ആർസിബി വിജയാഘോഷം ദുരന്തമായി മാറി! ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് പത്ത് മരണം


റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഐപിഎൽ വിജയാഘോഷങ്ങൾ ദുരന്തത്തിൽ കലാശിച്ചു. ബുധനാഴ്ച (ജൂൺ 4) വിധാന സൗധയ്ക്ക് സമീപവും എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തും തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് പത്ത് പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. ആദ്യ ഐപിഎൽ കിരീടം നേടിയ ടീമിനെ വരവേൽക്കാൻ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു, ഗതാഗത പ്രശ്‌നങ്ങൾ കാരണം തുറന്ന ബസ് പരേഡ് റദ്ദാക്കിയതായി പോലീസ് നേരത്തെ അറിയിച്ചിരുന്നിട്ടും തിരക്ക് കുറഞ്ഞില്ല.


ലേഡി കർസൺ ആൻഡ് ബൗറിംഗ് ആശുപത്രി, വൈദേഹി ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി സ്ഥിരീകരിച്ചു. ആറ് പേരെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചതായി ബൗറിംഗ് ആശുപത്രി ഡയറക്ടർ മനോജ് കുമാർ പറഞ്ഞു. അതേസമയം, വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 പേരിൽ ഒമ്പത് പേരുടെ നില തൃപ്തികരമാണ്.


ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കാനും കളിക്കാരെ ഒരു നോക്ക് കാണാനോ വേണ്ടി ആവേശഭരിതരായ ആരാധകർ സ്റ്റേഡിയം ഗേറ്റുകളിലേക്ക് ഇരച്ചുകയറിയതോടെയാണ് സംഭവം ഉടലെടുത്തത്.

ഈ സാല കപ്പ് നമ്ദേ!! ആർസിബിയും കോഹ്ലിയും ഐപിഎൽ ചാമ്പ്യൻസ്!!

ആർസിബിയുടെയും കോഹ്ലിയുടെയും ഐപിഎൽ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് അഹമ്മദബാദിൽ നടന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തോൽപ്പിച്ച് ആണ് ആർസിബി പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഇന്ന് ആർ സി ബി ഉയർത്തിയ 191 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 184-7 റൺസ് എടുക്കാനെ ആയുള്ളൂ.

അത്ര നല്ല തുടക്കം അല്ല പഞ്ചാബിന് ചെയ്സിൽ ലഭിച്ചത്. അവർക്ക് തുടക്കത്തിൽ 19 പന്തിൽ 24 റൺസ് എടുത്ത പ്രിയാൻസ് ആര്യയെ നഷ്ടമായി. സാൾട്ടിന്റെ ബൗണ്ടറി ലൈനിലെ തകർപ്പൻ ക്യാച്ചിലൂടെ ആയിരുന്നു ഈ വിക്കറ്റ്.

പ്രബ്സിമ്രൻ 26 റൺസ് നേടി എങ്കിലും ബൗണ്ടറി നേടാൻ പ്രയാസപ്പെട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 1 റൺ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന്റെ പ്രതീക്ഷകൾ തകർത്തു. പൊരുതിയ ഇംഗ്ലിസ് ആകട്ടെ 23 പന്തിൽ നിന്ന് 39 റൺസ് എടുത്തും പുറത്തായി.

4 ഓവർ ചെയ്ത് 17 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യ കളി ആർ സി ബിക്ക് അനുകൂലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 18 പന്തിൽ 15 റൺസ് മാത്രം നേടിയ നെഹാവ് വദേരക്ക് ഇത് മറക്കാവുന്ന മത്സരമായി. അവസാനം ശശാങ്ക് ആഞ്ഞു ശ്രമിച്ചെങ്കിലും വിജയവും കിരീടവും ദൂരെ ആയിരുന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് എടുത്തത്. അവസാനം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ഷെപേർഡും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആർ സി ബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഇന്ന് തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഫിൽ സാൾട്ടിന്റെ വിക്കറ്റ് ആർ സി ബിക്ക് നഷ്ടമായി. 9 പന്തിൽ നിന്ന് 16 റൺസ് എടുത്ത സാൾട്ടിനെ ജാമിസൺ ആണ് പുറത്താക്കിയത്. ഇതിനു ശേഷം റൺ റേറ്റ് ഉയർത്താൻ ആർ സി ബി പ്രയാസപ്പെട്ടു.

