നെയ്മറിന്റെ ട്രാൻസ്ഫർ ബാഴ്‌സലോണക്ക് പ്രയാസമുള്ളതായിരുന്നു: ഏണസ്റ്റോ വാല്‍വെര്‍ദെ

നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള ട്രാൻസ്ഫർ ബാഴ്‌സലോണയെ ബുദ്ധിമുട്ടാക്കിയിരുന്നു എന്ന് ബാഴ്‌സലോണ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെ. 222 മില്യൺ യൂറോക്കാണ് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ക്ലബ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് വാല്‍വെര്‍ദെ നെയ്മറിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

നെയ്മറിന്റെ ട്രാൻസ്ഫറിന് ശേഷം ഡെംബെലെ ടീമിലെത്തിച്ച ബാഴ്‌സലോണ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ താരം കൗട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതെ സമയം ഡെംബെലെ പരിക്ക് മൂലം സെപ്റ്റംബർ 16 മുതൽ കളത്തിലിറങ്ങിയിരുന്നില്ല. താരം അടുത്ത് തന്നെ കളത്തിൽ തിരിച്ചെത്തുമെന്ന് സൂചനയും വാല്‍വെര്‍ദെ നൽകി. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും മെസ്സിയുടെ ഓരോ ടച്ചും അസാധാരണമായതാണെന്നും വാല്‍വെര്‍ദെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാനം കോസ്റ്റ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തി

അവസാനം ഡിയേഗോ കോസ്റ്റയെ അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി തങ്ങളുടെ താരമായതായി പ്രഖ്യാപിച്ചു. മുൻ ചെൽസി താരമായ കോസ്റ്റ മാസങ്ങളായി അത്ലറ്റികോ മാഡ്രിഡിന്റെ കൂടെയാണ് പരിശീലനം നടത്തിയതെങ്കിലും അത്ലറ്റികോ മാഡ്രിഡിന് മേൽ ഫിഫ ഏർപ്പെടുത്തിയ ഉപരോധം അവസാനിച്ചതോടെയാണ് കോസ്റ്റ ഔദ്യോഗികമായി അത്ലറ്റികോ മാഡ്രിഡ് താരമായത്. ചെൽസി കോച്ച് അന്റോണിയോ കൊണ്ടേയുമായുള്ള പ്രേശ്നങ്ങളെ തുടർന്നാണ് കോസ്റ്റ ചെൽസി വിട്ടത്.

“ഒരുപാടു നാളായി ഈ സമയത്തിന് വേണ്ടി കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലിറങ്ങണം.  ഞാൻ ഇവിടെ എത്തിയത് ടീമിനെ സഹായിക്കാനും ഗോളുകളും നേടാനുമാണ്” കോസ്റ്റ പറഞ്ഞു. ചെൽസി ആരാധകരും കളിക്കാരും തന്നെ അതിനു ഒരുപാട് സഹായിച്ചു എന്നും കോസ്റ്റ പറഞ്ഞു. ചെൽസി വളരെ മികച്ചൊരു ക്ലബ് ആണെന്നും എനിക്ക് നല്ല ഓർമ്മകൾ മാത്രമാണ് ഉളളതെന്നും താരം കൂട്ടിച്ചേർത്തു.

25000 ആരാധകരാണ് ഡിയേഗോ കോസ്റ്റയുടെയും അത്ലറ്റികോ മാഡ്രിഡിന്റെ പുതിയ താരമായ വിറ്റോലോയെയും സ്വീകരിക്കാൻ തടിച്ചു കൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിദാന്റെ മകൻ ല ലിഗ വിട്ടു, ഇനി സ്വിസ്സ് ലീഗിൽ

സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ ഇനി സ്വിസ് ക്ലബ്ബായ ലൊസാനെയിൽ കളിക്കും. ല ലീഗായ ക്ലബായ ഡി പോർട്ടിവോ അലാവസിന്റെ താരമായ എൻസോ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയാണ് സ്വിസ് മണ്ണിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ഈ സീസണിൽ വെറും രണ്ടു കളികളിൽ മാത്രമാണ് അലാവസ് സിദാന്റെ മകന് അവസരം നൽകിയത്. കൂടുതൽ കളി സമയം ലക്ഷ്യം വച്ചാണ് മധ്യനിര താരമായ എൻസോ സ്‌പെയിൻ വിടുന്നത്.

22 കാരനായ സിദാന്റെ മകൻ മധ്യനിര താരമാണ്. 2020 വരെയാണ് എൻസോ ലൊസാനെയുമായി കരാർ ഒപ്പിട്ടത്. നിലവിൽ സ്വിസ് സൂപ്പർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്‌ ലൊസാനെ. ഈ നവംബർ മുതൽ പുതിയ ഉടമസ്ഥർക്ക് കീഴിലുള്ള ക്ളബ്ബ് യുറോപ്യൻ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസോ സിദാനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് എൻസോ റയൽ മാഡ്രിസ് വിട്ട് അലാവസിൽ ചേർന്നത്. സ്‌പെയിനിൽ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധയും മറ്റും 22 കാരന് കാര്യമായ പ്രകടനങ്ങൾ നടത്തുന്നതിൽ തടസമായിരുന്നു. സ്വിസ്സ് മണ്ണിൽ അമിത പ്രതീക്ഷകൾ ഇല്ലാത്ത ക്ലബ്ബിൽ കാര്യമായ പ്രകടനം നടത്തി യുറോപ്യൻ വമ്പന്മാരുടെ ശ്രദ്ധ പിടിക്കാൻ തന്നവയാവും എൻസോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version