ഡോർട്ട്മുണ്ടിന്റെ ഡച്ച് താരം സ്റ്റട്ട്ഗാർട്ടിലേക്ക്

ഡോർട്ട്മുണ്ടിന്റെ ഡച്ച് താരം ജേക്കബ് ബ്രൂന് ലാർസൺ സ്റ്റട്ട്ഗാർട്ടിലേക്ക്. ഈ സീസണിന്റെ അവസാനം വരെയാണ് ലോണിൽ താരം സ്റ്റട്ട്ഗാർട്ടിൽ തുടരുക. ഡെന്മാർക്കിനെ ഒളിംപിക്സിൽ പ്രതിനിധീകരിച്ചിട്ടുള്ള ലാർസൺ ഡാനിഷ് ക്ലബ്ബായ ലൈംഗ്ബൈയിയിൽ നിന്നാണ് ഡോർട്ട്മുണ്ടിൽ എത്തിയത്.

സ്റ്റട്ട്ഗാർട്ടിന്റെ കോച്ചായ ഹാന്സ് വോൾഫ്‌ ഡോർട്ട്മുണ്ടിന്റെ യൂത്ത് ക്ലബ്ബ്കളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. വോൾഫാണ് രണ്ടാം ഡിവിഷനായ 2 . ബുണ്ടസ് ലീഗ നേടി സ്റ്റട്ട്ഗാർട്ടിനെ ബുണ്ടസ് ലീഗയിലേക്ക് എത്തിച്ചത്. ലാർസൺ വോൾഫിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. ഒരു വിങ്ങർ എന്ന നിലയ്ക്ക് ലാർസണിന്റെ സാനിധ്യം സ്റ്റട്ട്ഗാർട്ടിനു ഉപയോഗിക്കാൻ കഴിയുമെന്നാണ് വോൾഫിന്റെ അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊളോൺ താരം റഷ്യയിലേക്ക്

കൊളോൺ താരം കോൺസ്റ്റന്റൈൻ റോഷാണ് ബുണ്ടസ് ലീഗ വിട്ട് റഷ്യയിലേക്ക് കുടിയേറിയത്. റഷ്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ ഡൈനാമോ‌ മോസ്കോയിലേക്കാണ് കൊളോൺ താരം ചേക്കേറിയത്. 2020 വരെയുള്ള കോൺട്രാക്ടിലാണ് റോഷ് ഒപ്പുവെച്ചത്.

ജർമ്മനിയിലെ പലക്ലബ്ബുകളിലായി കളിയാരംഭിച്ച കോൺസ്റ്റൻറ്റൈൻ റോഷ് 2007 ഫിഫ U17 വേൾഡ് കപ്പിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. റഷ്യക്ക് വേണ്ടി കളിയ്ക്കാൻ താല്പര്യം പ്രകടിപ്പിച്ച റോഷിനെ കഴിഞ്ഞ വർഷമാണ് റഷ്യൻ ദേശീയ ടീമിലേക്ക് വിളിക്കുന്നത്. ഈ വർഷം നടക്കുന്ന ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനാണ് താരത്തിന്റെ റഷ്യയിലേക്കുള്ള മാറ്റം എന്നു കരുതപ്പെടുന്നു. ഡെർബിയിൽ കൊളോണിനെ വിജയത്തിലേക്ക് നയിച്ചത് റോഷ് നൽകിയ ടൊറോടിന് നൽകിയ പാസായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹൊള്ളർബാക്ക് ഹാംബർഗിന്റ പുതിയ കോച്ച്

ബുണ്ടസ് ലീഗ ക്ലബ്ബായ ഹാംബർഗ് എസ്‌വിയുടെ കോച്ചായി ഹൊള്ളർബാക്ക് ചുമതലയേറ്റു. പുറത്തക്കപ്പെട്ട കോച്ച് മാർക്കസ് ഗിസ്‌ടോളിന് പകരമായാണ് ഹൊള്ളർബാക്ക് ചുമതലയേറ്റത്.അവസാന സ്ഥാനത്തുള്ള കൊളോണിനോടേറ്റ പരാജയമാണ് പെട്ടെന്ന് ഗിസ്‌ടോളിന്റെ പുറത്തക്കലിന് കാരണം.48 കാരനായ ഹൊള്ളർബാക്ക് മുൻ ഹാംബർഗ് എസ്‌വി താരം കൂടിയാണ്. 200 മത്സരങ്ങൾ ഹാംബർഗിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ഇതുവരെ റെലെഗേറ്റ് ചെയ്യപ്പെടാത്ത ടീം ആണ് ഹാംബർഗ് എസ്‌വി. പതിനൊന്നു വര്ഷത്തിനിടയ്ക്കുള്ള ഹാംബർഗിന്റെ പതിനഞ്ചാമത്തെ കോച്ചാണ് ഹൊള്ളർബാക്ക്. 19 ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ശേഷം പതിനഞ്ച് പോയന്റ് മാത്രമാണ് ഹാംബർഗിന് നേടാനായത്. തുടർച്ചയായ ആറ് മത്സരങ്ങളിൽ ഒരു ജയം പോലും നിലവിൽ ഹാംബർഗ്‌നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോരേട്സ്കയെക്കെതിരെ ഷാൽകെ ആരാധകർ

