ബേൺലി സിറ്റിയെ സമനിലയിൽ തളച്ചു

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ബേൺലി സമനിലയിൽ തളച്ചു. ടർഫ് മൂറിൽ 1-1 നാണ് ഷോൻ ഡെയ്‌ഷിന്റെ ടീം പ്രീമിയർ ലീഗ് മുമ്പന്മാരെ തടഞ്ഞത്. ജയിക്കാനായില്ലെങ്കിലും രണ്ടാം സ്ഥാനക്കാരായ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 16 ആക്കി ഉയർത്താൻ സിറ്റിക്കായി.

പരിക്ക് കാരണം വെറും 6 പേരെ മാത്രം ബെഞ്ചിൽ ഇരുത്തിയാണ് പെപ്പ് ടീമിനെ ഇറക്കിയത്. ഡാനിലോ ബോക്സിന് പുറത്ത് നിന്ന് നേടിയ മികച്ചൊരു ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ജയം കാണും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബേൺലി സമനില ഗോൾ നേടിയത്. 82 ആം മിനുട്ടിൽ ഗുഡ്മുസനാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഏതാനും മികച്ച അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപെടുത്തിയത്. പ്രത്യേകിച്ചും ഗോളിന് തൊട്ട് മുന്നിൽ നിന്ന് റഹീം സ്റ്റെർലിങ് നഷ്ടപ്പെടുത്തിയ അവസരം സിറ്റിക്ക് മത്സരം ജയിക്കാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് ബേൺലികെതിരെ

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചുവട് വെക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് മത്സരം ബേൺലിക്ക് എതിരെ. സീസണിലെ മികച്ച തുടക്കത്തിന് ശേഷം അവസാന 8 മത്സരങ്ങളിൽ ജയം കാണാനാവാത്ത ബേൺലിക്ക് ഇത്തവണ ജയം അനിവാര്യമാണ്. സിറ്റിയാവട്ടെ എത്രയും പെട്ടെന്ന് കിരീടം സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.

ബേൺലി നിരയിൽ ഇന്ന് തർക്കോസ്‌കി, വാൽറ്റേഴ്സ് എന്നിവർ കളിക്കാൻ സാധ്യതയില്ല. സിറ്റി നിരയിൽ ഡേവിഡ് സിൽവക്കും സാനെക്കും പരിക്കാണ്‌. ഇരുവരും കളിക്കില്ല എന്ന് ഉറപ്പാണ്. ബേൺലിയുടെ സ്വന്തം മൈതാനത്തെ അവരുടെ ഡിഫൻസീവ് റെക്കോർഡ് മികച്ചതാണെങ്കിലും സിറ്റിയുടെ ആക്രമനത്തിനെതിരെ അവർ എത്രത്തോളം പിടിച്ചു നിൽക്കും എന്നതിന്റെ അടിത്തനത്തിലാവും ഇന്നത്തെ മത്സര ഫലം ഉണ്ടാവുക.

സിറ്റിക്കെതിരെ അവസാനം കളിച്ച 18 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ബേൺലിക്ക് ജയിക്കാനായിട്ടുള്ളത്. 2015 ലാണ് ടർഫ് മൂറിൽ സിറ്റി അവസാനം തോൽവി വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെക്കോർഡ് തുകക്ക് ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

അത്ലറ്റികോ ബിൽബാവോ താരം ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. പ്രതിരോധ നിര താരമായ ലപോർട്ടെയെ ക്ലബ്ബ് റെക്കോർഡ് തുകയായ 57 മില്യൺ പൗണ്ടോളം നൽകിയാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. 23 വയസുകാരനായ താരം ഫ്രാൻസ് പൗരനാണ്. ഫ്രാൻസിന്റെ അണ്ടർ 23 താരമായിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടിലെങ്കിലും ല ലീഗെയിലെ മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ സിറ്റിയെ പ്രേരിപ്പിച്ചത്. 2012 മുതൽ അത്ലറ്റികോ ബിൽബാവോ താരമാണ് ലപോർട്ടെ.

