അഫ്ഗാന്‍ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി നജീബുള്ള

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും നജീബുള്ള സദ്രാന്റെ പോരാട്ട വീര്യത്തിൽ 124 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഇന്നത്തെ മത്സര ഫലം ഈ രണ്ട് ടീമുകളെ പോലെ ഇന്ത്യയും ഉറ്റുനോക്കുന്ന ഒന്നാണ്. ഒരു ഘട്ടത്തിൽ നൂറ് കടക്കില്ലെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തിൽ പിടിമുറുക്കുവാന്‍ സാധിച്ചാൽ ആവേശകരമായ ഒരു മത്സരം തന്നെ ഏവര്‍ക്കും കാണാം.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തുടക്കത്തിൽ തന്നെ പിടിമുറുക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലാകുകയായിരുന്നു. നാലാം വിക്കറ്റിൽ സദ്രാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 37 റൺസ് കൂടി നേടിയെങ്കിലും ഇഷ് സോദി നൈബിനെ(15) പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്‍ 56/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് നജീബുള്ള സദ്രാന്‍ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നിര്‍ണ്ണായക സംഭാവന നല്‍കി അഫ്ഗാനിസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി. 48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. നബി പുറത്താകുമ്പോള്‍ 115 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടിയത്.

48 പന്തിൽ 59 റൺസ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നബിയെ(14) പുറത്താക്കി ടിം സൗത്തി ആയിരുന്നു. ഇന്നിംഗ്സിലെ 19ാം ഓവറിൽ നജീബുള്ളയെയും കരീം ജനതിനെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയതോടെ മികച്ച സ്കോറെന്ന ടീമിന്റെ പ്രതീക്ഷ അവസാനിച്ചു.

Newzealand

48 പന്തിൽ 73 റൺസ് നേടിയ നജീബുള്ള 6 ഫോറും മൂന്ന് സിക്സുമാണ് നേടിയത്. ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 2 വീതം വിക്കറ്റ് നേടി ടിം സൗത്തിയും ജെയിംസ് നീഷവും ന്യൂസിലാണ്ട് ബൗളര്‍മാരിൽ തിളങ്ങി. അവസാന ഓവറുകളിൽ ശക്തമായി ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ നിന്ന അഫ്ഗാനിസ്ഥാന് എന്നാൽ 9 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായത് അല്പം കൂടി ഭേദപ്പെട്ട സ്കോര്‍ നേടുന്നതിൽ നിന്ന് തടസ്സമായി മാറി.