ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മയങ്ക് അഗർവാളിനെ ഉൾപ്പെടുത്തി

ഇംഗ്ലണ്ടിനെതിരെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ഓപ്പണിങ് ബാറ്റ്സ്മാൻ മയങ്ക് അഗർവാളിനെ ഉൾപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് മയങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.

ജൂലൈ 1ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് രോഹിത് ശർമ്മ കോവിഡ് മാറി തിരിച്ചെത്തിയില്ലെങ്കിൽ മയങ്ക് അഗർവാൾ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ ഉള്ള മയങ്ക് അഗർവാൾ ഇന്ന് തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. കഴിഞ്ഞ മാർച്ചിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പാരമ്പരയിലാണ് മയങ്ക് അഗർവാൾ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കെ.എൽ രാഹുലും പരിക്ക് മൂലം പുറത്തായതോടെ ഇന്ത്യൻ ടീമിൽ ഓപ്പണറായി ശുഭ്മൻ ഗിൽ മാത്രമാണ് ഉള്ളത്. തുടർന്നാണ് മയങ്ക് അഗർവാളിനെ ടീമിൽ ഉൾപെടുത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്. രോഹിത് ശർമ്മ കോവിഡ് മാറി തിരിച്ചെത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ അഭാവത്തിൽ പുതിയ ക്യാപ്റ്റനെയും ബി.സി.സി.ഐ കണ്ടെത്തേണ്ടിവരും.

ആദ്യ പത്തോവറിൽ ഏറെ വിക്കറ്റുകള്‍ പഞ്ചാബ് നഷ്ടപ്പെടുത്തി – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പഞ്ചാബിന് കിട്ടാക്കനി ആയി മാറുമോ എന്നത് അടുത്ത ഏതാനും മത്സരങ്ങളിൽ മാത്രമേ തീരുമാനമാകുകയുള്ളുവെങ്കിലും സ്വന്തം നിലയിൽ പ്ലേ ഓഫ് ഉറപ്പിക്കുവാനുള്ള അവസരം ആണ് ടീം ഇന്നലത്തെ തോല്‍വിയോടെ നഷ്ടപ്പെടുത്തിയത്.

5-10 ഓവറുകളിൽ ടീമിന് ഏറെ വിക്കറ്റുകള്‍ നഷ്ടമായി എന്നും അവിടെയാണ് മത്സരം പഞ്ചാബ് കൈവിട്ടതെന്നും പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാള്‍ വ്യക്തമാക്കി. പഞ്ചാബിന്റെ കരുതുറ്റ ബാറ്റിംഗ് പരിഗണിക്കുമ്പോള്‍ ഈ സ്കോര്‍ ടീം മറികടക്കേണ്ടതായിരുന്നുവെന്നും താരം സൂചിപ്പിച്ചു.

പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയത് പോലെ മോശം വിക്കറ്റല്ലായിരുന്നു ഇതെന്നും മയാംഗ് പറഞ്ഞു. അവസാന മത്സരത്തിൽ മികച്ച ക്രിക്കറ്റ് കളിക്കുകയും ബാക്കി ഫലങ്ങള്‍ എന്താകുമെന്നും കാത്തിരിക്കുകയാണ് ഇനി ടീം ചെയ്യേണ്ടതെന്നും മയാംഗ് കൂട്ടിചേര്‍ത്തു.

മികച്ച സ്കോര്‍ നേടിയെങ്കിലും ബൗളിംഗ് പദ്ധതികള്‍ ഫലപ്രദമായില്ല – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ ഇന്നലെ രാജസ്ഥാന്‍ റോയൽസിനോട് തോൽവി പിണഞ്ഞ പഞ്ചാബ് മികച്ച സ്കോര്‍ നേടിയിരുന്നുവെന്നും എന്നാൽ ബൗളിംഗ് പദ്ധതികള്‍ ഫലപ്രദമായില്ലെന്നും പറഞ്ഞ് ടീം നായകന്‍ മയാംഗ് അഗര്‍വാള്‍.

രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ കൃത്യമായി ബൗണ്ടറികള്‍ നേടിയപ്പോള്‍ മത്സരം തങ്ങള്‍ക്ക് വരുതിയിലാക്കുവാന്‍ സാധിച്ചില്ലെന്നും എന്നാൽ അര്‍ഷ്ദീപ് എപ്പോഴും ടീമിന്റെ രക്ഷകനായി എത്തുന്ന താരമാണെന്നും ജോണി ബൈര്‍സ്റ്റോയും മികച്ച രീതിയിൽ ബാറ്റ് വീശിയെന്നും മയാംഗ് വ്യക്തമാക്കി.

കുറച്ച് ടോസുകള്‍ കൂടി ജയിക്കുവാന്‍ ആഗ്രഹം ഉണ്ട് – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ ഏതാനും ടോസുകള്‍ കൂടി ജയിക്കുവാന്‍ തനിക്ക് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് മയാംഗ് അഗര്‍വാള്‍. ഇതുവരെ ഒരു ടോസ് മാത്രമാണ് താന്‍ നേടിയതെന്നും അതിൽ മാറ്റം ഉണ്ടാവണമെന്നാണ് ആഗ്രഹം എന്നും താരം വ്യക്തമാക്കി. ഐപിഎലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 11 റൺസ് വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍.

അര്‍ഷ്ദീപ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ടഫ് ഓവറുകള്‍ എറിഞ്ഞ താരം പഞ്ചാബിന് വേണ്ടി ഏറെ പ്രാധാന്യമുള്ള താരമാണ് അദ്ദേഹം എന്നും മയാംഗ് വ്യക്തമാക്കി. റുതുരാജിനെയും റായിഡുവിനെയും പുറത്താക്കി റബാഡയും മികച്ച സംഭാവനയാണ് മത്സരത്തിൽ നടത്തിയതെന്ന് അഗര്‍വാള്‍ സൂചിപ്പിച്ചു.

മിന്നും തുടക്കം നൽകി മയാംഗും ധവാനും, അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 198 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ആദ്യ പത്തോവറിൽ 99 റൺസാണ് പഞ്ചാബ് നേടിയതെങ്കിലും അടുത്ത പത്തോവറിൽ ടീം 99 റൺസ് കൂടി നേടി. ആദ്യ പകുതിയിൽ മയാംഗും ധവാനും കസറിയപ്പോള്‍ അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയാണ് തിളങ്ങിയത്.

97 റൺസ് കൂട്ടുകെട്ടിനെ മുരുഗന്‍ അശ്വിനാണ് തകര്‍ത്തത്. 32 റൺസ് നേടിയ മയാംഗിനെയാണ് പ‍ഞ്ചാബിന് പത്താം ഓവറിൽ നഷ്ടം ആയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈ 99/1 എന്ന നിലയിലായിരുന്നു.

മയാംഗ് പുറത്തായ ശേഷം 37 പന്തിൽ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ അധികം വൈകാതെ പഞ്ചാബിന് ബൈര്‍സ്റ്റോയെ നഷ്ടമായി. ഉനഡ്കട് ആണ് വിക്കറ്റ് നേടിയത്. 12 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന. അടുത്ത ഓവരിൽ അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റണിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പഞ്ചാബ് പതിവ് പോലെ തകരുന്ന കാഴ്ചയാണ് പൂനെയിൽ കണ്ടത്.

ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി 17ാം ഓവറിൽ ധവാന്‍ മടങ്ങുമ്പോള്‍ 50 പന്തിൽ 70 റൺസാണ് താരം നേടിയത്. ജയ്ദേവ് ഉന‍‍ഡ്കട് എറിഞ്ഞ 18ാം ഓവറിൽ ജിതേഷ് ശര്‍മ്മ താരത്തെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസാണ് പിറന്നത്. താരം രണ്ട് സിക്സും രണ്ട് ഫോറും ആണ് നേടിയത്.

ജിതേഷ് ശര്‍മ്മ 15 പന്തിൽ 30 റൺസ് നേടിയപ്പോള്‍ ഷാരൂഖ് ഖാന്‍ 6 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 16 പന്തിൽ 46 റൺസാണ് ജിതേഷ് – ഷാരൂഖ് കൂട്ടുകെട്ട് നേടിയത്.

ബാറ്റിംഗ് അവസരത്തിനൊത്തുയര്‍ന്നില്ല, റസ്സലെത്തുന്നത് വരെ ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കി – മയാംഗ് അഗര്‍വാള്‍

തന്റെ ടീമിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍. ഐപിഎലില്‍ ഇന്നലെ റസ്സല്‍ അടിയിൽ മത്സരം കൈവിട്ട ശേഷം പ്രതികരിക്കുകയായിരുന്നു മയാംഗ്.

