സ്വിറ്റ്സർലാന്റ് പൊരുതി വീണു!! ഇംഗ്ലണ്ട് ഷൂട്ടൗട്ട് ജയിച്ച് യൂറോ കപ്പ് സെമിയിൽ

യൂറോ കപ്പ് 2024ൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന സമനില തുടർന്ന കളിയിൽ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചത്. ഇനി സെമി ഫൈനലിൽ നെതർലന്റ്സോ തുർക്കിയോ ആകും സൗത്ത് ഗേറ്റിന്റെ ടീമിന്റെ എതിരാളികൾ.

ഈ ടൂർണമെന്റിൽ ഉടനീളം എന്ന പോലെ ദയനീയമായ ഫുട്ബോൾ ആണ് ഇന്നും ഇംഗ്ലണ്ട് കളിച്ചത്. ഒരു ക്രിയേറ്റിവിറ്റും കാണിക്കാത്ത ഇംഗ്ലണ്ട് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ പ്രയാസപ്പെട്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം സ്വിറ്റ്സർലാന്റ് കൂടുതൽ മെച്ചപ്പെട്ട നീക്കങ്ങൾ നടത്താൻ തുടങ്ങി.

അവരുടെ പ്രയത്നങ്ങൾ അവസാനം 75ആം മിനുട്ടിൽ ഫലം ലഭിച്ചു. എംബോളോയിലൂടെ അവർ ലീഡ് എടുത്തു. സ്കോർ 1-0. ഇതിനു ശേഷം ആണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത്. 80ആം മിനുട്ടിൽ ബുകായോ സാക ഇംഗ്ലണ്ടിന് സമനില നൽകി. മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു സാകയുടെ ഫിനിഷ്. സ്കോർ 1-1.

നിശ്ചിത സമയത്ത് ഫൈനൽ വിസിൽ വരുന്നത് വരെ സ്കോർ 1-1 എന്ന തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഡക്ലൻ റൈസിന്റെ ഒരു ലോംഗ് റേഞ്ച് ശ്രമം മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളി സമനിലയിൽ തുടർന്നു. മത്സരത്തിന്റെ 117ആം മിനുട്ടിൽ ഷഖീരിയുടെ ഒരു കോർണർ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. ഇതിനു ശേഷവും രണ്ട് വലിയ അവസരങ്ങൾ സ്വിറ്റ്സർലാന്റിന് ലഭിച്ചു. പക്ഷെ പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷനായത് കൊണ്ട് സ്കോർ മാറിയില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.

പാൽമർ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ കിക്ക് എടുത്തത്. അനായാസം താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. അകാഞ്ചി ആണ് സ്വിറ്റ്സർലാന്റിന്റെ ആദ്യ കിക്ക് എടുത്തത് അകാഞ്ചിയുടെ കിക്ക് പിക്ക്ഫോർഡ് തടഞ്ഞു. സ്കോർ 1-0.

ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് എടുത്ത ജൂഡിനും പിഴച്ചില്ല. ഷാർ എടുത്ത സ്വിറ്റ്സർലാന്റ് കിക്കും വലയിൽ. സ്കോർ 2-1.ഇംഗ്ലണ്ടിന്റെ അടുത്ത കിക്ക് എടുത്ത സാകയും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലാന്റിമായി ഷഖീരിയും വല കണ്ടു. സ്കോർ 3-2.

ഐവൻ ടോണി എടുത്ത ഇംഗ്ലണ്ടിന്റെ നാലാം കിക്കും വലയിൽ. ആന്റോണി എടുത്ത സ്വിറ്റ്സർലാന്റ് കിക്കും ലക്ഷ്യത്തിൽ. സ്കോർ 4-3. അടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ട്രെന്റ് അർനോൾഡ് ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് എത്തിച്ചു.

