സമനിലയില്‍ അവസാനിച്ച് സ്പെയിന്‍ ന്യൂസിലാണ്ട് മത്സരം

ലോകകപ്പ് ഹോക്കി ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരം സമനിലയില്‍. സ്പെയിനും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 2 ഗോള്‍ വീതം നേടിയാണ് ടീമുകള്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടി സ്പെയിന്‍ മുന്നിലായിരുന്നുവെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്പെയിനിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ന്യൂസിലാണ്ട് സമനില നേടിയെടുത്തു.

9ാം മിനുട്ടില്‍ ആല്‍ബര്‍ട്ട് ബെല്‍ട്രാനും 7ാം മിനുട്ടില്‍ അല്‍വാരോ ഇഗ്ലേസിയാസുമായിരുന്നു സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേ സമയം 50ാം മിനുട്ടില്‍ ഹെയ്ഡന്‍ ഫിലിപ്സിലൂടെ ഒരു ഗോള്‍ മടക്കിയ ന്യൂസിലാണ്ട് മത്സരം അവസാനിക്കുവാന്‍ 4 മിനുട്ട് മാത്രം ബാക്കി നില്‍ക്കെ കെയിന്‍ റസ്സല്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ടീമിനു സമനില നേടിക്കൊടുക്കുകയായിരുന്നു.

സമനിലയില്‍ പിരിഞ്ഞ് സ്പെയിനും ഫ്രാന്‍സും

ഹോക്കി ലോകകപ്പിലെ സ്പെയിന്‍ ഫ്രാന്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരത്തില്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആറാം മിനുട്ടില്‍ സ്പെയിനിനെ ഫ്രാന്‍സ് ഞെട്ടിക്കുകയായിരുന്നു. ടിമോത്തി ക്ലെമന്റ് നേടിയ ഗോളില്‍ ഫ്രാന്‍സ് മത്സരത്തില്‍ ലീഡ് നേടി.

ആദ്യ പകുതിയില്‍ ഈ ഗോളിനു ഫ്രാന്‍സ് ലീഡ് ചെയ്തുവെങ്കിലും ആല്‍വാരോ ഇഗ്ലെസിയാസ് 48ാം മിനുട്ടില്‍ സ്പെയിനിന്റെ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കുകയായിരുന്നു.

വിയ്യ ന്യൂയോർക്ക് വിട്ടു, ഇനി ഇനിയെസ്റ്റക്കൊപ്പം കളിക്കാൻ ജപ്പാനിലേക്കോ ?

അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ് സി വിട്ട ഡേവിഡ് വിയ്യ ജപ്പാനീസ് ലീഗിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. മുൻ ബാഴ്സ സഹതാരവും അടുത്ത സുഹൃത്തുമായ ആന്ദ്രെ ഇനിയെസ്റ്റ കളിക്കുന്ന വിസൽ കൊബേ ക്ലബ്ബിലേക്ക് മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെയാണ് ന്യൂയോർക്ക് സിറ്റിയുമായി കരാർ പുതുക്കില്ല എന്ന് വയ്യ പ്രഖ്യാപിച്ചത്.

വിയ്യ ജെ ലീഗിലേക്ക് മാറിയാൽ ലീഗിലെ മൂന്നാമത്തെ സ്പാനിഷ് തരമാകും. നേരത്തെ ഇനിയെസ്റ്റക്ക് പിന്നാലെ ഫെർണാണ്ടോ ടോറസും ജെ ലീഗ് ക്ലബ്ബായ സഗാൻ ടോസുവിലേക്ക് മാറിയിരുന്നു. നേരത്തെ സ്പാനിഷ് ദേശീയ ടീമിന് പുറമെ 2010 മുതൽ 2013 വരെ ബാഴ്സയിൽ ഒരുമിച്ച്‌ കളിച്ചവരാണ് വിയ്യയും ഇനിയെസ്റ്റയും.

