റയൽ മാഡ്രിഡിനെ ഞെട്ടിച്ച് വലൻസിയ!! 95ആം മിനുട്ടിലെ ഗോളിൽ ജയം!!

ലാലിഗയിൽ റയൽ മാഡ്രിഡിന് തോൽവി. ഇന്ന് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് വലൻസിയയെ നേരിട്ട റയൽ 1-2ന്റെ തോൽവി ആണ് വഴങ്ങിയത്. കിരീട പോരാട്ടത്തിൽ വളരെ നിരാശ നൽകുന്ന ഒരു റിസൾട്ട് ആണ് ഇത്. 17 വർഷത്തിനു ശേഷമാണ് വലൻസിയ സാന്റിയാഗോ ബെർണബയുവിൽ വിജയിക്കുന്നത്.

ഇന്ന് തുടക്കത്തിൽ 13ആം മിനിറ്റിൽ ലീഡ് എടുക്കാൻ ഒരു പെനാൽറ്റിയിലൂടെ റയൽ മാഡ്രിഡിന് അവസരം വന്നതായിരുന്നു. എന്നാൽ വിനീഷ്യസ് ജൂനിയർ എടുത്ത പെനാൽറ്റി ലക്ഷ്യത്തിലെത്തിയില്ല. അധികം വൈകാതെ വലൻസിയ അവരുടെ ആദ്യ ഗോൾ നേടി. പതിനഞ്ചാം മിനിട്ടൽ ഡിയാഖാബിയിലൂടെ ആയിരുന്നു വലൻസിയ ലീഡെടുത്തത്. ആദ്യപകുതിയിൽ വലൻസി ആ ലീഡിൽ തുടർന്നു.

രണ്ടാം പകുതിയിലാണ് റയൽ മാഡ്രിഡിന് തിരിച്ചടിക്കാൻ ആയത്. വിനീഷ്യസ് ജൂനിയർ തന്നെയാണ് സമനില നേടി അവർക്ക് ആശ്വാസം നൽകിയത്. ഇതിനുശേഷം നിരവധി അവസരങ്ങൾ ലീഡ് എടുക്കാൻ ആയി റയലിന് ലഭിച്ചുവെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ആഞ്ചലോട്ടി നിരവധി മാറ്റങ്ങളും നടത്തി നോക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല.

95ആം മിനുറ്റിൽ ഹ്യൂഗോ ഡുറോയിലൂടെ വലൻസിയ വിജയ ഗോൾ കണ്ടെത്തി. 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി റയൽ മാഡ്രിഡ് ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

ഒന്നാമതുള്ള ബാഴ്സലോണയെക്കാൾ മൂന്ന് പോയിന്റ് പിറകിലാണ് റയൽ ഇപ്പോൾ. കൂടാതെ ബാഴ്സലോണ അവരുടെ മത്സരം ഇന്ന് രാത്രി കളിക്കുന്നുണ്ട്. ബാഴ്സ ജയിക്കുകയാണെങ്കിൽ അവർക്ക് ആറ് പോയിൻറ് ലീഡ് ആകും.

വലൻസിയക്ക് എതിരെ 7 ഗോളുകൾ അടിച്ച് ബാഴ്സലോണ

ബാഴ്‌സലോണക്ക് ലാലിഗയിൽ ഒരു തകർപ്പൻ ജയം. വലൻസിയയെ 7-1ന് തകർത്ത് ലാലിഗ കിരീട പോരാട്ടത്തിലേക്ക് ബാഴ്സലോണ തിരികെയെത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ഫെർമിൻ ലോപ്പസ് ബാഴ്സലോണ മികച്ച തുടക്കം നൽകി. ഫ്രെങ്കി ഡി യോങ്, ഫെറാൻ ടോറസ്, റാഫിഞ്ഞ, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരും ബാഴ്സക്ക് ആയി ഗോൾ കണ്ടെത്തി.

ഒമ്പത് ലീഗ് മത്സരങ്ങളിൽ അവരുടെ രണ്ടാമത്തെ മാത്രം വിജയമാണ് ഇത്‌. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഏഴ് ആക്കി കുറക്കാൻ ഈ വിജയം കൊണ്ടായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായും കുറയ്ക്കാൻ ബാഴ്‌സലോണയെ സഹായിച്ചു.

19-ാം സ്ഥാനത്ത് തളർന്ന വലൻസിയ റിലഗേഷൻ ഭീഷണിയിൽ തന്നെ തുടരുകയാണ്.

