സെമി ഫൈനലിൽ തുടക്കത്തിൽ തന്നെ വിക്കറ്റ് നേടുക ഇന്ത്യക്ക് അത്യാവശ്യമാണ് എന്ന് കുൽദീപ്

ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. നവംബർ 15 ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ന്യൂസിലൻഡിനെ നേരിടുന്നത്. ബൗൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള വേദിയാണിത്. ബാറ്റ്സ്മാൻമാർ പലപ്പോഴും അവിടെ ആധിപത്യം പുലർത്തുന്ന വേദിയാണത്‌. കുൽദീപ് പറഞ്ഞു.

“20യിൽ നിന്ന് വ്യത്യസ്തമായി, ഏകദിനത്തിൽ തീർച്ചയായും, ബൗളർമാർക്ക് കളിയിലേക്ക് തിരിച്ചുവരാൻ അവിടെ ധാരാളം സമയമുണ്ട്. എതിരാളികൾക്കും മേൽ ആധിപത്യം നേടാൻ അവിടെ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ ആവശ്യമാണ്, ”കുൽദീപ് പറഞ്ഞു.

“2019 ലെ സെമിഫൈനൽ നാല് വർഷം മുമ്പായിരുന്നു. അതിനുശേഷം ഞങ്ങൾ ധാരാളം പരമ്പരകൾ കളിച്ചിട്ടുണ്ട്, അതിനാൽ ഇന്ത്യയിലെ സാഹചര്യങ്ങളും അവർക്കും അറിയാം. ഞങ്ങളുടെ തയ്യാറെടുപ്പ് മികച്ചതായിരുന്നു, ടൂർണമെന്റിലുടനീളം മികച്ച ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിനാൽ, അടുത്ത മത്സരത്തിലും ഇതേ രീതിയിൽ തന്നെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കുൽദീപ് കൂട്ടിച്ചേർത്തു.

പാകിസ്താന്റെ സിസ്റ്റം അല്ല, ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം എന്ന് ആമിർ

പാകിസ്ഥാൻ ക്രിക്കറ്റിന്റെ സിസ്റ്റത്തിൽ അല്ല ക്യാപ്റ്റൻ ബാബർ അസം ആണ് പ്രശ്നം എന്ന് മുൻ പാകിസ്ഥാൻ ബൗളർ മുഹമ്മദ് ആമിർ. ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം. അദ്ദേഹം പരാജയം അംഗീകരിക്കുകയാണ്. അമീർ പറഞ്ഞു.

“ആകെ അഞ്ചാാറ് പേർക്കാണ് പാകിസ്ഥാൻ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ബാബറും അവരിലൊരാളാണ്, 1992ൽ ഇമ്രാൻ ഖാന്റെ കീഴിൽ ഞങ്ങൾ ലോകകപ്പ് നേടി, അന്നും ഇതേ സിസ്റ്റമായിരുന്നു. 2009-ലെ ടി20 ലോകകപ്പും ഇതേ സംവിധാനത്തിലൂടെയാണ് ഞങ്ങൾ നേടിയത്, 2017-ലെ ചാമ്പ്യൻസ് ട്രോഫിയും അതേ സമ്പ്രദായത്തിന് കീഴിലാണ് ഞങ്ങൾ നേടിയത്,” ആമിർ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ബാബർ ക്യാപ്റ്റനാണ്. അവൻ സ്വയം കെട്ടിപ്പെടുത്ത ടീമാണിത്‌. ക്യാപ്റ്റന്റെ ചിന്താഗതി മാറാത്തിടത്തോളം, സിസ്റ്റത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യ മത്സരത്തിന് ശേഷം ഫഖറിനെ ബെഞ്ചിലിരുത്തിയത് ആണോ ക്യാപ്റ്റൻസി അമീർ ചോദിക്കുന്നു.

“ധോണി ഇന്ത്യയുടെ ക്രിക്കറ്റിനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ പറയുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സിസ്റ്റത്തെ മാറ്റിയില്ല. ജഡേജയ്ക്കും അശ്വിനും എത്രനാൾ അവസരം നൽകുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണെന്നാണ് ഇപ്പോൾ നമ്മൾ പറയുന്നത്. എംഎസ് ധോണിയാണ് അവർക്ക് ടീമിനെ നൽകിയത്” അമീർ പറഞ്ഞു.