മായങ്ക് അഗർവാൾ 18 പന്തിൽ 24 റൺസ് എടുത്തും, ക്യാപ്റ്റൻ രജത് പടിദാർ 16 പന്തിൽ 26 റൺസും എടുത്ത് നല്ല തുടക്കം മുതലെടുക്കാതെ പുറത്തായി. 35 പന്തിൽ 43 റൺസ് എടുത്ത കോഹ്ലി ബൗണ്ടറി കണ്ടെത്താൻ ഇന്ന് പ്രയാസപ്പെട്ടു.

ഇതിനു ശേഷം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ചേർന്നതോടെ സ്കോറിംഗ് വേഗത കൂടി. ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസ് അടിച്ചു. ജിതേഷ് ശർമ്മ 10 പന്തിൽ 24 റൺസ് ആണ് അടിച്ചത്. 2 സിക്സും 2 ഫോറും താരം അടിച്ചു. ഷെപേർഡ് 8 പന്തിൽ 17 റൺസ് ആണ് നേടിയത്.

ഐപിഎൽ ക്വാളിഫയർ: ഫൈനൽ ലക്ഷ്യമിട്ട് പഞ്ചാബും ആർസിബിയും


ഐപിഎൽ 2025 ലെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ന്യൂ ചണ്ഡീഗഡിൽ ഏറ്റുമുട്ടും. ഇരു ടീമുകളും കിരീടത്തിലേക്ക് ഒരു അപൂർവ അവസരം തേടുകയാണ്. 11 വർഷത്തിന് ശേഷം ആദ്യ രണ്ട് സ്ഥാനങ്ങളിൽ തിരിച്ചെത്തിയ പഞ്ചാബും 9 വർഷത്തിന് ശേഷം ഈ ഘട്ടത്തിലെത്തിയ ബാംഗ്ലൂരും ഈ സീസണോടെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ്.

ശ്രേയസ് അയ്യരുടെയും പരിശീലകൻ റിക്കി പോണ്ടിംഗിന്റെയും കീഴിൽ പഞ്ചാബ് ഭയമില്ലാത്ത ആക്രമണാത്മക ക്രിക്കറ്റാണ് കളിക്കുന്നത്, അവരുടെ യുവതാരങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. രജത് പാട്ടിദാറിൻ്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ, കോഹ്ലിയെപ്പോലുള്ള താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി, മികച്ച ഒരു കൂട്ടായ്മയിലൂടെ വിജയങ്ങൾ നേടുന്നു എന്ന പ്രത്യേകതയുണ്ട്.


ഈ സീസണിൽ ഏറ്റു മുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ വിജയം വീതം നേടി. മുംബൈ ഇന്ത്യൻസിനെതിരെ ആധികാരിക വിജയം നേടിയാണ് പഞ്ചാബ് ഈ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം ലഖ്‌നൗവിനെതിരെ 228 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ.


പഞ്ചാബിന് ഇന്ന് മാർക്കോ യാൻസനെ നഷ്ടമാകും, പകരം അസ്മത്തുള്ള ഒമർസായി കളിക്കും. യുസ്‌വേന്ദ്ര ചാഹൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ബാംഗ്ലൂർ പാട്ടിദാറിനെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഹേസൽവുഡ് തിരിച്ചെത്തും, ടിം ഡേവിഡും ഇന്ന് കളിക്കും എന്ന് പ്രതീക്ഷയുണ്ട്.