10 പേരുമായി പൊരുതി വിജയിച്ച് റയൽ മാഡ്രിഡ്!! ബാഴ്സയേക്കാൾ 5 പോയിന്റ് മുന്നിൽ

ലാലിഗയിൽ മികച്ച വിജയം നേടി റയൽ മാഡ്രിഡ്. വലൻസിയയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് വിജയിച്ചത്. 85 മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്നായിരുന്നു റയലിന്റെ തിരിച്ചുവരവ്. അതും 10 പേരുമായി കളിച്ച്.

മത്സരത്തിൽ 27ആം മിനുട്ടിൽ ഹ്യൂഗോ ഡുറോയിലൂടെ വലൻസിയ ആണ് ലീഡ് എടുത്തത്. ലീഡ് ആദ്യ പകുതിയിൽ തുടരാൻ അവർക്ക് ആയി. എന്നാൽ 55ആം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ സമനില നേടാൻ റയലിന് അവസരം കിട്ടി. എന്നാൽ ബെല്ലിങ്ഹാമിന് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

79ആം മിനുട്ടിൽ വിനീഷ്യസ് ചുവപ്പ് കാർഡും കണ്ടു. ഇത് റയലിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. പക്ഷെ അവർ പതറിയില്ല. സബ്ബായി എത്തിയ മോഡ്രിച് 85ആം മിനുട്ടിൽ റയലിന് സമനില നൽകി. അവസാന നിമിഷത്തിൽ ജൂഡിലൂടെ റയൽ വിജയ് ഗോളും നേടി.

ഈ വിജയം റയൽ മാഡ്രിഡിനെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുകയാണ്. 18 മത്സരങ്ങളിൽ 41 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിൽ ഉണ്ട്. റയൽ ഇപ്പോൾ ബാഴ്സലോണയെക്കാൾ 5 പോയിന്റ് മുന്നിലാണ്.

അത്ലറ്റികോ മാഡ്രിഡിനെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ ആദ്യ പരാജയം ഏറ്റുവാങ്ങി അത്ലറ്റികോ മാഡ്രിഡ്. സ്വന്തം മൈതാനത്ത് വലൻസിയ ആണ് അത്ലറ്റികോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ കുറവ് നേരം പന്ത് കൈവശം വച്ചെങ്കിലും കൂടുതൽ അവസരങ്ങൾ വലൻസിയ ആണ് ഉണ്ടാക്കിയത്. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ മുൻ റയൽ മാഡ്രിഡ് അക്കാദമി താരം ഹ്യൂഗോ ഡുരോ വലൻസിയക്ക് ആയി ആദ്യ ഗോൾ സമ്മാനിച്ചു.

34 മത്തെ മിനിറ്റിൽ ഫ്രാൻ പെരസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഹ്യൂഗോ ഡുരോ അത്ലറ്റികോക്ക് അടുത്ത അടി നൽകി. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ തിയറി കൊരെയ്രയുടെ പാസിൽ നിന്നു ഗോൾ നേടിയ ഹാവി ഗുയെരോ വലൻസിയ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ വലൻസിയ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.

വലൻസിയയുടെ യുവ പ്രതിരോധതാരത്തെ യുവന്റസ് സ്വന്തമാക്കി

വലൻസിയയുടെ 2003 ൽ ജനിച്ച ഇരുപതുകാരനായ ഉറുഗ്വായ് പ്രതിരോധ താരം ഫകുണ്ടോ ഗോൺസാലസിനെ യുവന്റസ് സ്വന്തമാക്കി. ഏതാണ്ട് 3 മില്യൺ യൂറോ നൽകിയാണ് താരത്തെ യുവന്റസ് തങ്ങളുടെ ടീമിൽ എത്തിച്ചത്.

യുവതാരത്തെ സ്പാനിഷ് ക്ലബ് വലൻസിയയിൽ നിന്നാണ് യുവന്റസ് ടീമിൽ എത്തിക്കുന്നത്. നിലവിൽ ഇരു ക്ലബുകളും തമ്മിൽ താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.