“ശ്രേയസ് മാനസികമായി സ്ട്രോങ് ആണ്, സമ്മർദ്ദങ്ങൾ അതിജീവിക്കാൻ അറിയാം” – കുംബ്ലെ

ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യറെ പ്രശംസിച്ച് ഇതിഹാസ ബൗളർ അനിൽ കുംബ്ലെ. ശ്രേയസ് മാനസികമായി ശക്തൻ ആണെന്നും സമ്മർദ്ദങ്ങൾ മറികടക്കാൻ അറിയുന്ന താരമാണെന്നും അനിൽ കുംബ്ലെ പറഞ്ഞു‌. ഇന്നലെ നെതർലാൻഡിനെതിരെ ശ്രേയസ് അപരാജിത സെഞ്ച്വറി നേടിയിരുന്നു. 94 പന്തിൽ 128 റൺസുമായി പുറത്താകാതെ നിന്ന അദ്ദേഹം പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.

“ടെസ്റ്റ് തലത്തിൽ പോലും സമ്മർദത്തിൻ കീഴിൽ അദ്ദേഹം ചില മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തെയും സമ്മർദ്ദം നേരിടാനുള്ള കഴിവിനെയും കാണിക്കുന്നു, ”കുംബ്ലെ പറഞ്ഞു.

“ശ്രീലങ്കയ്‌ക്കെതിരായ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിന് മുമ്പ് ശ്രേയസ് അയ്യറിനു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. സ്‌കോർ ചെയ്തില്ലെങ്കിൽ, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ എന്ത് സംഭവിക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ, അയാൾക്ക് അവിടെ ഒരു 80 സ്കോർ ചെയ്യാൻ ആയി.അത് കഴിഞ്ഞ് 70-ഉം പിന്നെ നൂറും നേടി. നേരിട്ട് ലോകകപ്പിലേക്ക് തിരിച്ചുവരുന്ന് ഈ പ്രകടനം നടത്തുക എളുപ്പമല്ലാത്തതിനാൽ അദ്ദേഹം മാനസികമായി ശക്തനാണെന്ന് ഇത് കാണിക്കുന്നു, ”കുംബ്ലെ കൂട്ടിച്ചേർത്തു.

“രോഹിത് ശർമ്മയെ പോലെ ആരുമില്ല, അദ്ദേഹം ബാറ്റിംഗ് ഈസി ആക്കുന്നു” – വസീം അക്രം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം അക്രം. അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുക ആണെന്ന് അക്രം പറഞ്ഞു. ഇന്ത്യ നെതർലാൻഡ്‌സിനെ തോൽപ്പിച്ചപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടിയിരുന്നു‌. ഇതോടെ ഈ ലോകകപ്പിൽ രോഹിതിന്റെ ആകെ റൺസ് 503 ആയി.

എ സ്‌പോർട്‌സിനോട് സംസാരിച്ച അക്രം, അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിതിനെപ്പോലെ ഒരു കളിക്കാരനില്ലെന്നു പറഞ്ഞു, അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മയെ പോലെ ഒരു കളിക്കാരനില്ല. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ൻ വില്യംസൺ, ബാബർ അസം എന്നിവരെക്കുറിച്ചാണ് നമ്മൾ എന്നും സംസാരിക്കുന്നത്, എന്നാൽ രോഹിത് ശർമ്മ എന്ന വ്യക്തി വ്യത്യസ്തനാണ്. എതിരാളികളോ ബൗളിംഗ് ആക്രമണമോ എന്തുതന്നെയായാലും അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നു, ”അക്രം പറഞ്ഞു

ഈ സെഞ്ച്വറി തനിക്ക് ആത്മവിശ്വാസം തരും എന്ന് കെ എൽ രാഹുൽ

നെതർലൻഡ്‌സിനെതിരായ സെഞ്ച്വറി തനിക്ക് ആത്മവിശ്വാസം നൽകും എന്ന് കെ എൽ രാഹുൽ. ലോകകപ്പ് മത്സരത്തിൽ തന്റെ രണ്ടാമത്തെ സെഞ്ച്വറി ആയിരുന്നു രാഹുൽ നേടിയത്. ഇന്ത്യയുടെ ലോകകപ്പിലെ എക്കാലത്തെയും വേഗമേറിയ സെഞ്ച്വറിയുമായി ഇത്. ഈ ലോകകപ്പിൽ തനിക്ക് കൂടുതൽ സമയം പിച്ചിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഈ സെഞ്ച്വറി തനിക്ക് ആത്മവിശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറഞ്ഞു.

“കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ എനിക്ക് മധ്യനിരയിൽ കൂടുതൽ സമയം ലഭിച്ചില്ല. ഇന്ന്, എനിക്ക് അത് ലഭിച്ചു, ഒരു നല്ല ഇന്നിംഗ്സ് കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്.” രാഹുൽ പറഞ്ഞു.

“മധ്യഭാഗത്ത് കുറച്ച് സമയം ലഭിക്കുകയും ബാറ്റിന്റെ മധ്യത്തിൽ കുറച്ച് പന്തുകൾ തട്ടുകയും ചെയ്തത് നന്നായി. പൂർണ്ണ ആത്മവിശ്വാസം ലഭിക്കാൻ നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു ഇന്നിംഗ്സ് ആവശ്യമാണ്. മധ്യനിരയിൽ വന്ന് ഉടൻ തന്നെ കുറച്ച് സിക്‌സറുകൾ നേടിയത് സന്തോഷകരമാണ്” ” രാഹുൽ പറഞ്ഞു. 62 പന്തിൽ നിന്നായിരുന്നു രാഹുൽ സെഞ്ച്വറി നേടിയത്.

“ഈ ലോകകപ്പിൽ ഇന്ത്യ ഒരു സമയം ഒരു മത്സരം എന്നേ നോക്കിയിട്ടുള്ളൂ” – രോഹിത് ശർമ്മ

2023 ലോകകപ്പിന്റെ ലീഗ് ഘട്ടം മികച്ച റെക്കോർഡോടെ ടീം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. അവസാന ലീഗ് മത്സരത്തിൽ നെതർലാൻഡ്‌സിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

“ഞങ്ങൾ ടൂർണമെന്റ് ആരംഭിച്ചത് മുതൽ, ഒരു സമയം ഒരു ഗെയിമിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഞങ്ങൾ ഒരിക്കലും അധികം മുന്നോട്ട് നോക്കാൻ ശ്രമിച്ചിട്ടിഅ. ഇതൊരു നീണ്ട ടൂർണമെന്റാണ്, ഞങ്ങൾ എല്ലാ വഴികളിലൂടെയും പോയാൽ ആകെ 11 ഗെയിമുകൾ.” രോഹിത് ശർമ്മ പറഞ്ഞു.

“ഞങ്ങൾ എപ്പോഴും ഒരു ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങൾ വ്യത്യസ്ത വേദികളിൽ അതിനനുസരിച്ച് കളിച്ചു, അതാണ് ഞങ്ങൾ ചെയ്തത്. ഈ ഒമ്പത് മത്സരങ്ങളിൽ ഞങ്ങൾ എങ്ങനെ കളിച്ചു എന്നതിൽ വളരെ സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു

“ആദ്യ മത്സരം മുതൽ ഇന്ന് വരെ വളരെ ക്ലിനിക്കൽ ആയിരുന്നു പ്രകടനങ്ങൾ. വ്യത്യസ്ത വ്യക്തികൾ അവരുടെ കൈകൾ ഉയർത്തി ടീമിനായി ജോലി ചെയ്തു. എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു

“തോൽവി എന്തിന് ഓർക്കണം, ഈ ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചിട്ടുണ്ട്” രവി ശാസ്ത്രി

ലോകകപ്പിൽ ന്യൂസിലൻഡിനെ സെമിയിൽ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യ പഴയ ചരിത്രങ്ങൾ ഓർക്കേണ്ടതില്ല എന്ന് രവി ശാസ്ത്രി. 2019ലെ തോൽവിയെക്കുറിച്ച് ഇന്ത്യ ഒരൽപ്പം പോലും വിഷമിക്കേണ്ടതില്ലെന്നും 2023 ലെ ലോകകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനു മേൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രി പറഞ്ഞു.

“എന്തിന് ഇന്ത്യ ആ പഴയ തോൽവിയിലേക്ക് തിരിഞ്ഞുനോക്കണം? ഈ ലോകകപ്പിൽ ഞങ്ങൾ ഇതിനകം അവരെ തോൽപിച്ചു. അത് കൊണ്ട് അത് ഓർക്കുക. ഇന്ത്യ സെമിയിലും ആധിപത്യം പുലർത്തും” ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിൽ രവി ശാസ്ത്രി പറഞ്ഞു.

നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ഐ സി സി ടൂർണമെന്റുകളിൽ നോക്കൗട്ട് സ്റ്റേജുകളിൽ എന്നും ന്യൂസിലൻഡിന് എതിരെ പതറിയ ചരിത്രമാണ് ഇന്ത്യക്ക് ഉള്ളത്. നവംബർ 15ന് വാങ്കഡെയിൽ ആ റെക്കോർഡ് ഇന്ത്യ തിരുത്തും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശ്വസിക്കുന്നത്‌

“ജയിക്കുന്നത് വരെയെ പ്രശംസ ഉണ്ടാകൂ, ഒരു മത്സരം തോറ്റാൽ തനിക്ക് ഒന്നും അറിയില്ല എന്ന് പറയും” – ദ്രാവിഡ്

ഒരു മത്സരം പരാജയപ്പെട്ടാൽ ഈ പുകഴ്ത്തുന്നവർ തന്നെ വിമർശിക്കും എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ന് നെതർലാൻഡ്സിനെതിരെ വിജയിച്ച ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ ആണ് ദ്രാവിഡ് തമാശയായി ഈ പ്രശംസ ഒക്കെ വിജയിക്കും വരെയെ ഉള്ളൂ എന്ന് പറഞ്ഞത്. പ്രശംസ എല്ലാം വിജയം തുടരുന്നത് വരെയേ ഉള്ളൂ. ഒരു മത്സരം പരാജയപ്പെട്ടാൽ എല്ലാം മാറും എന്നും തനിക്ക് ഒന്നും അറിയില്ല എന്ന വിമർശനം ഉയരും എന്നും ദ്രാവിഡ് പറഞ്ഞു.

ടീം കൃത്യമായ പ്ലാനുകളുമായാണ് കളിക്കുന്നത് എന്നും സെമി ഫൈനലിനെ എല്ലാ മത്സരങ്ങളും പോലെ മാത്രമേ സമീപിക്കൂ എന്നും ദ്രാവിഡ് പറഞ്ഞു. ടീം ഒരോ മത്സരത്തെയും വളരെ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. എപ്പോഴും ഒരു മാച്ചിൽ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ. ടൂർണമെന്റിൽ അവസാനം എന്താകും എന്നത് ഞങ്ങൾ ആദ്യമെ ചിന്തിച്ചിട്ടില്ല. ഇനി സെമി ഫൈനലിൽ ആകും ശ്രദ്ധ. സെമി ഫൈനലിനെ ഒരു പ്രത്യേക മത്സരമായി പരിഗണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കാൻ ആകും ഞങ്ങൾ ശ്രമിക്കുക. ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനത്തെ ദ്രാവിഡ് പ്രത്യേകം പ്രശംസിച്ചു. അവർ എപ്പോഴും സമ്മർദ്ദത്തിൽ ബാറ്റു ചെയ്യുന്നവർ ആണെന്നും അവരുടെ പ്രകടനം ടീമിന് എപ്പോഴും നിർണായകമാണെന്നും ദ്രാവിഡ് പറഞ്ഞു.

ഒമ്പതിൽ ഒമ്പതും വിജയിച്ച് ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ട് ജയം കൂടെ

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് മികച്ച വിജയം. നെതർലന്റ്സിനെ 160 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതിൽ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യ ഉയർത്തിയ 411 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന നെതർലന്റ്സിന് 250 റൺസ് എടുക്കാനെ ആയുള്ളൂ. ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമല്ലാത്ത പിച്ചിൽ ഇന്ത്യയുടെ പേസർമാർക്ക് ഇന്ന് പതിവു താളം കിട്ടിയില്ല.

നെതർലന്റ്സിനാൽ എംഗൽബ്രെച് 45 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. മാക്സ് ഓഡ്വുഡ് 30, ആക്കർമാർ 35 റൺസും എടുത്തു. ഇന്ത്യക്ക് ആയി സിറാജ്, ബുമ്ര, കുൽദീപ്, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കോഹ്ലിയും ഇന്ന് പന്തെറിഞ്ഞു. 3 ഓവർ ബൗൾ ചെയ്ത കോഹ്ലി 13 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. രോഹിതും ബൗൾ ചെയ്ത് ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിയിരുന്നു. നെതർലാൻസിനെതിരെ ഇന്ത്യ 410-4 സ്കോർ ചെയ്തു. എല്ലാ ബാറ്റർമാരും മികച്ചു നിന്ന ഒരു മത്സരമാണ് ഇന്ന് ഇന്ത്യയിൽ നിന്ന് കാണാൻ കഴിഞ്ഞത്. വെടിക്കെട്ട് സെഞ്ച്വറികളുമായി ശ്രേയസ് അയ്യറും കെ എൽ രാഹുൽ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി.

