ഡെംബലേക്ക് വീണ്ടും പരിക്ക്, ചെൽസിക്ക് എതിരായ മത്സരം നഷ്ടമായേക്കും

ബാഴ്സലോണ ഫോർവേഡ് ഒസ്മാൻ ഡംബലേക്ക് വീണ്ടും പരിക്ക്. ഹാംസ്ട്രിംഗ് ഇഞ്ചുറി ഏറ്റ താരത്തിന് ചാംപ്യൻസ് ലീഗിൽ ചെല്സിക്കെതിരായുള്ള പ്രീ കോർട്ടർ മത്സരം നഷ്ട്ടമാവും. ഇന്നലെ നടന്ന ല ലിഗ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. നേരത്തെ സീസൺ തുടക്കത്തിൽ ഹാംസ്ട്രിങ് പരിക്ക് പറ്റിയ താരത്തിന് 4 മാസം പുറത്തിരിക്കേണ്ടി വന്നിരുന്നു. തിരിച്ചെത്തിയ താരം പതുക്കെ ആദ്യ ഇലവനിൽ ഇടം നേടാൻ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായത്.

നേരത്തെ ഏറ്റ പരിക്കുമായി ഇപ്പോയത്തെ പരിക്കിന് ബന്ധമില്ലെങ്കിലും താരത്തിന് മൂന്നുമുതൽ നാല് ആഴ്ച വരെ പുറത്തിരിക്കേണ്ടി വരും. ഫെബ്രുവരിയിൽ ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിന് താരം ഉണ്ടാവില്ല എന്നത് ബാഴ്സക്ക് തിരിച്ചടിയാകും. കുട്ടിഞ്ഞോ ടീമിൽ എത്തിയെങ്കിലും താരവും പരിക്കേറ്റ് പുറത്താണ്. കൂടാതെ ചാംപ്യൻസ് ലീഗിൽ ലിവർപൂളിനായി കളത്തിൽ ഇറങ്ങിയ കുട്ടീഞ്ഞോക്ക് പരിക്ക് മാറിയാലും ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ കളിക്കാനാവില്ല. വൻ തുക നൽകി ടീമിൽ എത്തിച്ച ഡെംബലേക്ക് തുടർച്ചയായി പരിക്ക് എൽകുന്നത് ബാഴ്സ അധികൃതരെയും വിഷമത്തിലാക്കിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ല ലിഗ : ബാഴ്സ കുതിപ്പ് തുടരുന്നു

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചു വന്ന ബാഴ്സക്ക് റയൽ സോസിടാദിനെതിരെ 2-4 ന്റെ മികച്ച ജയം. ലൂയി സുവാരസ് രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ പൗളീഞ്ഞോ, മെസ്സി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ 51 പോയിന്റുള്ള ബാഴ്സലോണ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 9 ആയി നിലനിർത്തി.

പതിനൊന്നാം മിനുട്ടിൽ തന്നെ സോസിടാഡ് ലീഡ് നേടി. വില്ലിയൻ ജോസാണ് ഗോൾ നേടിയത്. പിന്നീട് സമനില ഗോളിനായി ബാഴ്സ നിരന്തരം ശ്രമിക്കുന്നതിനിടെ 34 ആം മിനുട്ടിൽ യുവാൻമിയിലൂടെ സോസിടാഡ് ലീഡ് രണ്ടാക്കി. പക്ഷെ 39 ആം മിനുട്ടിൽ സുവാരസിന്റെ പാസ്സിൽ പൗളീഞ്ഞോ ഒരു ഗോൾ മടക്കിയതോടെ ബാഴ്സ ആത്മവിശ്വാസം വീണ്ടെടുത്തു. എങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപേ സമനില ഗോൾ നേടാൻ ബാഴ്സക്കായില്ല. രണ്ടാം പകുതിയിൽ 5 മിനുറ്റ് പിന്നിട്ടപ്പോൾ മെസ്സിയുടെ പാസ്സ് മികച്ചൊരു ഫിനിഷിലൂടെ ഗോളാക്കി സുവാരസ് സ്കോർ 2-2 ആക്കി. 65 ആം മിനുട്ടിൽ പൗളീഞ്ഞോയെ പിൻവലിച്ച വാൽവേർടേ ഡംബലേയെ കളത്തിൽ ഇറക്കി. 71 ആം മിനുട്ടിൽ സോസിടാഡ് ഗോളിയുടെ പിഴവ് മുതലാക്കി സുവാരസ് വീണ്ടും ഗോൾ നേടി ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. 85 ആം മിനുട്ടിൽ മെസ്സിയും ഗോൾ നേടി ബാഴ്സയുടെ വമ്പൻ ജയം ഉറപ്പിക്കുകയായിരുന്നു. ഫ്രീകിക്കിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിനെ പുറത്താക്കി മലാഗ

