കോവിഡ് ബാധിച്ച താഹ്‍ലിയ മഗ്രാത്തിനൊപ്പം കളിച്ചതിൽ പരിഭവമില്ല – മെഗാന്‍ ഷൂട്ട്

ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കായി ഇറങ്ങിയ താഹ്‍ലിയ മഗ്രാത്ത് കോവിഡ് ബാധിതയായിരുന്നുവെങ്കിലും മത്സരിക്കുവാന്‍ ഐസിസിയുടെ അനുമതി ലഭിച്ചിരുന്നു. താരത്തിനൊപ്പം കളിക്കുന്നതിൽ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ലെന്ന് മെഗാന്‍ ഷൂട്ട് പറഞ്ഞു.

താഹ്‍ലിയ ഓസ്ട്രേലിയയ്ക്കായി ടൂര്‍ണ്ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു. താഹ്‍ലിയയുടെ കാര്യത്തിൽ ഏവര്‍ക്കും വിഷമം തോന്നിയെന്നും എന്നാൽ കളിക്കുവാന്‍ അനുമതി ലഭിച്ചപ്പോള്‍ താഹ്‍ലിയയ്ക്കും ടീമംഗങ്ങള്‍ക്കും സന്തോഷം ആയിരുന്നുവെന്നും മെഗാന്‍ ഷൂട്ട് വ്യക്തമാക്കി.

മത്സരത്തിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണ്ണം നേടുകയായിരുന്നു.

ഓള്‍റൗണ്ട് വിജയവുമായി ഓസ്ട്രേലിയ, ബംഗ്ലാദേശിനെതിരെ 86 റണ്‍സ് വിജയം

വനിത ടി20 ലോകകപ്പില്‍ മികവാര്‍ന്ന വിജയവുമായി ഓസ്ട്രേലിയ. ഓപ്പണിംഗ് കൂട്ടുകെട്ടായ അലൈസ ഹീലിയും(83) ബെത്ത് മൂണിയും(83) കളംനിറഞ്ഞാടി നേടിക്കൊടുത്ത 189 റണ്‍സെന്ന ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സിലേക്ക് എറിഞ്ഞൊതുക്കിയാണ് ഓസ്ട്രേലിയയുടെ വിജയം.

36 റണ്‍സ് നേടിയ ഫര്‍ഗാന ഹോക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതി നോക്കിയത്. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ ടി20യുടെ വേഗതയില്‍ സ്കോറിംഗ് നടത്താനാകാതെ വന്നപ്പോള്‍ ടീമിന്റെ തോല്‍വിഭാരം വര്‍ദ്ധിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മെഗാന്‍ ഷൂട്ട് മൂന്നും ജെസ്സ് ജോന്നാസെന്‍ രണ്ടും വിക്കറ്റ് നേടി. രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

വനിത ടി20 റാങ്കിംഗ്, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

വനിത ടി20 റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ 773 പോയിന്റോടെ ഓസ്ട്രേലിയയുടെ മെഗാന്‍ ഷട്ട് ആണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ രാധ യാധവ് 769 പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഷബിനം ഇസ്മയില്‍ 751 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ദീപ്തി ശര്‍മ്മ, ആറാം സ്ഥാനത്തുള്ള പൂനം യാദവ് എന്നിവരാണ് മറ്റ് ഇന്ത്യന്‍ സ്ഥാനങ്ങള്‍. ഓസ്ട്രേലിയ, ന്യൂസിലാണ്ട് താരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും.

ടി20യിലും ഓസ്ട്രേലിയ തന്നെ

വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏകദിനങ്ങള്‍ തൂത്തുവാരിയ ഓസ്ട്രേലിയ ടി20യിലും വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 106/8 എന്ന നിലയില്‍ വരിഞ്ഞു കെട്ടിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. 44 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയിലര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടി ഓസീസ് ബൗളിംഗില്‍ തിളങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ വിന്‍ഡീസിനെ 1/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. അവിടെ നിന്ന് സ്റ്റെഫാനി പൊരുതിയെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 106 റണ്‍സ് വരെ മാത്രമേ എത്തിയുള്ളു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മെഗ് ലാന്നിംഗിന്റെ അര്‍ദ്ധ ശതകമാണ് ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്. തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലാന്നിംഗ് 54 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പാക്കി. വിന്‍ഡീസ് നിരയില്‍ ചിനെല്ലേ ഹെന്‍റി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ്, ഹാട്രിക്കുമായി മെഗാന്‍ ഷട്ട്

ചിനെല്ലേ ഹെന്‍റി, കരിഷ്മ രാംഹറാക്, എഫി ഫ്ലെച്ചര്‍ എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയുടെ മെഗാന്‍ ഷട്ട്. അവസാന മൂന്ന് പന്ത് വരെ വിക്കറ്റ് നേടിയില്ലെങ്കിലും കണിശതയോടെയാണ് താരവും മറ്റ് ഓസീസ് ബൗളിംഗ് താരങ്ങളും വിന്‍ഡീസിനെതിരെ പന്തെറിഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 180 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

40 റണ്‍സ് നേടി കൈഷോണ നൈറ്റ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ചിനെല്ലേ ഹെന്‍റി 39 റണ്‍സ് നേടി തിളങ്ങി. ഷെനേറ്റ ഗ്രിമ്മോണ്ട് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 34 റണ്‍സാണ് ഗ്രിമ്മോണ്ട് നേടിയത്. ജെസ്സ് ജോനാസ്സെന്‍, ആഷ്ലൈഗ് ഗാര്‍ഡ്നര്‍, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.

വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയായി ഇതോടെ മെഗാന്‍ ഷട്ട്. 2018ല്‍ ഇന്ത്യയ്ക്കെതിരെയുള്ള ടി20യിലും താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.

സെമിയില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, അലീസ ഹീലി കളിക്കുക സംശയത്തില്‍

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും സെമിയില്‍ ഓസ്ട്രേലിയയ്ക്ക് ഓപ്പണറും വിക്കറ്റ് കീപ്പര്‍ താരവുമായ അലീസ ഹീലിയുടെ സേവനം ലഭിയ്ക്കുമോ എന്ന കാര്യത്തില്‍ സംശയം. ഇന്ത്യയ്ക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സഹതാരം മെഗാന്‍ ഷട്ടുമായി കൂട്ടിയിടിച്ച താരം പിന്നീട് ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയിരുന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 19ാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്.

അരുന്ധതി റെഡ്ഢിയുടെ ക്യാച്ച് പൂര്‍ത്തിയാക്കുവാനായി എത്തിയ ഹീലിയും മെഗാന്‍ ഷട്ടും കൂട്ടിയിടിയ്ക്കുകയാിയരുന്നു. ഹീലിയുടെ തല മെഗാന്‍ ഷട്ടിന്റെ തോളില്‍ ഇടിയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിയ്ക്കുന്ന ഹീലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ് ചെയ്യാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ സെമിയില്‍ കടന്നിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കായി 48, 56*, 53 എന്നിങ്ങനെയാണ് ഹീലിയുടെ ബാറ്റിംഗ് ഫോം. ഇന്ത്യയ്ക്കെതിരെ താരം ബാറ്റിംഗിനിറങ്ങിയില്ല.

ന്യൂസിലാണ്ടിനു രണ്ടാം തോല്‍വി സമ്മാനിച്ച് ഓസ്ട്രേലിയ, ടീമിന്റെ മൂന്നാം ജയം

വനിത ലോക ടി20യില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ന്യൂസിലാണ്ടിനെതിരെ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്. അലൈസ ഹീലിയുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ നിന്ന് 153/7 എന്ന സ്കോര്‍ നേടുകയായിരുന്നു. അതേ സമയം ന്യൂസിലാണ്ട് 17.3 ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയി.

53 റണ്‍സ് നേടിയ അലൈസ ഹീലിയ്ക്ക് പിന്തുണയായി റേച്ചല്‍ ഹെയ്‍നസ്(29), ബെത്ത് മൂണി(26) എന്നിവരും തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ 153 എന്ന മിച്ച സ്കോറിലേക്ക് നീങ്ങി. 8 ബൗണ്ടറി ഉള്‍പ്പെടെ 38 പന്തില്‍ നിന്നാണ് ഹീലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ന്യൂസിലാണ്ടിനായി ലെയ്ഗ് കാസ്പെറെക് മൂന്നും സോഫി ഡിവൈന്‍ രണ്ടും വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറില്‍ സൂസി ബെയ്റ്റ്സ് 48 റണ്‍സ് നേടി ന്യൂസിലാണ്ടിനായി പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിയ്ക്കാതെ വന്നത് ന്യൂസിലാണ്ടിനു തിരിച്ചടിയായി. കാറ്റി മാര്‍ട്ടിന്‍ 24 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ വേണ്ടത്ര റണ്‍സ് കണ്ടെത്താനാകാതെ പോയത് ന്യൂസിലാണ്ട് തോല്‍വിയ്ക്ക് കാരണമായി.

മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സോഫി മോളിനെക്സ്, ഡെലീസ്സ കിമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളിംഗ് നിരയില്‍ തിളങ്ങി.

പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മെഗാന്‍ ഷട്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെ 145 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് ഓസ്ട്രേലിയയുടെ വിജയം. ഷട്ട് 4 ഓവറില്‍ 15 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 77 റണ്‍സുമായി സൂസി ബെയ്റ്റ്സ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോററായി. 52 പന്തില്‍ നിന്നാണ് സൂസി ഈ സ്കോര്‍ നേടിയത്. മറ്റു താരങ്ങളില്‍ നിന്ന് റണ്‍സ് വരാതിരുന്നതും ന്യൂസിലാണ്ടിനു തിരിച്ചടിയായി.

അലീസ ഹീലി(57), എല്‍സെ വില്ലാനി(50*) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 18.5 ഓവറില്‍ നിന്ന് വിജയം നേടുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

Exit mobile version