ബയേണുമായി കരാർ ഒപ്പിട്ട ലിയോൺ ഗോരേട്സ്കയെക്കെതിരെ പ്രതിഷേധവുമായി ഷാൽകെ ആരാധകർ. ഹന്നോവറിനെതിരായ മത്സരത്തിലാണ് ആരാധകർ പ്രതിഷേധം പ്രകടിപ്പിച്ചത്. “Neither money nor trophies are worth more than our club. The one who does not appreciate that can f*** off immediately ” എന്നെഴുതിയ ബാനറുകളുമായി ഷാൽകെ ആരാധകർ ഗാലറിയിൽ അണിനിരന്നു. 22 കാരനായ താരം ഷാൽകെ വിടുന്നതിനെതിരെ ആരാധകർ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും ഉയർത്തുന്നത്. 63 ആം മിനുട്ടിൽ പകരക്കാരനായി ഗോരേട്സ്ക ഇറങ്ങിയപ്പോൾ കൂവി വിളിച്ചുകൊണ്ടാണ് താരത്തെ ആരാധകർ വരവേറ്റത്.

ബയേണുമായി 2022 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഗോരെട്സ്ക ഒപ്പുവെച്ചത്. അലയൻസ് അറീനയിൽ ജർമ്മൻ യുവതാരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. നിർഭാഗ്യം പരിക്കിന്റെ രൂപത്തിൽ എത്തിയതിനെ തുടർന്നാണ് ലോക ചാമ്പ്യന്മാരായ ജോവാകിം ലോയുടെ ജർമ്മൻ ടീമിൽ നിന്നും ഗോരെട്സ്കക്ക് പുറത്ത് പോകേണ്ടി വന്നത്. 2013 ലാണ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ബോചുമിൽ നിന്നും ഷാൽകേയിലേക്ക് ലിയോൺ ഗോരെട്സ്ക കൂടുമാറിയത്. ഷാൽകേയ്ക്ക് വേണ്ടി 130 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഗോരെട്സ്ക 19 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിനെ പുറത്താക്കി ഹാംബർഗ്

ക്ലബ്ബിന്റെ പ്രകടനം മോശമാകുമ്പോൾ കോച്ചിന്റെ സ്ഥാനം തെറിക്കുക എന്നത് ബുണ്ടസ് ലീഗയിൽ ഒരു തുടർക്കഥയാവുകയാണ്. ഇത്തവണ സ്ഥാനം തെറിച്ചത് ഹാംബർഗ് എസ്‌വി കോച്ച് മാർക്കസ് ഗിസ്‌ടോളിനാണു. നിലവിൽ ബുണ്ടസ് ലീഗ പോയന്റ് നിലയിൽ 17 മതാണ് ഹാംബർഗിന്റെ സ്ഥാനം. റെലെഗേഷൻ ഒഴിവാക്കാൻ ഏറെ പാടുപെടേണ്ടി വരും ഹാംബർഗ്. അവസാന സ്ഥാനത്തുള്ള കൊളോണിനോടേറ്റ പരാജയമാണ് പെട്ടെന്ന് ഗിസ്‌ടോളിന്റെ പുറത്തക്കലിന് കാരണം.

19 ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ശേഷം പതിനഞ്ച് പോയന്റ് മാത്രമാണ് ഹാംബർഗിന് നേടാനായത്. തുടർച്ചയായ ആറ് മത്സരങ്ങളിൽ ഒരു ജയം പോലും ഹാംബർഗ്‌നില്ല.മുൻ ഹാംബർഗ് താരം ഹൊല്ലെർബക്ക് പുതിയ കോച്ചായി സ്ഥാനമേറ്റെടുക്കുമെന്നു ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുള്ളർക്കും ലെവൻഡോസ്‌കിക്കും ഇരട്ട ഗോൾ, അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം ഗോൻഡോർഫ് ആണ് വെർഡറിന് വേണ്ടി ഗോളടിച്ചത്. നിക്‌ളാസ് സുലെയുടെ ഓൺ ഗോളാണ് വെർഡറിന് സ്‌കോർ ഉയർത്തിയത്. കഴിഞ്ഞ 15 തവണയും ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബയേണിന്റെ കൂടെയാണ്. ഇതൊരു ലീഗ് റെക്കോർഡ് കൂടിയാണ്. 100 ബുണ്ടസ് ലീഗ ഗോളുകൾ എന്ന നേട്ടം തോമസ് മുള്ളർ ഈ മത്സരത്തിൽ സ്വന്തമാക്കി 

