പൊരുതി നിന്നത് ലോറ മാത്രം, അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ വെലോസിറ്റിയെ വീഴ്ത്തി സൂപ്പര്‍നോവാസിന് കിരീടം

വനിത ടി20 ചലഞ്ച് കിരീടം സ്വന്തമാക്കി സൂപ്പര്‍നോവാസ്. ഇന്ന് നടന്ന ഫൈനലില്‍ വെലോസിറ്റിയ്ക്കെതിരെ 4 റൺസ് വിജയം ആണ് ടീം നേടിയത്. 40 പന്തിൽ 65 റൺസ് നേടിയ റൺസ് നേടിയ ലോറ വോള്‍വാര്‍ഡടിന് മറ്റു വെലോസിറ്റി താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നൽകുവാന്‍ സാധിക്കാതെ പോയപ്പോള്‍ 166 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ വെലോസിറ്റിയുടെ ഇന്നിംഗ്സ് 161/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

രണ്ടോവറിൽ 34 റൺസ് വേണ്ട ഘട്ടത്തിൽ സിമ്രാന്‍ ബഹാദൂറിന്റെ തകര്‍പ്പനടികള്‍ക്ക് മുന്നിൽ സൂപ്പര്‍നോവാസ് പതറിയപ്പോള്‍ 19ാം ഓവറിൽ പൂജ വസ്ട്രാക്കര്‍ 17 റൺസ് വഴങ്ങി. അവസാന ഓവറിൽ 17 റൺസായിരുന്നു വെലോസിറ്റിയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ലോറ സോഫി എക്ലെസ്റ്റോണിനെ സിക്സര്‍ പായിച്ചപ്പോള്‍ രണ്ടാം പന്തിൽ സിംഗിള്‍ നേടി ലോറ സ്ട്രൈക്ക് സിമ്രാന്‍ ബഹാദറിന് നൽകി. അടുത്ത പന്തിൽ സിമ്രാന്‍ ഒരു എൽബിഡബ്ല്യു കോള്‍ അതിജീവിച്ച്പ്പോള്‍ ലെഗ്ബൈ നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചു. 2 റൺസ് നാലാം പന്തിൽ പിറന്നപ്പോള്‍ ലക്ഷ്യം 2 പന്തിൽ 7 റൺസായി.

അടുത്ത രണ്ട് പന്തിൽ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ വെലോസിറ്റി പൊരുതി വീണു. സിമ്രാന്‍‍ ബഹാദൂര്‍ 10 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന് ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

സൂപ്പര്‍നോവാസിന് മികച്ച സ്കോര്‍, മികവ് പുലര്‍ത്തി ഡിയാന്‍ഡ്ര ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും

വനിത ടി20 ചലഞ്ച് ഫൈനലില്‍ വെലോസിറ്റിയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം നൽകി സൂപ്പര്‍നോവാസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസ് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡിയാന്‍ഡ്ര ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് നേടിയപ്പോള്‍ പൂനിയ(28) ആണ് ആദ്യം പുറത്തായത്.

Katecross

44 പന്തിൽ 62 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ പുറത്താകുമ്പോള്‍ 131 റൺസാണ് ടീം നേടിയത്. രണ്ടാം വിക്കറ്റിൽ ഡോട്ടിനും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്ന് 58 റൺസാണ് നേടിയത്. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 29 പന്തിൽ 43 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെയും ടീമിന് നഷ്ടമായി.

കേറ്റ് ക്രോസ് വെലോസിറ്റിയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിമ്രാന്‍ ബഹാദൂറും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി ബൗളിംഗ് ടീമിനായി തിളങ്ങി.

കിരീട ലക്ഷ്യവുമായി സൂപ്പര്‍നോവാസും വെലോസിറ്റിയും, ടോസ് അറിയാം

വനിത ടി20 ചലഞ്ച് 2022ന്റെ ഫൈനലില്‍ ഇന്ന് പൂനെയിൽ സൂപ്പര്‍നോവാസും വെലോസിറ്റിയും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ടീമുകള്‍ക്കും ഒരു ജയം സ്വന്തമാക്കാനായെങ്കിലും മികച്ച റൺ റേറ്റിന്റെ ബലത്തിൽ ട്രെയിൽബ്ലേസേഴ്സിനെ മറികടന്നാണ് ഈ ടീമുകള്‍ ഫൈനലിലേക്ക് എത്തിയത്.