ബൗളര്‍മാര്‍ തുടക്കത്തിൽ പ്രതീക്ഷ നല്‍കിയെങ്കിലും ആന്‍ഡ്രേ റസ്സൽ ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും മയാംഗ് വ്യക്തമാക്കി. 170 റൺസ് പിറക്കേണ്ട വിക്കറ്റായിരുന്നു ഇതെന്നും എന്നാൽ ബാറ്റ്സ്മാന്മാര്‍ക്ക് 137 റൺസ് മാത്രമേ നേടാനായുള്ളുവെന്നും മയാംഗ് വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റിന്റെ തുടക്കമായതിനാൽ ഇത്തരം തിരിച്ചടി അത്ര സാരമുള്ളതല്ലെന്നും മയാംഗ് സൂചിപ്പിച്ചു.

“ഏത് മത്സരവും വിജയിക്കാനുള്ള കെൽപ്പ് ഈ പഞ്ചാബ് ടീമിനുണ്ട്”

വമ്പൻ ആത്മവിശ്വാസവുമായി പഞ്ചാബിന്റെ പുതിയ നായകൻ മായങ്ക് അഗർവാൾ. ഏത് മത്സരവും വിജയിക്കാനുള്ള കെൽപ്പ് ഈ പഞ്ചാബ് ടീമിനുണ്ട്, ഇനി താരങ്ങൾ സ്വന്തം കഴിവിൽ വിശ്വസിച്ച് അവസരത്തിനൊത്ത് ഉയർന്നാൽ മാത്രം മതി. ഇത്തവണ ഞങ്ങൾ കാഴ്ച്ചവെക്കാൻ പോകുന്നത് ഗംഭീര ക്രിക്കറ്റാകുമെന്നും താരം പറഞ്ഞു.

താരലേലത്തിൽ പഞ്ചാബ് മികച്ച ടീമിനെ തന്നെയാണ് വിളിച്ചെടുത്തിട്ടുള്ളത്. ആ സ്ക്വാഡിലും, മുംബൈ – പൂനെ ആസ്ഥാനമാക്കി നടക്കുന്ന ഈ സീസൺ ഐ പി എൽ വിജയിക്കാൻ വേണ്ടി ടീം നടത്തിയ തയ്യാറെടുപ്പുകളിലും മായങ്ക് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.

ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ടീം‌ അതിനൊരു വ്യക്തമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും, പരിചയസമ്പത്തും നായകപാടവും ഒരുപാടുള്ള ഈ ടീമിൽ ബാറ്റ് ചെയ്യുന്ന സമയം ഒരു ബാറ്റർ എന്ന് രീതിയിൽ മാത്രം ശ്രദ്ധയൂന്നിയാവും താൻ കളിക്കുകയെന്നും താരം കൂട്ടിച്ചേർത്തു.

ശിഖർ ധവാൻ, ലിയാം ലിവിങ്സ്ടൺ, ജോണി ബെയർസ്റ്റോ, റബാഡ, റിഷി ധവാൻ തുടങ്ങിയ ഒരുപാട് പരിചയസമ്പത്തും, ഷാരൂഖ് ഖാൻ, അർഷദീപ് സിങ്ങ്, രാജ് ഭാവ തുടങ്ങിയ ഒരുപറ്റം യുവ താരങ്ങളുമടങ്ങിയ പഞ്ചാബ് നിര വളരെ സന്തുലിതമാണ്.

ധവാനൊപ്പം ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുന്നു – മയാംഗ് അഗർവാൾ

2022 ഐപിഎലിൽ പഞ്ചാബ് കിംഗ്സ് തങ്ങളുടെ ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാളിനെയാണ് ക്യാപ്റ്റനാക്കി നിലനിര്‍ത്തിയത്. ലേലത്തിന് മുമ്പ് മയാംഗിനെ നിലനിര്‍ത്തിയപ്പോള്‍ ലേലത്തിലൂടെ സീനിയര്‍ താരം ശിഖര്‍ ധവാനെ ടീമിലേക്ക് എത്തിക്കുവാനും പഞ്ചാബിന് സാധിച്ചു.