രാജസ്ഥാന് നന്ദി, ആർ സി ബി ആദ്യമായി ബെംഗളൂരുവിൽ ജയിച്ചു

ആർ സി ബിക്ക് ബെംഗളൂരുവിലെ ആദ്യ വിജയം. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട ആർ സി ബി 11 റൺസിന്റെ വിജയമാണ് നേടിയത്. ആർസിബി ഉയർത്തിയ 206 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 194 റൺസെ എടുക്കാൻ ആയുള്ളൂ. ഇതിനു മുമ്പ് ഈ സീസണിൽ കളിച്ച എല്ലാ ഹോം മത്സരങ്ങളും ആർ സി ബി തോറ്റിരുന്നു.

മികച്ച തുടക്കമാണ് ഇന്ന് രാജസ്ഥാന്റെ ചെയ്സിന് ലഭിച്ചത്. ജയ്സ്വാളും വൈഭവും ചേർന്ന് ആക്രമിച്ചു തന്നെ കളിച്ചു‌. പവർപ്ലേയിൽ അവർ 72 റൺസ് അടിച്ചു. ജയ്സ്വാൾ 19 പന്തിൽ 49 റൺസ് അടിച്ചപ്പോൾ വൈഭവ് 16 റൺസ് എടുത്തു.

പിറകെ വന്ന ക്യാപ്റ്റൻ പരാഗ് 10 പന്തിൽ 22 റൺസ് അടിച്ചു. നിതീഷ് റാണ 29 റൺസ് എടുത്തും പുറത്തായി. ഇതോടെ അവസാബ രണ്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിന്റെ വക്കിൽ എത്തി തോൽപ്പിച്ച ജൂറലും ഹെറ്റ്മറ്ററും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്പോൾ 6 ഓവറിൽ 66 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ ഇരുവരും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു. ഹെറ്റ്മയർ 8 പന്തിൽ 11 റൺസ് എടുത്ത് പുറത്തായി. അവസാന 3 ഓവറിൽ രാജസ്ഥാന് ജയിക്കാൻ 40 റൺസ്. ഭുവനേശ്വർ എറിഞ്ഞ 18ആം ഓവറിൽ 22 റൺസ് അടിച്ച് ജുറലും ശുഭം ദൂബെയും ചേർന്ന് കളി മാറ്റി. പിന്നെ 2 ഓവറിൽ ജയിക്കാൻ വെറും 18 റൺസ്.

ഹേസൽവുഡ് എറിഞ്ഞ 19ആം ഓവറിൽ ജുറൽ പുറത്തായി. 34 പന്തിൽ നിന്ന് 47 റൺസ് ആണ് ജുറൽ എടുത്തത്. ഇതോടെ 9 പന്തിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ് വേണമായിരുന്നു. അടുത്ത പന്തിൽ ആർച്ചറും വീണു. ആ ഓവറിൽ ആകെ വന്നത് ഒരു റൺ. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ്. യാഷ് ദയാൽ അണ് അവസാന ഓവർ എറിഞ്ഞത്.

ആദ്യ പന്തിൽ തന്നെ ശുഭം ഔട്ട് ആയി. ഇതോടെ രാജസ്ഥാന്റെ പരാജയം ഉറപ്പായി.


ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന ശക്തമായ സ്കോർ നേടി.


വിരാട് കോഹ്ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് അദ്ദേഹം നേടി. 27 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണ നൽകി. ഫിലിപ്പ് സാൾട്ട് 26 റൺസുമായി മികച്ച തുടക്കം നൽകി.


അവസാന ഓവറുകളിൽ ടിം ഡേവിഡ് (23) ജിതേഷ് ശർമ്മ (10 പന്തിൽ 20 റൺസ്) എന്നിവർ ബാംഗ്ലൂരിനെ 200 കടത്തി.
രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ നേടിയെങ്കിലും 45 റൺസ് വഴങ്ങി.

തകർത്തടിച്ച് കോഹ്ലി, രാജസ്ഥാന് എതിരെ ആർ സി ബിക്ക് മികച്ച സ്കോർ


രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ അവസരം മുതലാക്കി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന ശക്തമായ സ്കോർ നേടി.


വിരാട് കോഹ്ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് അദ്ദേഹം നേടി. 27 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണ നൽകി. ഫിലിപ്പ് സാൾട്ട് 26 റൺസുമായി മികച്ച തുടക്കം നൽകി.


