റയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക

ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പിനവസാനം. റയൽ മയ്യോർക്കയാണ് റയൽ മാഡ്രിഡിനെ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തിയത്. ലാഗോ ജൂനിയറിന്റെ ഏഴാം മിനുറ്റ് ഗോളാണ് റയൽ മാഡ്രിഡിനെതിരെ മയ്യോർക്കക്ക് ജയം നേടിക്കൊടുത്തത്.

അൽവാരോ ഒഡ്രിയോസോള ചുവപ്പ് കണ്ട് 74 ആം മിനുട്ടിൽ പുറത്തായത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. ഹസാർഡും ബെയ്ലുമില്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ലാ ലീഗയിലെ വാലറ്റക്കാരോട് പൊരുതാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് കളിക്കളത്തിൽ കണ്ടത്. രണ്ടാം പകുതിയിൽ ഒരു സമനില എങ്കിലും നേടാനുള്ള സിദാന്റെ ശ്രമങ്ങൾ വിഫലമായി. റോഡ്രിഗോയെ സിദാൻ കളത്തിലിറക്കിയെങ്കിലും താരത്തിനും ഗോൾ കണ്ടെത്താനായില്ല. ഫ്രാങ്ക്ഫർട്ടിൽ നിന്നുമെത്തി ലാ ലീഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ലൂക്ക യോവിചിന് ഇന്നും സിദാന്റെ ഗുഡ് ബുക്സിൽ കയറിപ്പറ്റാനായില്ല. മയ്യോർക്കയുടെ പ്രതിരോധ നിരയെപ്പോലും ഭേദിക്കാൻ താരത്തിനായില്ല. 2009നു ശേഷമാദ്യമായാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തുന്നത്. ഈ പരാജയം ലാ ലീഗയിലെ‌ പോയന്റ് നിലയിൽ റയലിനെ പിന്നിലാക്കി. ഐബറിനെ 3 ഗോളുകൾക്ക് തകർത്ത ബാഴ്സലോണയാണിപ്പോൾ 19 പോയന്റ് നിലയിൽ ഒന്നാമത്. 18 പോയന്റാണ് ഇപ്പോൾ റയലിനുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ഗലറ്റസരായ്ക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി റയലിന്റെ ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ഹാമെസ് റോഡ്രിഗസ് കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി. ചിലിക്കും അൾജീരിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലേക്ക് കൊളംബിയൻ പരിശീലകൻ കാർലോസ് ക്വെയ്രോസ് റോഡ്രിഗസിനെ ഉൾപ്പെടുത്തിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കൊളംബിയൻ ടീമിലേക്കില്ലെന്നാണ് ഹാമെസ് റോഡ്രിഗസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പെയിനിൽ തുടരാനാണ് റോഡ്രിഗസിന്റെ തീരുമാനം. ബയേൺ മ്യൂണിക്കിൽ നിന്നും ലോൺ കഴിഞ്ഞ ശേഷം തിരികെയെത്തിയ ഹാമെസ് റോഡ്രിഗസ് റയലിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗ്രനാഡക്കെതിരായ മത്സരത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം റയലിനായി ഗോളടിക്കാനും റോഡ്രിഗസിനായി. സിദാന്റെ മികച്ച പിന്തുണയാണിപ്പോൾ താരത്തിന് ലഭിക്കുന്നത്. റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലുമായി 7 മത്സരങ്ങൾ ഹാമെസ് റോഡ്രിഗസ് ഈ സീസണിൽ കളിച്ചു.

വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിന് വധ ഭീഷണി

വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റ് അനിൽ മൂർത്തിക്ക് വധ ഭീഷണി. ഫോണിലൂടെ ക്ലബ്ബ് പ്രസിഡന്റിന് വധ ഭീഷണി ഉണ്ടായിയെന്ന് ക്ലബ്ബ് സ്ഥിതീകരിച്ചു. അലാവെസിനെതിരായ വലൻസിയയുടെ മത്സരത്തിന് മുന്നോടിയായാണ് മൂർത്തിക്ക് വധ ഭീഷണിയുണ്ടായത്. മൂർത്തിയും ക്ലബ്ബ് ഓണർ പീറ്റർ ലിമും വലൻസിയ ആരാധകരുടെ കനത്ത പ്രതിഷേധങ്ങളാണ് നേരിടുന്നത്. മത്സരത്തിനിടെയും സ്റ്റാൻഡിൽ നിന്നും പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു.