മത്സരത്തിൽ ടോസ് നേടി വെലോസിറ്റി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സൂപ്പര്‍നോവാസ്: Priya Punia, Deandra Dottin, Harleen Deol, Taniya Bhatia(w), Harmanpreet Kaur(c), Sune Luus, Pooja Vastrakar, Alana King, Sophie Ecclestone, Mansi Joshi, Rashi Kanojiya

വെലോസിറ്റി: Shafali Verma, Yastika Bhatia(w), Kiran Navgire, Laura Wolvaardt, Deepti Sharma(c), Sneh Rana, Radha Yadav, Simran Bahadur, Kate Cross, Natthakan Chantham, Ayabonga Khaka

ഇത്ര ദൂരം സിക്സര്‍ അടിക്കുന്ന ഒരു വനിത താരത്തെ താന്‍ കണ്ടിട്ടില്ല – ലോറ വോള്‍വാര്‍ഡട്

ഇന്നലെ പരാജയം ആയിരുന്നു ഫലമെങ്കിലും ട്രെയില്‍ബ്ലേസേഴ്സിന്റെ കൂറ്റന്‍ സ്കോറിന്റെ അടുത്തെത്തുവാന്‍ വെലോസിറ്റിയെ സഹായിച്ച് റൺ റേറ്റിന്റെ ബലത്തിൽ ഫൈനലുറപ്പിക്കുവാന്‍ ടീമിനെ സാധിപ്പിച്ചത് കിരൺ നാവ്ഗിരേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആയിരുന്നു.

34 പന്തിൽ 69 റൺസ് നേടിയ കിരൺ 5 സിക്സുകള്‍ തന്റെ ഇന്നിംഗ്സിൽ നേടിയിരുന്നു. താരത്തിന് പ്രശംസയുമായി രംഗത്തെത്തിയത് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലെ അംഗമായ ലോറ വോള്‍വാര്‍ഡട് ആയിരുന്നു. കിരണിന്റെ പ്രകടനം താന്‍ നെറ്റ്സിൽ കുറച്ച് ദിവസമായി വീക്ഷിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഒരു പവര്‍ ഹിറ്റിംഗ് ഡ്രില്ലിൽ താരം അടിച്ച സിക്സായിരുന്നു ഏറ്റവും ദൂരം പോയതെന്നും ആ സിക്സുകള്‍ താന്‍ ഒരു വനിത താരം അടിക്കുന്നതിൽ ഏറ്റവും ദൂരം സഞ്ചരിച്ച സിക്സുകളായി അടയാളപ്പെടുത്തുന്നുവെന്നും ലോറ വ്യക്തമാക്കി.

വനിത ടി20 ചലഞ്ചിലെ അതിവേഗ ഫിഫ്റ്റിയുമായി കിരൺ, വെലോസിറ്റിയ്ക്ക് ജയമില്ലെങ്കിലും ഫൈനലില്‍ സ്ഥാനം

വനിത ടി20 ചലഞ്ചിൽ ഇന്നത്തെ മത്സരത്തിൽ കിരൺ നാവ്ഗിരേയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന് വെലോസിറ്റി. ഇന്നത്തെ മത്സരത്തിൽ വിജയം നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചില്ലെങ്കിലും 158 റൺസ് മറികടന്നതോടെ മികച്ച റൺ റേറ്റിന്റെ ബലത്തിൽ ഫൈനലിലേക്ക് ടീം യോഗ്യത നേടി.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ടീമുകളും ഓരോ ജയം നേടിയെങ്കിലും റൺ റേറ്റാണ് ട്രെയിൽബ്ലേസേഴ്സിന് വിനയായത്. 190 റൺസ് ചേസ് ചെയ്തിറങ്ങിയ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടാനായുള്ളു. വനിത ടി20 ചലഞ്ച് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടിയ കിരൺ നാവ്ഗിരേ 34 പന്തിൽ 69 റൺസ് നേടിയാണ് വെലോസിറ്റിയ്ക്കായി തിളങ്ങിയത്.