നൂറാം മിനിറ്റിൽ വിജയഗോൾ നേടി ഹംഗറി! സമനില പിടിച്ചു ഗ്രൂപ്പ് ജേതാക്കൾ ആയി ജർമ്മനി

യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ അവസാന മത്സരങ്ങൾക്ക് നാടകീയ അന്ത്യം. ഗ്രൂപ്പിലെ അവസാന മത്സരം സ്വിസർലാന്റിന് എതിരെ കളിക്കാൻ ഇറങ്ങിയ ജർമ്മനിക്ക് ഗ്രൂപ്പിൽ ഒന്നാമത് എത്താൻ സമനില മതിയായിരുന്നു. പന്തിൽ ജർമ്മൻ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ വലിയ അവസരങ്ങൾ ഒന്നും അവർ തുറന്നില്ല. 17 മിനിറ്റിൽ റോബർട്ട് ആന്ദ്രിച്ചിന്റെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ സൊമ്മറിനെ മറികടന്നു എങ്കിലും അതിനു മുമ്പ് മുസിയാല സ്വിസ് താരത്തെ ഫൗൾ ചെയ്തതിനാൽ വാർ പരിശോധനക്ക് ശേഷം റഫറി ഈ ഗോൾ അനുവദിച്ചില്ല. തുടർന്ന് 28 മത്തെ മിനിറ്റിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ സ്വിസ് പട ജർമ്മനിയെ ഞെട്ടിച്ചു. റെമോ ഫ്രവലറിന്റെ ഉഗ്രൻ പാസിൽ നിന്നു ഡാൻ ണ്ടോയെ ഗോൾ നേടിയതോടെ ജർമ്മനി പിന്നിലായി.

തുടർന്ന് സമനിലക്ക് ആയി എല്ലാം മറന്നു പരിശ്രമിക്കുന്ന ജർമ്മനിയെ കണ്ടെങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഉണ്ടാക്കാൻ ആയില്ല. പലപ്പോഴും തനിക്ക് ലഭിച്ച അർധ അവസരങ്ങൾ മുതലാക്കാൻ കായ് ഹാവർട്സിനു ആയില്ല. ഇടക്ക് മുസിയാലയുടെ ഒരു ഷോട്ട് സ്വിസ് ഗോൾ കീപ്പർ രക്ഷിച്ചു. രണ്ടാം പകുതിയിൽ റൂബൻ വർഗാസ് ഉഗ്രൻ ഷോട്ടിലൂടെ ന്യൂയറിനെ മറികടന്നു എങ്കിലും അത് ഓഫ് സൈഡ് ആയത് ജർമ്മനിക്ക് ആശ്വാസം ആയി. തുടർന്ന് ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ഷോട്ട് ന്യൂയർ രക്ഷിക്കുകയും ചെയ്തു. തുടർന്ന് 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലെഫ്റ്റ് ബാക്ക് ഡേവിഡ് റോമിന്റെ ഉഗ്രൻ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ നിക്കോളാസ് ഫുൽകർഗ് ഗോൾ നേടിയതോടെ ജർമ്മനി അട്ടിമറിയിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. സമനിലയോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും ജർമ്മനി നേടി.

അതേസമയം തീർത്തും നാടകീയമായ പോരാട്ടം ആണ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ ആവാനുള്ള മത്സരത്തിൽ കണ്ടത്. കഴിഞ്ഞ 2 കളിയും തോറ്റ ഹംഗറിയും സ്വിസ് ടീമിനെ സമനിലയിൽ പിടിച്ച സ്‌കോട്ട്ലന്റും തമ്മിലുള്ള മത്സരത്തിൽ സ്‌കോട്ടിഷ് ടീം ആണ് പന്തിൽ ആധിപത്യം കാണിച്ചത്. എന്നാൽ അവസരങ്ങൾ ഉണ്ടാക്കാൻ അവർക്ക് ആയില്ല. ഗോളിനായി കൂടുതൽ ശ്രമങ്ങൾ നടത്തിയത് ഹംഗറി ആയിരുന്നു. ഇടക്ക് സ്‌കോട്ടിഷ് ടീമിന്റെ പെനാൽട്ടിക്കുള്ള അപ്പീലും റഫറി തള്ളി. സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ നൂറാം മിനിറ്റിൽ ആണ് അതിനാടകീയമായ വിജയഗോൾ വന്നത്. കൗണ്ടർ അറ്റാക്കിൽ റോളണ്ട് സല്ലായിയുടെ പാസിൽ നിന്നു കെവിൻ സോബോത്ത് ഹംഗറിക്ക് ചരിത്രജയം നേടി നൽകുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി മൂന്നാമത് ആയ ഹംഗറിക്ക് മികച്ച മൂന്നാം സ്ഥാനക്കാർ ആയി അടുത്ത റൗണ്ടിൽ കടക്കാൻ സാധ്യതയുണ്ട്. അതേസമയം സ്കോട്ട്ലാന്റ് യൂറോ കപ്പിൽ നിന്നു പുറത്തായി.

സ്വിറ്റ്സർലാന്റ് തിളക്കം! ഹംഗറിയെ തോൽപ്പിച്ച് യൂറോ കപ്പ് തുടങ്ങി!!

