ഗില്ലിന് അര്‍ദ്ധ ശതകം, കരുത്തുറ്റ ബാറ്റിംഗ് പ്രകടനവുമായി ഷാര്‍ജ്ജയിലെ ഈ സീസണിലെ ഉയര്‍ന്ന സ്കോറുമായി കൊല്‍ക്കത്ത

ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ റൺസ് കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിൽ ആണ് കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയത്. ഈ സീസണിൽ ഷാര്‍ജ്ജയിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്. 102 റൺസാണ് അവസാന പത്ത് ഓവറിൽ രാജസ്ഥാന്‍ വഴങ്ങിയത്.

ഗില്‍ – അയ്യര്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 79 റൺസാണ് നേടിയത്. 38 റൺസ് നേടിയ അയ്യരെ തെവാത്തിയ ആണ് പുറത്താക്കിയത്. നിതീഷ് റാണയെ(5 പന്തിൽ 12) വേഗത്തിൽ നഷ്ടമായെങ്കിലും ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. 56 റൺസ് നേടിയ ഗില്ലിനെ ക്രിസ് മോറിസ് ആണ് പുറത്താക്കിയത്.

അവസാന ഓവറുകളിൽ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും വേഗത്തിൽ റൺ കണ്ടെത്തുവാന്‍ ശ്രമിച്ചുവെങ്കിലും ത്രിപാഠി 13 പന്തിൽ 21 റൺസ് നേടി മടങ്ങി. മോര്‍ഗനും കാര്‍ത്തിക്കും പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ നിര്‍ണ്ണായകമായ 26 റൺസ് പിറന്നു. മോര്‍ഗന്‍ 13 റൺസും ദിനേശ് കാര്‍ത്തിക് 14 റൺസുമാണ് നേടിയത്.

അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്.

Iyertripathi

ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. അതിന് ശേഷം 72 റൺസിന്റെ കൂട്ടുകെട്ടാണ് ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നേടിയത്.

34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് രവി ബിഷ്ണോയി സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 30 റൺസാണ് അയ്യര്‍ – റാണ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു.

റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ അര്‍ഷ്ദീപ് പുറത്താക്കി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. അതും നിതീഷ് റാണയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ടീം ഈ സ്കോറിലേക്ക് അവസാനം എത്തിയത്.

ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.

39 റൺസ് വീതം നേടിയ സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തുമാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍മാര്‍. 9 വിക്കറ്റുകളാണ് ഡല്‍ഹി ക്യാപിറ്റൽസിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 24 റൺസ് നേടിയ ധവാന്റെ വിക്കറ്റ് ലോക്കി ഫെര്‍ഗൂസൺ നേടി. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് സുനിൽ നരൈന്‍ നേടിയതോടെ 35/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ് 64 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 37 റൺസ് നേടിയ കൂട്ടുകെട്ടിനെ സ്റ്റീവ് സ്മിത്തിന്റെ(39) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസൺ ആണ് അവസാനിപ്പിച്ചത്.

സ്മിത്ത് വീണ ശേഷം ഹെറ്റ്മ്യറെ വെങ്കിടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ ലളിത് യാദവിന്റെ വിക്കറ്റ് സുനിൽ നരൈന്‍ നേടി.
തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ 77/2 എന്ന നിലയിൽ നിന്ന് ഡൽഹി 92/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റൺസാണ് മത്സരത്തിൽ പൊരുതാവുന്ന നിലയിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിനും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഋഷഭ് പന്ത് റണ്ണൗട്ടാകുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ, സുനില്‍ നരൈന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

മുംബൈയെ നിഷ്പ്രഭമാക്കി കൊല്‍ക്കത്തയുടെ വിജയം, അയ്യരിനും ത്രിപാഠിയ്ക്കും അര്‍ദ്ധ ശതകം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് പരാജയം. ഇന്ന് കൊല്‍ക്കത്ത 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ മാത്രം ഐപിഎൽ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമായി രാഹുല്‍ ത്രിപാഠിയും ഫിഫ്റ്റി നേടിയാണ് മുംബൈയെ കശാപ്പ് ചെയ്തത്. 15.1 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയത്.

156 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും വെങ്കടേഷ് അയ്യര്‍ ഒരു വശത്ത് അടിച്ച് തകര്‍ത്തപ്പോള്‍ ടീം 40 റൺസ് ഒന്നാം വിക്കറ്റിൽ നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ ത്രിപാഠി – വെങ്കടേഷ് കൂട്ടുകെട്ടിനെ പൂട്ടുവാന്‍ പഠിച്ച പണി പതിനെട്ടും രോഹിത് നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല.

12ാം ഓവറിൽ ബുംറ മടങ്ങിയെത്തി അയ്യരെ പുറത്താക്കുമ്പോള്‍ 30 പന്തിൽ 53 റൺസാണ് അയ്യര്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 88 റൺസ് ത്രിപാഠിയും അയ്യരും ചേര്‍ന്ന് നേടി. കൊല്‍ക്കത്തയുടെ വിജയം തടയാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗന്റെ വിക്കറ്റും വീഴ്ത്തി ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

42 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്.

Exit mobile version