അവസാന ഓവറുകളിൽ ടിം ഡേവിഡ് (23) ജിതേഷ് ശർമ്മ (10 പന്തിൽ 20 റൺസ്) എന്നിവർ ബാംഗ്ലൂരിനെ 200 കടത്തി.
രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ നേടിയെങ്കിലും 45 റൺസ് വഴങ്ങി.

ആർ സി ബിക്ക് ഇനിയും ബെംഗളൂരുവിലെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ ആയില്ല എന്ന് കുംബ്ലെ


ഈ സീസണിലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അവരുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. എവേ മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുമ്പോഴും സ്വന്തം തട്ടകത്തിലെ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. ചിന്നസ്വാമിയിലെ പിച്ചിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ അഭിപ്രായപ്പെട്ടു.


ഏപ്രിൽ 24ന് രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ പിച്ചിനെ കൃത്യമായി വിലയിരുത്തുന്നതിൽ ടീം പരാജയപ്പെട്ടതാണ് തുടർച്ചയായ തോൽവികൾക്ക് കാരണമെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. “പിച്ചിനെ വിലയിരുത്തുന്നത് വളരെ പ്രധാനമാണ്, അവർക്ക് അതിന് സാധിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.


ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ് എന്നിവർക്കെതിരെ ചിന്നസ്വാമിയിൽ വെച്ച് നടന്ന മത്സരങ്ങളിൽ ആർസിബി പരാജയപ്പെട്ടിരുന്നു. ഈ വേദിയിൽ മികച്ച സ്കോർ നേടാനോ പിന്തുടർന്ന് വിജയിക്കാനോ അവരുടെ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിട്ടില്ല. പിച്ചിന്റെ സ്വഭാവം പ്രവചനാതീതമാണെന്ന് ക്യാപ്റ്റൻ രജത് പാട്ടിദാർ സമ്മതിച്ചെങ്കിലും അതിനെ ഒരു ഒഴികഴിവായി കാണാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ആർ സി ബിയുടെ ബൗളിംഗ് അവരുടെ ജോലി ചെയ്യുന്നുണ്ട് – രജത് പടിദാർ


ബാംഗ്ലൂർ, ഏപ്രിൽ 19: ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 5 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ രജത് പാട്ടിധാർ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് നിരാശ തുറന്നുപറഞ്ഞു. ഈ സീസണിൽ അവരുടെ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.


മത്സരശേഷം സംസാരിച്ച പാട്ടിധാർ, ടോപ് ഓർഡറിനും മിഡിൽ ഓർഡറിനും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാത്തതിലുള്ള അതൃപ്തി മറച്ചുവെച്ചില്ല. ആർസിബിയുടെ ഈ സീസണിലെ സ്ഥിരം പ്രശ്നമാണിത് എന്ന് പറഞ്ഞു “തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം അൽപ്പം ബുദ്ധിമുട്ടുള്ളതായിരുന്നു – പന്ത് പതിയെയും വേഗത വ്യത്യാസത്തോടെയുമാണ് വന്നത് – പക്ഷേ ഞങ്ങൾ ബാറ്റ് ചെയ്ത രീതിക്ക് അതൊരു ഒഴികഴിവല്ല. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വീണ്ടും തിരിച്ചടിയായി. ഞങ്ങൾ ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്,” മത്സരശേഷം അദ്ദേഹം പറഞ്ഞു.


ഒരു ഘട്ടത്തിൽ 2 വിക്കറ്റിന് 53 റൺസ് എന്ന നിലയിൽ നിന്ന് ആർസിബി പിന്നീട് 14 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. വെറും 42 റൺസിനിടെ ഏഴ് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ടിം ഡേവിഡിന്റെ 25 പന്തിൽ 50 റൺസ് നേടിയ പ്രകടനം മാത്രമാണ് ബാറ്റിംഗിൽ അൽപ്പം ആശ്വാസം നൽകിയത്.