ലെവൻഡോസ്‌കി തിരിച്ചെത്തിയ മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് വെർഡർ ബ്രെമനായിരുന്നു. ഗോൻഡോർഫിലൂടെ വെർഡർ ലീഡ് നേടി. ബോൾ പൊസെഷൻ ബയേണിനായിട്ടു കൂടി വെർഡറിന്റെ ആക്രമണ നിര ബയേൺ പ്രതിരോധത്തെ ആക്രമിച്ച് കൊണ്ടേയിരുന്നു. ആദ്യ പകുതിക്ക് മുൻപേ മുള്ളറിലൂടെ ബയേൺ സമനില നേടി. രണ്ടാം പകുതിയിൽ ലെവൻഡോസ്‌കി ലീഡുയർത്തിയെങ്കിലും സുലെയുടെ ഓൺ ഗോളിലൂടെ സ്വെർഡർ ബ്രെമാണ് സമനില പിടിച്ചു. മൂന്നര മിനുട്ട് നേരത്തെ ലീഡിന് ശേഷം ലെവൻഡോസ്‌കിയിലൂടെ ബയേൺ വീണ്ടും മുന്നിലെത്തി. പിന്നീട് ഹാമിഷ് റോഡ്രിഗസിന്റെ പാസിൽ മുള്ളർ ബയേണിന്റെ വിജയം ഉറപ്പിച്ചു. രണ്ടു ഗോളുകൾക്ക് അവസരമൊരുക്കിയ ഹാമിഷ് റോഡ്രിഗസ് വീണ്ടും ബയേണിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒബാമയങ്ങിനെതിരെ ബയേൺ മ്യൂണിക്ക് കോച്ച്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോൾ മെഷിൻ ഒബാമയങ്ങിനെതിരെ റൈവൽ ക്ലബ്ബായ ബയേൺ മ്യൂണിക്ക് കോച്ച് യപ്പ് ഹൈങ്കിസ്. ഡോർട്ട്മുണ്ടിന് എതിരായുള്ള ഒബാമയങ്ങിന്റെ ആറ്റിറ്റ്യൂഡിനെയാണ് ബയേൺ കോച്ച് രൂക്ഷമായി വിമർശിച്ചത്. ഫുട്ബോൾ താരങ്ങൾ ക്ലബ്ബിനെയും ആരാധകരെയും പരിഗണിക്കാതെ സാമ്പത്തിക ലാഭത്തിനായി ക്ലബ്ബ് വിട്ട് പോകുന്നതിനെയാണ് ഒബാമയങ്ങിനെ ഉദ്ദരിച്ച് ഹൈങ്കിസ് വിമർശിച്ചത്. ഇത്തരം താരങ്ങളെ താൻ ഒരിക്കലും സൈൻ ചെയ്യില്ലെന്നും ഫുട്ബോളിന്റെ മൊറാലിറ്റി നശിപ്പിക്കാതിരിക്കാൻ കളിക്കാർ ശ്രദ്ധിക്കണമെന്നും ഒബാമയങ്ങിനെയും ഒസ്മാൻ ടെമ്പേലെയെയും സൈൻ ചെയ്ത ക്ലബ്ബുകളും അവരുടെ മെന്റാലിറ്റിയെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും ബയേണിന് ട്രെബിൾ നേടിക്കൊടുത്ത കോച്ച് കൂട്ടിച്ചേർത്തു.