ലപ്പോർട്ടേയുടെ വരവോടെ ലോകത്തിലെ തന്നെ എറ്റവും വിലയേറിയ പ്രതിരോധമാവും സിറ്റിയുടേത്. പെപ് ഗാർഡിയോള പരിശീലകനായ ശേഷം 47 മില്യൺ നൽകി സ്റ്റോൻസ്, 50 മില്യൺ നൽകി വാൾക്കർ, 49 മില്യൺ നൽകി ബെഞ്ചമിൻ മെൻഡി, 27 മില്യൺ നൽകി ഡാനിലോ എന്നിവർ സിറ്റിയിൽ എത്തിയിരുന്നു. വിൻസെന്റ് കമ്പനിയുടെ പരിക്കും, ജോണ് സ്റ്റോൻസിന്റെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് പുതിയ പ്രതിരോധ താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാകാൻ  ഗാർഡിയോളയെ പ്രേരിപ്പിച്ചത്. ലപ്പോർട്ടേയുടെ വരവോടുകൂടി മൻഗാലയുടെ ഭാവി തുലാസിലായി. താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടേക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് ഫൈനലിൽ

ബ്രിസ്റ്റൽ സിറ്റിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു. ബ്രിസ്റ്റലിനെ അവരുടെ മൈതാനത്ത് 2-3 ന് ആണ് സിറ്റി തോൽപിച്ചത്. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ 5 ഗോളുകൾക്ക് ജയിച്ച സിറ്റി പെപ് ഗാർഡിയോള പരിശീലകനായ ശേഷം ആദ്യമായാണ് ഒരു കപ്പ് ഫൈനലിൽ കളിക്കുന്നത്. ഇന്നത്തെ ആഴ്സണൽ- ചെൽസി മത്സരത്തിലെ വിജയികളെയാണ് സിറ്റി ഫൈനലിൽ നേരിടുക.

43 ആം മിനുട്ടിൽ അൽപം ഭാഗ്യത്തിന്റെ അകമ്പടിയോടെ സാനെയുടെ ഗോളിലാണ് സിറ്റി ലീഡ് നേടിയത്. രണ്ടാം പകുതിയിൽ അഗ്യൂറോയുടെ ഗോളിൽ സിറ്റി ലീഡ് രണ്ടാക്കി. കെവിൻ ഡു ബ്രെയ്‌നയുടെ പാസ്സിൽ നിന്നാണ് സെർജിയോ അഗ്യൂറോ ഗോൾ കണ്ടെത്തിയത്. മർലിൻ പാക് ബ്രിസ്റ്റലിന് വേണ്ടി ഒരു ഗോൾ ഹെഡറിലൂടെ മടക്കിയതോടെ സ്റ്റേഡിയം ഉണർന്നു. മത്സരം അവസാനിക്കാനിരിക്കെ ബ്രിസ്റ്റൽ വീണ്ടും അഡ്രിയാൻ ഫ്ലിൻറ് ഗോൾ നേടി മത്സരം സമനിലയിലാക്കി. അപ്പോഴും ആദ്യ പാദത്തിലെ രണ്ടു ഗോളിന്റെ പിൻബലത്തിൽ സിറ്റി ഫൈനൽ ഉറപ്പിച്ചിരുന്നെങ്കിലും മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ സിറ്റി മത്സരം സ്വന്തമാകുകയായിരുന്നു. കെവിൻ ഡു ബ്രെയ്‌നയാണ് ഇത്തവണ ഗോൾ നേടിയത്. തോറ്റെങ്കിലും പ്രമുഖരെ മറികടന്ന് സെമി ഫൈനൽ വരെ കളിച്ച ബ്രിസ്റ്റൽ തല ഉയർത്തി തന്നെയാണ് ടൂർണമെന്റിൽ നിന്ന് വിട വാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ട് കെവിൻ ഡുബ്രെയ്‌നെ

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡു ബ്രെയ്‌നെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 വരെ താരം സിറ്റിയിൽ തുടരും. ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറിയ താരം 2015 ലാണ് ഓക്സ്‌ബെർഗിൽ നിന്ന് സിറ്റിയിൽ എത്തുന്നത്. സിറ്റിക്കായി ഇതുവരെ 122 മത്സരങ്ങൾ കളിച്ച താരം 31 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 26 കാരനായ താരം മുൻപ് ചെൽസിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

