അവസാന ദിനത്തിൽ പോർച്ചുഗീസ് ലീഗ് കിരീടം ഉറപ്പിച്ച് സ്പോർട്ടിംഗ്


ലിസ്ബൺ: ആവേശകരമായ സീസൺ അവസാന മത്സരത്തിൽ വിറ്റോറിയ ഗ്വിമാറെസിനെ 2-0 ന് തോൽപ്പിച്ച് സ്പോർട്ടിംഗ് ലിസ്ബൺ തങ്ങളുടെ പ്രൈമൈറ ലീഗ കിരീടം വിജയകരമായി നിലനിർത്തി. ബെൻഫിക്ക രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.


കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന 1-1 ൻ്റെ ടൈറ്റിൽ നിർണയിക്കുന്ന ഡെർബി സമനില ഇരു ലിസ്ബൺ വമ്പന്മാരെയും പോയിൻ്റ് പട്ടികയിൽ ഒപ്പത്തിനൊപ്പം എത്തിച്ചതോടെ അവസാന ദിനം വരെ കിരീടപ്പോരാട്ടം ആവേശകരമായിരുന്നു. സ്പോർട്ടിംഗിൻ്റെ ഫലത്തേക്കാൾ മികച്ച പ്രകടനം ബെൻഫിക്കയ്ക്ക് കാഴ്ചവെക്കേണ്ടിയിരുന്നു. എന്നാൽ ബ്രാഗയിൽ നടന്ന എവേ മത്സരത്തിൽ അവർക്ക് 1-1 ൻ്റെ സമനില നേടാനേ കഴിഞ്ഞുള്ളൂ. മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡ് ഉണ്ടായിരുന്ന സ്പോർട്ടിംഗിന് ഇത് മുൻതൂക്കവും കിരീടവും സമ്മാനിച്ചു.


റൂയി ബോർഗസിൻ്റെ ടീമിനായി രണ്ടാം പകുതിയിൽ പെഡ്രോ ഗോൺസാൽവസ് ആദ്യ ഗോൾ നേടിയപ്പോൾ, വിക്ടർ ഗ്യോക്കെറസ് തൻ്റെ ഗംഭീര സീസണിലെ 39-ാം ലീഗ് ഗോൾ നേടി കിരീടം ഉറപ്പിച്ചു. ഇത് സ്പോർട്ടിംഗിൻ്റെ 21-ാം പോർച്ചുഗീസ് ലീഗ് കിരീടമാണ്.


മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ട സ്പോർട്ടിംഗ് യുവ വിംഗറെ ചെൽസി സ്വന്തമാക്കി

യുവ വിങ്ങർ ജിയോവാനി ക്വെൻഡയെ സ്വന്തമാക്കാൻ ചെൽസി സ്പോർട്ടിംഗ് സിപിയുമായി ധാരണയിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 2026 ജൂലൈയിൽ താരം ചെൽസിക്ക് ഒപ്പം ചേരും. 2025-26 സീസണിൽ 17-കാരൻ പോർച്ചുഗീസ് ക്ലബ്ബിൽ തന്നെ തുടരും. 2033 വരെ നീളുന്ന ഏഴ് വർഷത്തെ കരാറിൽ ക്വെൻഡ ഒപ്പുവെച്ചിട്ടുണ്ട്.

ഏകദേശം 45-50 മില്യൺ യൂറോ വിലമതിക്കുന്നതാകും ഈ കരാർ. ജനുവരിയിൽ പോർച്ചുഗൽ അണ്ടർ 21 ഇൻ്റർനാഷണലിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് സ്പോർടിങ് താരത്തെ വിൽക്കാൻ തയ്യാറായില്ല.

ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങൾ ഉൾപ്പെടെ 43 മത്സരങ്ങൾ യുവതാരം ഇതിനകം സ്പോർടിങിനായി കളിച്ചിട്ടുണ്ട്.