ഷഫാലി വര്‍മ്മ 29 റൺസ് നേടിയപ്പോള്‍ യാസ്ടിക ഭാട്ടിയ(19), ലോറ വോള്‍വാര്‍ഡട്(17) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 16 റൺസ് ജയം നേടിയെങ്കിലും ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിനോടേറ്റ കനത്ത പരാജയം ആണ് ട്രെയിൽബ്ലേസേഴ്സിന് വിനയായത്.

കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്, മേഘനയ്ക്കും റോഡ്രിഗസിനും അര്‍ദ്ധ ശതകങ്ങള്‍

വനിത ടി20 ചലഞ്ചിൽ കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 190/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 47 പന്തിൽ 73 റൺസ് നേടിയ സബിനേനി മേഘനയും 66 റൺസ് നേടിയ ജെമീമ റോഡ്രിഗസും ആണ് ടീമിനായി തിളങ്ങിയത്. ഹെയ്‍ലി മാത്യൂസ് 27 റൺസും സോഫിയ ഡങ്ക്ലി 19 റൺസും വേഗത്തിൽ നേടിയതും ടീമിന് തുണയായി.

158 റൺസിൽ താഴെയുള്ള സ്കോറിന് വെലോസിറ്റിയെ ഒതുക്കിയാൽ ഫൈനലിലേക്ക് ട്രെയിൽബ്ലേസേഴ്സിന് യോഗ്യത നേടാനാകും.

 

ഷഫാലിയുടെ വെടിക്കെട്ട് തുടക്കത്തിന് ശേഷം ലോറയുടെ മികവാര്‍ന്ന ബാറ്റിംഗ്, സൂപ്പര്‍നോവാസിനെ വീഴ്ത്തി വെലോസിറ്റി

വനിത ടി20 ചലഞ്ചിൽ സൂപ്പര്‍നോവാസിന്റെ രണ്ടാം ജയം എന്ന മോഹങ്ങള്‍ക്ക് തടയിട്ട് വെലോസിറ്റി. ലക്ഷ്യമായ 151 റൺസ് 18.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വെലോസിറ്റി നേടിയത്. ഷഫാലി വര്‍മ്മയുടെ ഫിഫ്റ്റിയ്ക്കൊപ്പം ലോറ വോള്‍വാര്‍ഡട് നേടിയ 51 റൺസും ആണ് വെലോസിറ്റിയുടെ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിന് വേണ്ടി 51 പന്തിൽ 71 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറും 36 റൺസ് നേടിയ താനിയ ഭാട്ടിയയും തിളങ്ങിയപ്പോള്‍ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. കേറ്റ് ക്രോസ് വെലോസിറ്റിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

മികച്ച രീതിയിൽ തിരിച്ചടിച്ച വെലോസിറ്റിയ്ക്കായി ഷഫാലി വര്‍മ്മ വെടിക്കെട്ട് പ്രകടനം നടത്തി തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താക്കുകയായിരുന്നു. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

33 പന്തിൽ 51 റൺസായിരുന്നു ഷഫാലിയുടെ സംഭാവന. ഷഫാലി പുറത്തായ ശേഷം ലോറ വോള്‍വാര്‍ഡടും ദീപ്തി ശര്‍മ്മയും നാലാം വിക്കറ്റിൽ 71 റൺസ് നേടിയപ്പോള്‍ വിജയത്തിലേക്ക് ഈ കൂട്ടുകട്ട് വെലോസിറ്റിയെ നയിച്ചു. ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മ 24 റൺസ് നേടി പുറത്താകാതെ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.

വനിതാ ടി 20 ചലഞ്ച്; വമ്പൻ ജയവുമായി ട്രെയില്‍ബ്ലേസേഴ്സ്

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ്. വെലോസിറ്റിക്കെതിരെ 9 വിക്കറ്റിനായിരുന്നു ട്രെയില്‍ബ്ലേസേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 47 റൺസിന് എല്ലാവരും ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയില്‍ബ്ലേസേഴ്സ് 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എടുത്ത് 9 വിക്കറ്റ് ജയം ഉറപ്പിക്കുകയായിരുന്നു.