യൂറോ കപ്പിൽ ഇന്ന് ഗ്രൂപ്പ് നടന്ന മത്സരത്തിൽ സ്വിറ്റ്സർലാന്റ് ഹംഗറിയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വിറ്റ്സർലാന്റ് വിജയിച്ചത്. സ്വിറ്റ്സർലാൻഡ് ഇന്ന് ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹംഗറിക്ക് ഒരു അവസരങ്ങളും സ്വിറ്റ്സർലൻഡ് ആദ്യ പകുതിയിൽ നൽകിയില്ല.

പന്ത്രണ്ടാം മിനിറ്റിൽ ക്വാസോ ദുഅയിലൂടെ ആണ് സ്വിറ്റ്സർലാൻഡിന് ലീഡ് നൽകിയത് ഐബിഷറിന്റെ പാസിൽ നിന്നായിരുന്നു ദുഅയുടെ ഗോൾ. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. പിന്നീട് ആദ്യ പകുതിയുടെ അവസാനം പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു സുന്ദരൻ ഷോട്ടിൽ ഐബിഷർ സ്വിസർലാൻഡിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ഹംഗറിയെ കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം നടത്തി. അവർ ഒന്നു രണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചു. അവസാനം 66ആം മിനിറ്റിൽ വാർഗയിലൂടെ ഹംഗറി ഒരു ഗോൾ മടക്കി. സബോസ്ലായി നൽകിയ ഒരു മനോഹരമായ ക്രോസിൽ നിന്നായിരുന്നു വർഗയുടെ ഹെഡർ. ഇത് അവസാന നിമിഷങ്ങളിൽ കളി ആവേശകരമാക്കി.

ഇഞ്ച്വറി ടൈമിൽ എംബോളോ സ്വിറ്റ്സർലാന്റിനായി മൂന്നാം ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു. ഇനി അടുത്ത മത്സരത്തിൽ സ്വിറ്റ്സർലാന്റ് സ്കോട്ലൻഡിനെയും ഹംഗറി ജർമ്മനിയെയും നേരിടും.

സമനിലയിൽ നോർവേ സ്വിറ്റ്സർലാന്റ് പോരാട്ടം

വനിതാ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ നോർവേയും സ്വിറ്റ്സർലാന്റും സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ നേടാൻ ആയില്ല. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന് മത്സരത്തിൽ അധികം അവസരങ്ങൾ പോലും പിറന്നില്ല. നോർവേ അഞ്ചു ഷോട്ടുകളോളം ടാർഗറ്റിലേക്ക് തൊടുത്തു എങ്കിലും അവരുടെ ഈ ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്താൻ ആയില്ല.

ഈ സമനില നാലു പോയിന്റുമായി സ്വിറ്റ്സർലാന്റിനെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചു. അവർ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. നോർവേ 1 പോയിന്റുമായി ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്. ഫിലിപ്പീൻസ് ആകും അവർക്ക് അവസാന മത്സരത്തിലെ എതിരാളി.

സ്വിറ്റ്സർലാന്റ് 2025 ലെ വനിത യൂറോ കപ്പിനുള്ള വേദിയാകും

2025 ലെ വനിത യൂറോ കപ്പ് സ്വിറ്റ്സർലാന്റിൽ വച്ചു നടക്കും. 3 റൗണ്ട് വോട്ടിങിന് ശേഷം ഫ്രാൻസ്, പോളണ്ട് എന്നീ രാജ്യങ്ങളെയും സംയുക്തമായി മത്സരിച്ച ഡെന്മാർക്ക്, സ്വീഡിൻ, നോർവെ, ഫിൻലാന്റ് എന്നിവരെ മറികടന്നു ആണ് സ്വിസ് യൂറോ കപ്പ് നടത്താനുള്ള യോഗ്യത നേടിയത്.

ലോക റാങ്കിംഗിൽ ഇരുപതാം സ്ഥാനത്ത് നിൽക്കുന്ന വനിത സ്വിസ് ഫുട്‌ബോളിന് ഇത് വലിയ ഉണർവ് നൽകും എന്നാണ് പ്രതീക്ഷ. 2022 ൽ നടന്ന വനിത യൂറോ കപ്പിൽ ആതിഥേയർ ആയ ഇംഗ്ലണ്ട് ആയിരുന്നു കിരീടം ഉയർത്തിയത്.