ത്രില്ലറില്‍ അര്‍ജന്റീനയ്ക്ക് ജയം, കീഴടക്കിയത് സ്പെയിനിനെ

ഏഴ് ഗോള്‍ പിറന്ന ത്രില്ലര്‍ മത്സരത്തില്‍ വിജയികളായി അര്‍ജന്റീന. സ്പെയിനിനെ 4-3 എന്ന സ്കോറിനാണ് ലാറ്റിനമേരിക്കന്‍ ടീം കീഴടക്കിയത്. പൂള്‍ എ യിലെ മത്സരത്തില്‍ മൂന്നാം മിനുട്ടില്‍ സ്പെയിനാമ് ലീഡ് നേടിയതെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ അര്‍ജന്റീന മറുപടി ഗോള്‍ നേടി. സ്പെയിനിനായി എന്‍റിക്കേ ഗാണ്‍സാലെസും അര്‍ജന്റീനയ്ക്കായി അഗസ്റ്റിന്‍ മാസ്സില്ലിയുമായിരുന്നു ഗോള്‍ സ്കോറര്‍മാര്‍.

14ാം മിനുട്ടില്‍ രണ്ടാം തവണയും സ്പെയിന്‍ മത്സരത്തില്‍ ലീഡ് നേടി. ജോസെപ് റോമെയു ആണ് സ്പെയിനിനായി അര്‍ജന്റീനയുടെ വല കുലുക്കിയത്. തൊട്ടടുത്ത മിനുട്ടില്‍ അഗസ്റ്റിന്‍ മാസ്സില്ലിയിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. ഗൊണ്‍സാലോ പെയിലാട്ട് മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനയെ അധികം വൈകാതെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 3-2നു അര്‍ജന്റീന മുന്നിട്ട് നിന്നു.

രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ തന്നെ സ്പെയിന്‍ വിസെന്‍സ് റൂയിസിലൂടെ വീണ്ടും മത്സരത്തില്‍ ഒപ്പമെത്തി. മത്സരത്തിന്റെ 49ാം മിനുട്ടില്‍ ഗൊണ്‍സാലോയിലൂടെ അര്‍ജന്റീന വീണ്ടും ലീഡ് നേടി മത്സരവും സ്വന്തമാക്കി.

മൗറീഞ്ഞോയെ വിമർശിച്ച് ഇനിയെസ്റ്റ രംഗത്ത്

ജോസ് മൗറീഞ്ഞോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റ. സ്പാനിഷ് ദേശീയ ടീമിൽ റയൽ മാഡ്രിഡ്- ബാഴ്സലോണ കളിക്കാർ തമ്മിൽ ശത്രുത വളർത്തുന്നതിൽ മൗറീഞ്ഞോ പങ്ക് വഹിച്ചു എന്നാണ് ഇനിയെസ്റ്റ ആരോപിച്ചത്. സ്പാനിഷ് ലീഗിൽ മൗറീഞ്ഞോ റയൽ പരിശീലകനായിരിക്കെ ക്ലാസ്സിക്കോ മത്സരങ്ങൾ യുദ്ധ സമാനമായിരുന്നു. ഇത് സ്‌പെയിൻ ദേശീയ ടീമിലും പ്രതിഫലിച്ചിരുന്നു എന്നാണ് ഇനിയെസ്റ്റ വ്യക്തമാക്കിയത്.

2011 ൽ ബാഴ്സ അസിസ്റ്റന്റ് കോച്ച് ടിറ്റോ വിലനോവയെ ചെവിയിൽ നുള്ളിയ മൗറീഞ്ഞോക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബാഴ്സ താരം പികെ മൗറീഞ്ഞോ സ്പാനിഷ് ഫുട്‌ബോളിനെ നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൗറീഞ്ഞോയുടെ കാലത്ത് ബാഴ്സ- റയൽ ബന്ധം സാധാരണ ശത്രുത എന്നതിൽ നിന്ന് ഒരുപാട് അപ്പുറം പോയിരുന്നു എന്നും ഇനിയെസ്റ്റ കൂട്ടി ചേർത്തു.