സിറ്റിക്കായി ഇതുവരെ 44 അസിസ്റ്റുകളും സ്വന്തമാക്കിയ ഈ ബെൽജിയം താരത്തെ ലോകത്തിലെ തന്നെ മികച്ച മിഡ്ഫീല്ഡര്മാരിൽ ഒരാളായാണ് ഫുട്‌ബോൾ പണ്ഡിതർ വിലയിരുത്തുന്നത്. ഈ സീസണിൽ 10 അസിസ്റ്റുകളാണ്‌ താരം സിറ്റിക്കായി നേടിയത്. 6 ഗോളുകളും ഈ സീസണിൽ താരം സ്വന്തം പേരിലാക്കി. പെപ് ഗാർഡിയോളയുടെ പരിപൂർണ്ണ വിശ്വാസത്തിൽ വരും നാളുകളിലും താരം സിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്തേക്കും എന്ന് തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തൽക്കാലം ജയിലിലേക്കില്ല, റൊബീഞ്ഞോ ഇനി തുർക്കിയിൽ പന്ത് തട്ടും

മുൻ റയൽ മാഡ്രിഡ് താരം റോബീഞ്ഞോ ഇനി ടർക്കിഷ് ക്ലബ്ബ് സിവാസ്‌പോറുമായി കരാറിലെത്തി. നവംബറിൽ ഇറ്റലിയിൽ ലൈംഗികാരോപണ കേസിൽ 9 വർഷത്തെ ശിക്ഷ ഏറ്റു വാങ്ങിയ താരം അപ്പീൽ നൽകിയിരുന്നു. അപ്പീലിൽ നടപടികൾ പൂർത്തിയാവാൻ വർഷങ്ങൾ എടുക്കുമെന്ന് ഉറപ്പായതോടെയാണ് താരം പുതിയ ക്ലബ്ബിൽ ചേർന്നത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, മിലാൻ ക്ലബുകൾക്ക് വേണ്ടിയും റൊബീഞ്ഞോ കളിച്ചിട്ടുണ്ട്.

33 വയസുകാരനായ റൊബീഞ്ഞോ ഒരു കാലത്ത് ബ്രസീൽ ഫുട്‌ബോളിലെ ഏറ്റവും പ്രതിഭയുള്ള താരമായാണ് കണകാക്കപ്പെട്ടിരുന്നത്. പക്ഷെ കുത്തഴിഞ്ഞ ജീവിത ശൈലി കാരണം മങ്ങിയ കരിയറിൽ താരത്തിന് ഒരിക്കൽ പോലും തന്റെ പ്രതിഭയ്ക്ക് ഒത്ത പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം സിവാസ്‌പോറുമായി കരാറിൽ എത്തിയത്. 5 വ്യത്യസ്ത ലീഗുകളിലായി 434 കളികൾ കളിച്ച താരം അവസാനം ബ്രസീലിയൻ ക്ലബ്ബ് അത്ലറ്റികോ മിനേറോക്ക് വേണ്ടിയാണ് ബൂട്ടുകെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാട്രിക് നേടി അഗ്യൂറോ, സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ വീണ്ടും സിറ്റി വിജയ വഴിയിൽ തിരിച്ചെത്തി. സെർജിയോ അഗ്യൂറോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ 3-1 നാണ് പെപ്പിന്റെ ടീം ന്യൂ കാസിലിനെ മറികടന്നത്. ലിവേർപൂളിനോട് തോൽവി വഴങ്ങിയ ശേഷം ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ സിറ്റി ഇതോടെ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 12 ആയി നിലനിർത്തി. നിലവിൽ അവർക്ക് 65 പോയിന്റാണ് ഉള്ളത്.

  • 34 ആം മിനുട്ടിൽ ഹെഡറിലൂടെ അഗ്യൂറോ നേടിയ ഗോളിൽ ആദ്യ പകുതിയിൽ 1 ഗോളിന് മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിൽ 63 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. ഇത്തവണ സ്റ്റർലിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഗ്യൂറോ ഗോളാകുകയായിരുന്നു. പക്ഷെ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ന്യൂ കാസിൽ ഒരു ഗോൾ മടക്കി. ജേക്കബ് മർഫിയാണ് ഗോൾ നേടിയത്. പക്ഷെ 83 ആം മിനുട്ടിൽ സാനെയുടെ പാസ്സ് ഗോളാക്കി അഗ്യൂറോ ഹാട്രിക് തികച്ചു സിറ്റിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ഇന്നത്തെ തോൽവിക്ക് ശേഷം 23 പോയിന്റുള്ള ന്യൂ കാസിൽ 15 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റിയും ആഴ്സണലും ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലിന് ലണ്ടൻ ഡെർബി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് വെങ്ങറും സംഘവും ഇന്ന് നേരിടുക. ബൗന്മൗത്തിനോട് തോൽവി വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ആഴ്സണലിന് ജയം അനിവാര്യമാണ്. ആദ്യ നാലിലേക്കുള്ള സാധ്യതകൾ നില നിർത്താൻ ജയം അനിവാര്യമായ ആഴ്സണലിന് പക്ഷെ കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. റോയ് ഹുഡ്‌സന് കീഴിൽ മികച്ച ഫോം തുടരുന്ന പാലസ് ബെർന്ലികെതിരായ ജയത്തിന് ശേഷമാണ് ഇന്ന് എമിറേറ്റ്‌സിൽ എത്തുന്നത്. ആഴ്സണൽ നിരയിൽ സാഞ്ചസ് യൂണൈറ്റഡിലേക്ക് മാറും എന്നുറപ്പായതോടെ ഇത്തവണയും ആഴ്സണൽ ടീമിൽ സാഞ്ചസ്, ഓസിൽ എന്നിവർ ഉണ്ടാവില്ല. സ്‌ട്രൈക്കർ ലകസറ്റിന്റെ മോശം ഫോമും ആഴ്സണലിന് തിരിച്ചടിയാണ്. പാലസ് നിരയിൽ ഇന്ന് ടൗൻസെൻഡും കളിക്കാൻ സാധ്യതയില്ല.

