മെയിൻസിനെ തറപറ്റിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെയിൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവൻഡോസ്‌കിയും റോബനും സ്റ്റാർട്ട് ചെയ്യാത്ത മത്സരത്തിൽ സാൻഡ്രോ വാഗ്നർ ബയേണിന് വേണ്ടി ആദ്യമായി സ്റ്റാർട്ട് ചെയ്തു. ഹമ്മെൽസും റൂഡിയും ടോളിസോയും തിരിച്ചെത്തിയ മത്സരത്തിൽ ഫ്രാങ്ക് റിബെറിയും ഹാമിഷ് റോഡ്രിഗസുമാണ് ഗോളടിച്ചത്.

ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യം ഗോൾ നേടിയത് ബയേൺ മ്യൂണിക്ക് ആയിരുന്നു. ഫ്രാങ്ക് റിബറിയുടെ തകർപ്പൻ വോളിയിലൂടെ ബയേൺ അക്കൗണ്ട് തുറന്നു. എന്നാൽ ആദ്യ പകുതിക്ക് മുൻപായി ഹാമിഷ് റോഡ്രിഗസിലൂടെ ബയേൺ ലീഡുയർത്തി. തന്റെ ലോകകപ്പ് പ്രകടനത്തെ ഓർമിപ്പിക്കും വിധമായിരുന്നു കൊളംബിയൻ താരത്തിന്റെ ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും കിണഞ് ശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ചാമ്പ്യന്മാർക്ക് മുന്നിൽ അടിയറവ് പറയാൻ മെയിൻസ് ഒരുക്കമായിരുന്നില്ല. തുടർച്ചയായി ബയേണിന്റെ പ്രതിരോധ നിരയെ അവർ പരീക്ഷിച്ചു കൊണ്ടിരുന്നു. ഗോൾ പോസ്റ്റിലെ സ്വെൻ ഉൾറൈക്കിന്റെ തകർപ്പൻ പ്രകടനത്തിന് മുൻപിൽ ഒടുവിൽ മെയിൻസ് അടിയറവ് പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലൈഫ് ലോങ്ങ് സീസൺ ടിക്കറ്റ് ടാറ്റു,ആരാധകർക്കായി ഹെർത്ത ബെർലിൻ

ബുണ്ടസ് ലീഗ ക്ലബ്ബായ ഹെർത്ത ബെർലിൻ ആരാധകർക്കായി വ്യത്യസ്തമായൊരു ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലക്കി ഫാനിനു ലൈഫ് ലോങ്ങ് സീസൺ ടിക്കറ്റ് നൽകാനാണ് ഹെർത്തയുടെ തീരുമാനം. വെറുതെ സീസൺ ടിക്കറ്റ് നൽകാനല്ല ക്ലബ്ബിന്റെ തീരുമാനം കയ്യിൽ ടാറ്റൂ ആയി പതിച്ചു നൽകാനാണ്. ഒരു QR കോഡ് ടാറ്റൂവിൽ ഉണ്ടാകും. വ്യത്യസ്തമായ ഈ ഓഫർ ക്ലബ്ബ് ഇന്നലെയാണ് ട്വിറ്റെർ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

ടാറ്റൂവിൽ ബെർലിൻ സിറ്റിയുടെ ഔട്ട്ലൈനും രണ്ടു ഫ്ലാഗുകളും ഉണ്ടാകും. ഒരു ഫ്‌ളാഗിൽ ഹെർത്ത ബെർലിന്റെ ബാഡ്ജും രണ്ടാമത്തെ ഫ്ലാഗിൽ QR കൊടും ആയിരിക്കും. 2018 ൽ ഒരു വിജയം പോലും നേടാൻ സാധിക്കാത്ത ഹെർത്ത ബെർലിൻ ഇന്ന് ഹോഫൻഹെയിമിനോട് ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അരങ്ങേറ്റം ഗംഭീരമാക്കി ‘ബാറ്റ്മാൻ’, ഡോർട്ട്മുണ്ടിന് ആവേശ ജയം