പരിക്ക്, റാമോസ് സ്‌പെയിൻ ടീമിന് പുറത്ത്

പരിക്കേറ്റ സ്‌പെയിൻ ക്യാപ്റ്റൻ സെർജിയോ റാമോസ് സ്‌പെയിൻ ദേശീയ ടീമിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഞാഴാറാഴ്ച നേഷൻസ് ലീഗിൽ ബോസ്നിയക്ക് എതിരെ താരം ഇല്ലാതെയാവും സ്‌പെയിൻ ഇറങ്ങുക. ഇന്നലെ ക്രോയേഷ്യക്ക് എതിരെ തോൽവി വാങ്ങിയ കളിക്ക് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ റാമോസ് ഒരു ഗോൾ നേടിയിരുന്നു.

റാമോസിന് ഈ മാസം 24 ന് എയ്ബാറിന് എതിരെ നടക്കുന്ന റയൽ മാഡ്രിഡിന്റെ മത്സരത്തിൽ കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല. റാമോസ് ഇല്ലെങ്കിൽ അത് റയൽ പരിശീലകൻ സോളാരിക് വൻ തിരിച്ചടിയാകും. റയൽ നിരയിൽ നാച്ചോ, കാസെമിറോ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇന്നലത്തെ തോൽവിയോടെ സ്പെയിനിന് നേഷൻസ് ലീഗ് അവസാന 4 ൽ എത്താൻ ഇംഗ്ലണ്ടും- ക്രോയേഷ്യയും തമ്മിൽ നടക്കുന്ന കളി സമനിലയിൽ ആവേണ്ടതുണ്ട്.

ഹാരി കെയ്‌നിനെ പ്രശംസിച്ച് സെർജിയോ റാമോസ്

ഇംഗ്ലണ്ട് ഫോർവേഡ് ഹാരി കെയ്‌നിനെ പ്രശംസിച്ച് സ്പെയിൻ പ്രതിരോധ താരം സെർജിയോ റാമോസ്. ഇംഗ്ലണ്ടിന്റെ സ്പെയിനിനു എതിരെയുള്ള യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുൻപാണ് ഇംഗ്ലണ്ട് താരത്തിനെ പ്രശംസിച്ച് സ്പെയിൻ ക്യാപ്റ്റൻ കൂടിയായ സെർജിയോ റാമോസ് രംഗത്തെത്തിയത്.

ഹരി കെയ്‌നിനു ലാ ലീഗയിലും മികവ് പുലർത്താനാവുമെന്നാണ് റാമോസ് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരെ സ്പെയിൻ കളിക്കുമ്പോൾ ഹാരി കെയ്ൻ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്നും റാമോസ് പറഞ്ഞു. “ശാരീരികമായും ടെക്നിക്കലായും കെയ്ൻ മികച്ച സ്‌ട്രൈക്കർ ആണ്. ഹാരി കെയ്‌നിനു നിങ്ങളെ പലപ്പോഴും സർപ്രൈസ് ചെയ്യിക്കാൻ കഴിയും” റാമോസ് പറഞ്ഞു.

അതെ സമയം ഇംഗ്ലണ്ടിന് വേണ്ടി കഴിഞ്ഞ 6 മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ ഹരി കെയ്‌നിനു സാധിച്ചിട്ടില്ല. നേരത്തെ യുവേഫ നേഷൻസ് ലീഗിലെ മത്സരത്തിൽ വെംബ്ലിയിൽ വെച്ച് 2-1ന് സ്പെയിൻ ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു.

 

പ്രമുഖരെ പുറത്തിരുത്തി ലൂയിസ് എൻറിക്വേയുടെ ആദ്യ സ്പെയിൻ ടീം

പ്രമുഖ താരങ്ങളെ പുറത്തിരുത്തി സ്പെയിനിന്റെ പുതിയ പരിശീലകൻ ലൂയിസ് എൻറിക്വേ ടീം പ്രഖ്യാപിച്ചു.  11 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ടീമിൽ ലോകകപ്പിൽ ടീമിൽ ഉണ്ടായിരുന്ന പലരെയും ഒഴിവാക്കിയിട്ടുണ്ട്.  യുവേഫ നേഷൻസ് കപ്പിൽ ഇംഗ്ലണ്ടിനെതിരെയും ക്രോയേഷ്യക്കെതിരെയുമാണ് സ്പെയിനിന്റെ മത്സരങ്ങൾ.