ലാ ലിഗ ടീമായ മലാഗ ഹെഡ് കോച്ച് മൈക്കൽ ഗോൺസാലസിനെ പുറത്താക്കി. ഗെറ്റാഫെയോടേറ്റ പരാജയത്തിന് പിന്നാലെയാണ് മലാഗ കോച്ചിനെ പുറത്തകൻ നിർബന്ധിതരായത്. റെലെഗേഷൻ ഭീഷണി നേരിടുന്ന മലാഗയ്ക്ക് ലീഗയിൽ തുടരാൻ ഏറെ കഷ്ടപ്പെടേണ്ടി വരും.

54 കാരനായ മൈക്കൽ ഗോൺസാലസ് പുറത്ത് പോകുമ്പോൾ മലാഗ നിലവിൽ 19 ആം സ്ഥാനത്താണ്. കഴിഞ്ഞ വര്ഷം മാർച്ചിലാണ്‌ മാലാഖയുടെ കോച്ചായി ഗോൺസാലസ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ തവണ മലാഗയെ റെലെഗേഷനിൽ നിന്നും രക്ഷിച്ച് 11 ആം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിലവിൽ വെറും 11 പോയന്റാണ് മലാഗയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വന്തം കാണികൾക്ക് മുന്നിൽ റയൽ നാണം കെട്ടു; വിയ്യാറയലിനോട് പരാജയം

സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ വിയ്യാറയൽ ആണ് റയലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് വിയ്യാറയൽ വിജയം കണ്ടത്. ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡിന്റെ തുടർച്ചയായ രണ്ടാം പരാജയം ആണിത്, 2009ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ പരാജയപ്പെടുന്നത്.

മത്സരത്തിൽ ഉടനീളം ശക്തരായ റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിയ്യാറയൽ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ബെയ്‌ലും റൊണാൾഡോയും പാഴാക്കിയതാണ് മാഡ്രിഡ് ടീമിനു വിനയായത്. ആദ്യ പകുതിയി ഗോൾ രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ സിദാൻ അസെൻസിയോയെ കളത്തിൽ ഇറക്കി എങ്കിലും ഫലം കണ്ടില്ല. മത്സരം സമനിലയിൽ കലാശിക്കും എന്നു തോന്നിച്ച നിമിഷത്തിൽ, 87ആം മിനിറ്റിൽ ആണ് വിയ്യാറയലിന്റെ വിജയ ഗോൾ പിറന്നത്. പാബ്ലോ ഫോണാൾസ് ആണ് വിജയ ഗോൾ നേടിയത്.

പരാജയത്തോടെ റയലിൽ സിദാന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. സിദാന്റെ ഭാവി എന്തായിരിക്കും എന്നു വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആർദ തുറാൻ ബാഴ്സലോണ വിട്ടു

തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിർ ചേർന്നു. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. 2020ൽ ബാഴ്‌സലോണയിലെ കരാർ അവസാനിക്കുന്നത് വരെ തുറക്കാൻബസെക്സിഹിറിൽ തുടരും. ലോൺ കാലാവധി കഴിഞ്ഞാൽ ബസെക്സിഹിറിൽ തന്നെ തുടരാനുള്ള ഓപ്‌ഷനും കരാറിൽ ഉണ്ട്.

