മൗറിനോയും പറയുന്നു, ‘It’s coming home’

ഇതിഹാസ പരിശീലകൻ ജോസെ മൗറിനോയും പറയുന്നു ഇത്തവണ യൂറോ കപ്പ് കിരീടം നേടാൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ള ടീം ഇംഗ്ലണ്ട് ആണെന്ന്. ഇന്നലെ നടന്ന ജർമ്മനി – ഇംഗ്ലണ്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ജയത്തിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി പരിശീലകൻ കൂടിയായ മൗറിനോ ഇംഗ്ലണ്ടിന് യൂറോ കപ്പ് കിരീടം നേടാനുള്ള സാധ്യത കൂടുതൽ ആണെന്ന് പറഞ്ഞത്.

ക്വർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ഉക്രൈൻ ആണ്. ഈ മത്സരത്തിൽ ജയിച്ച ഡെൻമാർക്ക്‌ – ചെക് റിപ്പബ്ലിക് മത്സരത്തിലെ വിജയികളാവും സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇംഗ്ലണ്ട് സാധാരണ ഫോമിൽ ആണെങ്കിൽ ഫൈനൽ എത്താനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും മൗറിനോ പറഞ്ഞു. ഇംഗ്ലണ്ടിന്റെ എതിരാളികളെ എല്ലാം അവർക്ക് തോൽപ്പിക്കാൻ പറ്റുന്ന ടീം ആണെന്നും എന്നാൽ ഫുട്ബോളിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും ഫുട്ബോളിനെ ബഹുമാനത്തോടെ കാണാമെന്നും മൗറിനോ പറഞ്ഞു.

അവസാന പത്ത് മിനുട്ടിൽ ഫ്രാൻസ് ഫുട്ബോളിനെ ബഹുമാനത്തോടെ കാണാത്തതുകൊണ്ടാണ് അവർ പരാജയപെട്ടതെന്നും റോമാ പരിശീലകൻകൂടിയായ മൗറിനോ പറഞ്ഞു. ഇംഗ്ലണ്ട് അലസത കാണിക്കാതെ കളിച്ചാൽ ഇംഗ്ലണ്ടിന് യൂറോ കപ്പ് ഫൈനലിൽ എത്താമെന്നും മൗറിനോ പറഞ്ഞു.

റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് മൗറിനോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് റോമായുടെ പുതിയ പരിശീലകൻ ജോസെ മൗറിനോ. ഒരു മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് മൗറിനോ തമാശ രൂപത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം താരണമെന്ന് മൗറിനോ പറഞ്ഞത്. റൊണാൾഡോ നിലവിൽ 25 വയസ്സുള്ള താരം അല്ലെന്നും താരത്തിന് 36 വയസ്സ് ആയെന്നും എല്ലാ സീസണിലും താരം 50 ഗോളുകൾ നേടില്ലെന്നും മൗറിനോ പറഞ്ഞു. എന്നാൽ തന്റെ ഈ പ്രായത്തിലും റൊണാൾഡോയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും മൗറിനോ പറഞ്ഞു.

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള മോശം താരതമ്യങ്ങൾ താരത്തെ തളർത്തില്ലെന്നും അത് റൊണാൾഡോക്ക് ഉത്തേജനം നൽകുമെന്നും മൗറിനോ പറഞ്ഞു. റൊണാൾഡോ ഫുട്ബോൾ ലോകം കണ്ട ഒരു ഇതിഹാസം ആണെന്നും ഫുട്ബോൾ ചിത്തത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന വലിയ ഒരു താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത റൊണാൾഡോ 29 ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ ആയിരുന്നു.

ജോസെ മൗറീനോ : ടോട്ടൻഹാം ഇതുവരെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ല

ഈ സീസണിൽ ഇതുവരെ ടോട്ടൻഹാം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ലെന്ന് പരിശീലകൻ ജോസെ മൗറീനോ. പ്രീമിയർ ലീഗിൽ ബ്രൈറ്റനെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. ഈ സീസണിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാം ബ്രൈറ്റനെതിരായ മത്സരം ജയിച്ചാൽ പ്രീമിയർ ലീഗ് പോയ്ന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും.