റഷ്യ ലോകകപ്പിൽ സ്പെയിൻ ടീമിൽ കളിച്ച 13 താരങ്ങളെ നിലർനിർത്തിയപ്പോൾ 11 പുതിയ താരങ്ങൾക്ക് പുതിയ പരിശീലകൻ അവസരം നൽകിയിട്ടുണ്ട്. പികേ, ഇനിയേസ്റ്റ, ഡേവിഡ് സിൽവ എന്നിവർ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് കൊണ്ട് അവരെ ഒഴിവാക്കിയാണ് എൻറിക്വേ ടീം പ്രഖ്യാപിച്ചത്.

ഗോൾ കീപ്പർ റെയ്ന, ഓഡ്രിയോസോള, മോൺറിയാൽ, ജോർഡി അൽബ, കോകെ, ലൂക്കാസ് വസ്‌കസ്, ഇയാഗോ അസ്പാസ് എന്നിവരാണ് ടീമിൽ ഇടം നേടാനാവാതെ പോയവർ. റഷ്യൻ ലോകകപ്പ് ടീമിൽ ഇടം നേടാനാവാതെ പോയ ചെൽസി താരങ്ങളായ മൊറാട്ട, അലോൺസോ എന്നിവർക്ക് പുറമെ സെബല്ലോസ്, സൂസോ, റോഡ്രി, സെർജി റോബർട്ടോ, ഇനിഗോ മാർട്ടിനസ്,ഡിയേഗോ ലോറെന്റെ, അൽബിയോൾ, പൗ ലോപസ് എന്നിവരാണ് ടീമിൽ ഇടം നേടിയവർ.

Goalkeepers
De Gea (Manchester United)
Kepa (Chelsea)
Pau López (Betis)

Defenders
Carvajal (Real Madrid)
Azpilicueta (Chelsea)
Albiol (Nápoles)
Diego Llorente (Real Sociedad)
Nacho (Real Madrid)
Sergio Ramos (Real Madrid)
Íñigo Martínez (Athletic)
Marcos Alonso (Chelsea)
Gayà (Valencia)

Midfielders
Busquets (Barcelona)
Sergi Roberto (Barcelona)
Rodrigo (Atlético)
Saúl (Atlético)
Thiago (Bayern)
Ceballos (Real Madrid)

Forwards
Isco (Real Madrid)
Asensio (Real Madrid)
Morata (Chelsea)
Diego Costa (Atlético)
Suso (AC Milan)
Rodrigo Moreno (Valencia)

സിൽവയും സ്പാനിഷ്‌ ബൂട്ടഴിച്ചു

പികെക്ക് പിന്നാലെ ഡേവിഡ് സിൽവയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് സിൽവ തന്റെ സ്പാനിഷ് കരിയറിന് അന്ത്യം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്‌32 കാരനായ സിൽവ.

2006 മുതൽ സ്പെയിൻ ദേശീയ ടീം അംഗമാണ് സിൽവ. സ്പെയിനിനൊപ്പം 2008,2012 യൂറോ കപ്പും 2010 ലെ ലോകകപ്പും നേടിയിരുന്നു. ഇന്നലെയാണ് സ്പാനിഷ് താരം പികെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ സ്പാനിഷ് സുവർണ്ണ തലമുറയിലെ 2 പേരെയാണ് പുതിയ പരിശീലകൻ ലൂയിസ് എൻറികേക്ക് നഷ്ടമാവുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഞെട്ടിച്ച് പികെ, ഇനി സ്പെയിനിനായി കളിക്കില്ല

സ്പെയിൻ രാജ്യാന്തര താരം ജറാഡ് പികെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 31 വയസുകാരനായ പികെ സ്പാനിഷ് സൂപ്പർ കാപ്പിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് ഇനി സ്പെയിനിനായി കളിക്കില്ല എന്ന് വ്യക്തമാക്കിയത്.