കോപ്പ ഡെൽ റേ വലൻസിയക്ക് നേടിക്കൊടുത്ത കോച്ച് മാഴ്സലീനോയെ പുറത്താക്കിയതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്ത് വന്നത്. പകരക്കാരനായി ആൽബർട്ട് സെലാദെസിനെയാണ് ക്ലബ്ബ് മാനേജ്മെന്റ് കൊണ്ടുവന്നത്. സെലദെസിന് കീഴിൽ വലൻസിയ ലാ ലീഗയിൽ രണ്ട് ജയവും രണ്ട് സമനിലയും നേടി. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് മാഴ്സലീനോയെ ക്ലബ്ബ് പുറത്താക്കിയത്. തുടർച്ചയായ രണ്ട് സീസണ ടോപ്പ് ഫോർ ഫിനിഷുകൾ നൽകാൻ മാഴ്സലീനോക്കായിരുന്നു. ഇന്റർനാഷ്ണൽ ബ്രേക്കിന് ശേഷം മാഡ്രിഡിൽ അത്ലെറ്റിക്കോക്കെതിരെയാണ് വലൻസിയയുടെ ലാ ലീഗ മത്സരം നടക്കുക.

ബെൻസിമയുടെ ഗോളിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്

ലാ ലീഗയിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വെസ്‌കയെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ പിറന്ന കരീം ബെൻസിമയുടെ ഗോളാണ് റയൽ മാഡ്രിഡിന് ജയം നേടിക്കൊടുത്തത്. റയലിന് വേണ്ടി ഇസ്‌കോ ഡാനി കബയോസ്എന്നിവരും ഗോളടിച്ചു. വെസ്ക്യ്ക്ക് വേണ്ടി ഹുവാൻ ഹെർണാണ്ടസ്, സാബിയർ എക്സിയേറ്റ, എന്നിവരും ഗോളടിച്ചു.

സിനദിൻ സിദാന്റെ രണ്ടാം മത്സരത്തിൽ നാണം കെട്ട സമനില വഴങ്ങേണ്ടി വന്നേനെ റയൽ മാഡ്രിഡ്. എന്നാൽ ബെൻസിമയുടെ 89 മിനുട്ടിലെ ഗോളാണ് റയലിന് തുണയായത്. സാന്റിയാഗോ ബെര്ണാബ്യുവിനെ ഞെട്ടിച്ച് കളിയുടെ മൂന്നാം മിനുട്ടിൽ കൊളംബിയൻ താരം ഹുവാൻ ഹെർണാണ്ടസ് വെസ്‌ക്കയുടെ ആദ്യ ഗോളടിച്ചു. 25 ആം മിനുട്ടിൽ ഇസ്‌കോയിലൂടെ സമനില നേടിയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ റയലിന് തലവേദനയായി.

രണ്ടാം പകുതിയിൽ ദാനിയിലൂടെ റയൽ ലീഡ് നേടിയെങ്കിലും വെസ്ക്യ്ക്ക് വേണ്ടി ഒരു ഹെഡ്ഡറിലൂടെ സാബിയർ എക്സിയേറ്റ സമനില നേടി. വരാൻ, മോഡ്രിച്,ക്രൂസ്, നവാസ് എന്നിവരില്ലാതെയാണ് റയൽ കളി ആരംഭിച്ചത്. ലൂക്ക സിദാനാണ് റയലിന്റെ വലകാത്തത്. 9 മത്സരങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡിന് 12 പിന്നിലായി മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി, കസിയസിന്റെ റെക്കോർഡിനൊപ്പമെത്തി

ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സി സ്വന്തമാക്കി. ലാ ലീഗയിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ താരമെന്ന നേട്ടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ഇകേർ കസിയസിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇന്ന് ലയണൽ മെസ്സിക്ക് സാധിച്ചു. ലാ ലീഗയിൽ 334 വിജയങ്ങളാണ് ഇരു താരങ്ങളും നേടിയത്. 15 സീസണുകളിലാണ് ഈ നേട്ടം ലയണൽ മെസ്സി നേടിയത്. അതെ സമയം 16 സീസണിലാണ് കാസിയസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഒൻപത് ലാ ലീഗ കിരീടങ്ങൾ മെസ്സി സ്വന്തമാക്കിയപ്പോൾ കാസിയസിനു 5 കിരീടങ്ങൾ നേടാൻ മാത്രമാണ് സാധിച്ചത്. മെസ്സിയുടെ ബാഴ്‌സയും കസിയസിന്റെ റയലും ഏറ്റുമുട്ടറിയപ്പോൾ എട്ടു തവണ ജയം സ്വന്തമാക്കിയത് ബാഴ്‌സയാണ്. നാല് ജയം മാത്രമാണ് കസിയസിന്റെ റയൽ നേടിയുള്ളു. കാറ്റലൻ ഡെർബിയിൽ എസ്പാന്യോളിനെ ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സലോണയ്ക്ക് തുണയായത്.

ശവപ്പെട്ടി പ്രതിഷേധവുമായി അലാവെസ് ആരാധകർ

ലാ ലീഗയിൽ ഒരു വ്യത്യസ്തമായ പ്രതിഷേധം നടന്നു. അലാവെസ് ആരാധകരാണ് ശവപ്പെട്ടി പ്രതിഷേധം ഗാലറിയിൽ ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയിലേക്ക് അലാവെസ്ന്റെ മത്സരം മാറ്റിയതിനെ തുടർന്നാണ് ആരാധകർ ഇത്തരമൊരു പ്രതിഷേധം ഉയർത്താൻ പ്രേരണയായത്. ഫുട്ബാളിന്റെ ശവമടക്കാണ്‌ പ്രതീകാത്മകമായി ആരാധകർ ഗാലറിയിൽ ചിത്രീകരിച്ചത്.

“RIP ഫുട്ബോൾ” എന്ന ബാനറും ആരാധകർ ഉയർത്തിയിരുന്നു. കൂടുതൽ ടിവി കവറേജ് കിട്ടാൻ വേണ്ടിയാണു തിങ്കളാഴ്ചത്തേക്ക് അലാവെസ് മത്സരം മാറ്റിയത്. ലെവന്റെയ്‌ക്കെതിരായ കിക്കോഫ് ബഹിഷ്കരിച്ചു ആരാധകർ അഞ്ചു മിനുട്ട് വൈകിയാണ് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലെവന്റെയെ അലാവെസ് പരാജയപ്പെടുത്തിയിരുന്നു.

ജിറോണയെ തകർത്ത് സെവില്ല

ലാലിഗയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിറോണയെ സെവില്ല തകർത്തു. ഗോൾ കീപ്പർ സെർജിയോ റിക്കോയുടെ തകർപ്പൻ പെർഫോമൻസാണ് സെവില്ലയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു പെനാൽറ്റി സേവ് ചെയ്ത റിക്കോ രണ്ടാം പകുതിയിൽ കളിയെ പൂർണമായും സെവില്ലയുടെ വരുതിയിലാക്കി. പാബ്ലോ സറബിയായാണ് സെവില്ലയ്ക്ക് വേണ്ടി ഗോൾ അടിച്ചത്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സെവില്ലയ്ക്ക് വേണ്ടി പാബ്ലോ അക്കൗണ്ട് തുറക്കുന്നത്. ശക്തമായി എതിർത്ത് നില്ക്കാൻ കാറ്റലൻ ക്ലബ് ശ്രമിച്ചെങ്കിലും അന്തിമ വിജയം സെവില്ലയ്ക്ക് ഒപ്പമായിരുന്നു. ഈ വിജയത്തോടു കൂടി വില്ല റയലിന് ഒരു പോയന്റ് പിന്നിലായി ആറാമതാണ് സെവില്ലയുടെ സ്ഥാനം. കോപ്പ ഡെൽ റേ ഫൈനലിൽ കടന്ന സെവില്ലയ്ക്ക് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എതിരാളികൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കളിക്കളത്തിൽ മരണമടഞ്ഞ ആരാധകനു വിജയം സമർപ്പിച്ച് ഗ്രീസ്മാനും അത്ലറ്റിക്കോയും