സെർബിയക്ക് എതിരായ മത്സര ശേഷം ഗ്രാനിറ്റ് ശാക്ക അണിഞ്ഞ ജെഴ്‌സി വെറും ജെഴ്‌സി അല്ല!

ഇന്നലെ ഖത്തർ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സെർബിയക്ക് എതിരായ മത്സര വിജയം സ്വിസ് ടീമിന് അവസാന പതിനാറിൽ ഇടം നേടി നൽകിയിരുന്നു. എന്നാൽ മത്സരത്തെ പതിവിൽ കൂടുതൽ ചൂട് പിടിപ്പിച്ചത് അൽബാനിയൻ, കൊസോവൻ വേരുകൾ ഉള്ള സ്വിസ് താരങ്ങൾ ആയ ഗ്രാനിറ്റ് ശാക്ക, ഷഖീരി എന്നിവരുടെ സാന്നിധ്യം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശത്രുത ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളും ജനവിഭാഗങ്ങളും ആണ് സെർബിയയും അൽബാനിയയും കൊസോവയും. ചെറുപ്പത്തിൽ സെർബിയൻ ക്രൂരതകൾക്കും വേട്ടയാടലുകൾക്കും ശേഷം കുടുംബവും ആയി നാട് വിട്ടു ഓടേണ്ടി വന്ന ചരിത്രം ഉള്ളവർ ആണ് ഇരു താരങ്ങളും. കഴിഞ്ഞ ലോകകപ്പിൽ സെർബിയക്ക് എതിരെ ഗോൾ നേടിയ ശേഷം അൽബാനിയൻ ദേശീയ ചിഹ്നം ആയ കഴുകന്റെ ചിഹ്നം കാണിച്ചതിന് രണ്ടു താരങ്ങൾക്കും എതിരെ ഫിഫ നടപടി എടുത്തിരുന്നു.

ഇന്നലെ ആവട്ടെ ഷഖീരി ഗോൾ നേടിയപ്പോൾ ശാക്ക സെർബിയൻ താരങ്ങളെ പ്രഖ്യാപിച്ചും അവർക്ക് മേൽ ആധിപത്യം നേടിയും മധ്യനിരയിൽ മത്സരം നിയന്ത്രിച്ചു. കളിയിലെ താരവും ആഴ്‌സണൽ മധ്യനിര താരം ആയിരുന്നു. എന്നാൽ മത്സര ശേഷം ശാക്ക അണിഞ്ഞ ജെഴ്‌സി ആണ് നിലവിൽ വിവാദം ആയത്. അൽബാനിയൻ/കൊസോവൻ വേരുകൾ ഉള്ള സ്വിസ് ടീമിലെ മറ്റൊരു അംഗം ‘അർദോൻ ജഷരി’ യുടെ ‘ജഷരി’ എന്നു എഴുതിയ ജെഴ്‌സി തിരിച്ചു അണിഞ്ഞാണ് ശാക്ക ജയം ആഘോഷിച്ചത്. എന്നാൽ സഹതാരത്തിന്റെ പേരിനു അപ്പുറം അൽബാനിയൻ/കൊസോവൻ ദേശീയതകൾക്ക് വളരെ പ്രധാനപ്പെട്ട പേര് ആണ് ജഷരി എന്നത്. കൊസോവയുടെ സ്വാതന്ത്ര്യത്തിന് ആയി അൽബാനിയൻ/കൊസോവൻ വംശജരാൽ രൂപീകരിച്ച കൊസോവ ലിബറേഷൻ ആർമിയുടെ സ്ഥാപകരിൽ ഒരാൾ ആയ ‘ആദം ജഷരി’യെ തന്നെയാണ് ശാക്ക ഈ പ്രവർത്തിയുടെ ഓർമ്മിപ്പിച്ചത്.

