അഭിമാനിക്കാം കേരളം!! ഗുജറാത്തിനെതിരെ ഗംഭീര വിജയം!! ചരിത്രം കുറിച്ച് രോഹൻ എസ് കുന്നുമ്മൽ

രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള ബാറ്റിംഗ് കേരളത്ത 36ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു. എട്ടു വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.

രോഹൻ എസ് കുന്നുമ്മൽ ഇന്ന് 83 പന്തിൽ ആണ് സെഞ്ച്വറി നേടിയത്. താരം 87 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രോഹന്റെ തുടർച്ചയായി മൂന്നാം സെഞ്ച്വറി ആണിത്. തുടർച്ചയായ മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി രോഹൻ മാറി. ആദ്യ ഇന്നിങ്സിൽ താരം 129 റൺസും എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ മേഘാലയക്ക് എതിരെയും രോഹൻ സെഞ്ച്വറി നേടിയിരുന്നു.
Img 20220225 174105

ഇന്ന് സച്ചിൻ ബേബി 53 റൺസ് എടുത്ത് രോഹന് മികച്ച പിന്തുണ നൽകി. അവസാനം 30 പന്തിൽ 28 റൺസ് എടുത്ത് പുറത്താകാതെ നിന്ന് സൽമാൻ നിസാറും കേരളത്തിനായി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ഉച്ചയ്ക്ല് ആൾ ഔട്ട് ആക്കിയത്. ആറാം വിക്കറ്റിൽ ഗുജറാത്ത് 138 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 222 റൺസിൽ നിൽക്കെ കരൺ പട്ടേലിനെ സിജോമോൻ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി.

കരൺ പട്ടേൽ 81 റൺസ് എടുത്തിരുന്നു. പിന്നാലെ 70 റൺസ് എടുത്ത ഉമാങിനെ ജലജ് സക്സേനയും പുറത്താക്കി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ കേരളത്തിന് 13 പോയിന്റായി. മാർച്ച് 3ന് മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടറിൽ എത്താം.

ഗുജറാത്തിനെ എറിഞ്ഞിട്ടു, കേരളത്തിന് വിജയിക്കാൻ 214 റൺസ്

രഞ്ജി ട്രോഫിയിൽ നാലാം ദിനം ലഞ്ച് കഴിഞ്ഞപ്പോഴേക്കും കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ആൾ ഔട്ട് ആക്കിയത്. ഇനി 214 എടുത്താൽ കേരളത്തിന് വിജയം സ്വന്തമാക്കാം. ആറാം വിക്കറ്റിൽ ഗുജറാത്ത് 138 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 222 റൺസിൽ നിൽക്കെ കരൺ പട്ടേലിനെ സിജോമോൻ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി.

കരൺ പട്ടേൽ 81 റൺസ് എടുത്തിരുന്നു. പിന്നാലെ 70 റൺസ് എടുത്ത ഉമാങിനെ ജലജ് സക്സേനയും പുറത്താക്കി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു.

രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ഗംഭീര ബൗളിംഗ്, ഗുജറാത്ത് പതറുന്നു

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിഉഅ ഗുജറാത്ത് 128/5 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 77 റൺസിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. 84 റൺസ് എടുക്കുന്നതിനിടയിൽ തന്നെ ഇന്ന് ഗുജറാത്തിന്റെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. 25 റൺസുമായു ഉമാംഗും 28 റൺസുമായി കരൺ പടേലുമാണ് ഇപ്പോൾ ഗുജറാത്തിനായി ക്രീസിൽ ഉള്ളത്.

കേരളത്തിനായി ബേസിൽ തമ്പി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നിധീഷ്, സിജോമോൻ ജോസഫ്, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. നാളെ വേഗം ഗുജറാത്തിനെ എറിഞ്ഞിടാൻ ആകും കേരളം ശ്രമിക്കുക. നേരത്തെ വിഷ്ണു വിനോദിന്റെ ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് ആദ്യ ഇന്നിങ്സിൽ നേടിയിരുന്നു.