ശിഖര്‍ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ മയാംഗിനെ ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കി. താന്‍ ശിഖര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അത് അവിസ്മരണീയമായ ഒരു അനുഭവം ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മയാംഗ് വ്യക്തമാക്കി.

മയാംഗിന് കീഴിൽ ഭാവിയിലേക്കുള്ള കരുതുറ്റ ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം – അനിൽ കുംബ്ലേ

പഞ്ചാബ് കിംഗ്സ് തങ്ങളുടെ നായകനായി മയാംഗ് അഗര്‍വാളിനെ പ്രഖ്യാപിച്ചത് ഭാവിയിലേക്കുള്ള കരുതുറ്റ ടീമിനെ മയാംഗിന് ചുറ്റും സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് അനിൽ കുംബ്ലേ.

മികച്ച അടിത്തറ സൃഷ്ടിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം എന്നും അതിന് മയാംഗിന്റെ ക്യാപ്റ്റൻസി ഗുണം ചെയ്യുമെന്നും അനിൽ സൂചിപ്പിച്ചു. 2018 മുതൽ ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു മയാംഗ് എന്നും മികച്ച താരങ്ങളെ ലേലത്തിൽ ടീമിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത് ടീമിനെ മികച്ച സീസൺ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അനിൽ കുംബ്ലേ പറഞ്ഞു.

റുതുരാജിന്റെ പരിക്ക്, ബാക്കപ്പ് ആയി മയാംഗ് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തി ഇന്ത്യ

ധരംശാലയിലെ അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗര്‍വാളിനെ ബാക്കപ്പ് താരമായി ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗായക്വാഡിന് പകരം ആണ് മയാംഗിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

വലത് കൈക്കുഴയിൽ വേദന അനുഭവിക്കുന്നു എന്ന് റുതുരാജ് അറിയിച്ചതിനെത്തുടര്‍ന്ന് താരം ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. മയാംഗ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിന്റെ ഭാഗമായി ചണ്ഡിഗഢിലെ ബയോ ബബിളിലായിരുന്നു.

അതിനാൽ തന്നെ ബബിള്‍-ടു-ബബിള്‍ ട്രാന്‍സ്ഫറിലൂടെയാണ് ഇന്ത്യന്‍ ടി20 ബയോ ബബിളിലേക്ക് താരം എത്തിയത്.

മായങ്ക് അഗർവാൾ പഞ്ചാബ് ക്യാപ്റ്റൻ ആകാൻ സാധ്യത

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായി ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ തിരഞ്ഞെടുക്കും. പുതുതായി സൈൻ ചെയ്ത ശിഖർ ധവാൻ ആകും ക്യാപ്റ്റൻ ആവുക എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും മാനേജ്മെന്റ് മായങ്ക് അഗർവാളിനെ ക്യാപ്റ്റൻ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായ അഗർവാളിനെ മെഗാ ലേലത്തിന് പഞ്ചാബ് കിംഗ്സ് നിലനിർത്തിയിരുന്നു. അവസാന രണ്ട് സീസണിലും പഞ്ചാബിനായി 400ൽ അധികം റൺസ് മായങ്ക് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രാഹുലിന് പരിക്കേറ്റപ്പോൾ താൽക്കാലികമായി പഞ്ചാബിന്റെ ക്യാപ്റ്റൻ ആയും മായങ്ക് ഇറങ്ങിയിട്ടുണ്ട്.

എന്‍ഗിഡിയുടെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷവും കരുതുറ്റ നിലയിൽ ഇന്ത്യ

സെഞ്ചൂറിയണില്‍ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടം. മയാംഗ് അഗര്‍വാളിനെയും(60), ചേതേശ്വര്‍ പുജാരയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ലുംഗിസാനി എന്‍ഗിഡി ആണ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം ഏല്പിച്ചത്.

ഓപ്പണര്‍മാര്‍ 117 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. പിന്നീട് ചായയ്ക്കായി ടീമുകള്‍ പിരിയും വരെ ഇന്ത്യയ്ക്ക് കൂടുതൽ വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കെഎൽ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കും സാധിച്ചു.

57 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 157/2 എന്ന നിലയിലാണ്. കോഹ്‍ലിയും രാഹുലും 40 റൺസ് നേടിയപ്പോള്‍ രാഹുല്‍ 68 റൺസും വിരാട് കോഹ്‍ലി 19 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version