ലിസ്ബണിൽ സ്പോർട്ടിങിനെ നാണം കെടുത്തി ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള സ്പോർട്ടിങ് ലിസ്ബണിനെ 5-1 നു തകർത്ത് കരുത്ത് കാട്ടി ആഴ്‌സണൽ. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-1 നു തകർത്ത സ്പോർട്ടിങ് സീസണിൽ ഇത് ആദ്യമായാണ് ഒരു മത്സരം തോൽക്കുന്നത്. റൂബൻ അമോറിം പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള രണ്ടാം മത്സരത്തിൽ മികവ് കാട്ടാൻ ആയെങ്കിലും ആഴ്‌സണലിന്റെ മികവിന് മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല. മത്സരഫലം സൂചിപ്പിക്കുന്നതിലും നന്നായി കളിച്ചെങ്കിലും യൂറോപ്പിൽ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരം വിക്ടർ ഗോകരസിനെ ഗബ്രിയേലും സലിബയും പൂട്ടിയപ്പോൾ ഇടക്ക് ലഭിച്ച മികച്ച അവസരങ്ങൾ ഡേവിഡ് റയ രക്ഷിച്ചപ്പോൾ സ്പോർട്ടിങ് വമ്പൻ പരാജയം ഏറ്റുവാങ്ങി.

മത്സരത്തിൽ ഏഴാം മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ യൂറിയൻ ടിംബർ നൽകിയ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 22 മത്തെ മിനിറ്റിൽ വീണ്ടും മികച്ച ഒരു നീക്കത്തിൽ പാർട്ടി നൽകിയ പന്ത് ബുകയോ സാക ഹാവർട്സിന് മറിച്ചു നൽകിയപ്പോൾ ഗോൾ നേടിയ ജർമ്മൻ താരം ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു ചാടി വീണ് ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിനെ ആദ്യ പകുതിയിൽ തന്നെ 3-0 നു മുന്നിൽ എത്തിച്ചു.

രണ്ടാം പകുതി നന്നായി ആണ് സ്പോർട്ടിങ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ ലഭിച്ച കോർണറിൽ നിന്നു ഇനാസിയോ ഗോൾ നേടിയതോടെ പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ കൈവന്നു. ആഴ്‌സണൽ പ്രതിരോധത്തെ പരീക്ഷിക്കാൻ അവർക്ക് ആയെങ്കിലും സലിബയും ഗബ്രിയേലും ഗോളിന് മുന്നിൽ റയയും പാറ പോലെ ഉറച്ചു നിന്നു. 65 മത്തെ മിനിറ്റിൽ ഉഗ്രൻ ആയി കളിച്ച ക്യാപ്റ്റൻ ഒഡഗാർഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാക ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 82 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിഖേൽ മെറീന്യോയുടെ ഷോട്ട് സ്പോർട്ടിങ് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ട് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ട്രൊസാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. ജയത്തോടെ ഗ്രൂപ്പ് ടേബിളിൽ ആദ്യ എട്ടിലേക്ക് എത്താൻ ആഴ്‌സണലിന് ആയി.

പി.എസ്.ജിയെ സമനിലയിൽ തളച്ചു പി.എസ്.വി, വീണ്ടും ഗോളുമായി ഗ്യോകെറസ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ഡച്ച് ക്ലബ് പി.എസ്.വിയോട് 1-1 ന്റെ സമനില വഴങ്ങി ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജി. ആദ്യം ലഭിച്ച അവസരങ്ങൾ പി.എസ്.ജി പാഴാക്കിയപ്പോൾ 34 മത്തെ മിനിറ്റിൽ സായിബാറിയുടെ പാസിൽ നിന്നു ഗോൾ നേടിയ നോഹ ലാങ് പി.എസ്.സിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഷ്‌റഫ് ഹകീമി പി.എസ്.ജിക്ക് സമനില സമ്മാനിച്ചു.

