലംതൊടിക്കാതെ ഇംഗ്ലണ്ട് ബാറ്റിംഗ്. ഫിലിപ്പ് സാള്‍ട്ടിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും വിൽ ജാക്സ്, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ട് 221 റൺസാണ്  3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

അരങ്ങേറ്റക്കാരന്‍ വിൽ ജാക്സ് 22 പന്തിൽ 40 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 82/3 എന്ന നിലയിൽ നിന്ന് മുന്നോട്ട് നയിച്ചത് നാലാം വിക്കറഅറിൽ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും ചേര്‍ന്നാണ്.

69 പന്തിൽ നിന്ന് 139 റൺസാണ് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ഹാരി ബ്രൂക്ക് 35 പന്തിൽ 81 റൺസ് നേടിയപ്പോള്‍ ബെന്‍ ഡക്കറ്റ് 42 പന്തിൽ നിന്ന് 70 റൺസാണ് നേടിയത്.

ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലും രണ്ട് താരങ്ങള്‍ക്ക് പണികിട്ടി, തിരുവനന്തപുരത്ത് എത്തുന്ന പകരം താരങ്ങള്‍ ഇവര്‍

ഇംഗ്ലണ്ട് ലയണ്‍സിന്റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ജോ ക്ലാര്‍ക്ക്, ടോം കോഹ്‍ലെര്‍-കാഡ്മോര്‍ എന്നിവര്‍ക്ക് പകരം താരങ്ങളെ പ്രഖ്യാപിച്ച് ബോര്‍ഡ്. നോട്ടിംഗാംഷയറിന്റെ വിക്കറ്റ് കീപ്പര്‍ താരം ടോം മൂറസ്, ഓള്‍റൗണ്ടര്‍ വില്‍ ജാക്സ് എന്നിവരാണ് പകരക്കാരായി കേരളത്തിലേക്ക്ക എത്തുന്നത്. 2017ലെ ഒരു കേസ് സംബന്ധിച്ചുള്ള പുതിയ വെളുപ്പെടുത്തലിന്റെ ഭാഗമായാണ് രണ്ട് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി വന്നത്. ഇംഗ്ലണ്ടിന്റെ പുതിയ ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് ആണ് തീരുമാനത്തിനു പിന്നില്‍.

2017ല്‍ മുന്‍ വോറസെസ്റ്റര്‍ഷയര്‍ താരം അലക്സ് ഹെപ്ബേണിനെതിരെ ബലാത്സംഗ കുറ്റത്തിന്മേലുള്ള അന്വേഷണത്തിലാണ് ഈ രണ്ട് താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകളും “ഗെയിമുകളിലും” ഇവര്‍ മൂവരും ഏര്‍പ്പെട്ടിരുന്നുവെന്ന് അറിയുന്നത്.

അനായാസ ജയവുമായി ഇംഗ്ലണ്ട്

നമീബിയയ്ക്കെതിരെ 8 വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട്. ഇന്ന് നടന്ന യൂത്ത് ലോകകപ്പില്‍ ആദ്യ ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ വെറും 24.1 ഓവറില്‍ 198 റണ്‍സ് നേടി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ബൗളിംഗില്‍ ലൂക്ക് ഹോള്‍മാന്‍ മൂന്നും ടോം സ്ക്രിവന്‍, ഹാരി ബ്രൂക്ക് എന്നിവര്‍ 2 വിക്കറ്റും നേടി.

വില്‍ ജാക്സ് പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ഹാരി ബ്രൂക്ക് 59 റണ്‍സുമായി മികച്ച പിന്തുണയാണ് ജാക്സിനു നല്‍കിയത്. മൂന്നാം വിക്കറ്റില്‍ അപരാജിതമായ 130 റണ്‍സാണ് സഖ്യം നേടിയത്. 44 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ജാക്സ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version