ഒബമയാങിന് ഒത്ത പകരക്കാരനാണ് താനെന്ന് മിച്ചി ബാത്ശുവായി തെളിയിച്ച മത്സരത്തിൽ ബൊറൂസിയ ഡോർട്ട് മുണ്ടിന് കൊളോണിനെതിരെ 2-3 ന്റെ മികച്ച ജയം. 2018 ലെ ആദ്യ ബുണ്ടസ് ലീഗ ജയമാണ് ഡോർട്ട് മുണ്ട് നേടിയത്. ഡോർട്ട് മുണ്ടിന്റെ മറ്റൊരു ഗോൾ നേടിയതും മുൻ ചെൽസി താരമായ ആന്ദ്രെ ശൂർലെ ആയിരുന്നു. ജയത്തോടെ 24 പോയിന്റുള്ള ഡോർട്ട് മുണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

രണ്ട് ദിവസങ്ങൾക്ക് മുൻപ് മാത്രം ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ ബാത്ശുവായിക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ബുണ്ടസ് ലീഗെയിൽ ലഭിച്ചത്‌. 35 ആം മിനുട്ടിലാണ് ബാത്ശുവായി ജർമ്മനിയിൽ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പക്ഷെ രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ സിമോൻ സോളറിലൂടെ കൊളോണ് സമനില ഗോൾ കണ്ടെത്തി. പക്ഷെ 2 മിനുട്ടുകൾക്ക് ശേഷം ബാത്ശുവായി വീണ്ടും ഗോൾ നേടി ഡോർട്ട്മുണ്ടിന് ലീഡ് സമ്മാനിച്ചു. ഇത്തവണ ക്രിസ്റ്റിയൻ പുലിസിച്ചിന്റെ പാസിൽ നിന്നാണ് ബാത്ശുവായി ഗോൾ സ്വന്തമാക്കിയത്. പക്ഷെ 69 ആം മിനുട്ടിൽ ജോർജ് മിറേയുടെ ഗോളിൽ കോലാണ് വീണ്ടും ഗോൾ നേടിയതോടെ 2018 ലെ ആദ്യ ജയത്തിനായി ഡോർട്ട്മുണ്ടിന് കാത്തിരിക്കേണ്ടി വരുമെന്ന് തോന്നിച്ചെങ്കിലും 84 ആം മിനുട്ടിൽ ബാത്ശുവായിയുടെ പാസ്സിൽ ശുർലെ അവരുടെ വിജയ ഗോൾ സ്വന്തമാക്കി. അരങ്ങേറ്റത്തിൽ തന്നെ 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി ബാത്ശുവായി ചെൽസിയിലെ തന്റെ മോശം നാളുകളിൽ നിന്നുള്ള മോചനം ആഘോഷമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെൽസിയുടെ ബാബ ഷാൽകെയിലേക്ക്

ചെൽസിയുടെ അബ്ദുൽ റഹ്മാൻ ബാബ ഷാൽകെയിൽ തിരിച്ചെത്തി. 2018/19 സീസൺ അവസാനം വരെ താരം ഷാൽകെയിൽ ലോണിൽ തുടരും. കഴിഞ്ഞ ടേമിൽ റോയൽ ബ്ലൂസിനു വേണ്ടി 13 ബുണ്ടസ് ലീഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗ ആരാധകർക്ക് പരിചിതനാണ് 23 കാരനായ താരം. 2015 ൽ ഓഗ്സ്ബർഗിൽ നിന്നാണ് പ്രീമിയർ ലീഗ് ടീമായ ചെൽസിയിലേക്ക് ബാബ മാറുന്നത്.