ആഴ്‌സണലിലേക്ക് ഒബാമയാങ് പോകുമെന്ന അഭ്യൂഹങ്ങൾ ആരഭിക്കുന്നതിനിടയിലാണ് ഒബാമയങ്ങിനെ ഡോർട്ട്മുണ്ട് സസ്‌പെൻഡ് ചെയ്യുന്നത്. അതിനു ശേഷം രണ്ടു മത്സരങ്ങൾ കളിച്ച ഡോർട്ട്മുണ്ട് ഇരു മത്സരങ്ങളിലും സമനില വഴങ്ങി. ഇതാദ്യമായല്ല ഒബാമയാങ് ഡിസിപ്ലിനറി ആക്ഷൻ നേരിട്ട് കൊണ്ട് സസ്പെൻഷനിലാകുന്നത്. ഒസ്മാൻ ടെമ്പേലെയുടെ ബാഴ്‌സലോണ മൂവിനു മുന്നോടിയായി ടെമ്പേലെയും സസ്‌പെൻഷൻ ഏറ്റുവാങ്ങിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരനായ ഒബാമയാങ് നേടിയത് അവർക്ക് വേണ്ടി 141 ഗോളുകളാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും ബെയ്‌ലി, ലെവർകൂസന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെതിരായ മത്സരത്തിൽ ബയേർ ലെവർകൂസൻ വിജയിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെവർകൂസൻ ഹോഫൻഹെയിമിനെ പരാജയപ്പെടുത്തിയത്. വീണ്ടും ലിയോൺ ബെയ്‌ലി തന്നെയായിരുന്നു ലെവർകൂസന് വേണ്ടി അകൗണ്ട് തുറന്നത്. ലെവർകൂസൻറെ ഗോൾ നേടിയ തുടർച്ചയായ ഇരുപത്തിയേഴാം മത്സരമാണിത്. ബെയ്‌ലിയും ബംഗാർട്ടലിൻകേറും അലരിയോ ഇരട്ട ഗോളുകളും നേടിയപ്പോൾ ഹോഫൻഹെയിമിന്റെ ആശ്വാസ ഗോൾ നേടിയത് സലൈയാണ്.

അതിമനോഹരമായൊരു ബാക്ക് ഹീല് കൊണ്ടാണ് ലിയോൺ ബെയ്‌ലി ലെവേർവൂസാണ് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇതോടു കൂടി ഈ സീസണിൽ ബെയ്‌ലി ഗോളുകളുടെ എണ്ണം ഏഴാക്കി ഉയർത്തി. അതിൽ അഞ്ചെണ്ണവും ഹോം മാച്ചുകളിൽ നിന്നുള്ളതാണ്. ഗോളിനോടൊപ്പം തന്നെ ഒരു അസിസ്റ്റും ഉസൈൻ ബോൾട്ടിന്റെ കൂട്ടുകാരനായ ഈ ജമൈക്കൻ താരത്തിനുണ്ട്.ഇന്നത്തെ വിജയത്തോടു കൂടി ബയേർ ലെവർകൂസൻ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിയോൺ ഗോരെട്സ്കയെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ ആരാധകർ കാത്തിരുന്ന ട്രാൻസ്ഫർ ഒടുവിൽ സംഭവിച്ചു. റോയൽ ബ്ലൂസിൽ നിന്നും ജർമ്മൻ താരം ലിയോൺ ഗോരെട്സ്കയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 22 കാരനായ ഗോരെട്സ്കയുടെ ഷാൽകേയുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെ ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. റഷ്യയിൽ കഴിഞ്ഞ വർഷം നടന്ന കോൺഫെഡറേഷൻ കപ്പിലെ തകർപ്പൻ പ്രകടനമാണ് യൂറോപ്പിലെ വമ്പന്മാരുടെ റഡാറിൽ ഗോരെട്സ്കയെ എത്തിച്ചത്. ഗോരെട്സ്ക ബുണ്ടസ് ലീഗയിൽ തന്നെ തുടരുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ഷാൽകെ സ്പോർട്ടിംഗ് ഡയറക്ടർ പ്രതികരിച്ചത്.

ബയേണുമായി 2022 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഗോരെട്സ്ക ഒപ്പുവെച്ചത്. ഇന്നലെ അലയൻസ് അറീനയിൽ ജർമ്മൻ യുവതാരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. നിർഭാഗ്യം പരിക്കിന്റെ രൂപത്തിൽ എത്തിയതിനെ തുടർന്നാണ് ലോക ചാമ്പ്യന്മാരായ ജോവാകിം ലോയുടെ ജർമ്മൻ ടീമിൽ നിന്നും ഗോരെട്സ്കക്ക് പുറത്ത് പോകേണ്ടി വന്നത്. 2013 ലാണ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ബോചുമിൽ നിന്നും ഷാൽകേയിലേക്ക് ലിയോൺ ഗോരെട്സ്ക കൂടുമാറിയത്. ഷാൽകേയ്ക്ക് വേണ്ടി 130 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഗോരെട്സ്ക 19 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രഞ്ച് താരത്തെ  ടീമിലെത്തിച്ച് കൊളോൺ

ഫ്രഞ്ച് മധ്യനിര താരമായ വിൻസെന്റ് കോസിയെല്ലോയെ കൊളോൺ ടീമിലെത്തിച്ചു. 3 മില്ല്യൺ യൂറോയ്ക്കാണ് നീസിൽ നിന്നും കോസിയെല്ലോയെ കൊളോൺ സ്വന്തമാക്കുന്നത്. 22 കാരനായ താരം 2022 വരെയുള്ള കരാറിലാണ് ഒപ്പ് വെച്ചിരിക്കുന്നത്. കോസിയെല്ലോയുടെ വരവോടു കൂടി മധ്യ നിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കൊളോൺ കണക്ക് കൂട്ടുന്നത്.