രോഹൻ എസ് കുന്നുമ്മലിന് സെഞ്ച്വറി, ഗുജറാത്തിന് എതിരെ മികച്ച ബാറ്റിങുമായി കേരളം

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളം മികച്ച നിലയിൽ. ഗുജറാത്ത് 388 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. ഇന്ന് ബാറ്റിംഗ് ചെയ്ത കേരളം രണ്ടാം ദിനം അവസാനിക്കുമ്പോൾ 277/4 എന്ന നിലയിൽ ആണ്. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ച്വറി ആണ് കേരളത്തിന് ഇന്ന് കരുത്തായത്. രോഹൻ 171 പന്തിൽ 129 റൺസ് എടുത്താണ് പുറത്തായത്. രോഹനും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ന് കേരളത്തിന് നൽകിയത്. 51 പന്തിൽ 44 റൺസ് എടുത്താണ് രാഹുൽ പുറത്തായത്.

100 പന്തിൽ 50 റൺസ് എടുത്ത് സച്ചിൻ ബേബിയും മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു. ജലജ് സക്സേനക്ക് ആകെ 4 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 14 റൺസുമായി വത്സലും 21 റൺസുമായി വിഷ്ണു വിനോദുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ലീഡ് നേടാൻ ഇനിയും 111 റൺസ് കൂടെ കേരളം നേടണം. ഗുജറാത്തിനായി എസ് എ ദേശായ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ആറാം വിക്കറ്റിലെ കൂട്ടുകെട്ട് കേരളത്തിന് തലവേദനയാകുന്നു

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഗുജറാത്തിന് എതിരായ മത്സരം ആദ്യ ദിവസം ചായക്ക് പിരിഞ്ഞു. ആദ്യം ബാറ്റുചെയ്യുന്ന ഗുജറാത്ത് ഇപ്പോൾ 195/5 എന്ന നിലയിലാണ് ഉള്ളത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം 33 റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കതാൻ ഡി പട്ടേലിനെയും ക്യാപ്റ്റൻ ബി എച് മേരയെയും പൂജ്യം എന്ന സ്കോറിൽ നിധീഷ് തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി.

25 റൺസ് എടുത്ത എസ് ഡി ചൗഹാനെ ഈദൻ ആപ്പിളും 3 റൺസ് എടുത്ത ജുനേജയെ ബേസിൽ തമ്പിയും പുറത്താക്കി. ലഞ്ചിന് ശേഷം നിധീഷ് 24 റൺസ് എടുത്ത ഉമാംഗിനെയും വീഴ്ത്തി. എന്നാൽ അതിനു ശേഷം ഗുജറാത്ത് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 90-5 എന്ന നിലയിൽ നിന്നാണ് അവർ 195ന് 5 എന്ന നിലയിൽ എത്തി നിൽക്കുന്നത്. ആറാം വിക്കറ്റിൽ 80 റൺസുമായി ഹെറ്റും 56 റൺസുമായി കരൺ പട്ടേലുമാണ് പ്രതിരോധം തീർത്തിരിക്കുന്നത്. ഇന്നത്തെ ദിവസം അവസാനിക്കും മുമ്പ് ഈ കൂട്ടുകെട്ട് പിരിക്കുക ആകും കേരളത്തിന്റെ ലക്ഷ്യം.

കേരളത്തിന്റെ ബൗളിംഗിന് മുന്നിൽ ഗുജറാത്ത് പതറുന്നു

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഗുജറാത്തിന് എതിരായ മത്സരം ആദ്യ ദിവസം ലഞ്ചിന് പിരിഞ്ഞു. ആദ്യം ബാറ്റുചെയ്യുന്ന ഗുജറാത്ത് ഇപ്പോൾ 77/4 എന്ന നിലയിലാണ് ഉള്ളത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം 33 റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കതാൻ ഡി പട്ടേലിനെയും ക്യാപ്റ്റൻ ബി എച് മേരയെയും പൂജ്യം എന്ന സ്കോറിൽ നിധീഷ് തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി.