വിനീഷ്യസിന്റെ ചുവപ്പ് കാർഡ് റദ്ദാക്കി, ഒപ്പം വലൻസിയക്ക് ശിക്ഷയും പിഴയും

വലൻസിയക്ക് എതിരായ മത്സരത്തിൽ വംശീയ അധിക്ഷേപങ്ങൾ നേരിടുകയും തുടർന്ന് നടന്ന പ്രതികരണത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്ത വിനീഷ്യസ് ജൂനിയറിന്റെ ചുവപ്പ് കാർഡ് റഫറി ഫെഡറേഷൻ റദ്ദാക്കി. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ താരത്തിന് കളിക്കാൻ ആവും. വിനീഷ്യസ് നേരിട്ട റേസിസവും താരത്തിന് നൽകിയ ചുവപ്പ് കാർഡും ഏറെ വിവാദമായ ശേഷമാണ് നടപടി.

അതേസമയം സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ വലൻസിയക്ക് എതിരെയും നടപടി പ്രഖ്യാപിച്ചു. ആദ്യം കാണികളെ ന്യായീകരിച്ചു രംഗത്ത് എത്തിയ സ്പാനിഷ് അധികൃതർ ഏറെ പ്രതിഷേധത്തിന് ശേഷമാണ് നടപടി എടുത്തത്. 5 മത്സരങ്ങളിൽ വലൻസിയ സ്റ്റേഡിയത്തിൽ ആരാധകരെ ഭാഗികമായി മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിനീഷ്യസിന് വംശീയ ആക്രമണം നേരിട്ട മരിയോ കെമ്പസ്‌ സൗത്ത് സ്റ്റാന്റിൽ ആരെയും പ്രവേശിപ്പിക്കില്ല. ഇതിനു ഒപ്പം 45,000 യൂറോ പിഴയും വലൻസിയ ഒടുക്കണം.

റേസിസം എന്ന പദം പോലും ഉപയോഗിക്കാതെ വലൻസിയയുടെ വിശദീകരണം, ആഞ്ചലോട്ടിക്ക് എതിരെയും വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ വിനീഷ്യസ് ജൂനിയർ നേരിട്ട റേസിസ്റ്റു അധിക്ഷേപങ്ങളുടെ കാര്യത്തിൽ വിശദീകരണവും ആയി വലൻസിയ രംഗത്ത് എത്തി. ഒരിക്കൽ പോലും റേസിസം എന്ന പദം പോലും ഉപയോഗിക്കാതെ ആണ് വലൻസിയ വിശദീകരണ കുറിപ്പ് പുറത്ത് ഇറക്കിയത്. എല്ലാ തരത്തിലുള്ള അധിക്ഷേപങ്ങളും തങ്ങളെ വിഷമത്തിൽ ആക്കുന്നു എന്നു പറഞ്ഞ അവർ അതിനു എതിരെയാണ് തങ്ങൾ എന്നും പറഞ്ഞു. വലൻസിയയുടെ മൂല്യങ്ങൾക്ക് നിരക്കുന്നത് അല്ല സംഗതി എന്നു പറഞ്ഞ അവർ പക്ഷെ ഇത് ഒറ്റപ്പെട്ട സംഭവം ആണെന്ന് ആവർത്തിച്ചു.

സംഭവം ക്ലബ് അന്വേഷിക്കും എന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവും എന്നും കൂട്ടിച്ചേർത്തു. ഇത് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്നു ക്ലബ് അകലം പാലിക്കുന്നത് ആയി പറഞ്ഞ വലൻസിയ ഇന്നലെ റയലിന് എതിരെ കളി കാണാൻ എത്തിയ 46,000 ആരാധകർക്ക് നന്ദിയും പറഞ്ഞു. അതേസമയം മുഴുവൻ സ്റ്റേഡിയവും വിനീഷ്യസിന് എതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞു എന്ന ആഞ്ചലോട്ടിയുടെ പരാമർശനത്തിന്‌ എതിരെയും വലൻസിയ പ്രതിനിധി രംഗത്ത് വന്നു. തങ്ങളുടെ എല്ലാ ആരാധകരും വംശീയവാദികൾ ആണെന്ന പരാമർശം അംഗീകരിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡിനെ തോൽപ്പിച്ചു വലൻസിയ, വിനീഷ്യസ് ജൂനിയറിന് ചുവപ്പ് കാർഡ്

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയവുമായി വലൻസിയ. റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് അവർ അടുത്ത വർഷവും ലാ ലീഗയിൽ ഉണ്ടാവും എന്ന കാര്യം ഏകദേശം ഉറപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ റയലിന്റെ വലിയ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു. മത്സരത്തിൽ 33 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മുൻ റയൽ, ബാഴ്‌സലോണ യുവതാരം ആയ ഡീഗോ ലോപസ് ക്ലബിന് ആയുള്ള ആദ്യ ഗോൾ നേടി വലൻസിയക്ക് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു.