കൊളോണിൽ കോസിയെല്ലോയെ കാത്തിരിക്കുന്നത് 41 ആം നമ്പർ ജേഴ്സിയാണ്. ഫ്രാൻസിന്റെ U21 ടീമിൽ ഒസ്മാൻ ഡെംബെലെയ്ക്കും ജീൻ കെവിൻ അഗസ്റ്റിനും ഒപ്പം കളിച്ച കോസിയെല്ലോ കൊളോണിനെ റെലെഗേഷനിൽ നിന്നും രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം

Read more

മാനുവൽ അകാഞ്ചിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്

സ്വിസ് പ്രതിരോധ താരം മാനുവൽ അകാഞ്ചിയെ ഡോർട്ട്മുണ്ട് സ്വന്തമാക്കി. മാനുവൽ അകാഞ്ചിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പന്മാർ ശ്രമിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജർമ്മൻ ക്ലബ് താരത്തെ ടീമിലെത്തിച്ചത്. 22 കാരനായ അകാഞ്ചിയെ ടീമിലെത്തിച്ചതിനെ തുടർന്ന് ഡോർട്ട്മുണ്ടിന്റെ പ്രതിരോധം കൂടുതൽ ശക്തമാകും. 26.2 മില്യൺ ഡോളറിനാണ് അകാഞ്ചിയെ സ്വിസ്സ് സൂപ്പർ ലീഗ് ക്ലബ്ബായ ബാസെലിൽ നിന്നും സിഗ്നൽ ഇടൂന പാർക്കിലെത്തിച്ചത്.

സ്വിറ്റ്സർലണ്ടിന് വേണ്ടി നാല് മത്സരരങ്ങളിൽ ബൂട്ടണിഞ്ഞ അകാഞ്ചി ബാസെലിന്റെ എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. പതിനാറാം നമ്പർ ജേഴ്സിയണിഞ്ഞാവും അകാഞ്ചി ഡോർട്ട്മുണ്ടിനായിറങ്ങുക. ഡോർട്ട്മുണ്ടിന്റെ ഹെർത്ത ബെർലിനെതിരായ മത്സരത്തിൽ ബുണ്ടസ് ലീഗ അരങ്ങേറ്റം കുറയ്ക്കുക എന്ന് കരുതപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റത്തിൽ ഗോളടിച്ച് ടെറോട്, റൈൻ ഡെർബിയിൽ കൊളോണിന് ജയം

റൈൻ ഡെർബിയിൽ കൊളോണിന് വിജയം. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കൊളോൺ വിജയം സ്വന്തമാക്കിയത്. തന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച സൈമൺ ടെറോടാണ് കൊളോണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഫെഡെറിക്ക് സോറെൻസെന്നും ടെറോടും കൊളോണിന് വേണ്ടി ഗോളടിച്ചപ്പോൾ പകരക്കാരനായിട്ടിറങ്ങിയ റഫേലാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്.

പതിനാറു മത്സരങ്ങളിൽ ഒരു വിജയവുമില്ലാതെ റെലെഗേഷൻ ഭീഷണി നേരിട്ടിരുന്ന കൊളോണിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. അവസാന നിമിഷത്തിൽ ടെറോടാണ് കൊളോണിന് ജീവൻ പകർന്നത്. ആദ്യ പകുതിയിൽ കൊളോൺ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതി ആക്രമിച്ച് ഗ്ലാഡ്ബാക്ക് കളിച്ചു. ലാർസ് സ്റ്റിൻഡിലും തോർഗൻ ഹസാർഡും ഗോൾ നേടാനാകാതെ വിഷമിച്ചത് ഗ്ലാഡ്ബാക്കിനു തിരിച്ചടിയായി. ഒട്ടേറെ അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചിരുന്നു. ഏഴു പോയന്റ് അകലെയാണ് ബില്ലി ഗോട്ട്സിന് റെലെഗേഷൻ സ്പോട്ട്. ഇത്തവണയും രണ്ടാം ഡിവിഷനിൽ പോകാതെ പിടിച്ച് നില്ക്കാൻ കൊളോണിനാകുമോ എന്ന് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version