അവസാന നിമിഷങ്ങളിൽ പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് പി.എസ്.ജിയെ വിജയം നേടുന്നതിൽ നിന്നു തടഞ്ഞത്. അവസാന നിമിഷങ്ങളിൽ പി.എസ്.ജിക്ക് പെനാൽട്ടി സാധ്യത കിട്ടിയെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി അത് അനുവദിച്ചില്ല. അതേസമയം പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ ഓസ്ട്രിയൻ ക്ലബ് സ്ട്രം ഗ്രാസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. സീസണിൽ ഗോൾ അടിച്ചു കൂട്ടുന്ന വിക്ടർ ഗ്യോകെറസ് നുനോ സാന്റോസിന്റെ ഗോളിന് അസിസ്റ്റും മറ്റൊരു അതുഗ്രൻ ഗോളും നേടി അവരുടെ വിജയശില്പി ആയി. എതിർ പ്രതിരോധത്തെ നാണം കെടുത്തുന്ന വിധമുള്ള ഗോൾ ആണ് ഗ്യോകെറസ് ഇന്ന് കണ്ടെത്തിയത്.

സ്പോർട്ടിങ് വീണു, യുവന്റസ് യൂറോപ്പ ലീഗ് സെമിയിൽ, സെമിയിൽ സെവിയ്യ എതിരാളി

യുഫേഫ യൂറോപ്പ ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച അവർ രണ്ടാം പാദത്തിൽ പോർച്ചുഗലിൽ സ്പോർട്ടിങിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. സ്പോർട്ടിങ് ലിസ്ബണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇറ്റാലിയൻ ക്ലബ് ആണ് ആദ്യം മുന്നിൽ എത്തിയത്. ഒമ്പതാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അലക്‌സ് സാൻഡ്രോയുടെ പാസിൽ നിന്നു റാബിയോറ്റ് യുവക്ക് ആയി ഗോൾ നേടി.

എന്നാൽ 20 മത്തെ മിനിറ്റിൽ റാബിയോറ്റ് പെനാൽട്ടി വഴങ്ങിയപ്പോൾ സ്പോർട്ടിങിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മാർകസ്‌ എഡ്വാർഡ്സ് പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ നൽകി. തുടർന്ന് സമനില ഗോളിന് ആയി അവർ പരിശ്രമിച്ചു എങ്കിലും യുവന്റസ് പ്രതിരോധം കീഴടങ്ങിയില്ല. മത്സരത്തിൽ 13 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. ജയത്തോടെ യൂറോപ്പ ലീഗ് സെമി ഫൈനൽ ഉറപ്പിച്ച യുവന്റസ് സെമിയിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.

യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ജയവുമായി യുവന്റസ്

യുഫേഫ യൂറോപ്പ ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനത്ത് സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു യുവന്റസ്. രണ്ടാം പകുതിയിൽ പ്രതിരോധതാരം ഫെഡറികോ ഗട്ടിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആണ് ഇറ്റാലിയൻ വമ്പന്മാർക്ക് ജയം നൽകിയത്. ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരുടെയും മികവ് ആണ് മത്സരത്തിൽ ഗോൾ പിറക്കുന്നത് തടഞ്ഞത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾക്ക് മുമ്പ് നെഞ്ചു വേദന കാരണം യുവന്റസ് ഗോൾ കീപ്പർ വോയ്‌സിനിക് ചെസ്നി കളം വിട്ടത് സങ്കട കാഴ്ചയായി.

മത്സരത്തിൽ ഇടക്ക് ഡി മരിയ സ്പോർട്ടിങ് പ്രതിരോധം പരീക്ഷിച്ചപ്പോൾ പോർച്ചുഗീസ് ടീം ആണ് കൂടുതൽ അപകടകാരികൾ ആയത്. 73 മത്തെ മിനിറ്റിൽ ഡി മരിയയും വ്ലാഹോവിചും ചേർന്നു ഒരുക്കിയ അവസരത്തിനു ഒടുവിൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ ഗട്ടി യുവന്റസിന് ജയം സമ്മാനിക്കുക ആയിരുന്നു. സമനിലക്ക് ആയുള്ള സ്പോർട്ടിങ് ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ പകരക്കാരൻ ഗോൾ കീപ്പർ മാറ്റിയ പെരിൻ തടയുക ആയിരുന്നു. ആഴ്‌സണലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയ സ്പോർട്ടിങ് പോർച്ചുഗലിൽ വലിയ വെല്ലുവിളി ആവും യുവന്റസിന് നൽകുക എന്നുറപ്പാണ്.

