രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ശക്തമായ സൂചന. എസെക്സിനെതിരെ പരിശീലന മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും പൂജ്യം റണ്‍സിനു പുറത്തായ ശിഖര്‍ ധവാന്‍ ന്യൂബോള്‍ നേരിടുന്നതില്‍ വേണ്ടത്ര സാങ്കേതികത പ്രകടമാക്കിയില്ലെന്ന കാരണത്താല്‍ മുരളി വിജയ്ക്കൊപ്പം കെഎല്‍ രാഹുലിനെ ഓപ്പണിംഗിനു പരിഗണിക്കുവാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ടീമിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരമാണ് ഇതെന്നാണ് പൊതുവേ ലഭിച്ച വിവരം.

എന്നാല്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറായ ശിഖറിനെ തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നത്. നേരത്തെ സൗരവ് ഗാംഗുലി ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലിനെ ഇന്ത്യ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ധവാന്റെ റണ്‍ഔട്ട് മത്സരഗതി മാറ്റി: ഗാംഗുലി

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര വിജയം കൈവിടുവാന്‍ ഇടയാക്കിയത് ശിഖര്‍ ധവാന്റെ റണ്‍ഔട്ട് എന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. മത്സരത്തിന്റെ ഗതി മാറ്റിയത് ആ സംഭവമാണെന്നും ഗാംഗുലി പറഞ്ഞു. മത്സരം അഞ്ച് വിക്കറ്റിനു ഇംഗ്ലണ്ട് ജയിച്ച് പരമ്പര 1-1നു സമനിലയാക്കിയെങ്കിലും ഇന്ത്യയുടെ താരതമ്യേന ചെറിയ സ്കോര്‍ ബുദ്ധിമുട്ടിയാണ് ഇംഗ്ലണ്ട് ചേസ് ചെയ്തത്.

ഇന്ത്യയ്ക്ക് ആവശ്യത്തിനു റണ്‍സ് നേടാനാകാത്തതാണ് തോല്‍വിയുടെ കാരണമെന്ന് പറഞ്ഞ ദാദ അതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ധവാന്റെ റണ്ണൗട്ടായിരുന്നു. രോഹിത്തലി്‍ നിന്ന് മികച്ച തുടക്കം ലഭിക്കാതിരുന്ന ഇന്ത്യയ്ക്ക് ധവാന്റെ റണ്‍ഔട്ട് കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറില്‍ നൂറുമായി ശിഖര്‍, പിന്തുണച്ച് കോഹ്‍ലി, മധ്യനിരയ്ക്ക് പാളി, 289 റണ്‍സ് നേടി ഇന്ത്യ

ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും നല്‍കിയ തുടക്കത്തിനു ശേഷം മധ്യനിരയ്ക്ക് പാളിയെങ്കിലും എംഎസ് ധോണിയുടെ പ്രകടനത്തില്‍ ജോഹാന്നസ്ബര്‍ഗില്‍ 298 റണ്‍സ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തില്‍ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. എംഎസ് ധോണി പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിന്നു. നേരത്തെ രോഹിത്ത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുകൂട്ടിയ ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി സഖ്യം ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു. 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. കോഹ്‍ലി (75) പുറത്തായ ശേഷവും ശിഖര്‍ തന്റെ മികവ് തുടര്‍ന്ന് ശതകം തികച്ചു. എന്നാല്‍ മിന്നല്‍ കാരണം കളി കുറച്ച് സമയം തടസ്സപ്പെട്ടിരുന്നു. തടസ്സത്തിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് ശിഖര്‍ ധവാനെയും(109) നഷ്ടമായി.

ഏറെ വൈകാതെ അജിങ്ക്യ രഹാനെയും മറ്റു താരങ്ങളും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോറിംഗ് മന്ദ ഗതിയിലായി. എം എസ് ധോണി അവസാന ഓവറുകളില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ടീം സ്കോര്‍ 289ല്‍ എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റും മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അപരാജിതനായി കോഹ്‍ലി, 300 കടന്ന് ഇന്ത്യ

വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ കേപ് ടൗണില്‍ 303 റണ്‍സ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായുള്ള ആറ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇന്ന് കേപ് ടൗണില്‍ നടക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായെങ്കിലും ഇന്ത്യയെ 140/2 എന്ന നിലയിലേക്ക് ശിഖര്‍ ധവാന്‍(76)-വിരാട് കോഹ്‍ലി കൊണ്ടെത്തിക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. ഡുമിനിയ്ക്കായിരുന്നു വിക്കറ്റ്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ വിരാട് കോഹ്‍ലി തന്റെ മികച്ച ഫോം നിലനിര്‍ത്തി ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചു. 159 പന്തില്‍ നിന്ന് പുറത്താകാതെ 160 നേടി വിരാട് ഇന്ത്യയുടെ സ്കോര്‍ 303 റണ്‍സില്‍ എത്തുവാന്‍ സഹായിച്ചു. ഏഴാം വിക്കറ്റില്‍ 67 റണ്‍സാണ് കോഹ്‍ലിയും-ഭുവിയും(16*) നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ, ക്രിസ് മോറിസ്, ആന്‍ഡിലേ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം മത്സരവും ഇന്ത്യയ്ക്ക് സ്വന്തം, ചഹാലിനു അഞ്ച് വിക്കറ്റ്, ധവാന് അര്‍ദ്ധ ശതകം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണിലും ഇന്ത്യന്‍ വിജയം. സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ശിഖര്‍ ധവാൻ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി പുറത്താകാതെ 46 റണ്‍സ് നേടി ധവാന് മികച്ച പിന്തുണ നൽകി. 20.3 ഓവറിലാണ് ഇന്ത്യ വിജയം ഉറപ്പിച്ച് പരമ്പരയില്‍ 2-0 നു മുന്നിലെത്തിയത്. കാഗിസോ റബാഡയ്ക്കാണ് രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യന്‍ ജയം രണ്ട് റണ്‍സ് അകലെ, ലഞ്ചിനു പിരിഞ്ഞ് താരങ്ങള്‍

സെഞ്ചൂറിയണില്‍ വിജയം നേടി പരമ്പരയില്‍ 2-0 നു മുന്നിലെത്തുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹത്തിനു കാത്തിരിപ്പ്. വിജയം 2 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് നിയമം പ്രകാരം ദിവസത്തെ ലഞ്ചിനായി പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചതാണ് ഇതിനു കാരണം. 40 മിനുട്ട് ലഞ്ച് ബ്രേക്കിനു ശേഷം താരങ്ങള്‍ വീണ്ടും ഗ്രൗണ്ടിലെത്തുന്നത് വരെ ഇനി വിജയത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കണം.

സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ  വിജയത്തിനു രണ്ട് റണ്‍സ് അകലെ എത്തിച്ചപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനു വിധിക്കുകയായിരുന്നു. ശിഖര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി 44 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്നു. 19 ഓവറില്‍ 117/1 എന്ന നിലയിലാണ് ഇന്ത്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

RTM ഉപയോഗിച്ച് സണ്‍റൈസേഴ്സ്, ധവാന്‍ പഴയ തട്ടകത്തില്‍

ശിഖര്‍ ധവാനെ സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. 5.2 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയതെങ്കിലും RTM ഉപയോഗിച്ച് സണ്‍ റൈസേഴ്സ് താരത്തെ സ്വന്തമാക്കി. ലേലത്തിലെ ആദ്യ താരമായി എത്തിയ ധവാനെ സ്വന്തമാക്കാന്‍ പഞ്ചാബും രാജസ്ഥാനുമായിരുന്നു ആദ്യം മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ടെസ്റ്റ് ജഡേജ കളിച്ചേക്കില്ല, ധവാന്‍ മാച്ച് ഫിറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരി 5നു ആരംഭിക്കുന്ന കേപ് ടൗണ്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കുവാനുള്ള സാധ്യത കുറവ്. വൈറല്‍ പനി ബാധിച്ച താരം ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണെന്നും 48 മണിക്കൂറിനുള്ളില്‍ താരം പൂര്‍ണ്ണമായും സുഖം പ്രാപിക്കുമെന്നും ബിസിസിഐ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. മത്സര ദിവസം രാവിലെ മാത്രമേ താരത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള അന്തിമ തീരുമാനം ടീം മാനേജ്മെന്റ് എടുക്കുകയുള്ളു.

ജഡേജ ഇല്ലാത്ത സാഹചര്യം വരുകയാണെങ്കില്‍ രവിചന്ദ്രന്‍ അശ്വിനാവും സ്പിന്നറുടെ റോളില്‍ അവസാന ഇലവനില്‍ ഇടം പിടിക്കുക. ശിഖര്‍ ധവാന്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും ടീം സെലക്ഷനു പരിഗണിക്കപ്പെടുമെന്നത് ഇന്ത്യയ്ക്ക് ശുഭസൂചകമായ വാര്‍ത്തയാണ്. ധവാന്‍ ഇന്ന് 20 മിനുട്ടോളം പരിശീലനത്തിലും ഏര്‍പ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version