അന്നത്തെ യൂഗോസ്ലാവിയയിൽ സെർബിയൻ ഭരണകൂടത്തിന് എതിരെ ആയുധം എടുത്തു പോരാടിയ അദ്ദേഹത്തിനെയും ഭാര്യയെയും കുട്ടിയെയും അടക്കം 57 പേർ അടങ്ങുന്ന കുടുംബത്തെ സെർബിയൻ ഭരണകൂടം കൊലപ്പെടുത്തിയത് കൊസോവക്ക് ഇന്നും പൊറുക്കാൻ ആവാത്ത തെറ്റ് ആണ്. 2008 ൽ കൊസോവ സ്വാതന്ത്ര്യം നേടിയ ശേഷം ‘ആദം ജഷരി’യെ അവർ തങ്ങളുടെ ഹീറോ ആയി പ്രഖ്യാപിച്ചു. നിലവിൽ കൊസോവയിൽ ഫുട്‌ബോൾ സ്റ്റേഡിയം, തിയേറ്റർ, വിമാന താവളം തുടങ്ങി പലതിനും അദ്ദേഹത്തിന്റെ പേര് ഉണ്ട്. സ്റ്റേഡിയത്തിൽ കഴുകൻ ചിഹ്നം കാണിച്ച ആരാധകനെ അധികൃതർ നീക്കം ചെയ്‌തെങ്കിലും മത്സര ശേഷം കഴുകൻ ചിഹ്നം പ്രദർശിപ്പിച്ച് ആയിരുന്നു ശാക്കയും ഷഖീരിയും ജയം ആഘോഷിച്ചത്. കൊസോവ കൂട്ടക്കൊല ഓർമ്മിപ്പിച്ച് ആയിരുന്നു സെർബിയൻ ആരാധകർ ഇന്നലെ ചാന്റ്‌ ചെയ്തത് എന്ന ആരോപണവും നിലവിൽ ഉണ്ട്. നിലവിൽ രാഷ്ട്രീയ സന്ദേശങ്ങൾ ലോകകപ്പിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന നിയമം ഉള്ളപ്പോൾ ശാക്കക്ക് എതിരെ നടപടി വേണം എന്നാണ് സെർബിയൻ പക്ഷം.

ഒരേയൊരു ഷഖീരി! സ്വിസിന് ആയി സെർബിയൻ പരാജയം ഉറപ്പാക്കിയ അൽബാനിയൻ അഭയാർത്ഥികൾ

വലിയ വേദികളിൽ സ്വിസ് ടീമിന് ആയി തിളങ്ങുക എന്ന പതിവ് തുടർന്ന് ഷഖീരി. ഇന്നലെ സെർബിയക്ക് എതിരെ ടീമിന് ആയി നിർണായക ആദ്യ ഗോൾ നേടിയ താരം തുടർച്ചയായ മൂന്നാം ലോകകപ്പിൽ ആണ് ടീമിന് ആയി ഗോൾ നേടിയത്. സാക്ഷാൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് ഈ മൂന്നു ലോകകപ്പിലും ഗോൾ നേടിയ മറ്റ് രണ്ട് പേർ. മൂന്നു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ സ്വിസ് താരവും ആയി ഷഖീരി ഇതോടെ. ലോകകപ്പുകളിൽ ഷഖീരിയുടെ അഞ്ചാം ഗോൾ കൂടി ആയിരുന്നു ഇത്.

2014 ലോകകപ്പ് മുതൽ കളിച്ച മൂന്നു ലോകകപ്പുകളിലും 2 യൂറോ കപ്പുകളിലും ഗോൾ നേടിയ ഷഖീരി സ്വിസ് ടീമിന് ആയി 3 പ്രധാന ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ഏക താരം കൂടിയാണ്. 2014 ലോകകപ്പിൽ ഹോണ്ടുറാസിന് എതിരെ ഹാട്രിക് നേടിയ ഷഖീരി സ്വിസ് ടീമിന് ആയി ലോകകപ്പിൽ ഹാട്രിക് നേടിയ ഒരേയൊരു താരം കൂടിയാണ്. ആദ്യ മത്സരത്തിൽ കാമറൂണിനു എതിരെ എംബോള നേടിയ ഗോൾ ഒരുക്കിയതും 31 കാരനായ ഷഖീരി ആയിരുന്നു.

തങ്ങളുടെ ജയം സെർബിയക്ക് എതിരെ ആയതിലും അവരെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിലും ഇരട്ടിസന്തോഷം ആവും ഷഖീരിക്കും സഹതാരം ഗ്രാനിറ്റ് ശാക്കക്കും ഇത്. വളരെ ചെറുപ്പത്തിൽ കുടുംബത്തിനോടൊപ്പം സെർബിയൻ അധിനിവേശം അനുഭവിക്കുകയും അവരുടെ ക്രൂരതകൾ കാരണം സ്വിസർലാന്റിലേക്ക് കുടിയേറുകയും ചെയ്ത അൽബാനിയൻ അഭയാർത്ഥികൾ ആണ് ഇരുവരും. 2018 ൽ സെർബിയക്ക് എതിരെ ഷഖീരിയും ശാക്കയും ഗോൾ നേടിയിരുന്നു അന്ന് അൽബാനിയൻ പതാകയിലെ കഴുകൻ ചിഹ്നം കാണിച്ചതിന് ഇരുവർക്കും ഫിഫ പിഴ ഇട്ടിരുന്നു. മത്സരശേഷം ഇതേ ചിഹ്നം കാണിച്ച് ആയിരുന്നു ഇരു താരങ്ങളും സ്വിസ് ജയം ആഘോഷിച്ചത്.