ഇപ്പോൾ പ്രീമിയർ ലീഗ് പോയിന്റ് ടേബിൾ നോക്കുന്നതിൽ അർത്ഥമില്ലെന്നും ഫെബ്രുവരി, മാർച്ച് സമയത്ത് പോയിന്റ് പട്ടിക നോക്കിയാൽ ആരൊക്കെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് മൗറിനോ പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗ് എവേ മത്സരങ്ങളിൽ ടോട്ടൻഹാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും എന്നാൽ ഹോം മത്സരങ്ങളിൽ ഒരുപാട് പോയിന്റ് ടീം നഷ്ട്ടപെടുത്തുണ്ടെന്നും മൗറിനോ പറഞ്ഞു.

സീസണിൽ എവേ ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ടോട്ടൻഹാം കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചിരുന്നു. എന്നാൽ സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു മത്സരം ജയിക്കാൻ ടോട്ടൻഹാമിന് ആയിട്ടില്ല.

മൗറീഞ്ഞോയെ വിമർശിച്ച് ഇനിയെസ്റ്റ രംഗത്ത്

ജോസ് മൗറീഞ്ഞോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റ. സ്പാനിഷ് ദേശീയ ടീമിൽ റയൽ മാഡ്രിഡ്- ബാഴ്സലോണ കളിക്കാർ തമ്മിൽ ശത്രുത വളർത്തുന്നതിൽ മൗറീഞ്ഞോ പങ്ക് വഹിച്ചു എന്നാണ് ഇനിയെസ്റ്റ ആരോപിച്ചത്. സ്പാനിഷ് ലീഗിൽ മൗറീഞ്ഞോ റയൽ പരിശീലകനായിരിക്കെ ക്ലാസ്സിക്കോ മത്സരങ്ങൾ യുദ്ധ സമാനമായിരുന്നു. ഇത് സ്‌പെയിൻ ദേശീയ ടീമിലും പ്രതിഫലിച്ചിരുന്നു എന്നാണ് ഇനിയെസ്റ്റ വ്യക്തമാക്കിയത്.

2011 ൽ ബാഴ്സ അസിസ്റ്റന്റ് കോച്ച് ടിറ്റോ വിലനോവയെ ചെവിയിൽ നുള്ളിയ മൗറീഞ്ഞോക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബാഴ്സ താരം പികെ മൗറീഞ്ഞോ സ്പാനിഷ് ഫുട്‌ബോളിനെ നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൗറീഞ്ഞോയുടെ കാലത്ത് ബാഴ്സ- റയൽ ബന്ധം സാധാരണ ശത്രുത എന്നതിൽ നിന്ന് ഒരുപാട് അപ്പുറം പോയിരുന്നു എന്നും ഇനിയെസ്റ്റ കൂട്ടി ചേർത്തു.

മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹം – ഹസാർഡ്

പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്ന് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. മൗറീഞ്ഞോക്ക് കീഴിൽ 2013 മുതൽ 2015 വരെ ഹസാർഡ് കളിച്ചിരുന്നു. അന്ന് ചെൽസിക്കൊപ്പം ഇരുവരും പ്രീമിയർ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ നേടിയിരുന്നു.

മൗറീഞ്ഞോയുടെ ചെൽസി കരിയറിന് അവസാനം കുറിച്ച 2015-2016 സീസണിൽ ഹസാർഡ് തീർത്തും മോശം പ്രകടനമാണ് കാഴ്ച്ച വച്ചത്. അന്ന് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിനെ നിരാകരിക്കുന്ന അഭിപ്രായമാണ് ഹസാർഡ് നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

മത്സര ഫലങ്ങൾ മോശമാകുമ്പോൾ മൗറീഞ്ഞോ കളിക്കാരെ വിമർശിക്കുന്നത് പതിവാണെങ്കിലും ഇന്ന് തന്നോട് താൻ വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്ന പരിശീലകൻ ആരാണെന്ന് ചോദിച്ചാൽ അത് മൗറീഞ്ഞോ ആണെന്നാണ് ഹസാർഡ് പറഞ്ഞത്. അടുത്ത ആഴ്ച്ച മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയാണ് ഹസാർഡ് ആക്രമണം നയിക്കുന്ന ചെൽസിയുടെ അടുത്ത പ്രീമിയർ ലീഗ് മത്സരം.

Exit mobile version