പുറത്താവാതെ 28 പന്തിൽ നിന്ന് 29 റൺസ് എടുത്ത ഡിയേന്ദ്ര ഡോട്ടിനും പുറത്താവാതെ 13 റൺസ് എടുത്ത റിച്ച ഘോഷും ചേർന്ന് ട്രെയില്‍ബ്ലേസേഴ്സിന് അനായാസ ജയം നേടികൊടുക്കുകയായിരുന്നു. 6 റൺസ് എടുത്ത സ്‌മൃതി മന്ദനയുടെ വിക്കറ്റാണ് ട്രെയില്‍ബ്ലേസേഴ്സിന് നഷ്ട്ടമയത്.

വനിത ടി20 ചലഞ്ചിലെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെലോസിറ്റി

ഇന്നലെ സൂപ്പര്‍നോവാസിനെതിരെയുള്ള തകര്‍പ്പന്‍ ജയത്തിന് ശേഷം ഇന്ന് ട്രെയില്‍ബ്ലേസേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വെലോസിറ്റി ടീം ക്യാപ്റ്റന്‍ മിത്താലി രാജ്. ഇന്നലെ ഒരു പന്ത് അവശേഷിക്കെയാണ് ടീം തകര്‍പ്പന്‍ വിജയം നേടിയത്. ഇന്നത്തെ ടീമില്‍ ഒരു മാറ്റമാണ് വെലോസിറ്റി വരുത്തിയിട്ടുള്ളത്.

സ്മൃതി മന്ഥാനയാണ് ട്രെയില്‍ബ്ലേസേഴ്സിന്റെ ക്യാപ്റ്റന്‍.

വെലോസിറ്റി: Shafali Verma, Danielle Wyatt, Mithali Raj(c), Veda Krishnamurthy, Sushma Verma(w), Sune Luus, Shikha Pandey, Sushree Dibyadarshini, Ekta Bisht, Leigh Kasperek, Jahanara Alam

ട്രെയില്‍ബ്ലേസേഴ്സ്: Smriti Mandhana(c), Deandra Dottin, Richa Ghosh(w), Harleen Deol, Deepti Sharma, Dayalan Hemalatha, Nattakan Chantam, Salma Khatun, Sophie Ecclestone, Rajeshwari Gayakwad, Jhulan Goswami

ഒരു പന്ത് അവശേഷിക്കെ ആവേശകരമായ അഞ്ച് വിക്കറ്റ് വിജയവുമായി വെലോസിറ്റി

വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് വെലോസിറ്റി. സൂപ്പര്‍നോവാസ് നേടിയ 126/8 എന്ന സ്കോര്‍ 19.5 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ വെലോസിറ്റി സ്വന്തമാക്കിയത്. സൂനേ ലൂസ് 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് വെലോസിറ്റിയുടെ വിജയ ശില്പിയായത്. 4 ഫോറും 1 സിക്സുമാണ് താരം നേടിയത്.

ഒരു ഘട്ടത്തില്‍ 65/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ സുഷമ വര്‍മ്മ(34) സൂനേ ലൂസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. വേദ കൃഷ്ണമൂര്‍ത്തി(29), ഷഫാലി വര്‍മ്മ(17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

സൂപ്പര്‍നോവാസിന് വേണ്ടി അയബോംഗ ഖാക രണ്ടും രാധ യാദവ്, പൂനം യാദവ്, ശശികല സിരിവര്‍ദ്ധേന എന്നിവരും ഓരോ വിക്കറ്റ് നേടി.

അവസാന ഓവറില്‍ 9 റണ്‍സായിരുന്നു ടീമിന് നേടേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ശിഖ പാണ്ടേ സിംഗിള്‍ നേടിയപ്പോള്‍ സൂനേ ലൂസ് രണ്ടാമത്തെ പന്തില്‍ ബൗണ്ടറി നേടി. ലക്ഷ്യം അവസാന രണ്ട് ബോളില്‍ രണ്ട റണ്‍സെന്ന നിലയില്‍ ബൗണ്ടറി പിറന്നപ്പോള്‍ അഞ്ച് വിക്കറ്റ് ജയം വെലോസിറ്റി സ്വന്തമാക്കി.