ജസ്റ്റിൻ ക്ലെവർട്ടിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. വലൻസിയ ഗോൾ കീപ്പർ പലപ്പോഴും റയലിന് മുന്നിൽ വില്ലനായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ താരങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായി. തന്നെ ഫൗൾ ചെയ്ത താരങ്ങളോടും അധിക്ഷേപങ്ങൾ തുടർന്ന ആരാധകരോടും വിനീഷ്യസ് കയർത്തു. തുടർന്ന് വലൻസിയ ഗോൾ കീപ്പറുടെ മുഖത്ത് തള്ളിയ വിനീഷ്യസ് ജൂനിയറിന് റഫറി വാർ പരിശോധനക്ക് ശേഷം ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. കരിയറിലെ ആദ്യ നേരിട്ടുള്ള ചുവപ്പ് കാർഡ് ആണ് ബ്രസീലിയൻ താരത്തിന് ഇത്. ജയത്തോടെ 13 സ്ഥാനത്തേക്ക് കയറിയ വലൻസിയ 3 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലീഗിൽ നിലനിൽക്കുന്ന കാര്യം കൂടുതൽ ശക്തമാക്കി. അതേസമയം പരാജയത്തോടെ റയൽ അത്ലറ്റികോ മാഡ്രിഡിന് പിറകിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.

സെൽറ്റക്ക് എതിരെ ജയവുമായി വലൻസിയ, തരം താഴ്ത്തൽ ഒഴിവാക്കുന്നതിന് അരികിൽ

സ്പാനിഷ് ലാ ലീഗയിൽ നിർണായക ജയവുമായി വലൻസിയ. സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് വലൻസിയ തോൽപ്പിച്ചത്. ജയത്തോടെ 34 മത്സരങ്ങളിൽ നിന്നു 37 പോയിന്റുകൾ ഉള്ള വലൻസിയ നിലവിൽ 14 സ്ഥാനത്ത് ആണ്. ഇനി ലീഗിൽ നാലു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലാ ലീഗയിൽ തുടരാനുള്ള സാധ്യത വലൻസിയ ശക്തമാക്കി. സെൽറ്റ ആധിപത്യം കണ്ട മത്സരത്തിൽ വലൻസിയ ആണ് ആദ്യം മുന്നിൽ എത്തിയത്.

എട്ടാം മിനിറ്റിൽ ഡീഗോ ലോപ്പസിന്റെ പാസിൽ നിന്നു ജസ്റ്റിൻ ക്ലിവർട്ട് ആണ് വലൻസിയക്ക് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ സെൽറ്റ പക്ഷെ ഗോൾ മടക്കി ഫ്രാൻ ബെൽട്രാന്റെ പാസിൽ നിന്നു ഹാരിസ് സെഫറോവിച് ആണ് അവർക്ക് ആയി ഗോൾ നേടിയത്. സമനിലയിലേക്ക് പോകും എന്നു തോന്നിയ മത്സരത്തിൽ 88 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. ദിമിത്രിയുടെ ക്രോസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ആൽബർട്ടോ മാരി ആണ് അവരുടെ വിജയഗോൾ നേടിയത്. 93 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഗബ്രിയേൽ പുറത്ത് പോയെങ്കിലും വലൻസിയ ജയം കൈവിട്ടില്ല.

തരം താഴ്ത്തൽ ഒഴിവാക്കാനുള്ള വമ്പൻ പോരിൽ വലൻസിയയെ വീഴ്ത്തി കാഡിസ്

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള വമ്പൻ പോരാട്ടത്തിൽ നിർണായക ജയവുമായി കാഡിസ്. വലൻസിയയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. കഴിഞ്ഞ കളി ജയിച്ചു വന്ന വലൻസിയക്ക് പരാജയം വലിയ തിരിച്ചടി ആയി. വലൻസിയക്ക് നേരിയ ആധിപത്യം ഉണ്ടായിരുന്ന മത്സരത്തിൽ 39 മത്തെ മിനിറ്റിൽ റൂബൻ സോബിറിനായുടെ ക്രോസിൽ നിന്നു ഗോൺസാലോ എസ്കലാന്റോയുടെ ഹെഡറിലൂടെ കാഡിസ് ആദ്യം മുന്നിലെത്തി.

തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ അവർ മുൻതൂക്കം ഇരട്ടിയാക്കി. അൽഫോൺസോ എസ്പിനോയുടെ പാസിൽ നിന്നു സെർജി ഗാർഡിയോള ആണ് കാഡിസിന് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാം ഗോൾ വഴങ്ങി 5 മിനിറ്റിനുള്ളിൽ സാമുവൽ ലിനോയുടെ ഗോളിൽ ഒരു ഗോൾ മടക്കാൻ വലൻസിയക്ക് ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വലൻസിയയുടെ കടുത്ത ആക്രമണം കാഡിസ് അതിജീവിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 6 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ കാഡിസ് 14 സ്ഥാനത്തും വലൻസിയ 17 സ്ഥാനത്തും ആണ്. തരം താഴ്ത്തൽ ഒഴിവാക്കാൻ 33 പോയിന്റുകൾ നിലവിൽ ഉള്ള വലൻസിയക്ക് ഇനി 2 ജയം എങ്കിലും ഉറപ്പാക്കേണ്ടത് ഉണ്ട്.

തൊണ്ണൂറ്റി മൂന്നാം മിനിറ്റിൽ വിജയഗോൾ! തിരിച്ചു വന്നു വിലമതിക്കാൻ ആവാത്ത വിജയവുമായി വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ വിലപ്പെട്ട ജയവുമായി വലൻസിയ. റയൽ വയ്യനോയിഡും ആയുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തിരിച്ചു വന്നു വിലമതിക്കാൻ ആവാത്ത ജയം ആണ് അവർ നേടിയത്. സ്വന്തം മൈതാനത്ത് ആറാം മിനിറ്റിൽ തന്നെ വലൻസിയ പിറകിൽ പോയി. കെയിൽ ലാറിൻ ആണ് വലൻസിയയെ ഞെട്ടിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച വലൻസിയ 60 മത്തെ മിനിറ്റിൽ സമനില നേടി.

ആന്ദ്ര അൽമേഡിയയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ദിയകാബി ആണ് അവർക്ക് സമനില സമ്മാനിച്ചത്. തുടർന്ന് സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 19 കാരൻ ഹാവി ഗുയെര ഇഞ്ച്വറി സമയത്ത് വലൻസിയക്ക് ആയി വിജയഗോൾ നേടി. മോറിബയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്നുള്ള യുവതാരത്തിന്റെ ഷോട്ട് ഗോൾ ആവുക ആയിരുന്നു. ജയത്തോടെ അവസാന മൂന്നു സ്ഥാനങ്ങളിൽ നിന്നു വളരെ നാളുകൾക്ക് ശേഷം വലൻസിയ പുറത്ത് കടന്നു. നിലവിൽ വലൻസിയ പതിനാറാം സ്ഥാനത്തും റയൽ വയ്യനോയിഡ് പതിനാലാം സ്ഥാനത്തും ആണ്.

തരം താഴ്ത്തൽ പോരാട്ടത്തിൽ വിലമതിക്കാൻ ആവാത്ത ജയവുമായി വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വലൻസിയക്ക് ഒടുവിൽ ജയം. ലീഗിൽ തരം താഴ്ത്തൽ ഉറപ്പിച്ച അവസാന സ്ഥാനക്കാർ ആയ എൽചെക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വലൻസിയ ജയം കണ്ടത്. തുടർ പരാജയങ്ങൾ നേരിട്ട വലൻസിയക്ക് ഇത് വിലമതിക്കാൻ ആവാത്ത ജയമാണ്. ആദ്യ പകുതിയിൽ ആണ് വലൻസിയ രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിൽ 19 മത്തെ മിനിറ്റിൽ എഡിസൺ കവാനിയുടെ ത്രൂ ബോളിൽ നിന്നു സാമുവൽ ലിനോ ആണ് വലൻസിയക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 42 മത്തെ മിനിറ്റിൽ ഗോൺസാല വെർദുവിന്റെ സെൽഫ്‌ ഗോൾ വലൻസിയയുടെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ നിലവിൽ 30 കളികളിൽ നിന്നു 30 പോയിന്റുകൾ ഉള്ള വലൻസിയ 18 സ്ഥാനത്ത് ആണ്, ഇനിയുള്ള 8 കളികളിൽ നിന്നു മരണക്കളി കളിച്ചു തരം താഴ്ത്തൽ ഒഴിവാക്കാൻ ആവും അവരുടെ ശ്രമം.

Exit mobile version