2015 ജൂലൈയിൽ ആണ് തുറാൻ അത്ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിൽ എത്തുന്നത്. ആ സമയം ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്നതിനാൽ ബാഴ്സലോണക്ക് വേണ്ടി 2016 ജനുവരിയിൽ മാത്രമാണ് തുറാനു അരങ്ങേറാൻ കഴിഞ്ഞത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ്‌ എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്. എന്നാൽ ബാഴ്സലോണയുടെ സമ്പന്നമായ താരനിരക്കിടയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ ബുദ്ധിമുട്ടിയ തുറാൻ ആകെ 55 മത്സരങ്ങളിൽ മാത്രമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊളംബിയൻ ഡിഫൻഡറെ സ്വന്തമാക്കി ബാഴ്സലോണ

ജനുവരി ട്രാൻസഫർ വിൻഡോയിൽ ഒരു താരത്തെ കൂടെ ടീമിൽ എത്തിച്ചുകൊണ്ട് ബാഴ്സലോണ. കൊളംബിയൻ സ്വദേശിയായ യുവ ഡിഫൻഡർ യെറി മിനയെ ആണ് ബാഴ്സലോണ സ്വന്തമാക്കിയിരുക്കുന്നത്. 24കാരനായ താരത്തെ സോസിഡാഡ് പാൽമിരാസ് ക്ലബിൽ നിന്നാണ് ബാഴ്സ കാറ്റലോണിയയിലേക്ക് എത്തിച്ചത്.

11 മില്യണാണ് ട്രാൻസ്ഫർ തുക. 2023 വരെയുള്ള കരാറാണ് താരം ഒപ്പിട്ടത്. ബ്രസീലയൻ ക്ലബിനു വേണ്ടി 49 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ സെന്റർ ബാക്കായിട്ടും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്‌സലോണക്ക് തിരിച്ചടി, കുട്ടീഞ്ഞോ മൂന്ന് ആഴ്ച പുറത്ത്

കഴിഞ്ഞ ദിവസം ലിവർപൂളിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിയാൽ കൗട്ടീഞ്ഞോക്ക് പരിക്ക. താരത്തിന് 3 ആഴ്ച നഷ്ട്ടപെടുമെന്നാണ് റിപോർട്ടുകൾ. ഇടുപ്പിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഫെബ്രുവരിയുടെ തുടക്കം വരെ താരം കളത്തിനു പുറത്തായിരിക്കും

ഫെബ്രുവരി നാലിന് നടക്കുന്ന എസ്പാനിയോളിന് എതിരെയുള്ള മത്സരത്തിൽ താരം മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. 142 മില്യൺ പൗണ്ടിനാണ് കുട്ടീഞ്ഞോ കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെയ്‌ൽ തിളങ്ങിയിട്ടും റയലിന് ജയിക്കാനായില്ല

ല ലീഗെയിൽ റയൽ മാഡ്രിഡിന് നിരാശയുടെ ദിനം. ഗരേത് ബെയ്ലിന്റെ ഇരട്ട ഗോളുകൾക്കും റയലിനെ സെൽറ്റ വിഗോക്കെതിരെ ജയം സമ്മാനിക്കാനായില്ല. 2-2 ന് സമനിലയിൽ പിരിഞ്ഞതോടെ റയലിന്റെ ല ലീഗെയിലെ കിരീടം നിലനിർത്തുക എന്ന പ്രതീക്ഷകൾ അസ്തമിച്ചു. നിലവിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് 16 പോയിന്റ് പിന്നിലായി നാലാം സ്ഥാനത്താണ്‌ റയൽ. ബാഴ്സയെക്കാൾ ഒരു മത്സരം കുറവ് കളിച്ചെങ്കിലും നിലവിലെ ഫോമിൽ റയലിന് ബാഴ്‌സയെ പിന്തുടരുക എന്നത് എളുപ്പമാവില്ല.

ബെൻസീമ ഇല്ലാതെ ഇറങ്ങിയ റയലിൽ റൊണാൾഡോക്ക് ഒപ്പം ബെയ്‌ലാണ് ആക്രമണം നയിച്ചത്‌. 33 ആം മിനുട്ടിൽ ഡാനിയേൽ വാസിലൂടെ സെൽറ്റ ആദ്യം ഗോൾ നേടിയെങ്കിലും 36 ആം മിനുട്ടിൽ ബെയ്‌ൽ റയലിനെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ടുകൾക്ക് ശേഷം ഇസ്കോയുടെ പാസ്സ് ഗോളാക്കി ബെയ്‌ൽ റായലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 72 ആം മിനുട്ടിൽ ഇയാഗോ ആസ്‌പാസിനെ നവാസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പക്ഷെ ഗോളാക്കാൻ സെൽറ്റക്കായില്ല. പക്ഷെ 81 ആം മിനുട്ടിൽ മാക്സി ഗോമസ് ഹെഡറിലൂടെ ഗോൾ നേടി മത്സരം സമനിലയിലാകുകയായിരുന്നു. 13 ആം തിയതി വിയ്യ റയാലിനെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ല ലിഗ: മെസ്സിയുടെ മികവിൽ ബാഴ്സക്ക് ജയം