മൈതാന മധ്യത്ത് നിന്ന് വന്ന ഗോളിൽ ആഴ്സണൽ വിറച്ചു, ഷൂട്ടൗട്ടിൽ അവർ വീഴുകയും ചെയ്തു

ആഴ്സണൽ യൂറോപ്പ ലീഗ പ്രീക്വാർട്ടറിൽ വീണു. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ആഴ്സണൽ പുറത്തായത്. നിശ്ചിത സമയത്ത് കളി 1-1 എന്നായിരുന്നു. അഗ്രിഗേറ്റിൽ 3-3 എന്നും. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് സ്പോർടിങ് ജയിച്ചത്.

ഇന്ന് സാകയെയും തോമസ് പാർട്ടിയെയും ബെഞ്ചിൽ ഇരുത്തി ആണ് ആഴ്സണൽ മത്സരം ആരംഭിച്ചത്. ആദ്യ പകുതി അർട്ടേറ്റ പ്രതീക്ഷിച്ചത് പോലെ തന്നെ പോയി. 19ആം മിനുട്ടിൽ ജോർജീഞ്ഞോ നൽകിയ ഒരു പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് കടന്ന മാർട്ടിനെല്ലി തൊടുത്ത ഷോട്ട് അന്റോണിയോ അദാൻ തടഞ്ഞു. പിറകെ എത്തിയ ജാക്ക ഒരു റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. അഗ്രിഗേറ്റ് സ്കോറിൽ ആഴ്സണൽ 3-2നു മുന്നിൽ.

ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്സണൽ കാണിച്ചില്ല. 62ആം മിനുട്ടിൽ പെഡ്രോ ഗോൺസാല്വസിന്റെ ഒരു അത്ഭുത ഗോൾ സ്പോർടിംഗിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. മൈതാന മധ്യത്തു നിന്നു ഗോൺസാലസ് തൊടുത്ത ഷോട്ട് തടയാൻ റാംസ്ഡേലിനായില്ല. ഈ സീസൺ യൂറോപ്പ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു‌ ഇത്‌. സ്കോർ 1-1. അഗ്രിഗേറ്റിൽ 3-3.

ഇതിനു ശേഷം ആഴ്സണൽ പാർട്ടിയെയും സാകയെയും കളത്തിൽ ഇറക്കി. ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ ഉള്ള അവസരങ്ങൾ വന്നു എങ്കിലും മുതലെടുക്കാൻ ആയില്ല. നിശ്ചിത സമയത്ത് വിജയ ഗോൾ വരാതെ ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

97ആം മിനുട്ടിൽ ഒരു സ്പോടിംഗ് അബദ്ധത്തിൽ നിന്ന് ഒരു സുവർണ്ണാവസരം ആഴ്സണലിനു ലഭിച്ചു. പക്ഷെ ട്രൊസാർഡിന്റെ ഷോട്ട് തടയാൻ അദാനായി‌. അവസാനം 120 മിനുട്ട് കഴിഞ്ഞപ്പോഴും ഒപ്പത്തിനൊപ്പം. പെനാൾട്ടി ഷൂട്ടൗട്ടിൽ സ്പോർടിങ് 5 കിക്കും ലക്ഷ്യത്തിൽ എത്തിച്ചു. മാർട്ടിനെല്ലിക്ക് ആണ് ആഴ്സണൽ കൂട്ടത്തിൽ പിഴച്ചത്‌. പിന്നാലെ പോർച്ചുഗീസ് ടീം വിജയം ഉറപ്പിച്ചു.