ഘാനയുടെ ദേശീയ ടീമിൽ അംഗമായ ബാബ 24 തവണ ഘാനയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2017 ജനുവരിയിൽ വെച്ച് നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഗുരുതരമായി പരിക്കേറ്റ ബാബ ഭാഗ്യം കൊണ്ട് മാത്രമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്‌സയുടെ U17 ലോകകപ്പ് താരത്തെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

സ്‌പെയിനിന്റെ U17 ലോകകപ്പ് താരമായ സെർജിയോ ഗോമസിനെ ബൊറൂസിയ ഡോർട്ട്മുണ്ട് ബാഴ്‌സലോണയിൽ നിന്നും സ്വന്തമാക്കി. ഇന്ത്യയിൽ നടന്ന U17 ലോകകപ്പിൽ ഗോമസ് ഉൾപ്പെട്ട സ്പാനിഷ് ടീം റണ്ണേഴ്‌സ് അപ്പായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പാനിഷ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് സെർജിയോ ഗോമസ് ആയിരുന്നു. ലോകകപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം ടൂർണമെന്റിൽ ആകെ നാല് ഗോളുകൾ നേടി. 17 കാരനായ ഗോമസ് മൂന്നു മില്യൺ യൂറോയ്ക്കാണ് ബാഴ്‌സ വിട്ട് ബുണ്ടസ് ലീഗയിലേക്കെത്തിയത്.

യങ് ടാലന്റുകളുടെ ഹബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ സെർജിയോ ഗോമസിനു നേട്ടമാകുമെന്നു നിസംശയം പറയാം. ഡോർട്ട്മുണ്ടിലൂടെ കളിച്ച് തുടങ്ങി ഉയരങ്ങൾ കീഴടക്കിയ താരങ്ങൾക്ക് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. ക്രിസ്റ്റിൻ പുളിസിക്ക്, 18 കാരനായ അലക്‌സാണ്ടർ ഐസക്ക്, പതിനേഴുകാരനായ
ഇംഗ്ളീഷ് താരം ജേഡൻ സാഞ്ചോ എന്നിവരുടെ നിരയിലേക്കാണ് ഗോമസും എത്തുന്നത്. ബേസലിൽ നിന്നും 22 കാരനായ പ്രതിരോധതാരം അകാഞ്ചിയും പീറ്റർ സ്റ്റോജറുടെ യുവനിരയിലേക്കെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാർക് ബർട്രാ ഡോർട്ട്മുണ്ട് വിട്ട് റയൽ ബെറ്റിസിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രതിരോധ താരം മാർക്ക് ബർട്രാ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് കളം മാറ്റി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയ്ക്ക് സംഭവിച്ച ബോംബ് ബ്ലാസ്റ്റിൽ പരിക്കേറ്റ ഏക ഡോർട്ട്മുണ്ട് താരമായിരുന്നു ബർട്രാ. ഒരു മാസത്തിലേറെ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്ന ബർട്രാ ദിവസങ്ങൾക്ക് മുൻപ് ബോംബ് ബ്ലാസ്റ്റിലെ മുഖ്യ പ്രതിക്കെതിരായി കോടതിയിൽ മൊഴി കൊടുത്തിരുന്നു.

2016 ലാണ് 27 കാരനായ സ്പാനിഷ് താരം ബുണ്ടസ് ലീഗയിൽ എത്തിയത്. 8 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണയിൽ നിന്നുമാണ് താരം എത്തിയത്. ഡോർട്മുണ്ടിനോടൊപ്പം ജർമ്മൻ കപ്പ് ഉയർത്തിയ ബർട്രാ 51 ബുണ്ടസ് ലീഗ മത്സരങ്ങളിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ബേസിലിൽ നിന്നും അകാഞ്ചിയുടെ വരവും സ്പാനിഷ് ദേശീയ ടീമിലേക്കുള്ള പരിശ്രമമവുമാണ് റയൽ ബെറ്റിസിലേക്ക് ചുവട് മാറാൻ ബർട്രയെ പ്രേരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്മിർ മെഹ്‌മേദിയെ ലെവർകുസനിൽ നിന്നും സ്വന്തമാക്കി വോൾഫ്സ്ബർഗ്