25 റൺസ് എടുത്ത എസ് ഡി ചൗഹാനെ ഈദൻ ആപ്പിളും 3 റൺസ് എടുത്ത ജുനേജയെ ബേസിൽ തമ്പിയും പുറത്താക്കി. 27 റൺസുമായി ഹെറ്റും 17 റൺസുമായി ഉമംഗും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

രഞ്ജി ട്രോഫി; ഗുജറാത്തിന് എതിരെ കേരളം ടോസ് നേടി, ആദ്യ 14 പന്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി

രഞ്ജി ട്രോഫിയിൽ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിന് എതിരെ ടോസ് നേടി. ടോസ് വിജയിച്ച സച്ചിൻ ബേബി ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചു. സഞ്ജു സാംസൺ ഇന്നു ടീമിനൊപ്പം ഇല്ല. രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, സിജോമോൻ ജോസഫ്, നിധീഷ് തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം കേരള ഇലവനിൽ ഉണ്ട്.

ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് ആദ്യ 14 ബോളിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. നിധീഷ് ആണ് രണ്ട് വിക്കറ്റുകളും നേടിയത്.

306 റൺസ് ലീഡുമായി കേരളം

രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ 306 റൺസിന്റെ ലീഡ് നേടി കേരളം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 454/8 എന്ന പടുകൂറ്റൻ സ്കോറാണ് നേടിയിട്ടുള്ളത്.

രാഹുല്‍ പുരാത്തി(14), രോഹന്‍ കുന്നുമ്മൽ(10)7, സച്ചിന്‍ ബേബി(56) എന്നിവ‍ർക്കൊപ്പം വത്സൽ ഗോവിന്ദും ആണ് കേരളത്തിനായി തിളങ്ങിയത്. വത്സൽ 76 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

K

മേഘാലയയ്ക്ക് വേണ്ടി സിജി ഖുറാന 3 വിക്കറ്റ് നേടിയപ്പോള്‍ നഫീസ്, ആര്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അരങ്ങേറ്റ രഞ്ജി മത്സരത്തിൽ ശതകം നേടി യഷ് ധുൽ

ഡൽഹിയ്ക്കായി തന്റെ രഞ്ജി അരങ്ങേറ്റ മത്സരത്തിൽ ശതകവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ധുൽ. 113 റൺസ് നേടിയാണ് താരം പുറത്തായത്. 150 പന്തിൽ നന്നാണ് ഓപ്പണറായി ഇറങ്ങിയ താരം തന്റെ 113 റൺസ് നേടിയത്.

ധ്രുവ് ഷോറിയെയും ഹിമ്മത് സിംഗിനെയും നഷ്ടമായി ഡൽഹി 7/2 എന്ന നിലയിലേക്ക് വീണ ശേഷം യഷ് ധുൽ നിതിഷ് റാണയും ജോണ്ടി സിദ്ദുവുമായി ചേര്‍ന്നാണ് ടീമിനെ തിരികെ ട്രാക്കിലെത്തിച്ചത്. തമിഴ്നാടിനെതിരെ ആയിരുന്നു യഷ് ധുല്ലിന്റെ ഇന്നത്തെ ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരം.