പൊരുതി ജയിച്ച് സ്വിസ് ആർമി പ്രീക്വാർട്ടറിൽ

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ സ്വിറ്റ്സർലാന്റ് വിജയം കണ്ടെത്തി. സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് പരാജയപ്പെടുത്തിയത്. ഈ വിജയം അവരുടെ പ്രീക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചു.

ഇന്ന് സ്വിറ്റ്സർലാന്റും സെർബിയയും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും ഒരുപോലെ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ ആവേശവും ആ മത്സരത്തിന് ഉണ്ടായിരുന്നു. കളി ആരംഭിച്ച് 20ആം മിനുട്ടിൽ വെറ്ററൻ താരം ഷഖീരിയിലൂടെ സ്വിസ് പട ലീഡ് എടുത്തു. ഇബ്രഹിമ സോയുടെ പാസ് സ്വീകരിച്ചായിരുന്നു ഷഖീരിയുടെ ഫിനിഷ്.

ഈ ഗോളിനോട് നല്ല രീതിയിൽ ആണ് സെർബിയ പ്രതികരിച്ചത്‌. 6 മിനുട്ടുകൾക്ക് അകം സമനില ഗോൾ വന്നു. ടാഡിചിന്റെ ക്രോസിൽ നിന്ന് ഒരു മിട്രോവിച് ഹെഡർ. സ്കോർ 1-1. സെർബിയ അറ്റാക്ക് തുടർന്നു. 35ആം മിനുട്ടിൽ അവർ ലീഡും എടുത്തു. യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിചിലൂടെ ആയിരിന്നു സെർബിയയുടെ രണ്ടാം ഗോൾ. സ്കോ 2-1. ഇതോടെ തൽക്കാലം ആയെങ്കിലും സെർബിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

ആ ആശ്വാസം അധികം നീണ്ടു നിന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സ്വിസ് പട സമനില കണ്ടെത്തി. വിദ്മറിന്റെ പാസ് സ്വീകരിച്ച് എംബോളോ ആയിരുന്നു ഈ ഗോൾ നേടിയത്‌. ആദ്യ പകുതി 2-2.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് പട ലീഡിലും എത്തി. 48ആം മിനുട്ടിൽ ഫ്രൂയിലരിന്റെ ഫിനിഷ് ആണ് സ്വിറ്റ്സർലാന്റിൽ 3-2ന് മുന്നിൽ എത്തിച്ചത്. ഈ വിജയത്തോടെ സ്വിറ്റ്സർലാന്റ് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. അവർ പോർച്ചുഗലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.

ജനിച്ച നാടിനോടുള്ള ആദരവ്! കാമറൂണിനു എതിരായ ഗോൾ ആഘോഷിക്കാതെ എംബോളോ

ഖത്തർ ലോകകപ്പിൽ കാമറൂണിന് എതിരെ ഗോൾ നേടിയ ശേഷം അത് ആഘോഷിക്കാതെ സ്വിസ് മുന്നേറ്റനിര താരം ബ്രീൽ എംബോളോ. 1997 ൽ കാമറൂണിൽ ജനിച്ച എമ്പോള അഞ്ചാം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയേറുക ആയിരുന്നു. തുടർന്ന് അമ്മ സ്വിസ് പൗരനെ കല്യാണം കഴിച്ചതോടെ താരം സ്വിസർലാന്റിലേക്ക് കുടുംബത്തിന് ഒപ്പം കുടിയേറി. ഇപ്പോഴും എമ്പോളയുടെ പിതാവ് കാമറൂണിൽ ആണ് ജീവിക്കുന്നത്.

