ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ മെസ്സിയും അർജന്റീനയും ഇറങ്ങുന്നു, സൗദി അറേബ്യ എതിരാളികൾ

Wasim Akram

Fb Img 1669062315521
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ അർജന്റീന ഇന്ന് ഖത്തറിൽ ആദ്യ മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് സിയിൽ ഏഷ്യൻ കരുത്തർ ആയ സൗദി അറേബ്യ ആണ് അർജന്റീനയുടെ നാളത്തെ എതിരാളികൾ. പരിക്കുകൾ കാരണം ലൊ സെൽസ, ജോക്വലിൻ കൊറെയ താരങ്ങളെ നഷ്ടമായി എങ്കിലും ശക്തമായ നിരയും ആയി 36 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് അർജന്റീന ലോകകപ്പിന് എത്തുന്നത്. മുമ്പ് പരസ്പരം ഏറ്റുമുട്ടിയ നാലു തവണ രണ്ടു തവണ അർജന്റീനയെ സൗദി സമനിലയിൽ തളച്ചു എങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഇരു ടീമുകളും ആദ്യമായി ആണ് ഏറ്റുമുട്ടുന്നത്. രണ്ടു തവണ ലോകകപ്പ് നേടിയ അർജന്റീനക്ക് 1986 നു ശേഷം ഒരു ലോകകപ്പ് എന്ന സ്വപ്നം ആണ് ഇത്തവണ. 2014 ൽ ഫൈനലിൽ കൈവിട്ട കിരീടം ആണ് മെസ്സിയുടെയും ലക്ഷ്യം.

പതിറ്റാണ്ടുകൾ കാത്തിരുന്ന കിരീടം കോപ്പ അമേരിക്ക കിരീടത്തിലൂടെ സാധ്യമാക്കിയ ലയണൽ സ്കലോണിയുടെ ടീം അതിശക്തമാണ്. ഗോളിന് മുന്നിൽ എമി മാർട്ടിനസ് ഇറങ്ങുമ്പോൾ ഒട്ടമെന്റിക്ക് ഒപ്പം പരിക്കിൽ നിന്നു മുക്തൻ അല്ലാത്ത ക്രിസ്റ്റിയൻ റൊമേറോക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങുന്ന ലിസാൻഡ്രോ മാർട്ടിനസ് ആവും ഇറങ്ങുക. അക്യുനയുടെ അഭാവത്തിൽ ടാഗ്ലിയഫകോ ആവും ലെഫ്റ്റ് ബാക്ക് ആവുക, മോളീന റൈറ്റ് ബാക്ക് ആയും എത്തും. മധ്യനിരയിൽ പരഡസ്, ഡി പോൾ എന്നീ വിശ്വസ്ഥർക്ക് ഒപ്പം ബ്രൈറ്റണിന്റെ അലക്‌സ് മക് അലിസ്റ്റർ ആവും ഇറങ്ങാൻ സാധ്യത. മുന്നേറ്റത്തിൽ ഏഞ്ചൽ ഡി മരിയ എന്ന എന്നത്തേയും വിശ്വസ്ഥനോട് ഒപ്പം ലൗടോറോ മാർട്ടിനസ് ആവും ഇറങ്ങുക. പകരക്കാരുടെ ബെഞ്ചിൽ ആവും ഡിബാല, ജൂലിയൻ അൽവാരസ് തുടങ്ങിയ അപകടകാരികളുടെ സ്ഥാനം.

അർജന്റീന

ടീം പൂർത്തിയാകാൻ ഉറപ്പായിട്ടും അർജന്റീനയുടെ നായകനെ മിശിഹായെ വേണം. തന്റെ അഞ്ചാം ലോകകപ്പ് ആണ് ലയണൽ മെസ്സിക്ക് ഇത്. ലോകകപ്പുകളിൽ ആറു ഗോളുകൾ ഇത് വരെ നേടിയ മെസ്സി കഴിഞ്ഞ നാലു ലോകകപ്പുകളിലും അസിസ്റ്റ്‌ നൽകിയ ഏകതാരമാണ്. മറുവശത്ത് പരിചിതമായ സാഹചര്യങ്ങളും കോട്ട കെട്ടി പ്രതിരോധിക്കാം എന്ന പ്രതീക്ഷയിലും ആണ് സൗദി വരിക. മുന്നേറ്റത്തിൽ അൽ ഹിലാലിന്റെ പരിചയസമ്പന്നരായ സലേഹ് അൽ-ഷെഹ്റി, അൽ-ഫറാജ് എന്നിവരും ഉണ്ട്. അർജന്റീനയെ ബുദ്ധിമുട്ടിക്കാൻ പോന്നവർ തന്നെയാണ് ഇവർ. 2018 ൽ മൊറോക്കയെ ലോകകപ്പിൽ എത്തിച്ച പരിചയമുള്ള സൗദി പരിശീലകൻ ഹെർവ റെനാർഡ് മെസ്സിയെയും സംഘത്തെയും ഗോൾ അടിക്കാതെ പൂട്ടാൻ ആവും ശ്രമിക്കുക. 2006 ൽ കളിക്കാരനായി അർജന്റീനക്ക് ഒപ്പം ലോകകപ്പ് കളിച്ച സ്കലോണിക്ക് ഇന്ന് അർജന്റീനക്ക് ഒപ്പം ലോകകപ്പിൽ പരിശീലകൻ ആയുള്ള അരങ്ങേറ്റം കൂടിയാണ്. മെസ്സിക്ക് കീഴിൽ എല്ലാം മറന്നു പൊരുതുന്ന അർജന്റീന ഒറ്റക്കെട്ടായി ആണ് കളിക്കുന്നത്. അതിനാൽ തന്നെ അർജന്റീനയെ തടയുക സൗദിക്ക് എളുപ്പമാവില്ല. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 3.30 നു ആണ് ഈ മത്സരം നടക്കുക.