ലാലിഗയിൽ മലാഗയ്‌ക്കെതിരായ വിജയത്തെ അത്‍ലറ്റിക്കോ മാഡ്രിഡ് കളിക്കളത്തിൽ മരണമടഞ്ഞ ആരാധകനു സമർപ്പിച്ചു. മലാഗയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 39 ആം സെക്കന്റിലാണ് അത്ലറ്റിക്ക് ക്ലബ്ബിന്റെ വിജയ ഗോൾ അന്റോണിൻ ഗ്രീസ്മാൻ നേടിയത്.ഗോളടിച്ചതിനു ശേഷം ഗ്രീസ്മാൻ ഫുട്ബോൾ മത്സരത്തിനിടെ മരണപ്പെട്ട നാച്ചോ ബാർബേരയ്ക്ക് തന്റെ ഗോൾ സമർപ്പിച്ചു. ബാർബെറയുടെ പേരെഴുതിയ അത്ലറ്റിക്കോ ക്ലബ്ബിന്റെ ജേഴ്‌സി ഉയർത്തിയാണ് താരം ഗോൾ സെലെബ്രെറ്റ് ചെയ്തത്. യുഡി അൾസേരയുടെ താരമായ നാച്ചോ ബാർബറ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകൻ ആയിരുന്നു.

യുഡി അൽസീറയുടെ ക്യാപ്റ്റനായ നാച്ചോ ബാർബറ മത്സരത്തിനിടെ കാർഡിയാക് അറസ്റ്റ് സംഭവിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. ഫെബ്രുവരി നാലിനാണ് ദാരുണമായ ഈ സംഭവം നടന്നത്. ലാ ലീഗ ക്ലബ്ബുകൾ നാച്ചോയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. മലാഗയ്ക്ക് എതിരായ വിജയം നാച്ചോയ്ക്ക് സമർപ്പിക്കുന്നതായി അത്ലെറ്റിക്ക് ക്ലബ്ബ് ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗ്രീസ്മാന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. മലാഗയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‍ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ബാഴ്‌സലോണയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്തേക്ക് അത്ലെറ്റിക്ക് ക്ലബ് എത്തി. അന്റോണിൻ ഗ്രീസ്മാന്റെ തകർപ്പൻ ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. ഡിയാഗോ സിമിയോണിയുടെയും കൂട്ടരുടെയും തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇന്നത്തേത്.

39 ആം സെക്കന്റിലാണ് ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ ലീഡ് നേടിയത്. ബോക്സിനു പുറത്ത് നിന്നുമുള്ള സോളിന്റെ പാസ് സ്വീകരിച്ച ഗ്രീസ്മാന് തെറ്റിയില്ല. ഗോളടിച്ചതിനു ശേഷം ഗ്രീസ്മാൻ ഫുട്ബോൾ മത്സരത്തിനിടെ മരണപ്പെട്ട നാച്ചോ ബാർബേരയ്ക്ക് തന്റെ ഗോൾ സമർപ്പിച്ചു. ബാർബെറയുടെ പേരെഴുതിയ അത്ലറ്റിക്കോ ക്ലബ്ബിന്റെ ജേഴ്‌സി ഉയർത്തിയാണ് താരം ഗോൾ സെലെബ്രെറ്റ് ചെയ്തത്. അത്ലറ്റിക്കോ മാഡ്രിഡ് ഈ വിജയം നാച്ചോ ബാർബേരയ്ക്ക് സമർപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വില്ല റയലിനെ അട്ടിമറിച്ച് അലാവെസ്