മെസ്സിയും സുവാരസും ഗോളുകൾ നേടിയ മത്സരത്തിൽ ല ലീഗെയിൽ ബാഴ്സക്ക് ജയം. ലവെന്റെയെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. ലീഗിൽ 16 ആം സ്ഥാനത്തുള്ള എതിരാളികൾക്ക് ബാഴ്സ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും അവസരം നൽകിയില്ല. പൗളീഞ്ഞോയാണ് ബാഴ്സയുടെ മൂന്നാം ഗോൾ നേടിയത്.

ഒസ്മാൻ ഡംബലെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ മെസ്സിയും സുവാരസും തന്നെയായിരുന്നു ആക്രമണ നിരയിൽ. 12 ആം മിനുട്ടിൽ ജോർഡി ആൽബയുടെ പാസ്സ് ഗോളാക്കി മെസ്സി ബാഴ്‌സയെ മുന്നിൽ എത്തിച്ചു. 38 ആം മിനുട്ടിൽ സെർജിയോ റോബർട്ടോയുടെ പാസ്സ് വലയിലാക്കി സുവാരസ് ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ ഡംബലെയെ പിൻവലിച്ച വാൽവർടെ നെൽസൻ സെമെഡോയെ കളത്തിലിറക്കി ബാഴ്സയുടെ പ്രതിരോധം ശക്തമാക്കി. രണ്ടാം പകുതിയിൽ ബാഴ്സക്ക് ആക്രമനത്തിൽ കാര്യമായി ഒന്നും ചെയ്യാനായതുമില്ല. 93 ആം മിനുട്ടിൽ മെസ്സിയുടെ പാസ്സിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ ബാഴ്സ മികച്ച ജയം പൂർത്തിയാക്കി.
ജയത്തോടെ 48 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനേക്കാൾ 11 പോയിന്റ് മുന്നിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്

ലാ ലീഗയിലെ തിരിച്ചു വരവിൽ ചുവപ്പ് കാർഡ് കണ്ടു കോസ്റ്റ പുറത്ത്. ഇത്തവണ ബ്രസീലിയൻ ബാഡ് ബോയ്ക്ക് വിനയായത് ആരാധകരോടൊത്തുള്ള ആഘോഷമാണ്. ചെൽസിയിൽ നിന്നും തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയ ശേഷമുള്ള കോസ്റ്റയുടെ ആദ്യ ലാ ലീഗ മത്സരമായിരുന്നു ഇന്നത്തേത്. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ നേടിയ കോസ്റ്റ ആരാധകരോടൊത്താണ് ഗോൾ ആഘോഷിച്ചത്. ഇതേ തുടർന്ന് റഫറി ഹുവാൻ മാർട്ടിനെസ് മനുവെര രണ്ടാം മഞ്ഞക്കാർഡ് നൽകി കോസ്റ്റയെ പുറത്തയക്കുകയായിരുന്നു.