ആദ്യ 10 ഓവറിൽ തന്നെ ഇന്ത്യ 90 റൺസ് കടന്നു. ഗിൽ 32 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ നിന്ന് 61 റൺസും എടുത്തു. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. മൂന്നാമതായി വന്ന വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറിയും നേടി. 56 പന്തിലാണ് വിരാട് കോഹ്ലി 51 റൺസ് എടുത്തത്. അതിനുശേഷം ശ്രേയസ് അയ്യറും രാഹുലും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു.

ശ്രേയസ് തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. 42ആം ഓവറിൽ ഇന്ത്യ 300 റൺസ് കടന്നു. രാഹുൽ നാൽപ്പതാം പന്തിലേക്ക് അർധ സെഞ്ച്വറി കടന്നു. 400 എന്ന സ്കോർ ലക്ഷ്യം വെച്ച് കളിക്കാൻ ഇന്ത്യ തുടങ്ങിയതോടെ ബൗണ്ടറികൾ ഒഴുകി.

84 പന്തിൽ ശ്രേയസ് അയ്യർ സെഞ്ച്വറി പൂർത്തിയാക്കി. ശ്രേയസിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. 49ആം ഓവർ എറിഞ്ഞ് വാൻ ബീകിനെതിരെ 3 സിക്സും ശ്രേയസ് അയ്യർ പറത്തി. 25 റൺസ് ആണ് ആ ഓവറിൽ വന്നത്. 94 പന്തിൽ നിന്ന് 128 റൺസ് ആണ് ശ്രേയസ് എടുത്തത്. 5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.

കെ എൽ രാഹുൽ അമ്പതാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി. തുടർച്ചയായ രണ്ട് സിക്സ് പറത്തി ആയിരുന്നു രാഹുലിന്റെ സെഞ്ച്വറി 62 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറിയിൽ എത്തിയത്. രാഹുലിന്റെ രണ്ട ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇന്നത്തേത്. രാഹുൽ 64 പന്തിൽ നിന്ന് 102 റൺസുമായി ഇന്നിംഗ്സ് അവസാനിപ്പിച്ചു. 4 സിക്സും 11 ഫോറും രാഹുൽ അടിച്ചു. ഇന്ത്യ 50 ഓവറിൽ 410 എന്ന സ്കോറും കുറിച്ചു‌

ഏറ്റവും വേഗതയാർന്ന ലോകകപ്പ് സെഞ്ച്വറി, രോഹിതിനെ മറികടന്ന് രാഹുൽ

ഇന്ന് കെ എൽ രാഹുൽ ഒരു ഇന്ത്യൻ റെക്കോർഡ് ഇട്ടു. ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി കെ എൽ രാഹുൽ മാറി. ഇന്ന് 62 പന്തിൽ ആണ് രാഹുൽ സെഞ്ച്വറി നേടിയത്. തന്റെ രണ്ടാം ലോകകപ്പ് സെഞ്ചുറി ആണ് രാഹുക് ഇന്ന് നേടിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന രോഹിത് ശർമ്മയുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.

മത്സരത്തിന്റെ അവസാന ഓവറിൽ 2 സിക്‌സറുകൾ പറത്തി ആയിരുന്നു രാഹുൽ സെഞ്ച്വറിയിൽ എത്തു. രോഹിത് അഫ്ഗാനിസ്താനെതിരെ 63 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ആ റെക്കോർഡ് പഴങ്കഥ ആയി.

FASTEST HUNDRED FOR INDIA
WORLD CUP HUNDREDS
KL Rahul 62 2023
Rohit Sharma 63 2023
Virender Sehwag 81 2007
Virat Kohli 83 2011

ചരിത്രം കുറിച്ച് ഇന്ത്യ, ആദ്യ അഞ്ചു ബാറ്റർമാരും അർധ സെഞ്ച്വറിക്ക് മുകളിൽ

ഇന്ന് ലോകകപ്പിൽ ഇന്ത്യ ഒരു ചരിത്രം എഴുതി. ഇന്ന് നെതർലാൻസിനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ആദ്യ അഞ്ചു താരങ്ങളും അർദ്ധ സെഞ്ച്വറി കടന്നു. ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ അഞ്ച് ബാറ്റർമാരും അർദ്ധ സെഞ്ച്വറി നേടുന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത് മൂന്നാമത്തെ തവണ മാത്രമാണ് ഒരു ടീമിലെ ആദ്യം 5 ബാറ്റർമാരും അർദ്ധ സെഞ്ച്വറിയിൽ എത്തുന്നത്.