ലാലിഗയിൽ വില്ല റയലിനെ അട്ടിമറിച്ച് ഡീപോർട്ടീവോ അലാവെസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡീപോർട്ടീവോ അലാവെസ് വില്ല റയലിനെ തകർത്തത്. അലാവെസിനു വേണ്ടി റോഡ്രിഗോ ഈലി, ഇബായ് ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്. കൊളമ്പിയൻ ഫോർവെട് കാർലോസ് ബാക്കായാണ് വില്ല റയലിന്റെ ആശ്വാസ ഗോൾ നേടിയത്.

23 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വില്ല റയൽ. വിജയത്തോടു കൂടി 21 മത്സരങ്ങളിൽ 39 പോയിന്റുമായി നാലാം സ്ഥാനത്തുള്ള റയലിനെ മറികടക്കാനുള്ള സുവർണാവസരമാണ് വില്ല റയൽ നഷ്ടമാക്കിയത്. 22 മത്സരങ്ങളിൽ നിന്നും 40 പോയിന്റുള്ള വലൻസിയ ഇപ്പോൾ നാലാം സ്ഥാനത്താണ്. മത്സരത്തിലെ വിജയികളായ അലാവെസ് 25 പോയിന്റുമായി 16 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോയ പല്ലിനെ വകവെക്കാതെ ഗോഡിൻ പരിശീലനത്തിനിറങ്ങി

പോയ പല്ലിനെ വകവെക്കാതെ ഗോഡിൻ ഇന്ന് പരിശീലനത്തിനിറങ്ങി.
ഞായറാഴ്ച അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ ഗോഡിന് പോയത് മൂന്നു പല്ലുകൾ ആയിരുന്നു. വലൻസിയ ഗോൾ കീപ്പർ നെറ്റോയുമായി കൂട്ടിയിടിച്ച ഗോഡിന്റെ മുൻ നിരയിലെ മൂന്നു പല്ലുകൾ നഷ്ടമായത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോഡിന് പരിക്കേറ്റത്. നിറയെ രക്തവുമായാണ് ഗോഡിന് കളം വിട്ടത്.

എന്നാൽ പെട്ടന്ന് തന്നെ മറ്റു കളിക്കാരോടൊപ്പം ഗോഡിൻ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു.എന്നാൽ മലാഗയ്ക്ക് എതിരായ മത്സരത്തിൽ ഗോഡിൻ ഇറങ്ങാൻ സാധ്യതയില്ല. പരിക്കേറ്റ മറ്റൊരു പ്രതിരോധതാരമായ സ്റ്റീഫൻ സാവിക് കളത്തിൽ ഇറങ്ങിയില്ല. അതെ സമയം ഏറെക്കാലം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഫിലിപ്പ് ലൂയിസ് മാഡ്രിഡിലേക്ക് തിരിച്ചെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കിന് വിട,ഡെംബെലെ ബാഴ്‌സയിൽ തിരിച്ചെത്തുന്നു

ബാഴ്‌സയുടെ യുവ താരം ഒസ്മാൻ ഡെംബെലെ പരിക്കിനോട് വിട പറഞ്ഞ വീണ്ടും ട്രൈനിങ്ങിനിറങ്ങി. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങി മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. പിന്നീട് ജനുവരി ആദ്യം ടീമിൽ തിരിച്ചെത്തിയ ഡെംബെലെ റയൽ സൊസിദാദുമായുള്ള മത്സരത്തിൽ പരിക്കേറ്റാണ് വീണ്ടും പുറത്ത് പോയത്. എന്നാൽ വിശ്രമം വെട്ടിക്കുറച്ച് വീണ്ടും കളത്തിൽ ഇറങ്ങാനായി ശ്രമിക്കുകയാണ് ഈ ഫ്രഞ്ച് താരം. ഒരാഴ്ചയ്ക്കുള്ളിൽ ബാഴ്‌സയ്‌ക്കായി ഡെംബെലെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സലോണ ല ലീഗയിൽ ഒന്നാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version