ബേസൽ യൂത്ത് ടീമുകളിൽ കളിച്ചു തുടങ്ങിയ എമ്പോളക്ക് 2014 ൽ ആണ് സ്വിസ് പൗരത്വം ലഭിച്ചത്. യൂത്ത് തലത്തിൽ വിവിധ സ്വിസ് ടീമുകളിൽ കളിച്ച എമ്പോള 2015 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2016 യൂറോ കപ്പ്, 2020 യൂറോ കപ്പ്, 2018 ലോകകപ്പ് എന്നിവയിൽ കളിച്ച താരം കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിനു എതിരായ ജയത്തിൽ ഗോൾ നേടിയിരുന്നു. ഇത്തവണ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഷഖീരിയുടെ പാസിൽ നിന്നു ഗോൾ നേടിയ എമ്പോള ജനിച്ച നാടിനോടുള്ള ആദരവ് കാരണം ഗോൾ ആഘോഷം വേണ്ടെന്ന് വക്കുക ആയിരുന്നു.

സ്വിസ് വിജയം!! കാമറൂണിൽ ജനിച്ച ഗോൾ കാമറൂണെ തോൽപ്പിച്ചു!!

കാമറൂണിൽ ജനിച്ച എംബോളോ നേടിയ ഏക ഗോളിന്റെ ബലത്തിൽ സ്വിറ്റ്സർലാന്റ് കാമറൂണെ പരാജയപ്പെടുത്തി. ബ്രസീൽ ഉള്ള ഗ്രൂപ്പിലെ ആദ്യ മത്സരം ആണ് ഇന്ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ കണ്ടത്. കാമറൂണും സ്വിറ്റ്സർലാന്റും നേർക്കുനേർ വന്നപ്പോൾ ഒപ്പത്തിന് ഒപ്പമുള്ള പോരാട്ടം തന്നെയാണ് പ്രതീക്ഷിച്ചത്. സ്വിറ്റ്സർലാന്റ് ആണ് കളി നന്നായി തുടങ്ങിയത് എങ്കിലും ആദ്യ പകുതി പുരോഗമിച്ചു കൊണ്ടിരിക്കെ കാമറൂൺ കൂടുതൽ കളിയിലേക്ക് വന്നു. യാൻ സോമ്മറിനെ കാര്യമായി പരീക്ഷിക്കാൻ കാമറൂണ് ആയില്ല എങ്കിലും എമ്പുവോമേയും ചോപ മോടിങും എല്ലാം നിരന്തരം സ്വിസ്സ് ഡിഫൻസിന് വെല്ലുവിളി ആയി.

മറുവശത്ത് ഷഖീരിയിൽ ആയിരുന്നു സ്വിസ് നീക്കങ്ങളുടെ എല്ലാം പ്രതീക്ഷ. കോർണറിൽ നിന്ന് വന്ന രണ്ട് അവസരം അല്ലാതെ കാര്യമായ അവസരം ആദ്യ പകുതിയിൽ സ്വിറ്റ്സർലാന്റ് ഒരുക്കിയില്ല. രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ടു. അവസാനം അവരുടെ വിശ്വസ്ത ഷഖീരി തന്നെ സ്വിസ് ഗോളിനുള്ള വഴി വെച്ചു.

48ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഷഖീരി നൽകിയ ക്രോസ് പെനാൾട്ടി ബോക്സിൽ കാത്തു നിന്ന ബ്രീൽ എംബോളോയുടെ കാലിലേക്ക് വന്നു. എംബോളോയുടെ ഷോട്ട് തടയാൻ പോലും ആകുമായിരുന്നില്ല. കാമറൂണിൽ ജനിച്ച എംബോളോ കാമറൂണിന് എതിരെ നേടിയ ഗോൾ നേടി സ്വിറ്റ്സർലാന്റിനെ 1-0ന് മുന്നിൽ എത്തിച്ചു. എംബോളോ കാമറൂണോടുള്ള ബഹുമാനം കൊണ്ട് ആ ഗോൾ ആഘോഷിച്ചില്ല.

ഈ ഗോളിന് ശേഷം കളി നിയന്ത്രിക്കാ‌ സ്വിറ്റ്സർലാന്റിനായി. ഒനാനയുടെ ഒരു മികച്ച സേവ് സ്വിറ്റ്സർലാന്റിന്റെ സ്കോർ 1-0ൽ തന്നെ നിർത്തി. കാമറൂൺ ഗോൾ കണ്ടെത്താൻ ആയി അവരുടെ ക്യാപ്റ്റൻ അബൂബക്കറിനെ കളത്തിൽ എത്തിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

അടുത്ത മത്സരത്തിൽ സ്വിറ്റ്സർലാന്റ് ബ്രസീലിനെയും കാമറൂൺ സെർബിയയെയും നേരിടും.