ഇന്ന് ആദ്യം ഇറങ്ങിയ ഓപ്പണർമാരായി എത്തിയ ഗില്ലും രോഹിതും ഫിഫ്റ്റി നേടി. ഗിൽ 51 റൺസും രോഹിത് ശർമ്മ 61 റൺസും നേടിയി. മൂന്നാമതായി എത്തിയ വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറി നേടി. കോഹിലി 51 റൺസുമായാണ് കളം വിട്ടത്‌. അതുകഴിഞ്ഞ് ഇറങ്ങിയ ശ്രേയസ് അയ്യറും കെ എൽ രാഹുലും വലിയ സ്കോർ തന്നെ നേടി. ശ്രേയയ്സും രാഹുൽ സെഞ്ച്വറി നേടി. ശ്രേയസ് 127 റൺസും കെ എൽ രാഹുൽ 102 റൺസും നേടി.

മുമ്പ് രണ്ടു തവണ ഓസ്ട്രേലിയ ആണ് ഏകദിനത്തിൽ ഈ നേട്ടത്തിൽ എത്തിയത്. ഓസ്ട്രേലിയയുടെ ആ രണ്ടു മത്സരവും ഇന്ത്യയ്ക്കെതിരെ ആയിരുന്നു.

ഇന്ത്യയുടെ ദിവാലി വെടിക്കെട്ട്!! 410 റൺസ്!!

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. നെതർലാൻസിനെതിരെ ഇന്ത്യ 410-4 സ്കോർ ചെയ്തു. എല്ലാ ബാറ്റർമാരും മികച്ചു നിന്ന ഒരു മത്സരമാണ് ഇന്ന് ഇന്ത്യയിൽ നിന്ന് കാണാൻ കഴിഞ്ഞത്. വെടിക്കെട്ട് സെഞ്ച്വറികളുമായി ശ്രേയസ് അയ്യറും കെ എൽ രാഹുൽ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി.

ആദ്യ 10 ഓവറിൽ തന്നെ ഇന്ത്യ 90 റൺസ് കടന്നു. ഗിൽ 32 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ നിന്ന് 61 റൺസും എടുത്തു. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. മൂന്നാമതായി വന്ന വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറിയും നേടി. 56 പന്തിലാണ് വിരാട് കോഹ്ലി 51 റൺസ് എടുത്തത്. അതിനുശേഷം ശ്രേയസ് അയ്യറും രാഹുലും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു.

ശ്രേയസ് തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. 42ആം ഓവറിൽ ഇന്ത്യ 300 റൺസ് കടന്നു. രാഹുൽ നാൽപ്പതാം പന്തിലേക്ക് അർധ സെഞ്ച്വറി കടന്നു. 400 എന്ന സ്കോർ ലക്ഷ്യം വെച്ച് കളിക്കാൻ ഇന്ത്യ തുടങ്ങിയതോടെ ബൗണ്ടറികൾ ഒഴുകി.

84 പന്തിൽ ശ്രേയസ് അയ്യർ സെഞ്ച്വറി പൂർത്തിയാക്കി. ശ്രേയസിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. 49ആം ഓവർ എറിഞ്ഞ് വാൻ ബീകിനെതിരെ 3 സിക്സും ശ്രേയസ് അയ്യർ പറത്തി. 25 റൺസ് ആണ് ആ ഓവറിൽ വന്നത്. 94 പന്തിൽ നിന്ന് 128 റൺസ് ആണ് ശ്രേയസ് എടുത്തത്. 5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.

കെ എൽ രാഹുൽ അമ്പതാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി. തുടർച്ചയായ രണ്ട് സിക്സ് പറത്തി ആയിരുന്നു രാഹുലിന്റെ സെഞ്ച്വറി 62 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറിയിൽ എത്തിയത്. രാഹുലിന്റെ രണ്ട ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇന്നത്തേത്. രാഹുൽ 64 പന്തിൽ നിന്ന് 102 റൺസുമായി ഇന്നിംഗ്സ് അവസാനിപ്പിച്ചു. 4 സിക്സും 11 ഫോറും രാഹുൽ അടിച്ചു. ഇന്ത്യ 50 ഓവറിൽ 410 എന്ന സ്കോറും കുറിച്ചു‌

Exit mobile version