ഡൽഹിയുടെ രഞ്ജി ടീമിൽ ഇടം പിടിച്ച് യഷ് ധുൽ

രഞ്ജി ട്രോഫിയ്ക്കായുള്ള ഡൽഹി ടീമിൽ ഇന്ത്യയുടെ ലോകകപ്പ് ജയിച്ച അണ്ടര്‍ 19 നായകന്‍ യഷ് ധുല്ലും. അതേ സമയം ഇഷാന്ത് ശര്‍മ്മ ഇത്തവണ ര‍ഞ്ജി ട്രോഫി കളിക്കുന്നില്ലെന്നും ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്‍റ്റ്ലി പറഞ്ഞു. ഇഷാന്ത് തന്റെ തീരുമാനം അസോസ്സിയേഷന്‍ അംഗങ്ങളെ അറിയിച്ചുവെന്നും തന്നെ സെലക്ഷന് പരിഗണിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയെന്നുമാണ് അറിയുന്നത്.

യഷ് ധുൽ അധികം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരിക്കുമെന്നും. താരത്തിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റുമായി പരിചയപ്പെടുവാനുള്ള അവസരം നല്‍കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സെലക്ടര്‍മാരിൽ ഒരാള്‍ വ്യക്തമാക്കി.

പ്രദീപ് സംഗ്വാന്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.

ഡല്‍ഹി സ്ക്വാഡ് : Pradeep Sangwan, Nitish Rana, Dhruv Shorey, Priyansh Arya, Yash Dhull, Khsitij Sharma, Jonty Sidhu, Himmat Singh, Lalit Yadav, Anuj Rawat Wk, Lakshay Thareja wk, Navdeep Saini, Simarjit Singh, Mayank Yadav, Kuldeep Yadav, Vikas Mishra, Shivang Vashist, Shivam Sharma.

റിസര്‍വ്വുകള്‍: Dev Lakra, Hrithik Shokeen

സ്ക്വാഡിൽ 20 പേരാവാം, രണ്ട് റിസ‍ർവ് താരങ്ങളും

രഞ്ജി ട്രോഫിയ്ക്കുള്ള ടീമുകളുടെ സ്ക്വാഡിൽ 20 പേരാവാം എന്ന് അറിയിച്ച് ബിസിസിഐ. ഇതിന് പുറമെ 2 കോവിഡ് റിസര്‍വ് താരങ്ങള്‍ക്കും ഇടം നല്‍കാം. സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ ടീമിൽ 30 പേരിൽ കൂടുതൽ ആകുവാന്‍ പാടില്ലെന്നും ബിസിസിഐ നിര്‍ദ്ദേശിച്ചു.

ഫെബ്രുവരി 17ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കും. ടീമുകളെല്ലാം ഫെബ്രുവരി 10ന് മത്സരവേദിയിലെത്തണമെന്നും 5 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കട്ടക്, രാജ്കോട്ട്, ചെന്നൈ, അഹമ്മദാബാദ്, തിരുവനന്തപുരം, ഡല്‍ഹി, ഹരിയാന, ഗുവഹാട്ടി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രഞ്ജി മത്സരങ്ങള്‍ നടക്കുന്നത്.

ഹാർദിക് പാണ്ഡ്യ രഞ്ജി ട്രോഫി കളിക്കില്ല

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിൽ ബറോഡക്ക് ഒപ്പം കളിക്കില്ല. രഞ്ജി ട്രോഫിയിൽ കളിക്കാതെ ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഹാർദിക് രഞ്ജിക്ക് ഇടവേള കൊടുക്കുന്നത്‌‌‌. ഫെബ്രുവരി 10ന് ആണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്.

ബറോഡ ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. വിഷ്ണു സോളങ്കിയെ വൈസ് ക്യാപ്റ്റൻ ആയും തിരഞ്ഞെടുത്തു.

Baroda Squad: Kedar Dhevdhar, Vishnu Solanki, Pratyush Kumar, Shivalik Sharma, Krunal Pandya, Abhimanyusingh Rajput, Dhruv Patel, Mitesh Patel, Lukman Meriwala, Babasafikhan Pathan (wk), Atit Sheth, Bhargav Bhatt, Parth Kohli, Shashwat Rawat, Soyeb Sopariya, Kartik Kakade, Gurjindersingh Mann, Jyotsnil Singh, Ninad Rathwa, Akshay More

Exit mobile version