ലീഗിലെ ആദ്യ തോൽവി ലിവർപൂളിനോട് വഴങ്ങിയ ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂ കാസിലിനെ നേരിടും. സ്വന്തം മൈതാനത്താണ് മത്സരം എന്നത് സിറ്റിക്ക് ആശ്വാസമാവും. പ്രതിരോധത്തിൽ സിറ്റിയുടെ പിഴവുകൾ മുതലാക്കാൻ റാഫാ ബെനീറ്റസിന്റെ ടീമിനായാൽ സിറ്റിക്ക് കാര്യങ്ങൾ കടുപ്പമാവും. പക്ഷെ അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിച്ച റാഫാ ബെനീറ്റസിന്റെ നടപടി ഏറെ വിമർശനം വിളിച്ചു വരുത്തിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പക്ഷെ ജയം സ്വന്തമാക്കി. സിറ്റി നിരയിൽ ഫാബിയൻ ഡെൽഫ് പരിക്ക് കാരണം കളിച്ചേക്കില്ല. പകരം ഡാനിലോ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ന്യൂ കാസിൽ നിരയിൽ മെട്രോവിച്ചും ജിസൂസ് ഹാമേസും കളിച്ചേക്കില്ല. ഇരുവർക്കും പരിക്കാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒട്ടാമെൻഡിക്ക് പുതിയ കരാർ, 2022 വരെ സിറ്റിയിൽ തുടരും

മാഞ്ചെസ്റ്റർ സിറ്റി പ്രതിരോധ നിര താരം നിക്കോളാസ്  ഒട്ടാമെൻഡി ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. 2015 ഇൽ വലൻസിയയിൽ നിന്ന് സിറ്റിയിൽ എത്തിയ താരത്തിന്റെ കരാർ 2020 അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ ഒപ്പിട്ടത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് പെപ്പ് ഗാർഡിയോളയുടെ പൂർണ്ണ പിന്തുണയും സഹായകരമായി.

29 വയസുകാരനായ താരം ജോണ് സ്റ്റോൻസുമായി മികച്ച പങ്കാളിത്തം സ്ഥാപിച്ചതോടെ കഴിഞ്ഞ സീസണിൽ ഏറെ ഗോൾ വഴങ്ങിയ സിറ്റി ഇത്തവണ പ്രതിരോധത്തിൽ ശക്തമായ പ്രകടനമാണ് നടത്തിയത്. നിർണായക ഘട്ടങ്ങളിൽ ഗോൾ കണ്ടെത്താനുള്ള മിടുക്കും താരത്തെ സിറ്റി നിരയിൽ അഭിവാജ്യ ഘടകമാക്കി. അർജന്റീനൻ ദേശീയ ടീമിലും അംഗമായ താരം നേരത്തെ പോർട്ടോ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒടുവിൽ സിറ്റി വീണു, ആൻഫീൽഡിൽ ലിവർപൂളിന് ജയം

ഈത്തിഹാദിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് തങ്ങളെ നാണം കെടുത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂളിന്റെ വക  പ്രഹരം. ആൻഫീൽഡിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ളോപ്പും സംഘവും പെപ്പിന്റെ ടീമിന് സീസണിലെ ആദ്യ ലീഗ് തോൽവി സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് ലിവർപൂൾ  മത്സരം സ്വന്തമാക്കിയത്. ജയത്തോടെ 47 പോയിന്റുള്ള ലിവർപൂൾ ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധത്തിന്റെ പിഴവുകൾ വീണ്ടും വ്യകതമായ മത്സരമായിരുന്നു ഇത്.