തോൽവിയിലും, ജോഷ് ഹേസൽവുഡിനെപ്പോലുള്ള ബൗളർമാരെ പാട്ടിധാർ പ്രശംസിച്ചു. ഹേസൽവുഡ് 14 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. “ബൗളിംഗ് യൂണിറ്റ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്ക് വലിയൊരു പോസിറ്റീവ് കാര്യമാണ്, അവരുടെ ശ്രമം കാരണമാണ് ഞങ്ങൾക്ക് ഇന്ന് ചെറിയൊരു സാധ്യതയെങ്കിലും ലഭിച്ചത്,” അദ്ദേഹം പറഞ്ഞു.

പഞ്ചാബ് വിജയം തുടരുന്നു!! ആർ സി ബിക്ക് പൊരുതാൻ ആയില്ല

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വിജയവുമായി പഞ്ചാബ് കിംഗ്സ്. ഇന്ന് മഴ കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 5 വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആർ സി ബി ഉയർത്തിയ 96 എന്ന ലക്ഷ്യം 13ആം ഓവറിലേക്ക് പഞ്ചാബ് മറികടന്നു.

5 വിക്കറ്റുകൾ നഷ്ടപ്പെട്ടു എങ്കിലും 11 റൺസ് എടുത്ത പ്രിയാൻഷ് ആര്യ, 17 പന്തിൽ 14 എടുത്ത ഇംഗ്ലിസ് എന്നിവർ ടീമിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 19 പന്തിൽ 33 റൺസ് എടുത്ത നെഹാൽ വദേറയുടെ പ്രകടനം കാര്യങ്ങൾ എളുപ്പമാക്കി.


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ എന്ന നിലയിൽ പിടിക്കാൻ പഞ്ചാബിനായിരുന്നു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു.
നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.

പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.


പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.

പഞ്ചാബിന്റെ തകർപ്പൻ ബൗളിംഗ്, അവസാനം ടിം ഡേവിഡ് RCB-യുടെ രക്ഷയ്ക്ക് എത്തി


ബാംഗ്ലൂർ: മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ പിടിച്ചു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു.
നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.

പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.


പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.

വിരാട് കോലിയെ പ്രാങ്ക് ചെയ്ത് ആർസിബി സഹതാരങ്ങൾ (വീഡിയോ)


ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ വിരാട് കോലിയെ രസകരമായി പ്രാങ്ക് ചെയ്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ടീമംഗങ്ങൾ. ആർസിബി പങ്കുവെച്ച ഒരു വീഡിയോയിൽ, ഓസ്‌ട്രേലിയൻ ബാറ്റർ ടിം ഡേവിഡ് കോലിയുടെ ഒരു ബാറ്റ് സ്വന്തം കിറ്റ് ബാഗിൽ ഒളിപ്പിക്കുന്നത് കാണാം. കോലി ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയപ്പോൾ, ഏഴ് ബാറ്റുകൾക്ക് പകരം ആറെണ്ണം മാത്രം കണ്ടത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി.

അന്വേഷിച്ചിട്ടും ഒരു കളിക്കാരനോ പരിശീലകനോ ബാറ്റ് എവിടെയാണെന്ന് സൂചന നൽകിയില്ല. ആർസിബിക്ക് വിജയം സമ്മാനിച്ച മികച്ച അർദ്ധസെഞ്ച്വറി നേടിയ കോലിക്ക് ചെറിയ തോതിൽ അസ്വസ്ഥതയുണ്ടായെങ്കിലും അദ്ദേഹം തിരച്ചിൽ തുടർന്നു. ഒടുവിൽ ടിം ഡേവിഡിന്റെ കൈവശം നിന്ന് കാണാതായ ബാറ്റ് കണ്ടെത്തി.

ഡേവിഡ് തമാശയായി താൻ അത് “കടമെടുത്തതാണ്” എന്ന് പറഞ്ഞു. പ്രാങ്ക് ആണെന്ന് മനസ്സിലായതോടെ ടീം കൂട്ടച്ചിരിയിൽ മുഴുകി. ഈ പ്രാങ്ക് വീഡിയോ ഇന്ന് ആർ സി ബി എക്സിൽ പങ്കുവെച്ചു.