തിരിച്ചുവരവിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കോസ്റ്റ സ്റ്റാർട്ട് ചെയ്യുന്നത്. 62 ആം മിനുട്ടിൽ ഗെറ്റാഫെ താരത്തിനെ എൽബോ ചെയ്തതിനു മഞ്ഞക്കാർഡ് ഡിയാഗോ കോസ്റ്റ വാങ്ങി. എന്നാൽ അധികം വൈകാതെ 68 ആം മിനുട്ടിൽ കോസ്റ്റ അത്ലറ്റികോയുടെ ലീഡുയർത്തി. ആരാധകരോടൊത്തുള്ള ആഘോഷത്തിന് ശേഷം അടുത്ത മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോകേണ്ടിയും വന്നു. രണ്ടു മഞ്ഞക്കാർഡിന്റെ സസ്പെൻഷനെ തുടർന്ന് ഐബറിനെതിരായ മത്സരം കോസ്റ്റയ്ക്ക് നഷ്ടമാകും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ലയടയ്ക്കെതിരായ മത്സരത്തിൽ കോസ്റ്റ തിരിച്ചെത്തും. ഇതോടു കൂടി മടങ്ങി വരവിൽ രണ്ടു മത്സരങ്ങളിലായി രണ്ടു ഗോളുകളും ഒരു ചുവപ്പ് കാർഡുമാണ് അത്ലറ്റിക്കോയിലെ കോസ്റ്റയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റാമോസിന് പരിക്ക്, സെൽറ്റ വിഗോയ്‌ക്കെതിരെയിറങ്ങില്ല

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും പരിക്കിന്റെ പിടിയിൽ. ഞായറാഴ്ച നടക്കാനിരിക്കുന്ന സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാകില്ലെന്നുറപ്പായി. ക്ലബ് ലോകകപ്പിന് മുൻപേ തന്നെ കാലിലെ പരിക്കിനെ തുടർന്ന് വിഷമിച്ചിരുന്ന താരം. തുടർച്ചയായ താരങ്ങളുടെ പരിക്ക് സിദാനെ വലയ്ക്കുകയാണ്. നിലവിൽ കരീം ബേനസീമയും പരിക്കേറ്റ് കാലത്തിനു പുറത്താണ്. ഗ്രീമിയോയ്ക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിൽ മാത്രമാണ് സിദാന് ഈ സീസണിൽ ആദ്യമായി റയലിന്റെ ഫുൾ സ്‌ക്വാഡിനെ ലഭ്യമായത്. മാഡ്രിഡ് ഡെർബിയിൽ റാമോസിന്റെ മൂക്കിനും പരിക്കേറ്റിരുന്നു. പിന്നീട് ഫേസ് മാസ്കുമായാണ് താരം കളത്തിലിറങ്ങിയിരുന്നത്.
കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. എന്നാൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ബാഴ്‌സയെ സമനിലയിൽ കുരുക്കിയാണ് സെൽറ്റ വിഗോ ഞായറാഴ്ച റയലിനെതിരെ ഇറങ്ങുന്നത്. എൽ ക്‌ളാസിക്കോയിൽ പരാജയപ്പെട്ട് ബാഴ്‌സയ്ക്ക് 14 പോയന്റുകൾക്ക് പിന്നിലാണ് ഇപ്പോൾ റയൽ. റയൽ മാഡ്രിഡ് വെബ് സൈറ്റ് വഴിയാണ് റാമോസിന്റെ പരിക്കിന്റെ കാര്യം ക്ലബ്ബ് സ്ഥിതീകരിച്ചത്. റാമോസിന്റെ റിക്കവറി ടൈമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒസ്മാൻ ഡെംബെലെ തിരിച്ചെത്തുന്നു, ബാഴ്സ ഇനി കൂടുതൽ ശക്തം

ബാഴ്സ താരം ഒസ്മാൻ ഡെംബെലെ പരിക്ക് മാറി ഈ ആഴ്ച തിരിച്ചെത്തും. ഏറെ നാളായി പരിക്ക് കാരണം പുറത്തിരിക്കുന്ന താരം ഈ ആഴ്ചയിലെ കോപ്പ ഡെൽ റേ ഇറങ്ങിയേക്കും. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സകായുള്ള മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഗെറ്റഫകെതിരെ സെപ്റ്റംബർ പതിനാറിനാണ് താരം അവസാന മത്സരം കളിച്ചത്. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ താരം ഫിൻലാന്റിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ്  പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സ നിലവിൽ ല ലീഗെയിൽ ഒന്നാം സ്ഥാനത്താണ്‌. ചമ്പ്യൻസ് ലീഗിൽ ചെൽസികെതിരായ മത്സരത്തിന് മുൻപ് ഡെംബെലെ എത്തുന്നത് അവരുടെ കരുത്ത് കൂട്ടും. കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏതാനും പുതിയ കളിക്കാർ ബാഴ്സയിൽ എത്താൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version