ലിവർപൂൾ മധ്യനിരയിൽ തന്റെ സ്ഥാനം പതുക്കെ ഉറപ്പിക്കുന്ന അലക്‌സ് ഒസ്ലൈഡ് ചെമ്പർലൈനിലൂടെ ലിവർപൂളാണ് ആദ്യ ഗോൾ നേടിയത്. ഒൻപതാം മിനുട്ടിൽ ബോക്സിന് പുറമെ നിന്ന് മികച്ച ഷോട്ടിൽ താരം ലിവർപൂളിന് ലീഡ് സമ്മാനിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് സാനെ സിറ്റിയെ ഒപ്പമെത്തിച്ചു. 59 ആം മിനുട്ടിൽ ഫിർമിനോയുടെ ഗോളിൽ ലിവർപൂൾ ലീഡ് സ്വന്തമാക്കി. ഏറെ വൈകാതെ 62 ആം മിനുട്ടിൽ മാനെ കിടിലൻ ഫിനിഷിലൂടെ ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിലേക്ക് തിരിച്ചു വരാൻ സിറ്റി ശ്രമിക്കുന്നതിനിടെ അവരുടെ ഗോളി എഡേഴ്സന്റെ പിഴവിന് സിറ്റിക്ക് കനത്ത വില നൽകേണ്ടി വന്നു. ബോക്സിന് പുറത്തിറങ്ങി ബോൾ ക്ലിയർ ചെയ്ത എഡേഴ്സൻ പക്ഷെ പന്ത് നൽകിയത് ലഭിച്ചത് ലിവർപൂളിന്. സലാഹിന്റെ മികച്ച ഫിനിഷ് വലയിൽ പതിച്ചതോടെ ലിവർപൂൾ 4-1 ന് മുൻപിൽ. പക്ഷെ തോൽവി സമ്മതിക്കാതെ പോരാടിയ സിറ്റി 84 ആം മിനുട്ടിൽ ബെർനാടോ സിൽവയുടെയും 91 ആം മിനുട്ടിൽ ഗുണ്ടഗനിലൂടെയും ഗോൾ മടക്കിയതോടെ മത്സരത്തിന്റെ അവസാന 3  മിനുറ്റ് ആവേഷകരമായി. പക്ഷെ ലിവർപൂൾ പ്രതിരോഷം ആ വിലപ്പെട്ട മിനിറ്റുകൾ പ്രതിരോധിച്ചതോടെ ലിവർപൂൾ നിർണായക ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസിനായി യുണൈറ്റഡും രംഗത്ത്, ട്രാൻസ്ഫറിൽ പുതിയ വഴിത്തിരിവ്

അലക്‌സി സാഞ്ചസിനായുള്ള സിറ്റിയുടെ നീക്കങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. സാഞ്ചസിനെ സ്വന്തമാക്കാൻ യൂണൈറ്റഡും ഔദ്യോഗികമായി ആഴ്സണലുമായി ബന്ധപ്പെട്ടതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ വിവരം. സഞ്ചസിന് പകരം ഹെൻറിക് മികിതാര്യനെ പകരം നൽകുന്നത് അടക്കമുള്ള സാധ്യതകൾ യുണൈറ്റഡ്‌ ആഴ്സണലിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. സാഞ്ചസിനെ സ്വന്തമാക്കാൻ ഏറെ നാളായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതോടെ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമാവില്ല. പക്ഷെ സാഞ്ചസിന്റെ തീരുമാനവും ട്രാൻസ്ഫറിൽ നിർണായകമാകും.