മിത്താലിയ്ക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിനായി ഉറ്റുനോക്കുന്നു – ജഹനാര ആലം

മിത്താലിയ്ക്കൊപ്പം കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് താരം ജഹനാര ആലം. കഴിഞ്ഞ വര്‍ഷവും വനിത ടി20 ചലഞ്ചില്‍ മിത്താലിയുടെ ക്യാപ്റ്റന്‍സിയില്‍ വെലോസിറ്റിയ്ക്ക് വേണ്ടി ജഹനാര കളിച്ചിരുന്നു. അന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസിനോട് ഫൈനലില്‍ ടീം പരാജയപ്പെടുകയായിരുന്നു.

വീണ്ടും വെലോസിറ്റി ടീമില്‍ തന്നെ ഇടം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അന്ന് ടീമംഗങ്ങളെല്ലാവരും മികച്ച പിന്തുണ നല്‍കിയവരാണെന്നും അവരോടൊപ്പം വീണ്ടും ഒരേ ഡ്രസ്സിംഗ് റൂം പങ്കുവയ്ക്കുവാനാകുമെന്നതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്നും ജഹനാര വ്യക്തമാക്കി.

തന്റെയും മിത്താലിയുടെയും സ്വഭാവം ഏകദേശം ഒരുപോലെയാണെന്നും താരങ്ങള്‍ക്ക് അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാന്‍ മിത്താലി പ്രോത്സാഹിപ്പിക്കാറുണ്ടന്നും ജഹനാര വ്യക്തമാക്കി. താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിത്താലി ശ്രമിക്കാറില്ലെന്നും എന്നാല്‍ എതിരാളികളുടെ ദൗര്‍ഭല്യം തങ്ങളോട് പങ്കുവയ്ക്കാറുണ്ടെന്നും ജഹനാര വ്യക്തമാക്കി.

അവസാന പന്തില്‍ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്

വനിത ടി20 ചലഞ്ചില്‍ ആവേശകരമായ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്. 122 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൂപ്പര്‍നോവാസ് തുടക്കത്തില്‍ തകര്‍ന്ന് 64/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റ ബലത്തില്‍ വിജയത്തിനു അടുത്തെത്തുകയായിരുന്നു. താരം 37 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകുമ്പോള്‍ 7 റണ്‍സായിരുന്നു ജയത്തിനായി നാല് പന്തില്‍ നിന്ന് സൂപ്പര്‍നോവാസ് നേടേണ്ടിയിരുന്നത്. രാധ യാദവ് 4 പന്തില്‍ നിന്ന് നേടിയ 10 റണ്‍സിന്റെ ബലത്തില്‍ അവസാന പന്തില്‍ സൂപ്പര്‍നോവാസ് 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ 51 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് ലിയ തഹാഹു കൂട്ടുകെട്ടാണ് സൂപ്പര്‍നോവാസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതില്‍ ബഹുഭൂരിഭാഗം സ്കോറിംഗും നടത്തിയത് ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. വെലോസിറ്റിയ്ക്ക് വേണ്ടി ജഹ്നാര ആലം, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 37/5 എന്ന നിലയിലേക്ക് വീണ ടീമിനെ സുഷ്മ വര്‍മ്മ-അമേലിയ കെര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. ആറാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും നേടിയത്. സുഷ്മ 40 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അമലേിയ 36 റണ്‍സ് നേടി.

ലിയ തഹാഹുവാണ് വെലോസിറ്റിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. സോഫി ഡിവൈന്‍, നത്താലി സ്കിവര്‍, പൂനം യാദവ്, അനൂജ പാട്ടീല്‍ എന്നിവര്‍ സൂപ്പര്‍നോവാസിനായി ഓരോ വിക്കറ്റ് നേടി.

Exit mobile version