ബയേർ ലെവർകൂസൻ ഫോർവേഡ് ആദ്മിർ മെഹ്‌മേദിയെ വോൾഫ്സ്ബർഗ് സ്വന്തമാക്കി. ജർമ്മൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെയാണ് വോൾഫ്സ്ബർഗ് ഇത്തരത്തിലൊരു മൂവ് നടത്തിയത്. സ്റ്റാർ സ്ട്രൈക്കെർ മരിയോ ഗോമസ് സ്റ്റട്ട്ഗാർട്ടിലേക്ക് പോയതിനു ശേഷം ഒരു സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിൽ ആയിരുന്നു വോൾഫ്സ്. സ്വിറ്റ്‌സർലൻഡ് ദേശീയ താരമായ ആദ്മിർ മെഹ്‌മേദി 2013 സീസണിലാണ് ബുണ്ടസ് ലീഗയിൽ എത്തുന്നത്.

2015 ൽ ലെവർ കൂസനിൽ എത്തിയ ആദ്മിർ മെഹ്‌മേദി ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു ഗോളും അസിസ്റ്റും ബയേർ ലെവർ കൂസന് നൽകിയാണ് സീസൺ ആരംഭിച്ചത്. എന്നാൽ ലിയോൺ ബെയ്‌ലിയുടെ തകർപ്പൻ പ്രകടനവും അലറിയോയുടെയും വോളണ്ടിന്റെയും കോമ്പിനേഷനും മെഹ്‌മേദിയെ സൈഡ്ലൈൻ ചെയ്തു. ട്രാൻസ്ഫെറിനായി ചിലവഴിച്ച തുകയെക്കുറിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ഇല്ലെങ്കിലും 2022 വരെ താരം വോക്‌സവാഗൺ അറീനയിൽ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടൈഫൂൺ കോർകുട്ട് സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ച്

ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ചായി നിയമിച്ചു. സ്റ്റട്ട്ഗാർട്ട് കോച്ചായിരുന്ന ഹന്നസ് വോൾഫിനെ പുറത്താക്കിയതിന് പിന്നാലെയാണ് ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ട് നിയമിച്ചത്. 2019 വരെയുള്ള കരാറിലാണ് സ്റ്റട്ട്ഗാർട്ടിൽ ജനിച്ചുവളർന്ന ടൈഫൂൺ കോർകുട്ട് ഒപ്പുവെച്ചത്. സ്റ്റട്ട്ഗാർട്ടിലേക്ക് ഇത് കോർകുട്ടിന്റെ രണ്ടാം വരവാണ്. 2011 ൽ സ്റ്റട്ട്ഗാർട്ട് U19 ടീം കോച്ചായിരുന്നു ടൈഫൂൺ കോർകുട്ട്.

ഹന്നോവാറിന്റേയും ബയേർ ലെവർകുസന്റെയും മുൻ കോച്ചായ ടൈഫൂൺ കോർകുട്ട് അത്ര നല്ല പ്രകടനമാണ് കോച്ചിങ് കരിയറിൽ ഉടനീളം കാഴ്ചവെച്ചത്. ടൈഫൂൺ കോർക്കുട്ടിന്റെ നിയമനത്തിലൂടെ ആരാധകരിൽ നിന്നും ശക്തമായ എതിർപ്പാണ് സ്റ്റട്ട്ഗാർട്ടിനു നേരിടേണ്ടി വരുന്നത്. ലെവർകൂസനിൽ 11 മത്സരങ്ങളിൽ 11 പോയന്റ് നേടാനേ കോര്കുട്ടിനു സാധിച്ചുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലയൻസ് അറീനയിൽ ഗോൾ മഴ, ബയേണിന് ജയം

ബുണ്ടസ് ലീഗയിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഹോഫൻഹെയിമിനെ തകർത്താണ് ബയേൺ മ്യൂണിക്ക് വിജയിച്ചത്. ആദ്യ പന്ത്രണ്ടു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോൾ വഴങ്ങിയ ശേഷമാണ് ബയേൺ ശക്തമായി തിരിച്ചു വന്നത്. ബയേണിന് വേണ്ടി ലെവൻഡോസ്‌കിയും ബോട്ടെങ്ങും കോമനും വിദാലും സാൻഡ്രോ വാഗ്നരും ഗോളടിച്ചപ്പോൾ ഹോഫൻഹെയിമിന് വേണ്ടി മാർക്ക് ഉത്തും സെർജ് ഗ്നാബ്രിയും ഗോളടിച്ചു.

