കേരളത്തിനു ഇനി രണ്ട് നിര്‍ണ്ണായക മത്സരങ്ങള്‍

എതിരാളികള്‍ പഞ്ചാബും ഹിമാച്ചല്‍ പ്രദേശും

എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്ന് വിജയങ്ങളുമായി 6 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നില്‍ക്കുന്ന കേരളത്തിനു ഇനി രണ്ട് സുപ്രധാന മത്സരങ്ങളാണുള്ളത്. നോക്ക്ഔട്ട് സ്റ്റേജിലേക്ക് കടക്കുവാന്‍ കേരളത്തിനു സാധിക്കുമോ ഇല്ലയോ എന്നത് ഈ മത്സരങ്ങളില്‍ നിന്ന് നേടുന്ന പോയിന്റുകളെ ആശ്രയിച്ചായിരിക്കും. ഡിസംബര്‍ 30നു മൊഹാലിയില്‍ പഞ്ചാബിനെതിരെയും ജനുവരി ഏഴിനു ഹിമാച്ചലുമായാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.

ഹിമാച്ചല്‍ പ്രദേശുമായുള്ള മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ആന്ധ്ര, ബംഗാള്‍, ഡല്‍ഹി എന്നീ ടീമുകളെ പരാജയപ്പെടുത്തിയ കേരളത്തിനു എന്നാല്‍ മധ്യ പ്രദേശിനോടും തമിഴ്നാടിനോടും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഹൈദ്രാബാദുമായുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ പോയിന്റ് നേടി പിരിഞ്ഞു.

പൃഥ്വി ഷാ ഇല്ലാതെ മുംബൈ, ആദ്യ മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ നയിക്കും

രഞ്ജി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനുള്ള ടീം നായകനെ പ്രഖ്യാപിച്ച് മുംബൈ. ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് ഉപ നായകന്‍. നവംബര്‍ 1നു റെയില്‍വേസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. അതേ സമയം പൃഥ്വി ഷാ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ദിയോദര്‍ ട്രോഫിയ്ക്കിടെ ദീപക് ചഹാറിന്റെ പന്തില്‍ കൈമുട്ടിനു പരിക്കേറ്റതിനാലാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

താരം ഫിറ്റാവുമ്പോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് മുംബൈ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: ശ്രേയസ്സ് അയ്യര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സിദ്ധേഷ് ലാഡ്, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, ആശയ് സര്‍ദേശായി, ആദിത്യ താരെ, ഏക്നാഥഅ കേര്‍ക്കാര്‍, ശിവും ദുബേ, ആകാശ് പാര്‍ക്കര്‍, കര്‍ഷ് കോത്താരി, ഷംസ് മുലാനി, അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡേ, റോയ്റ്റണ്‍ ഡയസ്

Exit mobile version