സ്പാനിഷ് ടീമിൽ റാമോസിനൊപ്പം മികച്ച സെൻട്രൽ ഡിഫൻസ് പങ്കാളിത്തം വളർത്തിയെടുത്ത താരം 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ കപ്പ് എന്നിവ നേടിയിട്ടുണ്ട്. സ്പെയിൻ പരിശീലകൻ ലൂയിസ് എൻറികെയുമായി താൻ സംസാരിച്ചെന്നും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയയെ ഞെട്ടിച്ച് സ്പെയിന്‍ മൂന്നാം സ്ഥാനക്കാര്‍

വനിത ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ വിജയികളായി സ്പെയിന്‍. ഓസ്ട്രേലിയയ്ക്കെതിരെ 3-1 ന്റെ ജയമാണ് സ്പെയിന്‍ സ്വന്തമാക്കിയത്. അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെത്തിയ സ്പെയിനും നെതര്‍ലാണ്ട്സിനോട് ഷൂട്ടൗട്ടില്‍ കീഴടങ്ങിയെത്തിയ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ 11ാം മിനുട്ടില്‍ മരിയ ലോപെസിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. 14ാം മിനുട്ടില്‍ ബെര്‍ട്ട ബോണാസ്ട്രേ നേടിയ രണ്ടാ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ സ്പെയിന്‍ 2-0നു മുന്നില്‍ നിന്നു.

40ാം മിനുട്ടില്‍ കാത്തറിന്‍ സ്ലാട്ടറിയിലൂടെ ഓസ്ട്രേലിയ ഒരു ഗോള്‍ മടക്കി. എന്നാല്‍ 51ാം മിനുട്ടില്‍ അലീസിയ മഗാസ് നേടിയ ഗോളിലൂടെ സ്പെയിന്‍ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടുമൊരു ഷൂട്ടൗട്ട് ജയം, ചരിത്രം കുറിച്ച് അയര്‍ലണ്ട്, വനിത ഹോക്കി ലോകകപ്പ് ഫൈനലില്‍

വനിത ഹോക്കി ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് അയര്‍ലണ്ട്. ക്വാര്‍ട്ടറിലേതെന്ന പോലെ സെമിയിലും സമനിലയില്‍ അവസാനിച്ച മത്സരത്തിനു ശേഷം ഷൂട്ടൗട്ടില്‍ ജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് അയര്‍ലണ്ട് യോഗ്യത നേടിയത്. സ്പെയിനിനെയാണ് ആവേശകരമായ മത്സരത്തിനൊടുവില്‍ അയര്‍ലണ്ട് കീഴടക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെ ഷൂട്ടൗട്ടില്‍ അയര്‍ലണ്ട് വീഴ്ത്തിയിരുന്നു.

മുഴുവന്‍ സമയത്ത് 1-1 നു തുല്യത പാലിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-2 എന്ന നിലയിലായിരുന്നു അയര്‍ലണ്ടിന്റെ ജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ അന്ന ഒഫ്ലാനാഗന്‍ അയര്‍ലണ്ടിനെ മുന്നിലെത്തിച്ചുവെങ്കിലും 39ാം മിനുട്ടില്‍ അലിസിയ മഗാസിലൂടെ സ്പെയിന്‍ ഗോള്‍ മടക്കി.

അയര്‍ലണ്ടിനായി ഗില്ലിയന്‍ പിന്‍ഡര്‍ ആദ്യ ശ്രമം തന്നെ ഗോളാക്കി മാറ്റിയ ശേഷം അഞ്ചോളം അവസരം ഇരു ടീമുകളിലെ താരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം സ്പെയിനിനായി ജോര്‍ജ്ജിന ഒലീവിയ സമനില ഗോള്‍ കണ്ടെത്തി. അലിസണ്‍ മെക്കേ, ച്ലോ വാട്കിന്‍സ് എന്നിവര്‍ അയര്‍ലണ്ടിനായി ഷൂട്ടൗട്ടില്‍ വല കുലുക്കിയപ്പോള്‍ സ്പെയിനിനായി ലോല റിയേര കൂടി മാത്രമേ ഗോള്‍ നേടിയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version