ഫുട്‌ബോൾ കളിക്കാൻ ആണ്, അല്ലാതെ ആരെയും പഠിപ്പിക്കാൻ അല്ല ഖത്തറിൽ എത്തിയത്‌ – ഗ്രാനിറ്റ് ശാക്ക

ഫുട്‌ബോൾ കളിക്കാൻ ആണ് തങ്ങൾ ഖത്തർ ലോകകപ്പിന് എത്തിയത് അല്ലാതെ രാഷ്ട്രീയം പറയാൻ അല്ല എന്നു വ്യക്തമാക്കി സ്വിറ്റ്സർലാന്റ് ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക. ജർമ്മനിയുടെ ‘വൺ ലവ്’ ആം ബാന്റ് പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആഴ്‌സണൽ താരം കൂടിയായ ശാക്കയുടെ മറുപടി. അതിൽ തങ്ങൾ സ്വിസ് ടീം എന്തെങ്കിലും ചെയ്യേണ്ടത് ഇല്ല എന്നു ശാക്ക പറഞ്ഞു.

ഞങ്ങൾ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നു പറഞ്ഞ അദ്ദേഹം തങ്ങളുടെ ശ്രദ്ധ തങ്ങളുടെ ഫുട്‌ബോളിൽ ആയിരിക്കും എന്നും വ്യക്തമാക്കി. തങ്ങൾ ഫുട്‌ബോൾ കളിക്കാൻ ആണ് ലോകകപ്പിൽ എത്തിയത് അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ അല്ല എന്നും സ്വിസ് നായകൻ കൂട്ടിച്ചേർത്തു. തങ്ങളുടെ കാമറൂണിന് എതിരായ ആദ്യ മത്സരത്തിന് മുമ്പ് ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഇത് ജയിക്കാൻ പറ്റും എന്നു തോന്നുന്നില്ല! നേഷൻസ്‌ ലീഗിൽ വീണ്ടും ജയം കാണാൻ ആവാതെ ജർമ്മനി!

യുഫേഫ നേഷൻസ്‌ ലീഗിൽ വീണ്ടുമൊരിക്കൽ കൂടി ജയിക്കാൻ സാധിക്കാതെ ജർമ്മനി. കഴിഞ്ഞ വർഷം തുടങ്ങിയ നേഷൻസ്‌ ലീഗിൽ ഇത് വരെ ഒരു ജയം പോലും കുറിക്കാൻ ജർമ്മൻ ടീമിന് ആയില്ല എന്നത് ആണ് അത്ഭുതം. ഇത്തവണ ആദ്യമത്സരത്തിൽ സ്‌പെയിനിനോട് അവസാന നിമിഷം ഗോൾ വഴങ്ങി സമനില വഴങ്ങിയ അവർ ഇത്തവണയും ആദ്യം ഗോൾ നേടിയ ശേഷമാണ് സമനില വഴങ്ങിയത്. ജർമ്മനിക്ക് എതിരെ മികച്ച പ്രകടനം ആണ് ആദ്യ മത്സരത്തിൽ യുക്രൈനോട് തോൽവി വഴങ്ങിയ സ്വിറ്റ്സർലൻഡ് ടീം നടത്തിയത്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗന്റെ മികച്ച ഒരു ഷോട്ടിലൂടെ പിന്നിൽ പോയെങ്കിലും ആതിഥേയർ പതറിയില്ല.

പതിനാലാമത്തെ മിനിറ്റിൽ പിന്നിൽ പോയ സ്വിസ് ടീം ഗോൾ തിരിച്ച് അടിക്കാൻ മികച്ച ശ്രമങ്ങൾ തുറന്നു. എന്നാൽ മുന്നേറ്റത്തിലെ പാളിച്ചകൾ അവർക്ക് വിനയായി. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച അവർ 57 മത്തെ മിനിറ്റിൽ വിഡ്മെറിലൂടെ സമനില ഗോൾ കണ്ടത്തുക ആയിരുന്നു. മധ്യനിരയിൽ ഗ്രാനിറ്റ് ശാക്ക മുന്നേറ്റത്തിൽ എമ്പോള എന്നിവർ മികച്ച പ്രകടനം ആണ് സ്വിസ് ടീമിനായി കാഴ്ച വച്ചത്. ഒരിക്കൽ കൂടി പല പ്രമുഖ താരങ്ങളെയും പുറത്ത് ഇരുത്തി ജയിക്കാൻ സാധിക്കാത്തത് ജോക്വിം ലോക്ക് മേൽ ജർമ്മനിയിൽ വിമർശനം ഉയരാൻ കാരണം ആവും എന്നുറപ്പാണ്.

Exit mobile version