കോലിയുടെ ഈ സീസണിലെ മൂന്നാമത്തെ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. ആറ് മത്സരങ്ങളിൽ നിന്ന് 248 റൺസാണ് അദ്ദേഹം നേടിയത്.

ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങാതെ രാജസ്ഥാൻ!! RCB-ക്ക് അനായാസ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും പരാജയം. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 175 എന്ന വിജയലക്ഷ്യം വെറും 1 വിക്കറ്റ് നഷ്ടത്തിൽ 18ആം ഓവറിലേക്ക് ആർ സി ബി മറികടന്നു. ഫിൽ സാൾട്ടിന്റെയും വിരാട് കോഹ്ലിയുടെയും ഇന്നിങ്സുകൾ ആണ് ആർ സി ബിക്ക് കരുത്തായത്.

ഫിൽ സാൾട്ട് 33 പന്തിൽ 65 റൺസ് അടിച്ചു. 6 സിക്സും 5 ഫോറും ഉൾപ്പെടുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. കോഹ്ലി 45 പന്തിൽ 62* റൺസും എടുത്തു. കോഹ്ലി ഇന്ന് 2 സിക്സും 4 ഫോറും അടിച്ചു. പടിക്കൽ 28 പന്തിൽ 40 റൺസ് എടുത്തു പുറത്താകാതെ നിന്നു.


ഇന്ന് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 173-5 റൺസ് നേടാനേ സാധിച്ചുള്ളൂ. ബാറ്റിംഗിന് അത്ര എളുപ്പമല്ലാത്ത പിച്ചിൽ, ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
യശസ്വി ജയ്സ്വാൾ 47 പന്തിൽ നിന്ന് 75 റൺസ് നേടി ടോപ് സ്കോററായി.

എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസണിന് ഇന്ന് തിളങ്ങാനായില്ല. പവർപ്ലേയിൽ ബൗണ്ടറികൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജു സാംസൺ 19 പന്തിൽ നിന്ന് 15 റൺസുമായി പുറത്തായി. പിന്നീട് വന്ന റിയാൻ പരാഗ് 22 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഒരു വശത്ത് ജയ്സ്വാൾ ഉറച്ചുനിന്നത് രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ജയ്സ്വാളിൻ്റെ ഇന്നിംഗ്സിൽ 2 സിക്സറുകളും 10 ഫോറുകളും ഉൾപ്പെടുന്നു.

അവസാനം 23 പന്തിൽ നിന്ന് 35 റൺസ് എടുത്ത ജുറലിന്റെ ഇന്നിംഗ്സ് രാജസ്ഥാനെ 170 കടക്കാൻ സഹായിച്ചു.

17 വർഷങ്ങൾക്ക് ശേഷം ആർ സി ബി ചെന്നൈയിൽ വന്ന് സി എസ് കെയെ തോൽപ്പിച്ചു

ചെന്നൈയിൽ വന്ന് ചെന്നൈ സൂപ്പർ കിങ്സിനെ ആർ സി ബി തോൽപ്പിച്ചു ഇന്ന് ഐപിഎല്ലിൽ നടന്ന മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. 2008 നുശേഷം ഇത് ആദ്യമായാണ് ചെപ്പോക്കിൽ വന്ന് ആർ സി ബി ഒരു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് പരാജയപ്പെടുത്തുന്നത്.

ആർസിബി ഉയർത്തിയ 197 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് തുടക്കം മുതൽ തന്നെ ഇന്ന് പാളി. അവർക്ക് ഒരു ഘട്ടത്തിലും റൺ റേറ്റ് ഉയർത്താനായില്ല.

രണ്ടാം ഓവറിൽ തന്നെ അവർക്ക് ഓപ്പണർ ആയ തൃപ്പാത്തിയെയും പിറകെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെയും നഷ്ടമായി. ഡക്കിലാണ് ഋതുരാജ് പുറത്തായത്. രവീന്ദ്ര 41 റൺസ് നേടി എങ്കിലും അദ്ദേഹത്തിന് റൺ റേറ്റ് ഉയർത്താൻ ആയതേയില്ല. ദീപക് ഹൂഡ 4, സാം കരൻ 8, ശിവം ദൂബെ 19 എന്നിവരും എന്ന് നിരാശപ്പെടുത്തി.