അവസാന മൂന്ന് മിനുട്ടിൽ രണ്ട് ഗോളുകൾ, ടോട്ടനത്തെ ഞെട്ടിച്ച് സ്പോർടിങ് ലിസ്ബൺ ജയം

ഇന്ന് ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ സ്പോർടിങ് മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെ നേരിട്ട പോർച്ചുഗീസ് ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരുടെ മികവാണ് കണ്ടത്. അവരുടെ വേഗതയുള്ള ഫുട്ബോൾ പലപ്പോഴും സ്പർസിന് തലവേദന ആയി. ആദ്യ പകുതിയുടെ അവസാനം സ്പോർടിങ് താരം മാർക്കസ് എഡ്വാർഡിന്റെ ഒരു അത്ഭുത റൺ ഏവരെയും ഞെട്ടിച്ചു.

ആദ്യ പകുതിയുടെ അവസാനം മാർകസ് എഡ്വാർഡ് മൈതാന മധ്യത്ത് നിന്ന് പന്ത് കൈക്കലാക്കി ഒരു കുതിപ്പായിരുന്നു. മറഡോണയുടെ പ്രശസ്തമായ റണ്ണിനെ ഓർമ്മിപ്പിക്കുന്ന ഒരു റൺ‌. സ്പർസിന്റെ ഒരു താരത്തിനും എഡ്വാർഡിനെ തടയാൻ ആയില്ല. അവസാനം ഗോളിലേക്ക് താരം തൊടുത്ത ഷോട്ട് ലോരിസ് തടഞ്ഞത് കൊണ്ട് നഷ്ടമായത് ചാമ്പ്യൻസ് ലീഗിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷൻ രണ്ടാം പകുതിയിൽ സ്പർസ് മെച്ചപ്പെട്ട കളി കാഴ്ചവെച്ചു. കുളുസവേസ്കി സബ്ബായി എത്തിയത് സ്പർസ് അറ്റാക്കിന് ശക്തി നൽകി. എന്നാൽ സ്പർസിന്റെ നല്ല നീക്കങ്ങൾ എവിടെയും എത്തിയില്ല.

മത്സരത്തിന്റെ അവസാനം 89ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പൗളീനോയുടെ ഹെഡർ സ്പോർടിങിന് ലീഡ് നൽകി. പിന്നാലെ സബ്ബായി എത്തിയ ആർതർ ഗോമസിലൂടെ 93ആം മിനുട്ടിൽ സ്പോർടിങിന്റെ രണ്ടാം ഗോളും. സ്പർസ് ഞെട്ടി ഗ്രൗണ്ടിൽ ഇരുന്നു. സ്പോർടിങ് മൂന്ന് പോയിന്റും സ്വന്തമാക്കി കളം വിട്ടു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി സ്പോർടിങ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

ബെസികസിനെതിരെ ചരിത്ര വിജയവുമായി സ്പോർടിംഗ്

പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സ്പോർടിങ് തോൽപ്പിച്ചത്. ഇതാദ്യമായാണ് ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ സ്പോർടിംഗ് നാലു ഗോളുകൾ അടിക്കുന്നത്. സ്പോർടിങിന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച എവേ വിജയവുമാണിത്. 15ആം മിനുട്ടിൽ ഉറുഗ്വേ താരം കോട്സ് ആണ് സ്പോർടിങിന് ലീഡ് നൽകിയത്. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ബെസികസിനായി. 24ആം മിനുട്ടിൽ ലാരിൻ ആയിരുന്നു ബെസികസിന് സമനില നൽകിയത്.

എന്നാൽ ഈ ഗോളിന് ശേഷം കളി പോർച്ചുഗീസ് ടീമിന്റെ കയ്യിലായി. 27ആം മിനുട്ടിൽ കോട്സ് തന്നെ സ്പോർടിങിന്റെ ലീഡ് തിരികെ നൽകി. 44ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സരാബിയ സ്പോർടിങിന്റെ മൂന്നാം ഗോൾ നേടി. കളി ആദ്യ പകുതിയിൽ 3-1ന് അവസാനിച്ചു. മത്സരത്തിന്റെ 89ആം മിനുട്ടിൽ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ പൗളീനോ ആണ് സ്പോർടിങിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

Exit mobile version