ബയേണിന്റെ കോച്ച് യപ്പ് ഹൈങ്കിസിന്റെ ബയേണിനോടൊത്തുള്ള നൂറാം വിജയം ആയിരുന്നു ഇന്നത്തേത്ത്. ഹോഫൻഹെയിമിൽ നിന്നും ബയേണിലേക്ക് എത്തിയ സാൻഡ്രോ വാഗ്നർ തന്റെ പഴയ ടീമിനെതിരെ നേടിയ ആദ്യ ഗോൾ ആയിരുന്നു ഇന്നത്തേത്. രണ്ടു ഗോളുകൾക്ക് പിന്നിട്ട നിന്നതിനു ശേഷം തിരിച്ചു വന്ന ബയേൺ അർഹിക്കുന്ന വിജയമാണ് നേടിയത്.

സെർജ് ഗ്നബ്രിയേ ബോക്സിൽ ജോഷ്വ കിമ്മിഷ് വീഴ്ത്തിയപ്പോൾ കളിയുടെ തുടക്കത്തിൽ തന്നെ ഹോഫൻഹെയിമിന് പെനാൽറ്റി ലഭിച്ചു. അത് ലക്‌ഷ്യം കണ്ടില്ലെങ്കിലും റീബൗണ്ടിൽ മാർക്ക് ഊത്ത് സ്‌കോർ ചെയ്തു. എന്നാൽ രണ്ടാം ഗോൾ ഗ്നാബ്രി നേടി. പിന്നീട ലെവൻഡോസ്‌കി തന്റെ പതിനാലാം മത്സരത്തിലെ പതിമൂന്നാം ഗോൾ സ്വന്തമാക്കി. ഇരുപത്തിയഞ്ചാം മിനുട്ടിൽ റോബന്റെ കോർണർ ഹെഡ്ഡ് ചെയ്ത ബോട്ടെങ് സമനില നേടി. രണ്ടാം പകുതിയിൽ കോമനും വിദാലും വാഗ്നറും ബയേണിന്റെ വിജയമുറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബയേണും ഹോഫൻഹെയിമും വീണ്ടും നേർക്ക് നേർ

ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ തന്ത്രങ്ങളും ഹോഫൻഹെയിമിന്റെ തകർപ്പൻ പ്രകടനവുമാണ്. അന്ന് ഹോഫൻഹെയിമിനോട് പരാജയപ്പെട്ട ആൻസലോട്ടിയുടെ ബയേൺ ആറാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയിരുന്നു. എന്നാൽ ഇരുപതാം മാച്ച് ഡേയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നിലവിൽ 47 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 27 പോയിന്റുമായി ഹോഫൻഹെയിം ഒൻപതാം സ്ഥാനത്താണ്. യപ്പ് ഹൈങ്കിസ് തിരിച്ചു വന്നതിനു ശേഷം ശക്തമായി നിലകൊള്ളുന്ന ബയേൺ ബുണ്ടസ് ലീഗ കിരീടത്തിനോടടുത്ത് കൊണ്ടിരിക്കുകയാണ്. 