ധോണി ഒമ്പതാമനായി എത്തി എങ്കിലും മത്സരം അപ്പോഴേക്ക് ചെന്നൈയുടെ കയ്യിൽ നിന്ന് പോയിരുന്നു. ധോണി 30 റൺസും ജഡേജ 25 റൺസും എടുത്തു. പക്ഷെ 146 വരെയേ ചെന്നൈ എത്തിയുള്ളൂ.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുക്കാൻ ആയത്. ഇന്ന് മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങി ബെംഗളൂരുവിനായി ഫിൽ സാള്‍ട്ട് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ നൂര്‍ അഹമ്മദ് മൂന്ന് പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ ആര്‍സിബി പ്രതിരോധത്തിലായെങ്കിലും അര്‍ദ്ധ ശതകവുമായി ക്യാപ്റ്റന്‍ രജത് പടിദാര്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഫിൽ സാള്‍ട്ട് മികച്ച രീതിയിൽ തുടങ്ങിയപ്പോള്‍ കോഹ്‍ലി റൺസ് കണ്ടത്തുവാന്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ് ഏവരും കണ്ടത്. 5ാം ഓവറിൽ നൂര്‍ അഹമ്മദിന്റെ പന്തിൽ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താകുമ്പോള്‍ 16 പന്തിൽ നിന്ന് ഫിൽ സാള്‍ട്ട് 32 റൺസാണ് നേടിയത്. ഒന്നാം വിക്കറ്റിൽ 45 റൺസാണ് സാള്‍ട്ട് – കോഹ്‍ലി കൂട്ടുകെട്ട് നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 56/1 എന്ന നിലയിലായിരുന്നു ആര്‍സിബി. 17 പന്തിൽ നിന്ന് രണ്ടാം വിക്കറ്റിൽ 31 റൺസ് ദേവ്ദത്ത് പടിക്കൽ -കോഹ്‍ലി കൂട്ടുകെട്ട് നേടിയപ്പോള്‍ പ്രധാന സ്കോറിംഗ് നടത്തിയത് പടിക്കലായിരുന്നു. 14 പന്തിൽ നിന്ന് 27 റൺസ് നേടിയ താരത്തെ അശ്വിന്‍ ആണ് വീഴ്ത്തിയത്.

കോഹ്‍ലി – പടിദാര്‍ കൂട്ടുകെട്ട് 41 റൺസ് കൂടി നേടിയെങ്കിലും 31 റൺസ് നേടിയ കോഹ്‍ലിയെ നൂര്‍ അഹമ്മദ് പുറത്താക്കി. ഈ റൺസിനായി കോഹ്‍ലി 30 പന്താണ് നേരിട്ടത്.

രജത് പടിദാറിന്റെ മൂന്ന് ക്യാച്ചുകള്‍ ചെന്നൈ ഫീൽഡര്‍മാര്‍ കൈവിടുന്ന കാഴ്ചയ്ക്കും ഏവരും സാക്ഷ്യം വഹിച്ചു. ലിയാം ലിവിംഗ്സ്റ്റണിനെയും നൂര്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ ആര്‍സിബി 145/4 എന്ന നിലയിലായി.

രജത് പടിദാര്‍ 32 പന്തിൽ നിന്ന് 51 റൺസ് നേടി പുറത്താകുമ്പോള്‍ ആര്‍സിബി 176/6 എന്ന നിലയിലായിരുന്നു. മതീഷ പതിരാനയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറിൽ ക്രുണാൽ പാണ്ഡ്യയെയും പതിരാന പുറത്താക്കി.

മതീഷ പതിരാന അവസാന ഓവറുകളിൽ വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ 8 പന്തിൽ നിന്ന് 22 റൺസ് നേടി ടിം ഡേവിഡ് നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി. സാം കറന്‍ എറിഞ്ഞ അവസാന ഓവറിൽ 19 റൺസാണ് പിറന്നത്.

Exit mobile version