നേരത്തെ സഞ്ചസിന് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ശമ്പളം അടക്കം വാഗ്ദാനം ചെയ്ത സിറ്റി വലിയ എതിർപ്പുകൾ ഇല്ലാതെ താരത്തെ ഈ മാസം തന്നെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതാണ്. ഗബ്രിയേൽ ജിസൂസ് പരിക്കേറ്റതോടെ ആക്രമണ നിരയിൽ പുതിയൊരു താരത്തെ സിറ്റിക്ക് നിർബന്ധമാണ്. പക്ഷെ അപ്രതീക്ഷിതമായി മൗറീഞ്ഞോയും യൂണൈറ്റഡും സാഞ്ചസിനായി രംഗത്തെത്തിയത് സിറ്റി എളുപ്പത്തിൽ താരത്തെ സ്വന്തമാകുന്നതിൽ നിന്ന് തടയും. ഏതാണ്ട് 25 മില്യൺ പൗണ്ട് സഞ്ചസിനായി നൽകാൻ സിറ്റി തയ്യാറായിട്ടുണ്ട്. പക്ഷെ മികിതാര്യനെ പോലൊരു കളിക്കാരനെ പകരം നൽകി ആഴ്സണലിനെ ആകർഷിക്കാൻ യുനൈറ്റഡിനായാൽ തങ്ങളുടെ എതിരാളികൾക്ക് അവർ നൽകുന്ന വലിയൊരു തിരിച്ചടിയാകും അതെന്ന് ഉറപ്പാണ്. ഇരു ടീമുകളുടെയും ഓഫറുകൾക്ക് ആഴ്സണൽ സമീപ ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ ജൂണിൽ കരാർ അവസാനിക്കുന്ന സാഞ്ചസിനെ ആഴ്സണൽ ഈ മാസം തന്നെ വിൽകാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാരബാവോ കപ്പ് :  അഗ്യൂറോയുടെ ഗോളിൽ സിറ്റിക്ക് ജയം

കാരബാവോ കപ്പ്‌ സെമി ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രിസ്റ്റാൽ സിറ്റിക്കെതിരെ 2-1 ന്റെ ജയം. ഇഞ്ചുറി ടൈമിൽ അഗ്യൂറോ നേടിയ ഗോളിനാണ് സിറ്റി ജയം കണ്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മികച പ്രകടനം നടത്തിയ ബ്രിസ്റ്റൽ താരങ്ങൾക്ക് രണ്ടാം പാദ സെമി ഫൈനലിൽ ഈ മത്സരത്തിലെ പ്രകടനം പ്രചോദനമാവും എന്ന് ഉറപ്പാണ്.

സിറ്റിയുടെ മികച്ച നിരക്കെതിരെ ആക്രമണ ഫുട്‌ബോൾ നടത്തിയ ബ്രിസ്റ്റൽ സിറ്റി പലപ്പോഴും സിറ്റി ഗോൾ മുഖത്ത് ആക്രമണം നടത്തി. സിറ്റിയും ആദ്യ പകുതിയിൽ മികച്ച ആക്രമണം നടത്തിയെങ്കിലും ബ്രിസ്റ്റലിന്റെ മികച്ച പ്രതിരോധം അവർക്ക് തടസമായി. 44 ആം മിനുട്ടിൽ ഇത്തിഹാദ് സ്റേഡിയത്തെ നിശ്ശബ്ദമാക്കി ബ്രിസ്റ്റൽ ലീഡ് സ്വന്തമാക്കി. ജോണ് സ്റ്റോൻസ് വരുത്തിയ അനാവശ്യ ഫൗളിന് മുതിർന്നപ്പോൾ റഫറി ബ്രിസ്റ്റലിന് പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബോബി റെയ്ഡ് ഗോളാക്കിയതോടെ ആദ്യ പകുതി പിരിയുമ്പോൾ സന്ദർശകർ ഒരു ഗോളിന് മുന്നിൽ.

രണ്ടാം പകുതിയിൽ പക്ഷെ സിറ്റി ആക്രമണം കൂടിയതോടെ ബ്രിസ്റ്റലിന് പ്രതിരോധം മാത്രമായി ജോലി. 55 ആം മിനുട്ടിൽ സിറ്റിയുടെ മികച്ച കൗണ്ടർ അറ്റാക്കിനൊടുവിൽ സിറ്റി കെവിൻ ഡു ബ്രെയ്‌നയുടെ ഗോളിൽ സിറ്റി സമനില കണ്ടെത്തി. വിജയ ഗോളിനായി ശ്രമിച്ച പെപ് അഗ്യൂറോയെ കളത്തിലിറകിയത്തിന് വൈകിയാണെങ്കിലും ഫലം കണ്ടു. 93 ആം മിനുട്ടിൽ അഗ്യൂറോ ഹെഡറിലൂടെ സിറ്റിയുടെ വിജയ ഗോൾ നേടി. ഈ മാസം 23 നാണ് രണ്ടാം പാദ സെമിയിൽ ഇരു ടീമുകളും ഏറ്റു മുട്ടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version