അപാര ഫോമിലുള്ള ബയേൺ മ്യൂണിക്കിനെ തളയ്ക്കുക എന്നത് ഹോഫൻഹെയിമിനെ സംബന്ധിച്ചടുത്തോളം ശ്രമകരമാണ്. മുള്ളറും ലെവൻഡോസ്‌കിയും റോഡ്രിഗസും തകർപ്പൻ ഫോമിലാണ്. കോമനും റിബറിയും റോബനും ബയേണിന്റെ അക്രമണനിരയുടെ കുന്തമുനകളായി തുടരുന്നു. നിക്‌ളാസ് സുലെയും സെബാസ്റ്റിയൻ റൂഡിയും ഹോഫൻഹെയിമിനെ വിട്ട് ബയേണിലേക്ക് പോയതിൽ പിന്നെ ഹോഫൻഹെയിമിന് കഴിഞ്ഞ സീസണിലെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് പിന്നാലെ സാൻഡ്രോ വാഗ്നറും ബയേണിലേക്ക് എത്തി. റൈറ്റ് ബാക്ക് ജെറെമി ടോലിജൻ ഡോർട്ട്മുണ്ടിലേക്കും കൂടുമാറി. യൂറോപ്പ്യൻ ചാംപ്യൻഷിപ്പുകളിൽ പകച്ചു നിന്ന ഇനിയൊരു തിരിച്ചു വരവ് സാധ്യമാകുമോ എന്ന് കാത്തിരുന്നു കാണാം. ഈ സീസൺ അവസാനത്തോടെ ക്ലബ്ബിനോട് വിടപറയുന്ന യപ്പ് ഹൈങ്കിസിനു റീപ്ലെയിസ്മെന്റായി ജൂലിയൻ നൈഗൽസ്‌മാനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ തിരിച്ചടി അദ്ദേഹത്തിന് വിനയായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒരു ദശാബ്ദത്തിനു ശേഷം സുബോട്ടിച്ച് ക്ലബ്ബ് വിടുന്നു

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും പത്ത് വർഷത്തിന് ശേഷം നെവിൻ സബോട്ടിച്ച് കൂടു മാറുന്നു. ലീഗ് വൺ ക്ലബ്ബായ സെന്റ് ഏറ്റെയിനിലേക്ക് പോവാനാണ് സബോട്ടിച്ച് ബുണ്ടസ് ലീഗയോട് വിട പറയുന്നത്. 29 കാരനായ സബോട്ടിച്ച് ബുണ്ടസ് ലീഗ ക്ലബ്ബായ മെയിൻസിലൂടെയാണ് കളിയാരംഭിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ക്ളോപ്പിന്റെ ഡോർട്ട്മുണ്ട് ടീമിൽ അംഗമായിരുന്നു സബോട്ടിച്ച്.

രണ്ടര വർഷത്തെ ഡീലിലാണ് സെന്റ് ഏറ്റെയിനിലേക്ക് സെർബിയൻ ഡിഫെൻഡർ പോകുന്നത്. ലീഗും കപ്പും ജയിച്ച് ഡോർട്ട്മുണ്ട് ഡബിൾ നേടിയ ടീമിൽ അംഗമായിരുന്ന സബോട്ടിച്ച് പിന്നീട് പരിക്ക് കാരണം തഴയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ കൊളോണ് വേണ്ടിയായിരുന്നു താരം കളിച്ചത്. ഒരു ദശാബ്ദത്തോളം മഞ്ഞപ്പടയുടെ പ്രതിരോധം കാത്ത സെർബിയൻ പോകുന്നത് ഡോർട്മുണ്ട് ആരാധകരെ വികാരാധീനരാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡാനിഷ് അത്ഭുതബാലനെ ടീമിലെത്തിച്ച് ലെപ്‌സിഗ്

 

ഡാനിഷ് അദ്‌ഭുത ബാലൻ മാഡ്‌സ് ബിഡിസ്ട്രാപ്പിനെ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ആർബി ലെപ്‌സിഗ് ടീമിലെത്തിച്ചു. കോപ്പൻഹേഗനിൽ നിന്നുമാണ് കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗ റണ്ണേഴ്‌സ് അപ്പായ ലെപ്‌സിഗ് മാഡ്‌സിനെ ടീമിൽ എത്തിച്ചത്.

ഡെന്മാർക്കിന്റെ U17 ദേശീയ ടീം അംഗമായ ഈ മധ്യനിര താരം സീനിയർ ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. രണ്ടര മില്യൺ യൂറോ നൽകിയാണ് മാഡ്‌സിനെ റെഡ്ബുൾ അറീനയിലേക്ക് ലെപ്‌സിഗ് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version